Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
അള്ള് രാമേന്ദ്രനിലൂടെ പുതിയ തുടക്കം: കുഞ്ചാക്കോ ബോബൻ
“വ്യത്യസ്ത ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. അവരിലേറെയും നൊസ്റ്റാൾജിയ ഉള്ളവരുമാണ്; ഫാസ്റ്റ്ഫുഡ് പോലെ വ്യത്യസ്തതയുള്ള ഭക്ഷണം കഴിച്ചാലും ഇപ്പോഴും ചോറും കറികളുമൊക്കെ ഇഷ്ടപ്പെടുന്നവർ. സിനിമയുടെ കാര്യത്തിലും വ്യത്യസ്തത ഇഷ്ടമാണെങ്കിലും ഇടയ്ക്ക് എന്‍റർടെയ്നിംഗ് ആയ, ഏറെ നർമത്തിൽ പൊതിഞ്ഞ സിനിമകൾ കാണാൻ താത്പര്യപ്പെടുന്നവരാണു മലയാളികൾ. അത്തരം സിനിമകളാണ് ഞാൻ കഴിഞ്ഞവർഷം ചെയ്തത്. അവയിൽ ഏറെയും വ്യാവസായികവിജയം നേടിയിട്ടുമുണ്ട്. ആ ഒരു പ്ലാറ്റ്ഫോമിൽ നിന്നുകൊണ്ട് ഭാവിയിൽ ആളുകൾ കുറച്ചുകൂടി ഇഷ്ടപ്പെടുന്ന അല്പം വ്യത്യസ്തതയുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്‍റെയൊരു തുടക്കമായി അള്ള് രാമേന്ദ്രൻ മാറട്ടെ എന്ന് ആഗ്രഹിക്കുകയാണ്, പരിശ്രമിക്കുകയാണ്.”

സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ, ഗിരീഷ് എന്നിവരുടെ രചനയിൽ ബിലഹരി സംവിധാനം ചെയ്ത ഫാമിലി എന്‍റർ ടെയ്നർ അള്ള് രാമേന്ദ്രനെക്കുറിച്ചും മറ്റു സിനിമാ വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബൻ.



അളള് രാമേന്ദ്രൻ എന്ന പ്രോജക്ട് ചെയ്യാൻ പ്രേരകമായത്...?

പ്രൊഡ്യൂസർ ആഷിക് ഉസ്മാനാണ് അള്ള് രാമേന്ദ്രൻ എന്ന പ്രോജക്ടിന്‍റെ കാര്യം ആദ്യം എന്നോടു പറഞ്ഞത്. ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്റേഴ്സും പുതിയ ആളുകളാണെന്നും പറഞ്ഞു. രസമുള്ള ഒരു കഥയാണെന്നു തോന്നി. ഒരു പഞ്ചറിനെ ബേസ് ചെയ്ത കഥയെന്നു മാത്രമാണ് ആദ്യം എന്നോടു പറഞ്ഞത്. ചെറിയൊരു സംഭവമാണ്. പക്ഷേ, രസകരമായി എഴുതിയിട്ടുണ്ട്. എന്തായാലും ഒന്നു കേട്ടുനോക്കൂ എന്നും ആഷിക് പറഞ്ഞു. അങ്ങനെയാണു ബിലഹരി കഥ പറയാൻ എത്തിയത്.

ഓരോ സീനും വളരെ വിശദമായി ഡയലോഗുൾപ്പെടെയാണ് ബില കഥ പറഞ്ഞത്. അതു രസകരമായി തോന്നി. ചെറിയ രീതിയിലെങ്കിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നവരാണെന്നു തോന്നി. കൂടാതെ, മുന്പ് 25,000 രൂപയ്ക്ക് പോരാട്ടം എന്ന സിനിമ എടുത്ത വ്യക്തികൂടിയാണു ബിലഹരി. അങ്ങനെ ഏറെ ഹാർഡ് വർക്കും സ്ട്രെയിനും സിനിമയോടുള്ള പാഷനും ഒക്കെയായി കലാകുടുംബത്തിൽ നിന്നു വന്നിട്ടുള്ള ഒരു ചെറുപ്പക്കാരനാണു ബിലഹരി.



നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുള്ള പ്രൊഡ്യൂസറാണ് ആഷിക്. ഷൈജു ഖാലിദിന്‍റെ സഹോദരൻ ജിംഷി ഖാലിദാണ് ഇതിന്‍റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിനുശേഷം ജിംഷി കാമറ ചലിപ്പിക്കുന്നത് ഈ സിനിമയിലാണ്. പുതിയ കുറേ ആളുകളുടെ കൂടെയും പുതിയ ഒരു ജനറേഷന്‍റെ കൂടെയും അഭിനയിക്കാൻ സാധിക്കുന്നു. പഞ്ചർ കഥയെന്നു പറഞ്ഞിട്ടുണ്ടെങ്കിലും അള്ള് വയ്ക്കുന്ന അല്ലെങ്കിൽ, അള്ള് കിട്ടുന്ന ഒരു കഥാപാത്രമായാണ് അള്ള് രാമേന്ദ്രൻ വരുന്നത്. പോലീസ് ജീപ്പ് ഡ്രൈവറാണ് രാമേന്ദ്രൻ. ഇതെല്ലാം രസകരമായി തോന്നി. അതുകൊണ്ടാണ് ഈ പ്രോജക്ട് കമിറ്റ് ചെയ്തത്.



മാസ് മൂവിയാണോ അള്ള് രാമേന്ദ്രൻ....?

അള്ള് രാമേന്ദ്രൻ അങ്ങനെ വലിയൊരു മാസ് മൂവിയൊന്നുമല്ല. പക്ഷേ, മാസുകൾക്കും കൂടി ഇഷ്ടപ്പെടുന്ന മൂവി ആയിരിക്കും. ഇതിന്‍റെ ആദ്യത്തെ ടീസർ പുറത്തുവിട്ടു കഴിഞ്ഞപ്പോൾ അത് ഏറെ വൈറലായി. ഇത് വലിയ മാസ് മൂവിയാണെന്ന് ആളുകൾ കരുതിയാൽ അതു ചിലപ്പോൾ അമിതപ്രതീക്ഷയ്ക്ക് ഇടവരുത്തുമെന്നു പേടിച്ചതുകൊണ്ടാണ് ഞങ്ങൾ പിന്നീട് ഒരു റൊമാന്‍റിക് സോംഗ് റീലീസ് ചെയ്തത്. അതും ആളുകൾക്ക് ഇഷ്ടപ്പെട്ടു.

മാസ് മാത്രമല്ല റൊമാൻസും അത്യാവശ്യം കുടുംബപശ്ചാത്തലവും തമാശയും മറ്റുമുള്ള സിനിമയാണെന്നു പിന്നീടു വിശദമായ ട്രെയിലറും കൂടി റിലീസ് ആയപ്പോൾ ആളുകൾക്കു മനസിലാക്കാനായി. എല്ലാ അർഥത്തിലും ഒരു എന്‍റർടെയ്നറാക്കാൻ ഞങ്ങളെല്ലാവരും പരമാവധി ശ്രമിക്കുന്നുണ്ട്.



കരിയറിലെ മറ്റു വേഷങ്ങളിൽ നിന്ന് അള്ള് രാമേന്ദ്രന്‍റെ സ്പെഷാലിറ്റി...‍?

ഇതുവരെ ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് രൂപത്തിലും കഥാപാത്രത്തിന്‍റെ സവിശേഷതകളിലുമെല്ലാം കുറച്ചുകൂടി സങ്കീർണമായ ഒരു കഥാപാത്രമാണിത്. പോലീസ് ജീപ്പ് ഡ്രൈവറാണ് രാമേന്ദ്രൻ. സാധാരണക്കാരനാണ്. അയാളുടെ ജീവിതത്തിൽ അള്ള് കിട്ടുന്നതുകൊണ്ടുള്ള പഞ്ചറുകൾ കാരണം അള്ള് രാമേന്ദ്രൻ എന്ന ഇരട്ടപ്പേരുകൂടി വീഴുകയാണ്. പിന്നീടത് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, അയാളുടെ സ്വഭാവത്തെയും ജീവിതരീതികളെയും മൊത്തത്തിലുള്ള കാഴ്ചപ്പാടുകളെത്തന്നെയും എങ്ങനെ മാറ്റുന്നു എന്നുള്ളതാണ് ഈ സിനിമ പറയുന്നത്.

