Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
കൺനിറയെ കാണാം 2.0
Thursday, November 29, 2018 5:08 PM IST
ഇന്ത്യൻ സിനിമയിൽ സയൻസ് ഫിക്ഷൻ ചിത്രങ്ങൾ അത്ര സാധാരണമല്ല. വലിയ നിർമാണ ചിലവായിരുന്നു ഇത്തരം സിനിമകളെ ഇന്ത്യൻ സിനിമ വ്യവസായത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ പ്രവണതയും മാറി വരികയാണ്. വലിയ മുതൽ മുടക്കോടെ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉയർന്നുവരികയാണ്. ആ ഗണത്തിലേക്കാണ് ഷങ്കറിന്‍റെ 2.0 എത്തുന്നത്.
ടെർമിനേറ്ററും ട്രാൻസ്ഫോർമേഴ്സും അയൺമാനും കണ്ട് കൈയടിച്ച ഇന്ത്യൻ പ്രേക്ഷകർക്കിടയിലേക്കാണ് 2010-ൽ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ ചിട്ടി എന്ന റോബോട്ടുമായെത്തിയത്. എട്ടു വർഷങ്ങൾക്കു ശേഷം അതേ കഥാപാത്രവുമായി ഷങ്കർ തിരിച്ചെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമായിരുന്നു.
ഈ പ്രതീക്ഷകളെ നെഞ്ചിലേറ്റി സ്റ്റൈൽ മന്നൻ രജനീകാന്ത് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പിറന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സയൻസ് ഫിക്‌ഷൻ ചിത്രമാണ്. തമിഴ് സിനിമയെ മാത്രമല്ല, ഇന്ത്യൻ സിനിമയെത്തന്നെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ 2.0 എന്ന ചിത്രത്തിലൂടെ.
കഥാതന്തു
നന്മനിറഞ്ഞൊരു മനുഷ്യൻ, അയാളെ സമൂഹം ഒറ്റപ്പെടുത്തുന്നു, വീഴ്ചയിൽ നിന്ന് ഉയർന്നെഴുനേൽക്കുന്ന അയാൾ തനിക്കെതിരായ സമൂഹത്തിനും രാഷ്ട്രീയവ്യവസ്ഥകൾക്കുമെതിരേ പോരാടുന്നു. ഷങ്കർ സിനിമയുടെ പൊതുവായ പ്ലോട്ടാണിത്. 2.0യിലും ഇതുതന്നെയാണ് കഥാതന്തു.
പക്ഷേ, ഇവിടെ സംവിധായകൻ ഒരു വ്യത്യസ്തത പരീക്ഷിക്കുകയാണ്. വില്ലനാണ് ഇവിടെ പ്രതികാരം നടത്തുന്നത്. അറിയപ്പെടുന്ന പക്ഷിശാസ്ത്രജ്ഞനായ പക്ഷിരാജ (അക്ഷയ് കുമാർ) നാട്ടിലെ പക്ഷികളുടെ നാശത്തിനു കാരണം മൊബൈൽ ടവറുകളിലെ റേഡിയേഷനാണെന്ന് കണ്ടെത്തുന്നതോടെയാണ് ചിത്രത്തിന്‍റെ തുടക്കം. പക്ഷികളുടെ നിലനിൽപ്പിനായി ടവറുകളുടെ പ്രസരണശക്തി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ടെലികോം കമ്പനികളെയും തമിഴ്നാട് സർക്കാരിനെയും കോടതിയെയും സമീപിക്കുന്നു. എന്നാൽ ഒരിടത്തും പക്ഷികൾക്ക് വേണ്ടിയുള്ള അയാളുടെ വിലാപം കേട്ടില്ല.
റേഡിയേഷനിൽ തന്‍റെ പക്ഷികളെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങിയപ്പോൾ മനംനൊന്ത് അയാൾ ടവറിനു മുകളിൽ കയറി ജീവനൊടുക്കി. മരണശേഷം അയാളുടെ നെഗറ്റീവ് എനർജി പുറത്തുവന്ന് മൊബൈൽ കമ്പനികളോടും സർക്കാരിനോടും മൊബൈൽ ഉപയോക്താക്കളോടും പ്രതികാരം ആരംഭിക്കുന്നു. ആ സത്വത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഒരു സൂപ്പർ പവർ വേണമെന്ന് തിരിച്ചറിഞ്ഞ ഡോ. വസീഗരൺ (രജനീകാന്ത്) തന്‍റെ ചിട്ടിയെ പുനർനിർമിക്കുന്നു. വിനാശകാരിയായ നെഗറ്റീവ് എനർജിയെ നശിപ്പിക്കാൻ ചിട്ടിയെ ഉപയോഗിച്ച് ഡോ. വസീഗരൺ നടത്തുന്ന പോരാട്ടങ്ങളാണ് 2.0 പറയുന്നത്.
