Choclate
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന വാർത്തകളിൽ ഒതുങ്ങി നിൽക്കുന്നവയല്ല ഈ അഗ്നിപർവതങ്ങൾ അഥവാ വോൾക്കാനോകൾ. അഗ്നിപർവതങ്ങളുടെ പ്രത്യേകതകൾ, അവയുടെ വിശദാംശങ്ങൾ, വിവിധതരം അഗ്നിപർവതങ്ങൾ എന്നിവയെക്കുറിച്ച് ഈ ലക്കം വായിച്ചറിയാം.

സ്ഫോടനം

ഭൂമിയുടെ ഉപരിതലവുമായി ദ്വാരാമുഖത്തോടു കൂടി ബന്ധപ്പെട്ടു കിടക്കുന്ന പർവതരൂപങ്ങളാണ് അഗ്നിപർവതങ്ങൾ. ടെക്‌ടോണിക് ഫലകങ്ങൾ പരസ്പരം വികർഷിക്കപ്പെടുകയോ, കൂടിച്ചേരുകയോ ചെയ്യുന്ന പ്രദേശങ്ങളിലാണ് അഗ്നിപർവതങ്ങൾ പൊതുവെ കണ്ടുവരുന്നത്.

ഭൗമോപരിതലത്തിൽ വിള്ളലുകൾ വീണ് അതിലുടെ ലാവ പുറത്തക്ക് ഒഴുകുകയോ പൊടിഞ്ഞ പാറയായി പൊട്ടിത്തെറിക്കുകയോ ചെയ്യുന്പോഴാണ് അഗ്നിപർവതങ്ങൾ രൂപംകൊള്ളുന്നത്. ശക്തമായ സ്ഫോടന ശേഷിയാണ് ഇത്തരം ഭൂരൂപങ്ങളുടെ പ്രധാന മുഖമുദ്ര. അഗ്നിപർവത സ്ഫോടനഫലമായുണ്ടാകുന്ന ലാവ പ്രവാഹം പരിസരപ്രദേശങ്ങളെ നശീകരണത്തിന് വിധേയമാക്കുന്നു.



സ്ഫോടനത്തെത്തുടർന്ന് ലാവയും മറ്റും അവയ്ക്കു ചുറ്റും അടിഞ്ഞുകൂടി ഉയർന്നുകൊണ്ടിരിക്കുന്ന മലയും ഇതിന്‍റെ പ്രത്യേകതയാണ്. ഉരുകിയ ലാവ അഗ്നിപർവത വക്‌ത്രത്തിലൂടെ ഉയർന്ന് ക്രേറ്ററിന്‍റെ വശങ്ങളിലൂടെ ഒഴുകി താഴേക്കിറങ്ങുന്നു. വെള്ളം ചീറ്റി മുകളിലേക്കു തെറിക്കുന്നതുപോലെ, ശബ്ദത്തിൽ വളരെ വേഗത്തിൽ സംഭവിക്കാറുമുണ്ട്. ഇവ സംഭവിച്ച്, ലാവയും വാതകങ്ങളും ഒഴുകുന്ന പ്രദേശങ്ങളിലെ വസ്തുക്കളും മനുഷ്യരും അപകടത്തിലാവുക കൂടി ചെയ്യാറുണ്ട്. അതീവശക്തിയോടെ പൊട്ടിത്തെറിയോടെ ലാവാ പ്രവാഹമുണ്ടാകുന്നു. റോമൻ അഗ്നിദേവനാണ് വൾക്കൻ. ഈ പേരിൽ നിന്നാണ് വോൾക്കാനോ (Volcano) എന്ന പദമുണ്ടായത്.

അഗ്നിവലയം

ലോകമാകെ, സജീവമായ അഞ്ഞൂറിലധികം അഗ്നിപർവതങ്ങളുണ്ടെന്നാണ് കണക്ക്. ലോകത്തിലെ സജീവ അഗ്നിപർവതങ്ങളിൽ ഏറെയും പ്ലേറ്റ് അതിരുകളിലാണ് കാണപ്പെടുന്നത്. ഇതിൽ പസഫിക് പ്ലേറ്റിലാണ് അഗ്നിപർവതങ്ങൾ ഏറെയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈ ഭാഗം ’അഗ്നിവലയം’ (Ring of fire) എന്ന് അറിയപ്പെടുന്നു.