ഇതുവരെയുള്ള കരിയറിൽ എന്‍റെ പഞ്ച് ഡയലോഗുകൾ എന്ന രീതിയിൽ ആളുകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമാകുന്നത് അള്ള് രാമേന്ദ്രനിലെ ഡയലോഗുകൾ ആയിരിക്കാം. അത് ആദ്യത്തെ അനുഭവമാണ്. അനിയത്തിപ്രാവിലെ ഡയലോഗുകളൊക്കെ വരുന്നതു കുറച്ചു റൊമാന്‍റിക് സീക്വൻസുകളിലാണ്. ചെറുപ്പക്കാർ കൂടുതൽ ഇഷ്ടപ്പെടുന്ന മാസ് രീതിയിലുള്ള ഡയലോഗ് പ്രസന്‍റേഷൻ ആളുകൾക്ക് ഇഷ്ടമായത് ആദ്യത്തെ അനുഭവമാണ്. അതിൽ ഏറെ സന്തോഷമുണ്ട്.



വ്യത്യസ്തത എന്ന വാക്കിനോട് എത്രത്തോളം നീതിപുലർത്തുന്ന സിനിമയാണ് അള്ള് രാമേന്ദ്രൻ....‍?

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പലരുണ്ട് ഓപ്പണേഴ്സുണ്ട്. അവർ മാറിമാറി വരുന്പോൾ അവരുടെ ശൈലികളിലും വ്യത്യാസമുണ്ടാവും. സൗരവ് ഗാംഗുലി ഓപ്പണ്‍ ചെയ്യുന്നതുപോലെ ആയിരിക്കില്ല വീരേന്ദർ സേവാഗ് ഓപ്പണ്‍ ചെയ്യുന്പോൾ ബാറ്റ് ചെയ്യുന്നത്. ഇതുവരെ ഞാൻ ചെയ്യാത്ത ഒരു കഥാപാത്രം ചെയ്യുന്നു എന്ന ഒരു വ്യത്യസ്ത എന്തായാലും അള്ള് രാമേന്ദ്രനുണ്ട്. വലിയ കുഴപ്പമില്ലാത്ത തരത്തിൽ ആളുകളെ രസിപ്പിക്കുന്ന രീതിയിൽ ചെയ്തിട്ടുണ്ടെന്നാണു തോന്നുന്നത്.



കഥാപാത്രത്തിന്‍റെ ലുക്കിന് എത്രത്തോളം പ്രാധാന്യം നല്കാറുണ്ട്...‍?

കഥാപാത്രത്തിന് അനുസൃതമായ അല്ലെങ്കിൽ, കഥാപാത്രത്തോടു യോജിക്കുന്ന തരത്തിലുള്ള ലുക്ക് കിട്ടുക എന്നതു ഭാഗ്യമാണ്. അങ്ങനെ ഒരു അപ്പിയറൻസ് കിട്ടുന്പോൾത്തന്നെ നമ്മുടെ പകുതി ജോലി കഴിഞ്ഞു. ആദ്യത്തെ കടന്പ കടന്നുകൂടി എന്നുതന്നെ പറയാം. അള്ള് രാമേന്ദ്രനിൽ വരുന്പോൾ അത് ഏറെ സഹായകമായിട്ടുണ്ട്. മുടി പറ്റെ വെട്ടി. മീശ കുറേ വളർത്തി. ഇടയ്ക്കു മീശ പിരിച്ചുവയ്ക്കുന്ന ഒരു ഏരിയ ഉണ്ട്. നെറ്റിയിൽ ഒരു മുറിവിന്‍റെ പാടും ഒരു സ്കാറുമൊക്കെയുണ്ട്.



