സിനിമാമേഖലയിൽ നിന്ന് ദുരനുഭവമുണ്ടായി: കെപിഎസി ലളിത
Thursday, October 4, 2018 4:16 PM IST
സിനിമ മേഖലകളിൽ സ്ത്രീകൾ തങ്ങൾക്കു നേരെയുണ്ടാകുന്ന ചൂഷണത്തെപ്പറ്റി ധാരാളമായി വെളിപ്പെടുത്തുകയാണ്. മലയാള സിനിമയിലും സമാനമായ രീതിയിൽ ചൂഷണമുണ്ടെന്ന് പറഞ്ഞ് നേരത്തെ തന്നെ ധാരാളം നടിമാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തനിക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി കെപിഎസി ലളിത. ഒരു അഭിമുഖത്തിലാണ് ലളിത അന്തരിച്ച പ്രശസ്ത നടനായിരുന്ന അടൂർ ഭാസിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് അവർ വെളിപ്പെടുത്തുന്നത്.

"അടൂർ ഭാസിച്ചേട്ടനാണ് എന്‍റെ ഏറ്റവും വലിയ ശത്രു. ഒരുദിവസം രാത്രി എട്ട് ആയപ്പോൾ അദ്ദേഹം വീട്ടിൽ വന്നു. അന്ന് എനിക്ക് തിരക്കില്ലാത്ത ദിവസമായിരുന്നു. പിറ്റേന്ന് ഞങ്ങൾ രണ്ടുപേരും കൂടി അഭിനയിക്കുന്ന മാധവിക്കുട്ടി എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്. കൃഷ്ണൻ എന്ന ഡ്രൈവറുമുണ്ടായിരുന്നു ഒപ്പം. എന്‍റെ ജോലിക്കാരിയും സഹോദരൻ രാജനുമുണ്ട് വീട്ടിൽ. രണ്ട് ബോട്ടിൽ മദ്യവുമായാണ് അദ്ദേഹം വന്നത്. അകത്ത് കയറിയിരുന്ന് മദ്യപാനം ആരംഭിച്ചു. അന്ന് പുള്ളി സിനിമാലോകം അടക്കിവാണിരുന്ന കാലമാണ്. നസീർ സാറിന് പോലും അങ്ങനെയൊരു സ്ഥാനം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല.

പല പടങ്ങളിൽ നിന്നും അദ്ദേഹം എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഞാൻ ആരോടും പരാതി പറയാൻ പോയിട്ടില്ല. കാരണം അതുകൊണ്ട് കാര്യമൊന്നുമില്ലെന്നറിയാം. ഇദ്ദേഹത്തിന്‍റെ കൂടെ ഞാൻ വേണ്ട, വേണമെന്നുണ്ടെങ്കിൽ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് കൂടെ നിൽക്കണം. അതായിരുന്നു ആവശ്യം. ഈ പറഞ്ഞ ദിവസം ഒരു സമരസത്തിന് വന്നതായിരുന്നു അടൂർ ഭാസി. ഒരു പത്തുമണി ആയപ്പോഴേക്ക് അയാൾ ബോധമില്ലാത്ത അവസ്ഥയിലെത്തി. വെളുപ്പിന് നാല് വരെ ഞങ്ങൾ പുറത്തിരുന്നു. അവസാനം ഞാനും അനിയൻ രാജനും കൂടി ബഹദൂർക്കയുടെ വീട്ടിലേക്ക് പോയി. കാര്യം പറഞ്ഞപ്പോൾ ബഹദൂർക്കയാണ് അയാളെ അവിടെ നിന്നും പറഞ്ഞ് വിട്ടത്.

അന്ന് ചലച്ചിത്ര പരിഷത് എന്നപേരിൽ സിനിമാ പ്രവർത്തകരുടെ സംഘടനയുണ്ടായിരുന്നു. ഉമ്മർ ആയിരുന്നു സെക്രട്ടറി. രാത്രി ഉമ്മർ എന്നെ വിളിച്ചു. നിനക്ക് ഇതിന്‍റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നൽകിയതെന്നും എന്തെങ്കിലും നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നും ചോദിച്ചു. പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. നട്ടെല്ലില്ലാത്തവർ അവിടെയിരുന്നാൽ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് നിന്ന് പൊരുതി. പിന്നീട് ഒരുപാട് സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. മേക്കപ്പ് ഇട്ടുകൊണ്ട് നാല് മണി വരെ ഇരുന്ന ദിവസങ്ങളുണ്ട്, പിന്നീട് ഒഴിവാക്കും.

ഹരിഹരന്‍റെ അടിമക്കച്ചവടം എന്ന സിനിമ വന്നു. അതിൽ ഞാനും ഇയാളുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങൾ. ഒരു ചായക്കടക്കാരനും അയാളുടെ ഭാര്യയും. ആരാണ് ഒപ്പം അഭിനയിക്കുന്നതെന്ന് അയാൾ ചോദിച്ചു. തലേദിവസം വരെ ഹരിഹരൻ സാറും നിർമാതാവ് ഗംഗാധരനും ഞാനാണ് ആ വേഷത്തിലെന്ന് പറഞ്ഞില്ല. അവസാനം പറഞ്ഞു ഞാനാണെന്ന് അവരാണെങ്കിൽ എനിക്ക് ശരിയാവില്ല, മൂഡൗട്ട് ആവുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇവർ പക്ഷേ അടൂർഭാസിയെ ഒഴിവാക്കി. പകരം ബഹദൂർക്കയെ ആ വേഷം ഏൽപ്പിച്ചു'. കെപിഎസി ലളിത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.