Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
‘പ്രേതം’ റീലോഡഡ് വിത്ത് ജോൺ ഡോൺ ബോസ്കോ !
ജോണ്‍ ഡോണ്‍ ബോസ്കോ വീണ്ടും വരികയാണ്, ഒറ്റപ്പാലത്തെ ഒരുകൂട്ടം ചെറുപ്പക്കാരുടെ ലൈഫിലേക്ക്; മനസു വായിക്കുന്ന മന്ത്രവുമായ്. രഞ്ജിത് ശങ്കർ -ജയസൂര്യ കൂട്ടുകെട്ടിൽ 2016 ൽ തിയറ്ററുകളിലെത്തിയ ഹൊറർ കോമഡി ‘പ്രേത’ത്തിന്‍റെ തുടർച്ചയാണെങ്കിലും പുതിയ ഒരു കഥയാണ് ‘പ്രേതം 2’ പറയുന്നത്; പുതിയ പശ്ചാത്തലത്തിൽ. രണ്ടാംവരവിൽ ജോണ്‍ ഡോണ്‍ ബോസ്കോ കൂടുതൽ പക്വത നേടിയതായും ബുദ്ധിപരമായ വ്യായാമം ഏറെ ആവശ്യമുള്ള റോളാണു ജയസൂര്യയുടേതെന്നും ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ച രഞ്ജിത് ശങ്കർ.

“കോമഡിയും സസ്പെൻസും ഹൊററുമൊക്കെ ചേർന്നിട്ടുള്ള ഒരു വെക്കേഷൻ എന്‍റർടെയ്നർ എന്ന രീതിയിലാണ് ഈ സിനിമ ആവിഷ്കരിച്ചിട്ടുള്ളത്. ജയസൂര്യയ്ക്കു ‘മേരിക്കുട്ടി’യുടെ അത്ര തന്നെ ടഫ് ആയ റോളാണ് ജോണ്‍ ഡോണ്‍ ബോസ്കോ. ഓവർ കോണ്‍ഫിഡൻസ് ഒന്നുമില്ല. ഏറ്റവും മികച്ചതിനു തന്നെ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഇനി പ്രേക്ഷകരാണു തീരുമാനിക്കേണ്ടത്...” ജയസൂര്യ - രഞ്ജിത് ശങ്കർ ടീമിന്‍റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് നിർമാണവും പുണ്യാളൻ സിനിമാസ് വിതരണവും നിർവഹിക്കുന്ന മൂന്നാമതു ചിത്രം ‘പ്രേതം 2’ന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ....



2016 ൽ പ്രേതം ചിത്രീകരിക്കുന്പോൾ അതിനു സീക്വൽ ചെയ്യണമെന്ന് ആലോചനയുണ്ടായിരുന്നോ....?

ഷൂട്ട് ചെയ്യുന്പോൾത്തന്നെ സീക്വലിനെക്കുറിച്ച് ആലോചനയുണ്ടായിരുന്ന ഒരു സിനിമയായിരുന്നു പ്രേതം. കാരണം, അടിസ്ഥാനപരമായി ആ കഥാപാത്രത്തിലാണ് ആ സാധ്യതയുള്ളത്. ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തിന്‍റെ വളരെ ചെറിയൊരംശം മാത്രമേ പ്രേതം -1 ൽ നമ്മൾ എക്സ്പ്ലോർ ചെയ്തിട്ടുള്ളൂ. ആ കാരക്ടറിനെ ഉപയോഗിച്ച് പത്തു സിനിമയെങ്കിലും ഉണ്ടാക്കാൻ സാധിക്കും എന്നുള്ള തോന്നൽ അപ്പോഴേ ഉണ്ടായിരുന്നു. അതിനു പറ്റിയ ഒരു കഥയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ് പ്രേതം 2 ൽ വന്നവസാനിക്കുന്നത്.



പ്രേതം 1 ന്‍റെ കഥാപരമായ തുടർച്ചയാണോ പ്രേതം -2..?