അള്ള് രാമേന്ദ്രനുവേണ്ടി നാലഞ്ചു കിലോ ശരീരഭാരം കൂട്ടി. ആദ്യം ബിലഹരി വന്നു കഥ പറയുന്പോൾ ദൃഢകായനായ ഒരു പോലീസ് ഓഫീസർ എന്നാണു വിചാരിച്ചത്. കുറച്ചു വണ്ണമുള്ള വയർ ഇത്തിരി ചാടിയ അല്പം പ്രായംതോന്നിക്കുന്ന സാധാരണക്കാരനായ ഒരു പോലീസ് ജീപ്പ് ഡ്രൈവറാവണം എന്നാണു ബില പറഞ്ഞത്. അതിനുവേണ്ടിയാണു വണ്ണം കൂട്ടിയത്. അങ്ങനെ കൂട്ടിയ വണ്ണം കുറയ്ക്കാനായി ഇപ്പോൾ ഞാൻ ഏറെ കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, എല്ലാ അർഥത്തിലും ആ കഥാപാത്രത്തോട് മിനിമം, അപ്പിയറൻസിന്‍റെ കാര്യത്തിലെങ്കിലും നീതിപുലർത്താൻ പറ്റിയെന്നാണു വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ടീസറും ട്രെയിലറുമൊക്കെ വന്നപ്പോൾ കുഞ്ചാക്കോ ബോബൻ എന്ന വ്യക്തി എന്നതിലുപരി അള്ള് രാമേന്ദ്രൻ എന്ന കഥാപാത്രമായി ആളുകൾക്കു കാണാൻ സാധിക്കുന്നതെന്നു ഞാൻ വിചാരിക്കുന്നു.

ഇതിലെ കോസ്റ്റ്യൂംസും മേക്കപ്പും അതിന്‍റെ മേക്കിംഗും കാമറ വർക്കുമെല്ലാം അതിന് ഒരുപാടു സഹായകമായിട്ടുണ്ട്. അതുപോലെതന്നെ ഷാൻ റഹ്മാന്‍റെ റീറിക്കോർഡിംഗും ആ ഒരു ഇംപാക്ട് ഏറ്റവും നല്ല രീതിയിൽ കൊണ്ടുവരുന്നതിനു സഹായിച്ചിട്ടുണ്ട്.



അള്ള് രാമേന്ദ്രനിലെ നായികമാർ..... ?

അള്ള് രാമേന്ദ്രനിൽ രണ്ടു നായികമാരാണ് - അപർണയും ചാന്ദ്നിയും. അപർണ എന്‍റെ അനിയത്തിയുടെ വേഷവും ചാന്ദ്നി ഭാര്യയുടെ വേഷവും ചെയ്യുന്നു. ഇവർ രണ്ടുപേരോടുമൊപ്പം ആദ്യമായിട്ടാണ് ഒരു സിനിമയിൽ അഭിനയിക്കുന്നത്. അപർണയെ എനിക്കു നേരത്തേ അറിയാം. യുഎസിൽ ഒരു സ്റ്റേജ് ഷോയ്ക്കു പോയപ്പോൾ ഒരുമിച്ച് ഉണ്ടായിരുന്നു. ഫാമിലി ഫ്രണ്ട്സാണ്. ശരിക്കും ഒരു കുഞ്ഞനിയത്തിയെപ്പോലെ എനിക്കു തോന്നിയിട്ടുള്ള ഒരു കുട്ടി കൂടിയാണ് അപർണ. ഞങ്ങൾ തമ്മിലുള്ള കോംബിനേഷൻ സീക്വൻസുകൾ വർക്കൗട്ടാകാൻ അതു ശരിക്കും സഹായിച്ചിട്ടുണ്ട്.



