രണ്ടാമൂഴം: ശ്രീകുമാർ മേനോൻ എം.ടിയുമായി കൂടിക്കാഴ്ച നടത്തി
Monday, October 15, 2018 11:54 AM IST
രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ചുലഭിക്കാന്‍ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ നടപടി സ്വീകരിച്ചതോടെ അനുനയ നീക്കവുമായി സംവിധായകൻ ശ്രീകുമാർ മോനോൻ. ഞായറാഴ്ച രാത്രി ശ്രീകുമാർ മേനോൻ എം.ടി. വാസുദേവൻ നായരെ കണ്ടു. എം.ടിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സിനിമ വൈകുന്നതിൽ എം.ടിയോട് ക്ഷമചോദിച്ചെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

എം.ടിയുടെ നോവലായ രണ്ടാമൂഴത്തിന്‍റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സിനിമയൊരുക്കുന്നതു കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. എം.ടിയുടെ ഹർജിയിൽ കോഴിക്കോട് മുൻസിഫ് കോടതിയാണ് നടപടി സ്വീകരിച്ചത്.

തിരക്കഥ നൽകി നാലുവർഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് രണ്ടാമൂഴം സിനിമയിൽനിന്ന് എം.ടി വാസുദേവൻ നായർ പിൻവാങ്ങിയത്. സിനിമയ്ക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും തിരക്കഥ കൈമാറുന്പോൾ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകുമെന്നും എം.ടി ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

താൻ വർഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂർത്തിയാക്കിയത്. എന്നാൽ ഈ ആത്മാർഥത ചിത്രത്തിന്‍റെ അണിയറക്കാർ കാണിച്ചില്ലെന്ന് എം.ടി പറയുന്നു.

ശ്രീകുമാർ മേനോൻ ആണ് നിർദിഷ്ട സിനിമയുടെ സംവിധായകൻ. നിർമാതാവ് ബി.ആർ. ഷെട്ടിയും. 2019 ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ നിർമാതാവ് അറിയിച്ചിരുന്നത്.

ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച് 1,000 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. മോഹൻലാൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.