പ്രേതം 2 പൂർണമായും പുതിയൊരു സിനിമ തന്നെയാണ്. പുതിയ കഥാപാത്രങ്ങളാണ്. അതിൽ ജോണ്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെ നമ്മൾ വച്ചിട്ടുണ്ട് എന്നുള്ളതേയുളളൂ. ആ കഥാപാത്രം രണ്ടു വർഷത്തിനു ശേഷം ഇപ്പോൾ മറ്റൊരു സ്ഥലത്താണ്, ഒറ്റപ്പാലത്താണ്. അവിടെ പുതിയ ആളുകൾക്കിടയിൽ നടക്കുന്ന പുതിയൊരു കഥയാണിത്. അവിടെ കുറേ ചെറുപ്പക്കാരുണ്ട്. അവരിൽ ഉണ്ടാകുന്ന ഗോസ്റ്റിന്‍റെ സാന്നിധ്യം. അതൊക്കെത്തന്നെയാണു കഥ. അതിനെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഇതിന്‍റെ പുതുമ. യൂത്തിനു വേണ്ടിയുള്ള സിനിമ എന്ന രീതിയിലാണ് നമ്മൾ ട്രൈ ചെയ്തിരിക്കുന്നത്.



ചിത്രീകരണത്തിനു വരിക്കാശേരി മന പരിഗണിച്ചതിനു പിന്നിൽ...?

ഈ സിനിമയുടെ ഒരു പ്രധാന ലൊക്കേഷൻ വരിക്കാശേരി മനയാണ്. വാസ്തവത്തിൽ എനിക്ക് ഈ കഥ അവിടെ മാത്രമേ ഷൂട്ട് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. അതിനു വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു. അതു സിനിമ കാണുന്പോൾ മനസിലാവും. അതു വളരെ വ്യത്യസ്തമായി ഷൂട്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിന് എന്നെ സഹായിച്ചത് നമ്മുടെ ആർട്ട് ഡയറക്ടർ മനു ജഗത്തും കാമറാമാൻ വിഷ്ണു നന്പൂതിരിയുമൊക്കെയാണ്. എറണാകുളത്തായിരുന്നു ചിത്രത്തിന്‍റെ മറ്റൊരു ലൊക്കേഷൻ.



തന്‍റെ ഇഷ്ടകഥാപാത്രങ്ങളിൽ ഒന്ന് എന്നാണ് ജോണ്‍ ഡോണ്‍ ബോസ്കോയെക്കുറിച്ചു ജയസൂര്യ പറഞ്ഞിട്ടുള്ളത്. താങ്കൾക്കും അത് അങ്ങനെ തന്നെയാണോ...?

അതെ. മെന്‍റലിസം എന്ന വാക്കു പോലും മലയാളികൾ ശ്രദ്ധിക്കുന്നത് പ്രേതം ഇറങ്ങിയശേഷമാണ്. ആ രീതിയിൽ ആളുകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു കഥാപാത്രമാണത്. അതുകൊണ്ടു തന്നെ തീർച്ചയായും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം തന്നെയാണ്.



പ്രേതം 1- ലെ അഭിനേതാക്കളെയെല്ലാം ഇതിൽ വരുന്നില്ലല്ലോ...?

പ്രേതം 1- ൽ ഉള്ള എല്ലാവരും ഇതിൽ വരുന്നില്ല, കാരണം ഇതു വേറെ കഥയാണ്. ജയസൂര്യയ്ക്കൊപ്പം രാഘവൻ, സിദ്ധാർഥ് ശിവ, ഡെയിൻ ഡേവിസ്, അമിത് ചക്കാലയ്ക്കൽ, ദുർഗ കൃഷ്ണ, സാനിയ അയ്യപ്പൻ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളായി ഈ കഥയുടെ ഭാഗമാകുന്നുണ്ട്. എല്ലാവർക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. ചില ഗസ്റ്റ് അപ്പിയറൻസും ഇതിലുണ്ട്.



ജയസൂര്യയുമൊത്തുള്ള ആറാമതു സിനിമയാണല്ലോ ഇത്. 2018ൽ ജയസൂര്യ ചെയ്ത മൂന്നു സിനിമകളിൽ രണ്ടെണ്ണം താങ്കളുടേതാണ്. കഥ പറയാനുള്ള കംഫർട്ട് സോണുകളിലൊന്ന് എന്ന നിലയിലാണോ ജയസൂര്യയുമായി അടുത്തടുത്തു പടങ്ങൾ ഉണ്ടാകുന്നത്...?