ചാന്ദ്നി ഏറെ സമയവും അമേരിക്കയിൽ ജീവിക്കുന്ന ആർട്ടിസ്റ്റാണ്. ഇതിൽ സ്വന്തമായി മനോഹരമായിത്തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്. ഈ സിനിമയിലെ വിജി എന്ന എന്‍റെ ഭാര്യയുടെ കഥാപാത്രം തനി നാട്ടിൻപുറത്തുകാരിയായി ഫീൽ ചെയ്യുന്ന രീതിയിലും നമുക്ക് ഇഷ്ടം തോന്നിക്കുന്ന തരത്തിലും ഏറെ പാവമാണെന്നു തോന്നുന്ന രീതിയിലും വളരെ നാച്വറലായി ചാന്ദ്നി അഭിനയിച്ചിട്ടുണ്ട്. പുതിയ ആളുകൾക്കൊപ്പം വർക്ക് ചെയ്യുന്പോൾ ആ ഒരു എനർജിയും ഫ്രഷ്നെസും നമുക്കും കിട്ടും എന്നു വിചാരിക്കുന്നു.



അള്ള് രാമേന്ദ്രൻ എന്ന സിനിമയെ ആകർഷകമാക്കുന്നത്... ?

ഈ സിനിമയുടെ കഥയും അവതരണരീതിയും തന്നെയാണ് അള്ള് രാമേന്ദ്രന്‍റെ പ്രധാന പ്രത്യേകത. അപർണ ബാലമുരളിയും ചാന്ദ്നിയും പ്രധാന വേഷങ്ങളിൽ വരുന്നു. കിച്ചുവിനൊപ്പമുള്ള (കൃഷ്ണശങ്കർ) മൂന്നാമത്തെ സിനിമയാണിത്. സിനിമയ്ക്കകത്തും പുറത്തും കിച്ചുവുമായി ഫ്രണ്ട്‌ഷിപ്പുണ്ട്. അത് ഏറ്റവും നല്ല രീതിയിൽ ഈ സിനിമയിലും കൊണ്ടുവരാനായി എന്നു വിശ്വസിക്കുന്നു.

എന്‍റെ അച്ഛനായി അഭിനയിക്കുന്നതു കൊച്ചുപ്രേമൻ ചേട്ടൻ. അത് ഏറെ രസകരമായ കോംബിനേഷനാണ്. സലീംകുമാർ, ധർമജൻ, ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി...തുടങ്ങി അനുഭവ സന്പത്തുള്ള, ആളുകൾ ഇഷ്ടപ്പെടുന്ന ഏറെ അഭിനേതാക്കൾ ഈ പടത്തിലുണ്ട്. ജിംഷി ഖാലിദ് എന്ന കാമറാമാനാണ് എടുത്തുപറയേണ്ട മറ്റൊരാൾ. ഈ സിനിമയ്ക്ക് ഏറ്റവും ഭംഗിയേറിയതും അനുയോജ്യമായ മൂവ്മെന്‍റ്സുള്ളതുമായ ഫ്രയിമുകൾ ചെയ്തിട്ടുള്ള സിനിമാറ്റോഗ്രഫറാണ് ജിംഷി.



ടീസർ റിലീസ് ചെയ്തപ്പോൾ അത് ഇത്രയധികം ആളുകളിലേക്ക് എത്തുന്നതിൽ ഷാൻ റഹ്‌മാന്‍റെ റീ റിക്കോർഡിംഗ് വലിയ ഒരു ഘടകം തന്നെയായിരുന്നു. അതിനുശേഷം വന്ന ‘ആരും കാണാതെ...’ എന്ന റൊമാന്‍റിക് സോംഗ് ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഗാനമായി മാറി. മൂന്നുനാലു ഗാനങ്ങൾ കൂടിയുണ്ട് ഈ സിനിമയിൽ. എല്ലാം ഒന്നിനൊന്നു വ്യത്യസ്തവും കഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ളതാണ്.അതുകൊണ്ടുതന്നെ ഈ സിനിമയിൽ എല്ലാ അർഥത്തിലും മറ്റൊരു ഷാൻ റഹ്‌മാൻ മാജിക് നമുക്ക് കാണാനും കേൾക്കാനും ആസ്വാദിക്കാനുമാകുന്നു എന്നാണു വിശ്വാസം. ഇതെല്ലാം അള്ള് രാമേന്ദ്രൻ എന്ന സിനിമയെ ആളുകളുടെ ഇഷ്ടസിനിമയാക്കുന്ന ഘടകങ്ങളാണ്.