കുതിരലാടത്തിന്‍റെ ആകൃതിയിൽ ഏതാണ്ട് 40,000 കിലോമീറ്റർ നീളത്തിൽ സമുദ്രഗർത്തങ്ങളുടെയും അഗ്നിപർവതങ്ങളുടെയും കൂട്ടമാണിവിടെ. ഈ ഭാഗത്ത് 450തിലധികം അഗ്നിപർവതങ്ങൾ ഉണ്ടെന്നാണ് കണക്ക്. ലോകത്തിലെ 75 ശതമാനം അഗ്നിപർവതങ്ങളും ഇവിടെയാണ്. ഇന്ത്യയിൽ അഗ്നിപർവതമുള്ളത് ആൻഡമാൻ നിക്കോബാർ ദ്വീപുസമൂഹങ്ങളിലാണ്.

ക്രേറ്റർ

അഗ്നിപർവതത്തിന്‍റെ മുകൾഭാഗത്തുള്ള കുഴിയാണ് ക്രേറ്റർ. കിണറിന്‍റെയോ, ചോർപ്പിന്‍റെയോ ആകൃതിയായിരിക്കും അഗ്നിപർവത വക്രം. അതിനാലാണ് ഇങ്ങനെയൊരു നാമം. സ്ഫോടനഫലമായോ അതിനുമുന്പോ നേരിയതോതിലുള്ള ഭൂകന്പങ്ങളും അനുഭവപ്പെടാം.



പർവതമുഖത്തിലൂടെ നാലുപാടും പരന്നൊഴുകുന്ന ലാവയും ചുറ്റുപാടും ചിതറിവീഴുന്ന ശിലാഖണ്ഡങ്ങളും അടിഞ്ഞുകൂടി സ്തൂപികാകാരമായ കുന്നുകൾക്കു രൂപം നല്കുന്നു. ഇവയുടെ മധ്യത്തിലുള്ള വാമുഖം നാളീരൂപത്തിൽ അത്യഗാധമായിരിക്കും. ഇതാണ് അഗ്നിപർവത വക്രം. ഒരേ അഗ്നിപർവതത്തിനു തന്നെ ഒന്നിലധികം വിലമുഖങ്ങളുണ്ടായി എന്നു വരാം. ഈ മുഖത്തു നിന്നും താഴേക്ക് നാളികളുണ്ടാകും.

ലാവ

സ്ഫോടനഫലമായി അഗ്നിപർവത വക്‌ത്രത്തിൽനിന്നും മറ്റു വിള്ളലുകളിൽ നിന്നും തിളച്ചുയർന്ന് ഭൂമിയുടെ ഉപരിതലത്തിലേക്കൊഴുകുന്ന ഉരുകിയ പാറയാണ് ലാവ. ദ്രാവകം തണുത്തുറഞ്ഞ് കട്ടിയായ അവസ്ഥയിലും ലാവ എന്നു തന്നെയാണ് വിളിക്കപ്പെടുന്നത്. ആഴത്തിൽ നിന്ന് മാഗ്മ ആയി രൂപംകൊള്ളുന്ന ലാവ, വളരെയേറെ കട്ടിയുള്ളതായതിനാൽ അത്ര ദൂരമൊന്നും പതഞ്ഞൊഴുകുന്നതായി അനുഭവപ്പെടാറില്ല.



സിലിക്കയുടെ ശതമാനത്തെ അടിസ്ഥാനമാക്കി ലാവയെ പല വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ആൻ ഡെ സൈറ്റ്, റയോ ലൈറ്റ് എന്നിവ ഉദാഹരണം. ലാവ തണുത്തു വരുന്പോൾ, അതിന്‍റെ ഘടനയുടെ അടിസ്ഥാനത്തിൽ വിവിധ രൂപങ്ങളിലായി മാറുന്നതായും കാണാം. അഗ്നിപർവത സ്ഫോടനം മൂലം ലാവ പരന്നു ഒഴുകുന്പോഴാണ് ലാവാ സമതലം രൂപപ്പെടുന്നത്. നൂറു കണക്കിന് മൈലുകൾ വരെ ഇവയ്ക്കു വിസ്തൃതി ഉണ്ടാകുന്നു.

മാഗ്മ

ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങൾ, പരൽ പദാർഥങ്ങൾ, മറ്റു ഖര വസ്തുക്കൾ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മ അഥവാ, ദ്രവശില എന്ന് പറയുന്നത്.



