ലൈംഗീക ആരോപണം; നാന പടേക്കറിനെതിരെ കേസെടുത്തു
Thursday, October 11, 2018 10:10 AM IST
സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിൽ നടൻ നാന പടേക്കറിനെതിരെ കേസെടുത്തു. മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. പടേക്കറിനെ കൂടാതെ കൊറിയോഗ്രഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവർക്കെതിരെയും കേസെടുത്തു.

ബുധനാഴ്ച തനുശ്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ തനുശ്രീയുടെ പരാതിയൽ നാന പടേക്കര്‍, ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീര്‍ സിദ്ദിഖ്, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവർക്ക് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

പത്തുവർഷങ്ങൾക്കു മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചാണ് തനുശ്രീ വെളിപ്പെടുത്തൽ നടത്തിയത്. ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചിൽ. 2009 ൽ പുറത്തിറങ്ങിയ "ഹോണ്‍ ഒ.കെ' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നാന പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ആരോപിച്ചത്.

നാന പടേക്കര്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്നയാളാണെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ ഇക്കാര്യം ആരുംഗൗരവത്തിലെടുക്കാറില്ലെന്നുമാണ് തനുശ്രീയുടെ ആരോപണം.

സൂപ്പർതാരങ്ങൾക്ക് വേണ്ടപ്പെട്ടവനാണ് അയാൾ. സ്ത്രീകളോടുളള അയാളുടെ പെരുമാറ്റം വളരെ മോശമാണ്. അയാൾ സ്ത്രീകളെ ഉപദ്രവിക്കുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്യുന്നത് പരസ്യമായ കാര്യമാണ്. കൂടെയുളള സ്ത്രീകളെ അയാൾ ക്രൂരമായി മർദിക്കാറുണ്ട്. ലൈംഗികമായി ഉപയോഗിക്കാറുണ്ട്. സ്ത്രീകളോട് ഒട്ടും മര്യാദയില്ലാതെ പെരുമാറുന്നവനാണെന്ന് അറിയാമായിരുന്നിട്ടും ആരും അയാളെ ചോദ്യം ചെയ്യാറില്ല. പത്രങ്ങളിലോ ചാനലുകളിലോ അയാളെപ്പറ്റി ഒരു വരി പോലും വരില്ല.

അക്ഷയ്കുമാർ നാന പടേക്കർക്കൊപ്പം കഴിഞ്ഞ എട്ട് വർഷത്തിനുളളിൽ നിരവധി ചിത്രങ്ങൾ ചെയ്തു. രജനികാന്തിന്‍റെ കാല എന്ന ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്തത് നാന പടേക്കാറായിരുന്നു. മോശമാണെന്ന് ഉറപ്പുളളവരെ ഇത്തരത്തിൽ മഹാനടന്മാര്‍ പോലും അംഗീകരിക്കുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം വരാനാണ്..!

ഇവരെപ്പറ്റിയൊക്കെ അണിയറയില്‍ ഗോസിപ്പുകള്‍ ഉയരും എന്നാല്‍ ആരും ഇവര്‍ക്കെതിരെ ഒന്നും ചെയ്യില്ല. കാരണം അവരുടെയെല്ലാം പിആര്‍ ടീം അത്ര ശക്തമാണ്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന ഒരാള്‍ ജീവിതത്തിലും അങ്ങനെയാകണമെന്ന ഒരു തരം നിര്‍ബന്ധമാണെന്നും തനുശ്രീ ആരോപിച്ചു.

എന്നാൽ തനുശ്രീയുടെ ആരോപണങ്ങൾ നാന പടേക്കർ തള്ളിയിരുന്നു. ലൈംഗീകമായി ഉപദ്രവമെന്നാൽ നിങ്ങൾ അർഥമാക്കുന്നത് എന്താണ്. സെറ്റിൽ തനിക്കൊപ്പം അമ്പതോ നൂറോ പേരുണ്ടാകുമെന്നും നാന പടേക്കർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.