വിജയ്‌യുടെ ദേഷ്യത്തെക്കുറിച്ച് അവതാരകൻ സഞ്ജീവ്
Saturday, September 29, 2018 3:27 PM IST
സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും അധികം പ്രകടിപ്പിക്കാത്ത താരമാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. ഇപ്പോഴിത തന്‍റെ പെരുമാറ്റം കാരണം വിജയ് ദേഷ്യപ്പെട്ടുവെന്ന് തുറന്നുപറയുകയാണ് വിജയ്‌യുടെ അടുത്ത സുഹൃത്തും ടെലിവിഷൻ അവതാരകനുമായ സഞ്ജീവ്.

സംഭവമിങ്ങനെ. വഴക്കിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് പറയാൻ സാധിക്കില്ല. പക്ഷേ അന്നുനടന്ന സംഭവം പറയാം. ഞാനും വിജയ്‌യും സുഹൃത്തുക്കളും ഒരിക്കൽ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയിൽ ഞങ്ങൾ രണ്ടുപേരും തമ്മിൽ ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോൾ കളി കാര്യമായി. വിജയ്‌യെ പൂർണമായി മനസ്സിലാക്കാതെ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്.

"എന്‍റെ ചില വാക്കുകൾ പരിധി കടന്നപ്പോൾ വിജയ് മേശയിൽ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. സാധാരണ വിജയ് ദേഷ്യപ്പെട്ടാൽ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്‍റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.’

"ഞാനായിരുന്നു ആ തെറ്റ് ചെയ്തത്. പിന്നീട് അതു മനസ്സിലാക്കിയപ്പോൾ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തിൽ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കൽ ഒരു പൊതുവേദിയിൽ ഞാൻ ഈ കാര്യം പറയുകയും വിജയ്‌യോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലർത്താൻ കഴിയില്ലെന്ന് എനിക്ക് അറിയാം'. സഞ്ജയ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.