ഭൂവൽക്കത്തിനടിയിൽ ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ അഗ്നിപർവതങ്ങൾ വഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് പ്ലൂട്ടോണ്‍ ശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ, ലാവാപ്രവാഹം എന്ന് പറയുന്നത്.

തലയണ ലാവ

അഗ്നിപർവത സ്ഫോടനഫലമായി പുറത്തുവരുന്ന ദ്രവമാഗ്മയായ ഈ ലാവയുടെ താപനില 1000 ഡിഗ്രി മുതൽ 1200 ഡിഗ്രി സെന്‍റീഗ്രേഡു വരെയായിരിക്കും. സിലിക്കയുടെ അംശം അധികമാണെങ്കിൽ ലാവയ്ക്ക് മുറുക്കമുണ്ടാകും. ഇങ്ങനെ പുറത്തു വരുന്ന ലാവയുടെ ഒഴുക്കു കുറയുന്നത് തണുത്തുറയുന്പോഴാണ്.



പരന്നൊഴുകുന്പോൾ പുറത്തു വരുന്ന ഹൈഡ്രജൻ ക്ലോറൈഡ്, ഹൈഡ്രജൻ സൾഫൈഡ്, ഹൈഡ്രജൻ, കാർബണ്‍ഡയോക്സൈഡ്, കാർബണ്‍ മോണോക്സൈഡ്, ഹൈഡ്രജൻ ഫ്ലൂറൈഡ് എന്നിവ അന്തരീക്ഷത്തിൽ ലയിച്ചശേഷം തണുത്ത് കട്ടിയാവുന്ന ലാവ ഒരു തലയണയുടെ ആകൃതിയിലാകുന്നു. ഇതാണ് തലയണ ലാവ! പസഫിക് പ്രദേശത്ത് ഇത്തരം ലാവ കാണപ്പെടുന്നു.

വിവിധതരം അഗ്നിപർവതങ്ങൾ

* ഹമാവിയൻ
* സ്ട്രോംബോലിയൻ
* വൾക്കാനിയൻ
* പിലിയൻ
* വെസൂവിയൻ.



വാതകങ്ങളുടെ അംശം കുറവും വൻ സ്ഫോടനമില്ലാത്തതും സ്ഫോടനത്തിനുശേഷം ഉടനെ ലാവ പ്രവഹിച്ചു തുടങ്ങുന്നത് സ്ട്രോംബോലിയൻ അഗ്നിപർവതങ്ങളുടെ സ്വഭാവമാണ്. കുഴന്പുരൂപത്തിൽ മാഗ്മ പ്രവഹിക്കുന്നത് വൾക്കാനിയനാണ്. ശൂന്യമായ മാഗ്മയും ശക്തിയുള്ള സ്ഫോടനവുമുള്ളത് പിലിയൻ അഗ്നിപർവതത്തിനാണ്. അഗ്നിപർവത വക്രത്തിന്‍റെ വക്കുകൾ പൊട്ടിത്തകരും വിധം ശക്തമായ സ്ഫോടനമുണ്ടാകുന്നത് വെസൂവിയനുകളുടെ പ്രത്യേകതയാണ്.

ഗ്രഹങ്ങളിലെ അഗ്നിപർവതങ്ങൾ

ശുക്രന്‍റെ ഉപരിതലത്തിന്‍റെ 90% ബസാൾട്ട് ആണുള്ളത്. അഗ്നിപർവതപ്രക്രിയ ഈ ഗ്രഹത്തിന്‍റെ ഉപരിതലം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നാണ്, ഏകദേശം 50 കോടി വർഷങ്ങൾക്ക് മുന്പേ ഉപരിതലം രൂപാന്തരപ്പെടുത്തിയ ഒരു സുപ്രധാന സംഭവം ഉണ്ടായിരിക്കാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. മഗെല്ലൻ ബഹിരാകാശപേടകം ഏറ്റവും ഉയർന്ന അഗ്നിപർവതമായ മാറ്റ് മോണ്‍സിൽ സമീപകാലത്ത് അഗ്നിപർവതപ്രക്രിയ സജീവമായിരുന്നുവെന്നതിന് സൂചനകൾ ലഭ്യമാക്കിയിട്ടുണ്ട്.



