Star Chat |
Back to home |
|
ട്രാക്കിൽ നിന്ന് റാമ്പ് വഴി സായ പ്രണവിന്റെ നായിക! |
|
|
ട്രാക്കിൽ നിന്നു റാന്പിലേക്ക്...അവിടെ നിന്നു പ്രണവ് മോഹൻലാലിന്റെ നായികയായി നേരേ ബിഗ് സ്ക്രീനിലേക്ക്...ഇതാണ് ബംഗളൂരു മലയാളി റേച്ചൽ ഡേവിഡ് എന്ന സായയുടെ ഇഷ്ടസഞ്ചാരങ്ങളുടെ ഇതുവരെയുള്ള റൂട്ട് മാപ്പ്. വൻവിജയമായ രാമലീലയ്ക്കുശേഷം ടോമിച്ചൻ മുളകുപാടം - അരുണ്‍ഗോപി ടീം ഒന്നിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവിന്റെ നായികയായി സായയുടെ അരങ്ങേറ്റം. അരുണ്‍ഗോപി രചനയും സംവിധാനം നിർവഹിച്ച ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ൽ തന്നെ പ്രചോദിപ്പിച്ചതു ചിത്രത്തിന്റെ കഥയെന്ന മുഖവുരയോടെ സായ ഡേവിഡ് സംസാരിച്ചു തുടങ്ങുന്നു...... ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള വഴി...? ബംഗളൂരുവിലാണു സ്ഥിരതാമസം. ഞാൻ പഠിച്ചതും വളർന്നതുമൊക്കെ അവിടെത്തന്നെ. അച്ഛനും അമ്മയും മലയാളികളാണ്. കുട്ടിക്കാലത്ത് അത്ലറ്റിക്സിലായിരുന്നു - ട്രാക്ക് ആൻഡ് ഫീൽഡ് - എനിക്കു കൂടുതൽ താത്പര്യം. 100 മീറ്റർ ലോംഗ് ജംപിലായിരുന്നു ശ്രദ്ധ. സ്കൂളിൽ പഠിക്കുന്പോൾ സ്റ്റേറ്റ് ലെവലിൽ എത്തിയിരുന്നു. സ്പോർട്സ് ലൈനിലാണു ഞാൻ പോയിരുന്നത്. ക്രമേണ അതിലുള്ള താത്പര്യം മാറി. ശ്രദ്ധ മോഡലിംഗിലായി. പത്താം ക്ലാസ് മുതലാണ് മോഡലിംഗ് തുടങ്ങിയത്. പരസ്യചിത്രങ്ങളും റാന്പ് വോക്കും ചെയ്തിരുന്നു. ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പിയുസി പഠനം. സെന്റ് ജോസഫ് കോളജ് ഓഫ് കൊമേഴ്സിൽ ബിബിഎയും. മലയാള സിനിമകൾ കാണാറുണ്ടായിരുന്നുവെങ്കിലും ജനിച്ചപ്പോൾ മുതൽ സിനിമാതാരമാകണം എന്ന മട്ടിൽ സ്വപ്നങ്ങളുണ്ടായിരുന്നില്ല. മോഡലിംഗിൽ സജീവമായപ്പോഴാണ് സിനിമയിൽ നിന്ന് ഓഫറുകൾ വന്നുതുടങ്ങിയത്. സിനിമയിൽ ഒന്നു ട്രൈ ചെയ്താലോ എന്നു തോന്നിത്തുടങ്ങി. അഭിനയത്തിലേക്കു ശ്രദ്ധ വഴിമാറി. ബിബിഎയ്ക്കു ശേഷം ഞാൻ മുംബൈയിലും ചെന്നൈയിലുമായിരുന്നു. മുംബൈയിൽ ഞാൻ അനുപംഖേർ ഫിലിം സ്കൂളിലായിരുന്നു. അതിനുശേഷം ചെന്നൈയിലെത്തി. അവിടത്തെ ആക്ടിംഗ് കോഴ്സുകളിൽ ചേർന്നു. അഞ്ചാറുമാസം ചെന്നൈയിലുണ്ടായിരുന്നു. പിന്നീടു ബംഗളൂരുവിലെത്തിയപ്പോഴാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രണവിന്റെ നായികയെ തേടിയുള്ള കാസ്റ്റിംഗ് കോൾ ഫേസ്ബുക്കിൽ വന്നകാര്യം മമ്മി