ബോളിവുഡിനെ അമ്പരപ്പിച്ച കെ.യു. മോഹനൻ
Thursday, February 15, 2018 3:11 PM IST
വിദേശ സിനിമകളെ വെല്ലുന്ന ദൃശ്യപരിചരണ ശൈലിയിലൂടെ ബോളിവുഡ് പ്രേക്ഷകരെ അന്പരപ്പിച്ച മലയാളി ഛായാഗ്രാഹകനാണ് കെ.യു. മോഹനൻ. കാമറ നിയന്ത്രിച്ച സിനിമകൾക്കു നൽകിയ വ്യത്യസ്ത ശൈലി മോഹനനെ മറ്റു ബോളിവുഡ് ഛായാഗ്രാഹകരിൽനിന്നു വേറിട്ടുനിർത്തുന്നു. കേരളത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹത്തിനു ബോളിവുഡിന്‍റെ തലപ്പത്ത് എത്താനായെങ്കിലും ഇതുവരെ മലയാളചിത്രങ്ങളിലൊന്നും പ്രവർത്തിക്കാനായിട്ടില്ല. ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലെ ഒരു ഗാനരംഗം മാത്രമാണ് മലയാളത്തിൽ ഇദ്ദേഹത്തിന്‍റെ ക്രെഡിറ്റിലുള്ളത്. കേരള ടൂറിസം ഡിപ്പാർട്ട്മെന്‍റിന്‍റെ ചില പരസ്യചിത്രങ്ങൾക്കുവേണ്ടിയും മോഹനൻ കാമറ ചലിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ മകളും ചലച്ചിത്രനടിയുമായ മാളവികാ മോഹനൻ പട്ടംപോലെ, നിർണായകം, ഗ്രേറ്റ് ഫാദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.



പയ്യന്നൂരിൽ ജനിച്ചുവളർന്ന മോഹനന്‍റെ ചലച്ചിത്രമോഹങ്ങൾ പൂവിട്ടുതുടങ്ങിയതും അവിടെവച്ചുതന്നെ. അവിടത്തെ ഫിലിം സൊസൈറ്റികളും പ്രാദേശിക സിനിമ ആസ്വാദക കൂട്ടായ്മകളും മറ്റുമാണ് ചലച്ചിത്രത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്‍റെ ചിന്തകൾക്ക് ഉൗർജം നൽകിയത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാ പഠനത്തിനു ചേർന്നതോടെ മോഹനന് സിനിമയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെട്ടു. ലോക ക്ലാസിക്കുകൾ അടുത്തറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് പഠനം ഏറെ സഹായിച്ചിരുന്നുവെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.



ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനുശേഷം തൊഴിൽ തേടി മോഹനൻ എത്തിയത് മുംബൈയിൽ. അവിടെ ഡോക്യുമെന്‍ററികളും പരസ്യചിത്രങ്ങളുംമറ്റുമായി പോകുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. ഇന്ത്യൻ സിനിമയിലെ സമാന്തര സിനിമയിലെ അതികായ·ാരിൽ ഒരാളായിരുന്ന മണി കൗളിന്‍റെ സിനിമയിൽ ഛായാഗ്രാഹകനായാണ് ഇദ്ദേഹം കരിയറിനു തുടക്കമിട്ടത്. 1997-ൽ പുറത്തിറങ്ങിയ മണി കൗൾ ചിത്രം നൗക്കരി കി കമ്മീസിൽ പ്രവർത്തിക്കാനായത് വലിയ ഭാഗ്യമായിരുന്നെങ്കിലും പിന്നീടു പത്തു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് മോഹനന് സിനിമയിൽ സ്ഥാനമുറപ്പിക്കാനായത്.



സിനിമയിലാണെങ്കിലും പരസ്യചിത്രങ്ങളിലാണെങ്കിലും തന്‍റെ കൈയൊപ്പു പതിപ്പിച്ച അമൂല്യസൃഷ്ടികളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇദ്ദേഹം ബോളിവുഡിനു പ്രിയങ്കരനായി. വന്പൻ ചിത്രങ്ങളാണ് തുടർന്നു മോഹനനെ തേടിയെത്തിയത്. ഷാരൂഖ് ഖാൻ നായകനായ ഡോണ്‍ മോഹനനെ ബോളിവുഡ് ഛായാഗ്രാഹകരുടെ തലപ്പത്തെത്തിച്ച ചിത്രാണ്. ഒരു ഇടവേളയ്ക്കുശേഷം മാധുരി ദീക്ഷിത് ബോളിവുഡിലേക്കു മടങ്ങിയെത്തിയ ആജാ നാഛ് ലെയുടെ ഛായാഗ്രഹണവും ശ്രദ്ധേയമായിരുന്നു.



അമീർഖാൻ മുഖ്യവേഷത്തിലെത്തിയ തലാഷ് ബോളിവുഡിന്‍റെ പതിവു നിറച്ചാർത്തുകളെ അകലെ നിർത്തിയ ചിത്രമായിരുന്നു. ഒരു ചലച്ചിത്ര താരത്തിന്‍റെ ദുരൂഹ മരണം അന്വേഷിക്കുന്ന പോലീസ് ഓഫീസറായി അമീർ തകർത്തഭിനയിച്ച ചിത്രം ദൃശ്യവൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. 2012-ൽ മോഹനൻ ഛായാഗ്രഹണം നിർവഹിച്ച മിസ് ലൗലി ദേശീയതലത്തിൽ ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ മറ്റൊരു ചിത്രമാണ്. ഷാരൂഖ് ഖാൻ നായകനായ റയിസിന് മുൻ സിനിമകളിൽനിന്നു വ്യത്യസ്തമായ വിഷ്വൽ ട്രീറ്റ്മെന്‍റ് നൽകാനും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.



തന്‍റെ മനസിൽ സിനിമ എപ്പോഴും ശുദ്ധമായ കലയാണെന്നു മോഹനൻ പറയുന്നു. എങ്കിലും ഇത്തരം ചിത്രങ്ങളിലൂടെ മാത്രം ഈ രംഗത്ത് തുടരാൻ സാധിക്കുകയില്ല. വാണിജ്യസിനിമകളിലേക്കു മാറിയത് ഇങ്ങനെയാണ്. എങ്കിലും തനിക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നുന്ന ചിത്രങ്ങൾ മാത്രമേ താൻ തെരഞ്ഞെടുക്കാറുള്ളു എന്നും ഇദ്ദേഹം പറയുന്നു.

സംവിധാനരംഗത്തേക്കു കടക്കണമെന്ന മോഹവും മോഹനനുണ്ട്. ബോളിവുഡാണ് തട്ടകമെങ്കിലും സംവിധാനമേഖലയിലേക്കു കടക്കുകയാണെങ്കിൽ ആദ്യചിത്രം മലയാളമായിരിക്കണമെന്ന മോഹവും ഇദ്ദേഹത്തിനുണ്ട്.

തയാറാക്കിയത്: സാലു ആന്‍റണി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.