ആഷിക് അബുവിന്‍റെ വൈറസിലെ വേഷം...?

ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസിൽ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഡോ.സുരേഷ് രാജൻ. കോഴിക്കോട്ട് പനി പരത്തിയ നിപ്പ വൈറസിനെ അതിവേഗം തിരിച്ചറിയുന്നതിൽ മുഖ്യ പങ്കുവഹിച്ച മണിപ്പാൽ സെന്‍റർ ഫോർ വൈറസ് റിസർച്ച് മേധാവി ഡോ.ജി. അരുൺകുമാറിൽ നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ കഥാപാത്രം.



ഈ വർഷം ആലോചനയിലുള്ള മറ്റു പ്രധാന സിനിമകൾ....‍?

ഷഹീദ് ഖാദർ, ജോണ്‍പോൾ, സൗബിൻ എന്നിവരുടെ ചിത്രങ്ങളാണ് ചെയ്യുമെന്ന് ഉറപ്പായത്. വേറെ കുറച്ചു സിനിമകൾ കൂടിയുണ്ട്. വിശദമായ സിറ്റിംഗ് കഴിയുന്പോൾ മാത്രമേ അതിന്‍റെ വിവരങ്ങൾ പറയാനാവുകയുള്ളൂ. പുതിയ വർഷത്തിൽ പുതിയ നല്ല തുടക്കം അള്ള് രാമേന്ദ്രനിലൂടെ കൊടുക്കാൻ സാധിക്കുമെന്നു വിശ്വസിക്കുന്നു. അതിനുള്ള എല്ലാ രീതിയിലുള്ള അധ്വാനവും ചെയ്യുന്നുണ്ട്. തുടർന്നുള്ള സിനിമകളും ആളുകളെ എന്‍റർടെയ്ൻ ചെയ്യുന്നതാവട്ടെ എന്നു പ്രാർഥിക്കുന്നു.



ഷഹീദ് ഖാദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ..?

ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സിനുവേണ്ടി ഷഹീദ് ഖാദർ സംവിധാനം ചെയ്യുന്ന സ്പോർട്സ് ഫാമിലി ത്രില്ലർ മൂവി കമിറ്റ് ചെയ്തുകഴിഞ്ഞു. അതിന്‍റെ കഥ കേട്ടതോടെ ഞാൻ ഏറെ ആവേശത്തിലായി. ആ തലത്തിലുള്ള, അത്തരത്തിലുള്ള ഒരു സിനിമ മലയാളത്തിൽ വന്നിട്ടില്ല എന്നുതന്നെയാണ് എന്‍റെ ഓർമ. ചെയ്യുന്ന പടങ്ങൾക്ക് എന്തെങ്കിലുമൊരു യുണീക് സെല്ലിംഗ് പോയിന്‍റ് വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് അള്ള് രാമേന്ദ്രനെപ്പോലെ ഈ സിനിമയുടെ കാര്യത്തിലും പ്രാവർത്തികമാക്കാനാകുമെന്നാണ് എനിക്കു തോന്നുന്നത്.

സ്പോർട്സിനെ അടിസ്ഥാനമാക്കി ചെയ്തിട്ടുള്ള ഏറെ ത്രില്ലിംഗായ മൊമന്‍റസും അതുപോലെതന്നെ ഫാമിലി അറ്റാച്ച്മെന്‍റ്സും കാണിക്കുന്ന മൊമന്‍റ്സും ഉള്ള ഒരു സിനിമയായിരിക്കും. വലിയ ബജറ്റിലാണു സിനിമ ചെയ്യുന്നത്. പൂർണമായും കോൽക്കത്തയിലും വടക്കേ ഇന്ത്യയിലുമായി വലിയ സ്റ്റേഡിയങ്ങളിലാവും ഈ സിനിമയുടെ ഷൂട്ടിംഗ് കൂടുതലും നടക്കുക.