ചിട്ടി പൊളിച്ചടുക്കി
എന്തിരൻ പുറത്തിറങ്ങിയിട്ട് എട്ടു വർഷമായിട്ടും രജനിയുടെയും ചിട്ടിയുടെയും എനർജിക്ക് ഒട്ടും കുറവു വന്നിട്ടില്ലെന്ന് 2.0 കാണുമ്പോൾ മനസിലാകും. അത്രത്തോളം ആത്മാർഥമായാണ് അദ്ദേഹം തന്‍റെ കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങളിലും ക്ലൈമാക്സ് ഫൈറ്റിലും പ്രായത്തെ വെല്ലുന്ന മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. രജനി സ്റ്റൈൽ ഡയലോഗും ആക്‌ഷനും വിടാതെയെത്തിയ ചിട്ടിക്ക് തീയറ്ററുകളിൽ നിറഞ്ഞ കൈയടി ലഭിച്ചു.
അതേസമയം, ആദ്യഭാഗത്തേതു പോലെ ഹാസ്യത്തിന് ചിത്രത്തിൽ സ്ഥാനം നല്കിയിട്ടില്ല. ചിട്ടി സീരിയസാണ്. ക്ലൈമാക്സിനോടടുക്കുമ്പോൾ ചിട്ടി വേർഷൻ 2.0 രംഗപ്രവേശം ചെയ്യും. പിന്നെയാണ് ബ്രഹ്മാണ്ഡ സംഘട്ടനം. ട്രാൻസ്ഫോർമേഴ്സ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗമാണ് ക്ലൈമാക്സിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ ചിട്ടിയുടെ കുട്ടി വേർഷനായ 3.0 മിനിബോട്ടും എത്തുന്നതോടെ ക്ലൈമാക്സ് ആവേശഭരിതമാകും. 3.0 മിനിബോട്ട് കഥയുമായി ഒരു മൂന്നാം ഭാഗം വന്നാലും അതിശയിക്കാനില്ല.
സ്ക്രീൻ നിറഞ്ഞ് അക്ഷയ് കുമാർ
ചിത്രം കണ്ട് തീയറ്റർ വിട്ടിറങ്ങുമ്പോഴും അക്ഷയ് കുമാറിന്‍റെ പക്ഷിരാജ പ്രേക്ഷകരുടെ മനസിനെ വേട്ടയാടിക്കൊണ്ടിരിക്കും. വില്ലനാണെങ്കിലും അയാളെ വെറുക്കാൻ ആർക്കുമാവില്ല. കാരണം, ഇന്നത്തെ സമൂഹത്തിനു നേരെ ഒരായിരം ചോദ്യങ്ങളാണ് പക്ഷിരാജ എറിഞ്ഞുകൊള്ളിക്കുന്നത്. അയാളെ വില്ലനാക്കിയത് സമൂഹം തന്നെയാണ്. പുത്തൻ സാങ്കേതിക വിദ്യകൾ കൈപ്പിടിയിലാക്കാനുള്ള വെമ്പലിനിടെ നാം പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും മറന്നുപോകരുതെന്നാണ് പക്ഷിരാജ ഓർമിപ്പിക്കുന്നത്.
നായകനു തുല്യമായ വേഷം അസാമാന്യ വഴക്കത്തോടെയാണ് അക്ഷയ് കുമാർ സ്ക്രീനിൽ അവതരിപ്പിച്ചത്. പക്ഷിശാസ്ത്രജ്ഞനായ പക്ഷിരാജയുടെ നിസഹായതയും പിന്നീട് വില്ലനായുള്ള അദ്ദേഹത്തിന്‍റെ പകർന്നാട്ടങ്ങളും ശ്വാസം പിടിച്ചേ കണ്ടുതീർക്കാനാകൂ. തെന്നിന്ത്യൻ സിനിമയിലേക്കുള്ള തന്‍റെ കാൽവയ്പ്പ് അവിസ്മരണീയമാക്കാൻ അക്ഷയ് കുമാറിന് കഴിഞ്ഞു.
നായികയില്ല, പക്ഷേ നായികയാണ് എമി
എന്തിരനിൽ ഐശ്വര്യ റായി നായികയായിരുന്നെങ്കിൽ 2.0യിൽ ശബ്ദം മാത്രമായി ഐശ്വര്യ ഒതുങ്ങുന്നു. പകരമെത്തിയ എമി ജാക്സൺ ആ ജോലി അത്യാവശ്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. നായികയെന്നു പറയാനാവില്ലെങ്കിലും അത്രതന്നെ പ്രാധാന്യം എമിക്കുണ്ട്. നിള എന്ന ഹ്യൂമനോയ്ഡ് ആയാണ് എമി ചിത്രത്തിലെത്തുന്നത്.
കഥയുടെ പ്രധാന വഴിത്തിരിവുകളിൽ എമിയുടെ കഥാപാത്രം നിർണായകമാകുന്നുണ്ട്. എമിയും രജനിയും നായികാനായകന്മാരായി ഒരു പാട്ട് പുറത്തിറക്കിയിരുന്നെങ്കിലും ചിത്രത്തിന്‍റെ എൻഡ് ടൈറ്റിൽ സോംഗ് മാത്രമായി അത് ഒതുങ്ങുന്നുണ്ട്. എന്തിരനുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പാട്ടുകൾക്ക് ചിത്രത്തിൽ വലിയ പ്രാധാന്യമൊന്നുമില്ല.
