നാനാ പഠേക്കർക്കെതിരെ വീണ്ടും തനുശ്രീ ദത്ത
Thursday, September 27, 2018 3:53 PM IST
വർഷങ്ങൾക്കു മുമ്പ് നാനാ പഠേക്കർക്കെതിരെ നടത്തിയ ആരോപണങ്ങളുടെ അനന്തരഫലം ചൂണ്ടിക്കാട്ടി തനുശ്രി ദത്ത. 2009ൽ പുറത്തിറങ്ങിയ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്‍റെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നാനാ പഠേക്കറിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായി എന്ന് താരം പറഞ്ഞത്. പിന്നീട് ചിത്രത്തിൽ നിന്നും താരം പിന്മാറുകയായിരുന്നു.

അന്ന് എനിക്ക് സംഭവിച്ചത് സിനിമാരംഗം മുഴുവൻ കണ്ടതാണ്. പക്ഷെ അതിൽ ഒരാൾ പോലും പ്രതികരിച്ചില്ല. വാർത്താ ചാനലുകളിൽ മൂന്ന് ദിവസം സജീവമായി നിലനിന്നിട്ടും ഇന്ന് ഒരൊറ്റയാൾ പോലും ആ സംഭവം ഓർക്കുന്നില്ല. ഇത്തരം കാപട്യങ്ങളെ ആര് വിശ്വസിക്കും എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. സ്ത്രീശാക്തീകരണത്തിനെതിരേ ശബ്ദമുയർത്തുന്നവരാണ് ഇത്തരക്കാരെന്നും തനുശ്രി പറയുന്നു.

നടിമാരെ ഉപദ്രവിക്കുന്നത് നാനാ പഠേക്കറുടെ സ്ഥിരം പരിപാടിയാണ്. ഹിന്ദി സിനിമാ മേഖലയിൽ എല്ലാവർക്കും ഇതറിയാമെന്നും തനുശ്രി പറഞ്ഞു. അയാൾ നടിമാരെ തല്ലിയിട്ടുണ്ട്, ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. എന്നാൽ ഒരു മാധ്യമങ്ങളിലും അയാൾക്കെതിരെ വാർത്ത വന്നിട്ടില്ലെന്നും താരം വ്യക്തമാക്കി.

അക്ഷയ് കുമാറും രജനികാന്തും (കാല) പോലുള്ള താരങ്ങൾ അയാൾക്കൊപ്പം അഭിനിയിച്ചു. ഇതുപോലെയുള്ള വലിയ താരങ്ങൾ ഇങ്ങനെയുള്ള ക്രിമിനലുകൾക്കൊപ്പം അഭിനയിക്കുന്പോൾ ഇവിടെ ഒരു തരത്തിലുള്ള മാറ്റവും സംഭവിക്കാൻ പോകുന്നില്ല.തനുശ്രീ പറഞ്ഞു.

സത്യത്തിൽ അന്നത്തെ ആ ഗാനരംഗത്തിൽ നാനാ പഠേക്കർ ഉണ്ടായിരുന്നില്ല. താൻ ഒപ്പിട്ട കരാറിൽ അതൊരു സോളോ നൃത്തമായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നെ അവർ അക്ഷരാർഥത്തിൽ കെണിയിൽ പെടുത്തുകയായിരുന്നു. ആ രംഗത്തിൽ അയാൾക്കൊപ്പം ചുവടുവയ്ക്കാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു.

പിന്നീട് അയാൾ എന്നെ രാഷ്ട്രീയ പ്രവർത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അവർ എന്‍റെ കാർ തകർത്തു. ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ഒരു ആൾക്കൂട്ട ആക്രമണം തന്നെയായിരുന്നു അത്. ഈ സംഭവങ്ങളെല്ലാം പോസ്റ്റ് എന്നെ വല്ലാത്തൊരു അവസ്ഥയിലാണ് എത്തിച്ചത്.

ഇതെല്ലാം കഴിഞ്ഞ് എനിക്ക് ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ, അക്കാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് പോകുന്ന കാര്യം ഓർക്കുന്പോൾ തന്നെ എനിക്ക് പേടിയായിരുന്നു. എല്ലാവരും അയാളെ പോലെയാണെന്ന ചിന്തയായിരുന്നു എനിക്ക്. ഞാൻ നല്ല ആളുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ കഴിയാതിരുന്ന കാലം. തനുശ്രീ പറഞ്ഞു.

മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസവും അത് തകർത്തുകളഞ്ഞു. ആ വർഷം എല്ലാ അർഥത്തിലും എനിക്ക് സങ്കീർണമായിരുന്നു. പരസ്യമായി എന്നോട് മിണ്ടാൻ തന്നെ പലരും തയാറായില്ല. അതേസമയം അയാൾക്കൊപ്പം ഇവരെല്ലാം പ്രവർത്തിക്കുകയും ചെയ്തു.’

ഇന്ന് എന്‍റെ ചിന്തകൾക്ക് കൂടുതൽ വ്യക്തതയുണ്ട്. ബോളിവുഡിൽ തിരിച്ചെത്തുകയാണെങ്കിൽ മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഒപ്പം പ്രവർത്തിക്കുന്ന ആളുകളുടെ കാര്യത്തിലും നൂറ് ശതമാനവും മികച്ച തീരുമാനമായിരിക്കും എന്േ‍റത്. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ നിന്ന് മാറിനിൽക്കാൻ എനിക്ക് കഴിയും.

സൂപ്പർതാരങ്ങളേക്കാൾ കുറഞ്ഞ വേതനമല്ല പ്രശ്നം. അവർക്കു ലഭിക്കുന്ന പരിഗണന ഞങ്ങൾക്കും ലഭിക്കണം. ഒരു മനുഷ്യൻ എന്ന നിലയിൽ മറ്റാരേക്കാളും മോശമല്ല ഞാനും. അതുകൊണ്ട് ഏതൊരു സൂപ്പർസ്റ്റാറിനേക്കാളും ബഹുമാനം എനിക്കും ലഭിക്കണം. തനുശ്രീ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.