ജനക്കൂട്ടം ആവശ്യമുള്ള സിനിമയാണ്. ടെക്നിക്കൽ സൈഡിലും ഏറ്റവും പുതിയ എക്യുപ്മെന്‍റ്സും മറ്റും ആവശ്യമുള്ള സിനിമയാണ്. അതെല്ലാം വേണമെന്ന് ഞങ്ങളെക്കാളും കൂടുതൽ നിഷ്കർഷയുള്ള ഒരു പ്രൊഡ്യൂസറെ കിട്ടിയതു തന്നെ വലിയ ഭാഗ്യം. ആ രീതിയിൽ ടെക്നിക്കൽ സൈഡിലും ആർട്ടിസ്റ്റുകളുടെ സൈഡിലും മേക്കിംഗ് സൈഡിലുമൊന്നും യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നും നല്ല ക്വാളിറ്റി പ്രോഡക്ട് വേണമെന്നും ആഗ്രഹിച്ചുവന്ന പ്രൊഡ്യൂസർ കൂടിയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ടീം.



ഷഹീദ് ഉൾപ്പടെയുള്ളവരുമായി വർക്ക് ചെയ്യാനാകുന്നതു വലിയ ഭാഗ്യമായി കരുതുന്നു. നിത്യാമേനോനാണു നായിക. മലയാളികൾക്ക് ഇഷ്ടമുള്ള മികച്ച അഭിനേത്രി കൂടിയാണു നിത്യ. ഞങ്ങളുടെ കോംബിനേഷനും ആളുകൾക്ക് ഇഷ്ടമാകുമെന്നു വിശ്വസിക്കുന്നു.

പറവയ്ക്കു ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ ...‍?

സൗബിന്‍റെ ചിത്രം എന്തായാലും കുറച്ചു സമയം കൂടി എടുക്കും. കാരണം, രണ്ടു സബ്ജക്ടുകളുണ്ട്. ഏതാണ് അതിൽ നമുക്ക് ലാൻഡ് ചെയ്യാൻ പറ്റിയതെന്നുള്ള ചർച്ചകൾ കൂടി ആവശ്യമുണ്ട്. സൗബിൻ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ കൂടി ആയതുകൊണ്ട് അഭിനയത്തിന്‍റെ തിരക്കുകളൊക്കെ മാറിക്കഴിയുന്പോൾ ഒരു സംവിധാന സംരംഭത്തിനു വേണ്ടി, ഒരു പ്രോജക്ടിനു വേണ്ടി വിശദമായിത്തന്നെ ഇരുന്ന് വർക്കൗട്ട് ചെയ്യും.



ജോണ്‍പോൾ ജോർജിന്‍റെ സിനിമ....?

അന്പിളി എന്ന ചിത്രത്തിനുശേഷം ജോണ്‍പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഞങ്ങൾ ഒരുമിക്കുന്നത്. ആഷിക് ഉസ്മാൻ തന്നെയാണ് അതും പ്രൊഡ്യൂസ് ചെയ്യുന്നത്. മറ്റൊരു നല്ല സിനിമയ്ക്കുവേണ്ടിയുള്ള ഒത്തുചേരൽ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഗപ്പി എന്ന ആദ്യ സിനിമയിലൂടെത്തന്നെ തന്നെ മലയാളികൾക്കു നല്ല സിനിമാ അനുഭവം സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോണ്‍പോൾ.

ഇതിനുമുന്പ് രാജേഷ് പിള്ളയുടെ ട്രാഫിക്കിന്‍റെ സമയത്ത് ജോണ്‍ ഞങ്ങൾക്കൊപ്പം വർക്ക് ചെയ്തിരുന്നു. അന്നുതൊട്ടുള്ള പരിചയവും ബന്ധവുമുണ്ട്. ഞാനെന്ന നടനെ പരമാവധി ഉപയോഗപ്പെടുത്താനാകുന്ന ഒരു സംവിധായകനായിരിക്കും ജോൺ പോളെന്നു ഞാൻ വിശ്വസിക്കുന്നു..

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.