ആഞ്ജലീന ജോളിയെ വിടാതെ പിന്തുടർന്ന് രോഗങ്ങൾ
Saturday, July 29, 2017 9:38 AM IST
ഹോളിവുഡ് സൂപ്പർ താരം ആഞ്ജലീന ജോളിയുടെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ വീണ്ടും എത്തിനോക്കുകയാണ്. ബ്രാഡ് പിറ്റുമായുള്ള വിവാഹബന്ധം കഴിഞ്ഞവർഷം വേർപെടുത്തിയതിനു പിന്നാലെ ദുരിതാനുഭവങ്ങൾ ഓരോന്നായി താരത്തെ പിന്തുടരുന്നു. ഏറ്റവും പുതുതായി ആഞ്ജലീന വെളിപ്പെടുത്തിയത് തനിക്ക് ബെൽസ് പാൾസി സ്ഥിരീകരിച്ച വാർത്തയാണ്. മുഖത്തെ ഞരന്പുകൾ ക്ഷയിക്കുന്നതിന്‍റെ ഫലമായി പേശികൾക്ക് രൂപവ്യത്യാസം സംഭവിക്കുകയും മുഖാകൃതി തന്നെ മാറുകയും ചെയ്യുന്ന അവസ്ഥയാണിത്.

താരത്തിന്‍റെ സ്തനങ്ങളും ഗർഭാശയവും ഫാലോപ്യൻ ട്യൂബും നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊന്നും തന്നെ തളർത്താൻ പര്യാപ്തമല്ലെന്നും ജീവിതത്തെ ധൈര്യപൂർവം നേരിടുമെന്നും താരം പറയുന്നു. തന്‍റെ ആറു മക്കളടങ്ങുന്ന കുടുംബത്തിനു പ്രാധാന്യം നല്കി മുന്നോട്ടുപോകാനാണ് ആഞ്ജലീനയുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.