പ്രേതം 2 ഒരിക്കലും വേറൊരാളെ വച്ച് ചെയ്യാനാവില്ലല്ലോ. മേരിക്കുട്ടിയായി അഭിനയിക്കാനും വേറെ ആരുമില്ല. അങ്ങനെയൊക്കെയാണ് പല കഥകളിലും ജയസൂര്യ വരുന്നത്. തീർച്ചയായും ജയനുമായുള്ള സൗഹൃദം, കംഫർട്ട് ലെവൽ എന്നിവയൊക്കെ അത്തരം കഥകൾ ആലോചിക്കാൻ ഒരു ഘടകമായിരിക്കാം. മേരിക്കുട്ടിക്കുശേഷം ചെയ്യണമെന്നു നേരത്തേ പ്ലാൻ ചെയ്തിരുന്ന സിനിമയാണു പ്രേതം 2.



ജോണ്‍ ഡോണ്‍ ബോസ്കോയുടെ രണ്ടാംവരവിൽ ജയസൂര്യ നേരിട്ട പ്രധാന വെല്ലുവിളി...?

മേരിക്കുട്ടിയോളം ജയനു വളരെ ടഫ് ആയ റോളാണു ജോണ്‍ ഡോണ്‍ ബോസ്കോ. കാരണം, ബുദ്ധിപരമായ വ്യായാമം ഒരുപാടു വേണ്ടിവരുന്ന ഒരു റോളാണ്. ഇത് അഭിനയിച്ച് വളരെപ്പെട്ടെന്ന് ഒരാൾ തളർന്നു പോകുന്ന ഒരു റോളാണ്. അത്രയും എനർജി ആവശ്യമുണ്ട്. കാരണം, ഇമാജിനേഷനിലാണ് ഒരുപാടു കാര്യങ്ങൾ ചെയ്യുന്നത്. ഒരു പ്രേതമുണ്ട് എന്നൊക്കെ സങ്കല്പിച്ചാണ് അഭിനയിക്കുന്നത്.

മെന്‍റലിസം എന്നൊക്കെ പറയുന്നത് ഒരുപാട് എനർജി മാനസികമായും ശാരീരികമായും ചോർന്നുപോകുന്ന സംഭവമാണ്. ജയനെ സംബന്ധിച്ചിടത്തോളം സെക്കൻഡ് പാർട്ട് ഏറെ ഡിമാൻഡിംഗ് ആയിരുന്നു. സെക്കൻഡ് പാർട്ടിൽ ഈ കഥാപാത്രം തന്നെ കുറേക്കൂടി മെച്വർ ആയിട്ടുണ്ട്. സ്പിരിച്വൽ ആയിട്ടുണ്ട്. അയാളുടെ ഷോ ഓഫ് കുറേക്കൂടി കുറഞ്ഞിട്ടുണ്ട്. അതു കുറേക്കൂടി പക്വതയുള്ള ഒരു പെർഫോമൻസാണ് ഉണ്ടാക്കിയിട്ടുള്ളത്.



ജോണ്‍ ഡോണ്‍ ബോസ്കോയുടെ ലുക്ക്...?

ലുക്ക് പണ്ടേയുള്ളതാണ്. ഇതിൽ താടി കുറച്ചുകൂടി വളർത്തിയിട്ടുണ്ട്. കഥാപാത്രത്തിനു കുറച്ചുകൂടി പ്രായമായിട്ടുണ്ട് എന്നു തോന്നിപ്പിക്കുന്ന ലുക്ക്. റോണക്സ് സേവ്യറാണ് ഇതിൽ മേക്കപ്പ്മാൻ. പാർട്ട് വണിലെ മേക്കപ്പ്മാൻ വേറെ ആൾ ആയിരുന്നു.

ഇതിൽ ജയസൂര്യയുടെ സമർപ്പണം മേരിക്കുട്ടിയിൽ എന്നതുപോലെ ഉണ്ടാകുമോ...?

ഈ സിനിമയിൽ അതിനേക്കാൾ വളരെ കൂടുതലാണ്. ഞങ്ങൾ ഏറ്റവും കൂടുതൽ സ്ക്രിപ്റ്റ് ഡിസ്കസ് ചെയ്തിട്ടുള്ള സിനിമ ഇതാണ്, ഷൂട്ടിംഗ് സമയത്തു പോലും. ഒരുപാടു രാത്രികളിൽ അതിലെ മാറ്റങ്ങളും കാര്യങ്ങളും ഡിസ്കസ് ചെയ്തിട്ടുണ്ട്. ആദ്യാവസാനം ജയന്‍റെ പങ്കാളിത്തം ഉണ്ടായിരുന്നു. ജയനെ സംബന്ധിച്ച് കുറച്ചുകൂടി ടഫർ റോൾ ആണ് ഇതെന്നു തോന്നുന്നു.

