ആ തീരുമാനം എന്‍റെയും ദിലീപിന്‍റെയും: നാദിർഷ
Friday, September 14, 2018 10:17 AM IST
കേശു ഈ വീടിന്‍റെ നാഥൻ എന്ന ചിത്രത്തിൽ നിന്നും ദിലീപ് ഒഴിവായെന്ന വാർത്ത ശരിയല്ലെന്ന് ചിത്രത്തിന്‍റെ സംവിധായകൻ നാദിർഷ. ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെയാണ്. നായകനായി തീരുമാനിച്ചിരുന്ന ദിലീപ് ഒഴിവായതോടെ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി വന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു നാദിർഷ.

ദിലീപ് ഈ സിനിമയിൽനിന്നു പിന്മാറിയെന്ന വാർത്ത തെറ്റാണ്. ഈ ചിത്രം നിർമിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കമ്മാരസംഭവത്തിൽ ദിലീപ് ഇതേ ഗെറ്റപ്പിൽ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽനിന്നു ദിലീപ് മാറിയത്.

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം കൂടിയാണിത്.’ - നാദിർഷ വ്യക്തമാക്കി. മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ തൊണ്ണൂറുകാരനായി ചിത്രത്തിലെത്തും. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് തിരക്കഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.