ഷാജോണും സഹതാരങ്ങളും
എന്തിരനിൽ കലാഭവൻ മണിയും കൊച്ചിൻ ഹനീഫയും സാന്നിധ്യമറിയിച്ചിരുന്നെങ്കിൽ 2.0യിൽ ആ നിയോഗം കലാഭവൻ ഷാജോണിനായിരുന്നു. ആർ.എ. വൈരമൂർത്തി എന്ന തമിഴ്നാട് ടെലികോം മന്ത്രിയുടെ വേഷത്തിൽ ഷാജോൺ നിറഞ്ഞാടി. ഹ്യൂമറും വില്ലത്തരവും കൂട്ടിക്കലർത്തിയുള്ള ഷാജോണിന്‍റെ കഥാപാത്രം കോളിവുഡിലേക്കുള്ള അദ്ദേഹത്തിന്‍റെ വാതിൽ കൂടിയാകുമെന്നതിൽ സംശയമില്ല.
എന്തിരനിലെ വില്ലൻ ഡോ. ബോറയുടെ മകൻ ധീരേന്ദ്ര ബോറയായെത്തിയ യുവതാരം സുധാൻഷു പാണ്ഡേയും നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥയുടെ ഒരു വഴിത്തിരിവിൽ അയാൾ പ്രധാന ഘടകമാകുന്നുണ്ടെങ്കിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ നല്കാൻ സംവിധായകൻ തയാറായില്ല. അക്ഷയ് കുമാറിൽ മാത്രമായി വില്ലനെ സംവിധായകൻ ഒതുക്കുകയായിരുന്നു.
എഫക്ട്സും സൗണ്ടും തകർത്തു
എന്തിരനിൽ നിന്നും 2.0യിലേക്ക് എത്തിയപ്പോൾ പ്രധാനമായും ഉണ്ടായ മാറ്റം വിഷ്വൽ എഫക്ട്സാണ്. ചിത്രത്തിന്‍റെ തൊണ്ണൂറു ശതമാനവും വിഷ്വൽ എഫ്ക്ടുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. വിഎഫ്എക്സ് അണുവിടയെങ്കിലും പാളിയാൽ അത് ചിത്രത്തിന്‍റെ ആസ്വാദനത്തെത്തന്നെ ബാധിക്കുമെന്നിരിക്കേ, 2.0യിൽ ഒരിടത്തും അവ കല്ലുകടിയാകുന്നില്ല. മറിച്ച് കണ്ണുനിറയെ വിസ്മയക്കാഴ്ചകളാണ് സമ്മാനിക്കുക.
കോടിക്കണക്കിനു മൊബൈൽ ഫോണുകൾ ആകാശത്തേക്ക് ഉയരുന്നതും പക്ഷിയായി മാറുന്നതും വനമാകുന്നതും മുതൽ ക്ലൈമാസ് സംഘട്ടനം വരെ വിഷ്വൽ എഫക്ടുകളുടെ ഘോഷയാത്രയാണ്. അവസാനം പക്ഷികൾക്കൊപ്പം കളം നിറഞ്ഞെത്തുന്ന മിനിബോട്ടുകളും കാഴ്ചവിരുന്ന് സമ്മാനിക്കും. സൗണ്ട് എഫക്ടുകളും മികച്ച നിലവാരം പുലർത്തി.
എല്ലാ ഷങ്കർ ചിത്രങ്ങൾ പോലെതന്നെ 2.0യും സമൂഹത്തിന് സന്ദേശം നല്കിയാണ് അവസാനിക്കുന്നത്. സാങ്കേതികവിദ്യകൾ മനുഷ്യന്‍റെ നല്ലതിനു വേണ്ടിയാണ്, അത് നാംതന്നെ ദുരുപയോഗം ചെയ്താൽ പ്രകൃതിക്കും മാനവരാശിക്കും തന്നെ വിനാശകരമാകുമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.
അതിനപ്പുറം അപാരമായ കഥയോ അഭിനയമുഹൂർത്തങ്ങളോ ഒന്നും 2.0 അവകാശപ്പെടുന്നില്ല. ലോജിക്കും അനാവശ്യ ചിന്തകളും മാറ്റിവച്ച് ടിക്കറ്റെടുത്താൽ രണ്ടരമണിക്കൂർ 2.0 എന്ന ദൃശ്യവിസ്മയം കണ്ണുനിറയെ കണ്ട് ആസ്വദിക്കാം.
ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Latest News
സൂറത്തിൽ പത്രിക തള്ളിപ്പോയ കോൺഗ്രസ് സ്ഥാനാർഥി ബിജെപിയിൽ ചേർന്നേക്കും
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി
വനിതാ ടിടിഇക്കു നേരെ കൈയേറ്റ ശ്രമം; പ്രതി പിടിയിൽ
നാളെ വൈകുന്നേരം ആറു മുതൽ മദ്യശാലകൾ അടച്ചിടും
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top