മേഘ്ന നായിഡു രഹസ്യം പുറത്തുവിട്ടു
Wednesday, April 17, 2019 9:24 AM IST
രണ്ടു വർഷം മുന്പ് തന്‍റെ വിവാഹം കഴിഞ്ഞുവെന്ന് നടി മേഘ്ന നായിഡു. ഒരു അഭിമുഖത്തിലാണ് താരം തന്‍റെ കല്യാണത്തെ പറ്റി തുറന്നു പറഞ്ഞത്. മേഘ്നയും പോർ‌ച്ചുഗീസ് ടെന്നീസ് താരം ലൂയിസ് മിഗ്വെൽ റെയിസുമായിട്ടുള്ള വിവാഹമാണ് രണ്ടു വർഷം മുന്പ് കഴിഞ്ഞത്. വളരെ കുറച്ച് സുഹൃത്തുക്കൾക്ക് മാത്രമാണ് വിവാഹ വിവരം അറിയാവുന്നത്. ഈ വിവരം പുറത്ത് പറയാതിരുന്ന സുഹൃത്തുക്കൾക്കും ഇൻസ്റ്റഗ്രാമിലൂടെ താരം നന്ദിയും അറിയിച്ചു.

മിഗ്വെലിനേക്കാൾ മെച്ചപ്പെട്ട ഒരു ജീവിത പങ്കാളിയെ തനിക്ക് കിട്ടാനില്ലെന്നും താരം കുറിക്കുന്നു. ""നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ചതിൽ ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റം കടപ്പാടുണ്ട്. കൂടാതെ ഞങ്ങളുടെ സ്നേഹം മനസിലാക്കി കൂടെ നിന്ന വീട്ടുകാർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു''- താരം കുറിച്ചു.

അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാൻ വേണ്ടിയാണ് ജീവിതത്തിലെ സുന്ദരമായ നിമിഷം രഹസ്യമാക്കി വച്ചതെന്നാണ് നടി പറയുന്നത്. അതുമാത്രമല്ല, ആർ‍ഭാട വിവഹാത്തിനോട് തങ്ങൾ രണ്ടു പേർക്കും താത്പര്യമില്ലെന്നും മേഘ്ന പറഞ്ഞു.

തന്നെക്കാളും പത്തു വയസ് കുറഞ്ഞ ആളെ പ്രണയിക്കാൻ മിഗ്വെൽ ആദ്യം തയാറായിരുന്നില്ല. ഭാവിയിൽ ഈ ബന്ധം തുടർന്നു പോകുമോ എന്നും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. തന്‍റെ അമ്മയുടെ പിറന്നാൾ ദിവസത്തിലാണ് തങ്ങളുടെ പ്രണയത്തിൽ ഒരു ട്വിസ്റ്റുണ്ടായത്.

പിറന്നാൾ ദിനത്തിൽ അമ്മയോട് മിഗ്വെൽ എന്താണ് പിറന്നാൾ സമ്മാനമായി വേണ്ടതെന്ന് ചോദിച്ചു. നിങ്ങൾ ജീവിതത്തിൽ ഒന്നായി കണ്ടാൽ മതിയെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. അടുത്ത അയ്യപ്പ ക്ഷേത്രത്തിൽവെച്ച് ഹിന്ദു ആചാരവിധി പ്രകാരം വിവാഹിതരാവുകയായിരുന്നു.അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ടെന്നും മേഘ്ന പറഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.