ആരെ സംബന്ധിച്ചും ജോണ്‍ ഡോണ്‍ ബോസ്കോയുടെ റോൾ അഭിനയിക്കുക എന്നതു കുറച്ചു ടഫ് ആണ്. കാരണം, ഇത് ഒരു മൈൻഡ് ഗെയിം ആയതുകൊണ്ട് ചെയ്തു ഫലിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അതു ഫലിച്ചോ ഇല്ലയോ എന്ന് ഇപ്പോൾ നമുക്ക് അറിയില്ല. അതു തിയറ്ററിൽ വരുന്പോഴേ അറിയുകയുള്ളൂ. ഈ പ്രമേയം കണ്‍സീവ് ചെയ്യാനും അത് എഴുതാനും ഷൂട്ട് ചെയ്യാനും അഭിനേതാക്കൾക്ക് അതൊക്കെ അഭിനയിക്കാനുമെല്ലാം വളരെയധികം ബുദ്ധിമുട്ടായിരുന്നു.



ഹൊറർ മൂവി ചെയ്യുന്പോൾ അനുകൂല ഘടകങ്ങളാണോ റിസ്ക് ആണോ കൂടുതൽ...?

എല്ലാ സിനിമയിലും റിസ്ക് ഉണ്ടാവും. ഞാനെടുത്തവയിൽ സേഫ് എന്നു പറയാവുന്ന ഒരു സിനിമയില്ല. എല്ലാ സിനിമയും റിസ്കിയാണ്. അതുപോലെ തന്നെ റിസ്ക് ഇതിലുമുണ്ടായിരുന്നു.

പ്രേതം 2 - ആ പേരിൽ തന്നെ മാർക്കറ്റിംഗിന് അനുകൂലമായ ഒരു സുരക്ഷിതത്വം ഉണ്ടെന്നു തോന്നുന്നു...?

അങ്ങനെയില്ല. ഇപ്പോൾ എല്ലാ സിനിമയ്ക്കും ആദ്യത്തെ ദിവസം തന്നെ ഒരഭിപ്രായം വരും. മികച്ച അഭിപ്രായം ഉണ്ടെങ്കിലേ ആളുകൾ പിന്നീടു കാണുകയുള്ളൂ. എന്നല്ലാതെ ഒരു താരം ഉണ്ടെന്നുവച്ചിട്ടോ മറ്റോ ആളുകൾ ഇപ്പോൾ സിനിമ കാണുന്നില്ല. അപ്പോൾ, സിനിമകൾ നന്നാക്കുക എന്ന വഴിയേ നമ്മുടെ മുന്നിലുള്ളൂ. മസ്റ്റായി തിയറ്ററിൽ പോയി കാണണം എന്ന രീതിയിലുള്ള നല്ല സിനിമ ഉണ്ടാക്കുക എന്ന വഴിയേ നമ്മുടെ മുന്നിലുള്ളൂ.



ഒടിയൻ പോലെ ബിഗ് ബജറ്റ് സിനിമകൾക്കൊപ്പം മത്സരിക്കേണ്ടി വരുന്പോൾ...അത്തരത്തിൽ എന്താണു തയാറെടുപ്പുകൾ...?

ഒടിയനൊക്കെ വളരെ മുന്പ് റിലീസ് ആകേണ്ടിയിരുന്നതാണ്. പ്രളയമൊക്കെ കാരണം നീണ്ടുപോയതാണ് അതിന്‍റെ റിലീസ്. നമ്മൾ ഇതിന്‍റെ ഡേറ്റ് നേരത്തേ തീരുമാനിച്ചതാണ്. നമുക്ക് ഈ ഡേറ്റ് മാറ്റാൻ പ്രായോഗികമായി പറ്റില്ലായിരുന്നു. ഇനി ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ പ്ലാൻ ചെയ്തതുപോലെ റിലീസ് ചെയ്യുകയാണ്. എല്ലാം വരുന്നതുപോലെ വരട്ടെ എന്നു വിചാരിക്കുന്നു. നമുക്കു തിയറ്ററുകളെല്ലാമുണ്ട്. നമ്മൾ തന്നെയാണല്ലോ(പുണ്യാളൻ സിനിമാസ്) ഡിസ്ട്രിബ്യൂഷനും.