പറഞ്ഞ് അറിഞ്ഞത്. പ്രണവിന്റെ മൂവിയാണെങ്കിൽ തീർച്ചായായും കിട്ടില്ല; ധാരാളം പേർ ശ്രമിക്കുമല്ലോ, മത്സരം കടുത്തതാകും എന്നു ഞാൻ. എന്തായാലും ഒന്നു ശ്രമിച്ചു നോക്കൂ എന്ന് അമ്മയുടെ പ്രേരണ. അങ്ങനെ അപേക്ഷിച്ചു. ഓഡിഷനിലൂടെയാണ് എനിക്ക് ഈ സിനിമ കിട്ടിയത്. ഓഡിഷൻ അനുഭവങ്ങളെക്കുറിച്ച്...? എറണാകുളം ക്രൗണ്‍ പ്ലാസയിലായിരുന്നു ഓഡിഷൻ. ഓഡിഷൻ റൂമിലെത്തിയപ്പോൾ അവിടെ പ്രണവിന്റെ നായികയാകാൻ എത്തിയ ധാരാളം പെണ്‍കുട്ടികൾ. മത്സരം കടുക്കുമെന്ന് ഉറപ്പായി. കാരണം, ഇതൊരു വലിയ പടമാണ്; വലിയ ടീം, വലിയ ആർട്ടിസ്റ്റുകൾ. എന്നോടു രണ്ടുമൂന്നു സീനുകൾ അഭിനയിക്കാൻ പറഞ്ഞു. അതു ചെയ്തു. എല്ലാം വളരെ കംഫർട്ടബിൾ ആയിരുന്നു. അരുണ്‍ഗോപി സാർ, ടോമിച്ചൻ സാർ എന്നിവരൊക്കെ ഉൾപ്പെട്ട പാനലാണു വിലയിരുത്തിയത്. നൈസ് പെർഫോമൻസ് എന്നാണ് അഭിപ്രായമുണ്ടായത്. അതിനാൽ സെലക്ട് ആകുമെന്ന പ്രതീക്ഷ വന്നുതുടങ്ങി. സെക്കൻഡ് റൗണ്ടിലേക്ക് എനിക്കൊപ്പം മറ്റു ചിലരും എത്തിയിരുന്നു. അതിനാൽ, കിട്ടുമോ എന്ന കാര്യത്തിൽ കുറച്ചു സംശയമായി. പക്ഷേ, അവസാനം ഞാൻ സെലക്ടായി. റേച്ചൽ സായ ആയത്...? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എന്റെ കഥാപാത്രത്തിന്റെ പേരാണു സായ. റേച്ചൽ ഡേവിഡ് എന്നാണ് എന്റെ യഥാർഥ പേര്. അരുണ്‍ സാറിന്റെ നിർദേശപ്രകാരമാണ് പേരുമാറ്റിയത്. എന്റെ പേരുമാറ്റണമെന്ന് തുടക്കത്തിൽ തന്നെ അവർ തീരുമാനിച്ചിരുന്നു. അതു നിർബന്ധമാണെങ്കിൽ കഥാപാത്രവുമായി ചേർന്നു നിൽക്കുന്ന പേരു തന്നെ ആവാം എന്നു ഞാനും കരുതി. അങ്ങനെ ഇതിലെ കഥാപാത്രത്തിന്റെ പേരു സ്വീകരിച്ചു, റേച്ചൽ സായ ആയി. ഒഫീഷ്യലി പേരു മാറ്റിയിട്ടില്ല. സ്ക്രീനിൽ തുടർന്നും സായ എന്നു തന്നെയായിരിക്കും എന്റെ പേര്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമ പറയുന്നത്....? ഇതൊരു ട്രാവൽ മൂവിയാണ്. യാത്രകൾ ഇഷ്ടപ്പെടുന്ന; മോഡേണ്‍ ഒൗട്ട് ലുക്ക് ഉള്ള പെൺകുട്ടിയാണ് എന്റെ കഥാപാത്രം സായ. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ഇതിൽ പ്രണവിന്റെ കഥാപാത്രവും അയാളുടെ കുടുംബവുമൊക്കെ ഗോവയിൽ സ്ഥിരതാമസമാണ്. പ്രണവിന്റെ കഥാപാത്രത്തിന്റെ പേര് പടം റിലീസ് ചെയ്യുന്നതോടെ പ്രേക്ഷകരിലേക്കു വരും. പ്രണവിന്റെ കഥാപാത്രം ഒരു സർഫർ ആണ്. സായ എന്ന കഥാപാത്രമായി മാറാൻ തയാറെടുപ്പുകൾ എത്രത്തോളം...? മിക്ക കാര്യങ്ങളിലും എന്റെ താത്പര്യങ്ങളുമായി ചേർന്നുപോകുന്നതായിരുന്നു സായയുടെ രീതികൾ. ചില കാര്യങ്ങളിലൊക്കെ എന്റെ രീതികളുമായി ബന്ധമില്ലാത്ത പ്രത്യേകതകൾ എന്റെ കഥാപാത്രത്തിനുണ്ട്. അവിടെയൊക്കെ അരുണ്‍സാർ വിശദീകരിച്ചു പറഞ്ഞുതന്നതിനാൽ കാര്യങ്ങൾ വ്യക്തമായി. എന്താണു ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അരുണ്‍സാർ നേരത്തേ ധാരണ തന്നിരുന്നു. ഷൂട്ടിംഗിനു മുന്‍പ് അഞ്ചു ദിവസം പ്രണവിനും എനിക്കും ഐസ് ബ്രേക്കിംഗ് സെഷൻ ഉണ്ടായിരുന്നു. അവിടെ ചില ആക്ടിംഗ് എക്സർസൈസസ് ചെയ്യിപ്പിച്ചിരുന്നു. ടീസറിൽ വന്ന അപ്പുവിന്റെ ഡാൻസൊക്കെ വളരെ ഫേമസ് ആയിട്ടുണ്ടല്ലോ. പ്രണവിനൊപ്പമുള്ള അനുഭവങ്ങൾ...? സെറ്റിൽ എല്ലാവരും പ്രണവിനെ അപ്പു എന്നാണു വിളിക്കുന്നത്. അങ്ങനെ ഞാനും അപ്പു എന്നു വിളിച്ചു തുടങ്ങി. ഐസ് ബ്രേക്കിംഗ് സെഷനിലാണ് ഞാൻ അപ്പുവിനെ ആദ്യമായി നേരിൽക്കണ്ടത്. അപ്പുവുമായി അഭിനയിക്കുന്നതിൽ ഞാൻ ഏറെ കംഫർട്ടബിൾ ആയിരുന്നു. അപ്പു എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. അഭിനയിക്കുന്പോൾ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഹെൽപ് ചെയ്തിരുന്നു. ഏറെ സപ്പോർട്ടീവ് ആണ് അപ്പു. വിനയപൂർവമാണു പെരുമാറ്റം. സീനെടുക്കുന്നതിനു മുന്‍പ് ചിലപ്പോൾ അപ്പുവും ഞാനും കൂടി അതു പ്രാക്ടീസ് ചെയ്യുമായിരുന്നു. സിനിമയെക്കുറിച്ചു മാത്രമല്ല തന്റെ ജീവിതം, യാത്രാനുഭവങ്ങൾ, അടുത്തു ചെയ്യാൻ പോകുന്ന യാത്ര, സ്കൂൾ, സുഹൃത്തുക്കൾ... എല്ലാറ്റിനെക്കുറിച്ചും അപ്പു സംസാരിക്കും. വ്യക്തിപരമായി യാത്രകൾ ക്രേസ് ആണോ...? എനിക്കും യാത്രകൾ ഇഷ്ടമാണ്. എന്നേക്കാൾ യാത്രകളെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് ഈ സിനിമയിൽ എന്റെ കഥാപാത്രം സായ. ഈ സിനിമ ചെയ്തതിനു ശേഷമാണ് യാത്രകളോടു കൂടുതൽ ഇഷ്ടം തോന്നുന്നത്. സംവിധായകൻ അരുണ്‍ഗോപിയുടെ സപ്പോർട്ട് എത്രത്തോളം...? എനിക്ക് ഈ സിനിമ കിട്ടിയതിനു കാരണം അരുണ്‍ സാറാണ്. അതിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിനുള്ളതാണ്. എന്നിൽ അദ്ദേഹം വിശ്വാസമർപ്പിച്ചതുകൊണ്ടാണ് എനിക്ക് ഈ സിനിമ ചെയ്യാനായത്. അദ്ദേഹം ഏറെ സപ്പോർട്ടീവാണ്. അരുൺ സാർ എന്റെ മെന്ററാണ്. അഭിനയത്തിലും ഡയലോഗ് അവതരിപ്പിക്കുന്ന കാര്യങ്ങളിലുമെല്ലാം എല്ലായ്പ്പോഴും അദ്ദേഹമാണ് എന്നെ ഗൈഡ് ചെയ്തത്. വ്യക്തിപരമായും പ്രഫഷണലായും അദ്ദേഹത്തിന്റെ സഹായമുണ്ടായിരുന്നു. ഈ സിനിമ കമിറ്റ് ചെയ്യുന്നതിനു മുന്‍പ് സ്ക്രിപ്റ്റ് വായിച്ചിരുന്നോ...? ഓഡീഷനിൽ സെലക്ടായ വിവരം അറിയിച്ചതിനൊപ്പം എന്നോട് അന്നു തന്നെ കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടു. അരുണ്‍ സാറും അസോസിയേറ്റ് ഡയറക്ടറും അസി.