1978 കാലങ്ങളിൽ പാലക്കാട് മാനാംകുറ്റിയിൽ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകവും, അതിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ചിത്രീകരിക്കുന്ന സിനിമ വരുന്നു. പാലപൂത്ത രാവിൽ എന്നു പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മോഹൻ മാനാംകുറ്റിയാണ് . അന്ന് ഈ കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്ന 15കാരൻ മോഹൻ മാനാംകുറ്റി തന്റെ 58-ാം വയസിൽ ഈ സംഭവകഥ സിനിമയാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
പത്രപ്രവർത്തകനും 18ഒാളം പുസ്തകങ്ങളുടെ രചയിതാവുമായ മോഹൻ മാനാംകുറ്റി വെട്ടിപശങ്കേ, പരവശകാതൽ തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഷെമീർ, സ്നേഹ ചിത്തിറായി, ഗ്രീഷ്മ സുരേഷ്, ശ്രീ കുമാർ തിരുവില്വാമല, മഹിദാസ്, ജയശ്രീ, സുശാസനൽ, സൂര്യദാസ് ഇരട്ടക്കുളം, ഷെറീഫ് പാലക്കാട്, ശ്രീ വരിഷ്ഠൻ, ലീലാമ്മ, മീരാൻ കുട്ടി, വേണു തിരുവല്വാമല, ജയപ്രകാശ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
കൃഷ്ണകുമാർ കൊങ്ങാടിന്റെ വരികൾക്ക് ജാഫർ പാലക്കാട് സംഗീതം പകരുന്നു. ഗായത്രി സിനി ക്രിയേഷൻസിനുവേണ്ടി ശശിധരൻ തെക്കുംന്പുറമാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.