പ്രേതം 2 - എഴുത്ത് അനുഭവങ്ങൾ...?

വളരെ എളുപ്പത്തിൽ എഴുതിയ ഒരു സിനിമയായിരുന്നു പ്രേതം 1. പക്ഷേ, പ്രേതം 2 ഏറ്റവും കഷ്ടപ്പെട്ട് എഴുതിയ ഒരു സിനിമയാണ്. കാരണം, പ്രേതം 1 മുന്നോട്ടു വയ്ക്കുന്ന ഒരുപാടു പ്രശ്നങ്ങളുണ്ട് അതിൽ. പ്രതീക്ഷകളുണ്ട്. അതിനെക്കാൾ നീതീകരിക്കുന്ന രീതിയിലുള്ള സീനുകൾ ഈ സിനിമയിൽ വേണം എന്നുള്ളതുകൊണ്ടു തന്നെ അതു കണ്‍സീവ് ചെയ്ത് ആദ്യത്തെ ഡ്രാഫ്റ്റ് എഴുതാൻ തന്നെ ഏറെ ടഫ് ആയിരുന്നു.

പിന്നീടു ഷൂട്ടിംഗ് സ്റ്റേജിൽ സമൂല മാറ്റങ്ങളുണ്ടായി; ഈ സിനിമയുടെ കാസ്റ്റിംഗിലും മറ്റു പല കാര്യങ്ങളിലും. അതനുസരിച്ചുള്ള തുടർച്ചയായ റീ റൈറ്റിംഗ്. ഒരുപാടു ചിന്തകൾ ആവശ്യമായി വന്ന സിനിമയാണു പ്രേതം 2. കുറച്ചുകൂടി ഇന്‍റലിജന്‍റ് ആയിട്ടുള്ള സ്റ്റോറിയാണിത്. അത് ഏറ്റവും സാധാരണ ആളുകൾക്കുകൂടി മനസിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിക്കുക എന്നുള്ളതായിരുന്നു വലിയ ചലഞ്ച്.



മറ്റു ഹൊറർ സിനിമകളിൽ നിന്നു വേറിട്ടു നിൽക്കണം എന്നതും എഴുത്തിൽ വെല്ലുവിളി ആയിരുന്നില്ലേ...?

പ്രേതം എന്ന സിനിമ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്; പ്രത്യേകിച്ചു കുട്ടികളുടെ ഇടയിലൊക്കെ. അവർ ഈ സിനിമ ക്രിസ്മസ് വേക്കേഷനുകാണാൻ പോകുന്പോൾ അതിനേക്കാൾ മികച്ച തിയറ്റർ എക്സ്പീരിയൻസ് അവർക്കു കൊടുക്കുക എന്നതായിരുന്നു നമ്മുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ച്. അതിനു തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. ഫണ്ണും ഫിയറുമൊക്കെ ഉൾച്ചേർത്ത ഒരു എന്‍റർടെയ്നറാണിത്.



പ്രേതം 2 ലെ സംഗീതം...?

ആനന്ദ് മധുസൂദനനാണ് ഇത്തവണയും സംഗീതം ചെയ്തത്. ഇതിൽ പാട്ടുകളില്ല. തീം സോംഗ് മാത്രമേയുള്ളൂ. അതു സിനിമയിൽ അവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ആനന്ദിനൊപ്പം ചെയ്യുന്ന അഞ്ചാമതു സിനിമയാണിത്. മോളി ആന്‍റി റോക്സിലായിരുന്നു തുടക്കം.

പ്രേതം 2 മേക്കിംഗിൽ താങ്കളുടെയും ജയസൂര്യയുടെയും കുടുംബങ്ങളുടെ പങ്കാളിത്തം...?

ഇതിൽ ജയസൂര്യയുടെ കോസ്റ്റ്യൂംസ് അദ്ദേഹത്തിന്‍റെ വൈഫ് സരിത ജയസൂര്യയാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. സബ് ടൈറ്റിൽസ് എന്‍റെ വൈഫ് സ്മിതയും മകൻ തരുണുമാണ് ചെയ്തത്.



ഡിജിറ്റൽ സ്ക്രീൻ പ്രമോഷൻ മലയാളത്തിനു പുതുമയാണല്ലോ...?

