"കൂദാശ' പ്രദർശിപ്പിക്കാൻ തീയറ്ററുകൾ വിസമ്മതിച്ചു: ബാബുരാജ്
Wednesday, January 9, 2019 5:16 PM IST
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ബാബുരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് "കൂദാശ'. അധികം ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയ്ക്ക് ഡിവിഡി പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ ഡിനു തോമസ് ഈലാൻ സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കൂദാശ റിലീസ് ചെയ്ത സമയം തീയറ്ററുകളിൽ നിന്നും നേരിട്ട അവഗണനയെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ ബാബുരാജ്. ഫേസ്ബുക്ക് ലൈവിലെത്തിയാണ് താരം മനസ് തുറന്നത്.

"സിനിമ പ്രദർശിപ്പിക്കുവാൻ തീയറ്ററുടമകൾ തയാറായില്ല. പല തീയറ്റർ ഉടമകളെയും നേരിട്ടു വിളിച്ചതാണ്. എന്നാൽ ഫോണ്‍ പോലും എടുക്കാൻ അവർ തയാറായില്ല. സിനിമയിലെത്തിയിട്ട് 25 വർഷമായി. ഒരു ഡയലോഗ് പറയുവാൻ 15 വർഷം കാത്തിരുന്നു. ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇനിയും കാത്തിരിക്കുവാൻ തയാറാണ്. സിനിമയുടെ ഡിവിഡി കണ്ടവർ തീയറ്ററുകളിൽ എത്തി സിനിമ കാണുവാൻ പറ്റിയില്ലല്ലോയെന്ന് ദുഃഖം പങ്കുവച്ചു.

മലയാള സിനിമ വളരണമെന്ന് പറയുമ്പോഴും അന്യഭാഷ ചിത്രങ്ങളോടും ബിഗ് ബജറ്റ് ചിത്രങ്ങളോടുമാണ് തീയറ്ററുടമകൾക്ക് താത്പര്യം. നാലഞ്ച് തീയറ്ററുകളുള്ള ഒരു സുഹൃത്തു പോലും സിനിമ പ്രദർശിപ്പിച്ചില്ല. സിനിമ കണ്ട് ജീത്തു ജോസഫ് പറഞ്ഞത് ഇതുപോലൊരു സിനിമ സംവിധാനം ചെയ്യാൻ പറ്റിയില്ലല്ലോയെന്നാണ്. ജീത്തുവിന്‍റെ വാക്കുകൾ തനിക്ക് ഒരുപാട് സന്തോഷം നൽകിയെന്നും ബാബുരാജ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.