ശ്രുതി ഹരിഹരന്‍റെ ലൈംഗീകാരോപണം നിഷേധിച്ച് അർജുൻ
Sunday, October 21, 2018 3:25 PM IST
തെന്നിന്ത്യൻ യുവതാരം ശ്രുതി ഹരിഹരന്‍റെ മീടു ആരോപണം നിഷേധിച്ച് തമിഴ് സൂപ്പർ സ്റ്റാർ അർജുൻ. അടിസ്ഥാനമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് അർജുൻ പറഞ്ഞു. തെറ്റായ ആരോപണം കേട്ടു താൻ ഞെട്ടിയതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അർജുൻ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി ഹരിഹരൻ ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി ഫേസ്ബുക്കിൽ പറയുന്നു. ചിത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുൻപ് സംവിധായകൻ റിഹേഴ്സലിന് നിർദ്ദേശിച്ചു. ഇതിനിടെ അർജുൻ തന്‍റെ പിൻഭാഗത്ത് മോശമായി സ്പർശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നുമാണ് ശ്രുതിയുടെ ആരോപണം.

ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങൾ ചെയ്തത്. നിരവധി പ്രണയ രംഗങ്ങൾ അതിനാൽ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് ദുരനുഭവമുണ്ടായതെന്ന് ശ്രുതി പറയുന്നു.

അർജുനൊപ്പം സിനിമ ചെയ്യാൻ അവസരം കിട്ടിയപ്പോൾ തനിക്ക് സന്തോഷമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ കണ്ടാണ് വളർന്നുവന്നത്. പക്ഷേ, ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോൾ ദേഷ്യം തോന്നിയെന്നും പെട്ടന്ന് പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും ശ്രുതി പറഞ്ഞു.

മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തിൽ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു. ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരിൽ ഒരാളായിരുന്നു ശ്രുതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.