ഞാനിതു കുറച്ചുനാളായി ആലോചിക്കുന്നതാണ്. ഇവിടെ അതിനു സംവിധാനം ഇല്ല എന്നുള്ളതായിരുന്നു അവസ്ഥ. സാധാരണ ഒരു സിനിമയ്ക്കുവേണ്ടി ഒന്നരലക്ഷം സ്ക്വയർ ഫീറ്റ് ഫ്ളക്സ് അടിക്കുന്നുണ്ട്. ഒരു സിനിമയുടെ ആവശ്യം കഴിഞ്ഞാൽ അതു മുഴുവൻ പ്ലാസ്റ്റിക് വേസ്റ്റാണ്. ഒരു സിനിമ കൊണ്ട് മാലിന്യമാണു നമ്മൾ സൃഷ്ടിക്കുന്നത്! അതു ചെയ്യാതിരിക്കാൻ നമുക്കു വഴിയില്ല എന്നതാണ് നമ്മുടെ ഇപ്പോഴത്തെ ദുഃഖകരമായ അവസ്ഥ. ഇതൊക്കെ സർക്കാർ നിരോധിക്കട്ടെ. അപ്പോൾ എല്ലാവരും വേണ്ടെന്നു വയ്ക്കും. പക്ഷേ, അതുള്ളിടത്തോളം കാലം നമുക്ക് അതിന്‍റെയൊക്കെ ഭാഗമായി നിന്നേ പറ്റൂ.

മറ്റൊരു വഴി എന്ന ആലോചനയിലാണ് ഡിജിറ്റൽ സ്ക്രീനുകളിലേക്കു പോകുന്നത്. പക്ഷേ, കേരളത്തിൽ ഡിജിറ്റൽ സ്ക്രീനുകൾ അധികം ആയിട്ടില്ല. ഈ സിനിമയുടെ മാർക്കറ്റിംഗിന്‍റെ സമയത്ത് കേരളത്തിൽ ലഭ്യമായ ഡിജിറ്റൽ സ്ക്രീനുകളെല്ലാം എടുത്തിട്ടുണ്ട്. ഇതൊരു തുടക്കമാണ്. ഇത്തരത്തിൽ ഒരുപാടു സ്ക്രീനുകൾ വരട്ടെ. ഒന്പതു ജില്ലകളിലായി നാല്പതിനടുത്തു സ്ക്രീനുകളാണ് വച്ചിട്ടുള്ളത്. ഫ്ളക്സുമായി താരതമ്യം ചെയ്താൽ ചെലവ് ഏകദേശം ഒരുപോലെയാണ്.



ചെലവിനേക്കാൾ ഉപരി ഇതു മാലിന്യമുണ്ടാക്കുന്നില്ല എന്ന വലിയ കാര്യമാണ് എടുത്തുപറയേണ്ടത്. ഇതൊരു സ്ഥിര സംവിധാനമല്ലേ. കൂടുതൽ ആളുകൾ ഇതു ചെയ്യുന്തോറും ഇതിന്‍റെ ചെലവു കുറഞ്ഞുവരും. വിദേശങ്ങളിലൊക്കെ ഇപ്പോൾ പൊതുഇടങ്ങളിൽ ഇങ്ങനെയാണു പരസ്യങ്ങൾ വരുന്നത്. ആ രീതിയിലേക്ക് നമ്മുടെ നാടും മാറി വരട്ടെ.

2019 മേയിൽ കരിയറിൽ പത്തു വർഷമാകുന്നു. മോഹൻലാലിനുവേണ്ടി ഒരു കഥ മനസിലുണ്ടെന്നു മുന്പ് പല ഇന്‍റർവ്യൂവിലും പറഞ്ഞിട്ടുണ്ടല്ലോ...അതിന്‍റെ കാര്യങ്ങൾ മുന്നോട്ടു പോയിട്ടുണ്ടോ...?

ഒന്നും മുന്നോട്ടു പോയിട്ടില്ല. നമുക്ക് ആഗ്രഹമുണ്ട് എന്നുള്ളതേയുള്ളൂ. ഈ പടം ഇറങ്ങിയശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.



വർഷത്തിനു ശേഷം മമ്മൂട്ടിയുമായി ഒരു സിനിമ...അത്തരം ചർച്ചകൾ..?

സിനിമ സംഭവിക്കണമല്ലോ. ചർച്ചകളൊന്നും നടന്നിട്ടില്ല. അങ്ങനെ സംഭവിക്കട്ടെ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.