മുഖ്യമന്ത്രിയായാൽ എന്തു ചെയ്യും; വിജയ്‌യുടെ കിടിലൻ മറുപടി
Wednesday, October 3, 2018 2:44 PM IST
മുഖ്യമന്ത്രിയായാൽ എന്തുചെയ്യുമെന്ന അവതാരകന്‍റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ഇളയദളപതി വിജയ്. അദ്ദേഹം നായകനാകുന്ന സർക്കാറിന്‍റെ ഓഡിയോ ലോഞ്ചിംഗ് വേളയിലാണ് മുഖ്യമന്ത്രിയായാൽ താങ്കൾ എന്തു ചെയ്യുമെന്ന ചോദ്യം അവതാരകനിൽ നിന്നും ഉയർന്നത്.

വിജയ് പറഞ്ഞതിങ്ങനെ. "ഞാൻ മുഖ്യമന്ത്രി പദത്തിലെത്തുകയാണെങ്കിൽ കൈക്കൂലിയും അഴിമതിയും ഇല്ലാതാക്കാനുള്ള നടപടികളാണ് ആദ്യം സ്വീകരിക്കുക. എന്‍റെ രണ്ടു ചിത്രങ്ങളിൽ, മെർസലിലും സർക്കാരിലും രാഷ്ട്രീയമുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അതിലുള്ളത് പോലെ ആയിരിക്കില്ലല്ലോ. ഒരു നേതാവ് നല്ലതാണെങ്കിൽ അണികളും അതു പോലെ ആയിത്തീരും. രാഷ്ട്രീയത്തിലെത്തിയാൽ നന്നായി പ്രവർത്തിക്കാൻ കഴിയും എന്ന് എനിക്കുറപ്പുണ്ട്. പിന്നെ സാധാരണയായി ഒരു സർക്കാരിനെ തിരഞ്ഞെടുക്കുന്നതിനാണ് ജനങ്ങൾ വോട്ട് ചെയ്യുക എന്നാൽ ഇവിടെ ഞങ്ങൾ സർക്കാർ നിർമിച്ചു കഴിഞ്ഞു. നിങ്ങൾക്കിഷ്ടമായെങ്കിൽ വോട്ടു ചെയ്യുക'.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.