ഡയറക്ടറും മൂന്നു മണിക്കൂറെടുത്ത് സ്ക്രിപ്റ്റ് ആദ്യാവസാനം വളരെ വിശദമായി വായിച്ച് കാര്യങ്ങൾ വ്യക്തമാക്കിത്തന്നു. ലാപ്ടോപ്പിൽ റഫറൻസ് ഫോട്ടോകൾ സഹിതമായിരുന്നു അവതരണം. ഇംപ്രോവൈസേഷനുള്ള അവസരം എത്രത്തോളമായിരുന്നു..? അരുണ്‍ സാർ ഏറെ ഓപ്പണ്‍ മൈൻഡഡ് ആയിരുന്നു. ഇംപ്രോവൈസേഷൻ ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു. പക്ഷേ, നമ്മൾ ചെയ്യുന്നത് ആ സീനിനും കാരക്ടറിനും യോജിക്കുന്നതല്ലെങ്കിൽ അദ്ദേഹത്തിന്റേതായ തിരുത്തലുകൾ തന്നിരുന്നു. അത്തരം മാറ്റങ്ങളോടെ ആ സീനുകൾ വീണ്ടും ചെയ്തു. ഷൂട്ടിംഗ് അനുഭവങ്ങൾ....? ഈ സിനിമയുടെ മേജർ ഭാഗം ഗോവയിലാണു ഷൂട്ട് ചെയ്തത്. കൊച്ചി, വാഗമണ്‍, ബാലി എന്നിവിടങ്ങളിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഏറെ ഫണ്ണി ആയിരുന്നു ഗോവൻ അനുഭവങ്ങൾ. ടൈറ്റ് ഷെഡ്യൂൾ ആയിരുന്നതിനാൽ ഗോവയിൽ കറങ്ങിനടന്നു കാണാനൊന്നും സമയം കിട്ടിയില്ല. ആദ്യ ഷോട്ട് എടുത്തപ്പോൾ കുറച്ചു ടെൻഷനുണ്ടായിരുന്നു. പക്ഷേ, എല്ലാവരും സപ്പോർട്ടായിരുന്നു. രണ്ടു ടേക്കിൽ കാര്യങ്ങൾ ഓകെ ആയി. മനോജ് കെ.ജയൻ സാർ, സുരേഷ് സാർ, ധർമജൻ ബോൾഗാട്ടി, അഭിരവ് ജനൻ തുടങ്ങിയവരുമായി കോംബിനേഷൻ ഉണ്ടായിരുന്നു. ഗോകുൽ സുരേഷ് സെറ്റിൽ വന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. ഷൂട്ട് തീർന്നപ്പോൾ ഞാൻ വളരെ ഇമോഷണലായി. അപ്പോഴേക്കും ഫുൾ ടീമിനോടു ഞാൻ അത്രയ്ക്കു ക്ലോസ് ആയിരുന്നു. ഡയറക്ടർ, അസി. ഡയറക്ടേഴ്സ്, സെറ്റിലുള്ള മറ്റ് ആക്ടേഴ്സ്, ക്രൂ... ഞങ്ങൾ ഒരു കുടുംബം പോലെ ആയിരുന്നു. ഫുൾ ഫണ്‍ അനുഭവങ്ങളായിരുന്നു സെറ്റിൽ. നാലു മാസമായി ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. പെട്ടെന്ന് ഒരു ദിവസം ഷൂട്ട് തീർന്നപ്പോൾ എല്ലാവരും ഇമോഷണലായി. ഇത് ആദ്യ സിനിമയാണല്ലോ; വെല്ലുവിളികൾ...? ഇതൊരു വലിയ സിനിമയാണ്. ആളുകൾക്ക് ഏറെ പ്രതീക്ഷകളുണ്ട്. വലിയ പ്രൊഡക്ഷൻ ഹൗസ്. വലിയ സ്റ്റാർ കാസ്റ്റ്. പിന്നെ, ഞാൻ പുതുമുഖമാണ്. ബംഗളൂരുവിൽ നിന്നുള്ള ഏതൊരു പെണ്‍കുട്ടിയേയും പോലെ ആയിരുന്നു