ചൊവ്വയിൽ ധാരാളം ലുപ്ത അഗ്നിപർവതങ്ങൾ ഉള്ളതിൽ നാലെണ്ണം ഭൂമിയിലെ ഏത് അഗ്നിപർവതത്തെക്കാളും വലുതാണ്. ഇവ ദശലക്ഷക്കണക്കിന് വർഷങ്ങളായി ലുപ്തമായതായി കരുതപ്പെടുന്നു. എന്നാൽ യൂറോപ്യൻ ബഹിരാകാശപേടകമായ മാർസ് എക്സ്പ്രസ് ചൊവ്വയിലും സമീപകാലത്ത് അഗ്നിപർവതപ്രക്രിയ സജീവമായിരുന്നുവെന്നതിന് സൂചനകൾ കണ്ടെത്തിയിട്ടുണ്ട്.

ഉപഗ്രഹങ്ങളിലെ അഗ്നിപർവതങ്ങൾ

സൗരയൂഥത്തിലെ ഏറ്റവും അഗ്നിപർവതപ്രക്രിയ കാണപ്പെടുന്നത് വ്യാഴത്തിന്‍റെ ഉപഗ്രഹമായ ഇയോവിലാണ്. സൾഫർ, സൾഫർ ഡൈ ഓക്സൈഡ്, സിലിക്കേറ്റ് പാറകൾ എന്നിവ വമിക്കുന്ന അഗ്നിപർവതങ്ങളാൽ നിബിഢമാണ് ഇയോ.



1,800K (1,500 0c)ലധികം താപനിലയുള്ള ഇതിലെ ലാവ സൗരയൂഥത്തിലെ ഏറ്റവും താപനിലയുള്ള ലാവയാണ്. 2001 ഫെബ്രുവരിയിൽ സൗരയൂഥത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും വലിയ അഗ്നിപർവതസ്ഫോടനം ഇയോവിൽ നടന്നു.‌‌‌

ക്രയോവോൾക്കാനിസം

വ്യാഴത്തിന്‍റെ ഗലീലിയൻ ഉപഗ്രഹങ്ങളിൽ ഏറ്റവും ചെറുതായ യൂറോപ്പയിൽ ജലം വമിക്കുന്ന അഗ്നിപർവതപ്രവർത്തനം നടക്കുന്നു. ജലം ഉപരിതലത്തിലെത്തുന്പോൾ താപനില കുറവായതിനാൽ ഘനീഭവിക്കുന്ന പ്രക്രിയയെ ക്രയോവോൾക്കാനിസം എന്ന് വിളിക്കുന്നു. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളിലെ ഉപഗ്രഹങ്ങളിൽ ഈ പ്രക്രിയ സാധാരണമാണ്.



1989 -ൽ വോയേജർ 2 നെപ്ട്യൂണിന്‍റെ ഉപഗ്രഹമായ ട്രൈറ്റണിൽ ഇത്തരം അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി. 2005ൽ കാസിനി പേടകം, ശനിയുടെ ഉപഗ്രഹമായ എൻകിലാഡസിൽ നടന്ന ക്രയോവോൾക്കാനിസത്തിന്‍റെ പടങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കാസിനി ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലും മീഥൈൻ വമിക്കുന്ന അഗ്നിപർവതപ്രവർത്തനങ്ങൾ കണ്ടെത്തി. ഇതിന്‍റെ അന്തരീക്ഷത്തിലെ മീഥൈന്‍റെ പ്രധാനഹേതു അഗ്നിപർവതപ്രവർത്തനമാണെന്ന് കരുതപ്പെടുന്നു.

കൈപ്പർ ബെൽറ്റിലെ ക്വാറോറിലും ക്രയോവോൾക്കാനിസം നടക്കുന്നുവെന്ന് കരുതപ്പെടുന്നു. സൗരയൂഥേതരഗ്രഹമായ കോറോത്തിലും ഇയോവിലെപ്പോലെയുള്ള ശക്തമായ അഗ്നിപർവതപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് 2010-ൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു.

താമു മാസിഫ്

നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവതമാണ് താമൂ മാസിഫ്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നാകാം താമൂ മാസിഫ് എന്നും കരുതപ്പെടുന്നു.



ഇത് രൂപം കൊണ്ടത് 14.4 കോടി വർഷങ്ങൾക്ക് മുന്പാകാമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ഈ അഗ്നിപർവതത്തിന് ഭൂമിക്കടിയിലേക്ക് 30 കിലോമീറ്ററോളം താഴ്ചയുണ്ടാകാമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ പ്രൊഫ. വില്യം സാഗറിന്‍റെ അഭിപ്രായം.

ഗിഫു മേലാറ്റൂർ