ഞാൻ. പക്ഷേ, അരുണ്‍സാർ എന്നിൽ പ്രതീക്ഷയർപ്പിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് ചെയ്യുക എന്നതായിരുന്നു പ്രധാന ചലഞ്ച്. മലയാളം സംസാരിക്കുക എന്നതായിരുന്നു മറ്റൊരു ചലഞ്ച്. മലയാളത്തിൽ നന്നായി സംസാരിക്കുക കുറച്ചു ബുദ്ധിമുട്ടായിരുന്നു. സെറ്റിൽ എന്റെ മലയാളം കേട്ട് എല്ലാവരും ചിരിക്കുമായിരുന്നു. പക്ഷേ, എല്ലാവരും ഹെൽപ്ഫുൾ ആയിരുന്നു. മംഗ്ലീഷിൽ എഴുതിക്കിട്ടിയ ഡയലോഗ് വായിച്ചും വോയ്സ് നോട്ട് ശ്രദ്ധിച്ചുകേട്ടും പഠിച്ചാണ് സീനെടുക്കുന്പോൾ ഡയലോഗ് പറഞ്ഞിരുന്നത്. ഈ സിനിമയിയിൽ പ്രചോദിപ്പിച്ചതെന്താണ്...? ഈ സിനിമയുടെ കഥയാണ് തീർച്ചയായും എന്നെ ഏറെ പ്രചോദിപ്പിച്ചത്. പിന്നെ, ഇതിലെ കഥാപാത്രവും. എന്റെ ആദ്യ സിനിമയല്ലേ ഇത്. അതുകൊണ്ടുതന്നെ ഇതിലെ കാരക്ടർ സായ എനിക്കു വളരെ സ്പെഷലാണ്. ആരാരോ ആർദ്രമായ്...വീഡിയോ സോംഗ് ഹിറ്റാണല്ലോ....? എല്ലാവർക്കും പാട്ട് ഇഷ്ടമായി; അതിന്റെ വിഷ്വലുകളും ഏറെ ഇഷ്ടപ്പെട്ടു. ഈ സിനിമ ട്രാവൽ സ്റ്റോറിയല്ലേ. അതിനാൽ ഈ പാട്ടിൽ ഗോവ, ബാലി എന്നിവിടങ്ങളിലെ പ്രസിദ്ധമായ ടൂറിസ്റ്റ് സ്പോട്ടുകൾ കവർ ചെയ്തിട്ടുണ്ട്. ഗോവയിലെ ഒരു പുരാതന ചർച്ചിന്റെ വിഷ്വൽ അതിലുണ്ട്. ബീച്ച് സീക്വൻസുകൾ ബാലിയിലും ഗോവയിലുമാണ് ചിത്രീകരിച്ചത്. അപ്പുവും ഞാനും അഭിരവ് ജനനുമാണ് പ്രധാനമായും ആ പാട്ടിൽ അഭിനയിച്ചിട്ടുള്ളത്. ഗാനരചന ബി.കെ.ഹരിനാരായണൻ. സംഗീതം ഗോപിസുന്ദർ. നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ് ഗായകർ. ഈ സിനിമയുടെ സെറ്റിൽ മോഹൻലാലും കുടുംബവും വന്നിട്ടുണ്ടോ...? ലാൽ സാർ വന്നിട്ടില്ല. പക്ഷേ, സുചു ചേച്ചിയും അപ്പുവിന്റെ സഹോദരിയും സെറ്റിൽ വന്നിട്ടുണ്ട്. അവരുമായി സംസാരിച്ചിട്ടുണ്ട്. ഈ സിനിമയെക്കുറിച്ച് സുചു ചേച്ചി അപ്ടുഡേറ്റാണ്. സിനിമയിൽ തുടരണമെന്നു തന്നെയല്ലേ ആഗ്രഹം....? സിനിമയിൽ തുടരണമെന്നു തന്നെയാണ് ഇപ്പോൾ എന്റെ തീരുമാനം. ഇതു തന്നെയാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചതെന്നു ബോധ്യമായി. ഈ സിനിമ ഇറങ്ങിയശേഷം അടുത്ത സിനിമ കമിറ്റ് ചെയ്യും. ഓഫറുകൾ വന്നിട്ടുണ്ട്. റോളുകൾ തെരഞ്ഞെടുക്കുന്പോൾ എന്തിനാണു മുൻഗണന...? ഏതു റോളും സ്വീകരിക്കില്ല. സ്ക്രിപ്റ്റാണു പ്രധാനം. കേരളത്തെക്കുറിച്ചുള്ള ഏറ്റവും നല്ല അനുഭവം...? കേരളത്തിലെെ ഭക്ഷണമാണ് എനിക്ക് ഏറ്റവുമിഷ്ടം. ഷൂട്ടിംഗിനു വന്നപ്പോൾ അതു കഴിച്ച് കുറേ തടി വച്ചുവെന്നാണ് തോന്നുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാനും അപ്പുവും അരുണ്‍ സാറും അഭിറാമും തട്ടുകടയിലൊക്കെ പോയി ഭക്ഷണം കഴിക്കുമായിരുന്നു. ബംഗളൂരുവിൽ എന്റെ വീട്ടിലെ ഭക്ഷണം കുറച്ചു കേരള സ്റ്റൈലും കുറച്ചു ബംഗളൂരു സ്റ്റൈലുമാണ്. വീട്ടുവിശേഷങ്ങൾ...? അച്ഛൻ ഡേവിഡ് തോമസ്. സ്വദേശം കോഴിക്കോട്. അമ്മ സൂസൻ ഡേവിഡ്. സ്വദേശം ചെങ്ങന്നൂർ. ഡാഡിക്കും മമ്മിക്കും ബംഗളൂരുവിൽ ബിസിനസാണ്. ഇരുവരുടെയും ബന്ധുക്കളും ബംഗളൂരുവിൽ സ്ഥിരതാമസം. വിവാഹം പോലെയുള്ള വിശേഷങ്ങളിൽ പങ്കെടുക്കാനാണ് സാധാരണ ഞങ്ങൾ കേരളത്തിലെത്തുന്നത്. അകന്ന ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ കേരളത്തിലുള്ളത്. സഹോദരി റിയ ഡേവിഡ് സൈക്കോളജിയാണു പഠിച്ചത്. ഇപ്പോൾ വർക്ക് ചെയ്യുന്നു. അച്ഛനും അമ്മയും അനിയത്തിയും എന്റെ സിനിമാ താത്പര്യങ്ങൾക്ക് പണ്ടുമുതൽ തന്നെ വലിയ പിന്തുണ തരുന്നവരാണ്. മമ്മിയോ അനിയത്തിയോ ആണ് എനിക്കൊപ്പം സെറ്റിൽ വന്നിരുന്നത്. ഗ്രാൻഡ് മദർ, ആന്റി, അങ്കിൾ, ഫ്രണ്ട്സ് എല്ലാവരും ഏറെ സപ്പോർട്ടീവാണ്. ടി.ജി.ബൈജുനാഥ്
|
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. |
|
|
|
|
|
|
|
|
|
അടിപൊളി ജീവിതം
|
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
|
|
അർഥനയായി അഭിനയം!
|
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
|
|
|
ചിൽ ത്രിൽ മഞ്ഞുമ്മൽ
|
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
|
|
മുബിൻ-റാഫിയുടെ മകൻ
|
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
|
|
|
ശങ്കർ വണ്ടർഫുൾ
|
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
|
|
മമിതലു പ്രേമലു
|
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
|
|
|
സചിത്രം സുചിത്ര
|
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
|
|
|
ജാഫർ ഇടുക്കിയുടെ ഓഫർ
|
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
|
|
|
|
|
കളർഫുൾ ജഗദീഷ്
|
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
|
|
|
നരേന് ഹാപ്പിയാണ്
|
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
|
|
|
|
ശേഷം സ്ക്രീനില്‍ കല്യാണി!
|
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
|
|
|
|
|
|
|