ആടൈ സ്വാതന്ത്ര്യം..!
Saturday, July 20, 2019 8:27 AM IST
പോസ്റ്റർ മുതൽ ട്രെയിലർ വരെ വിവാദങ്ങളിൽ അകപ്പെട്ടൊരു ചിത്രമായിരുന്നു ആടൈ. അമല പോൾ തന്നെയായിരുന്നു വിവാദ നായിക. എന്താണ് ആടൈയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്ന് സംസാരവിഷയമായപ്പോൾ തന്നെ മറ്റൊരു വാർത്തയെത്തി. അമല പോൾ നഗ്നയായി അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ആടൈയെന്ന്. നായിക തന്നെ വാതോരാതെ ചിത്രത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെ പ്രേക്ഷകരെ ആകാംക്ഷയോടെ കാത്തിരുന്നു. എന്താണ് ആടൈ പറയാൻ പോകുന്നതെന്ന് അറിയാൻ.

ഈ നാട്ടിൽ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾക്കെതിരെയാണ് ആടൈ വിരൽ ചൂണ്ടുന്നത്. പണ്ട് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിത്തരാനായി സ്വയം രക്തസാക്ഷിയായ നങ്ങേലിയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ന്യൂജൻ പിള്ളേർ സ്വാതന്ത്ര്യത്തിന്‍റെ പേരുപറഞ്ഞ് ഇന്നു കാണിക്കുന്ന പോക്കിരിത്തരങ്ങളെ കണക്കിന് വിമർശിക്കുന്നുണ്ട് സംവിധായകൻ രത്നകുമാർ ആടൈയിൽ.



ടിവി ഷോയും സ്വാതന്ത്ര്യവും

ആൾക്കാരെ രസിപ്പിക്കാനായി ആൾക്കാരെ പറ്റിക്കുന്ന കാഴ്ചകൾ കാട്ടിക്കൊണ്ടാണ് ആടൈയുടെ തുടക്കം. കാമിനി(അമല പോൾ) നേതൃത്വം കൊടുക്കുന്ന ഷോയ്ക്ക് കാഴ്ചക്കാരുടെ എണ്ണവും കൂടുതലാണ്. പെണ്‍കുട്ടിയാണെങ്കിലും സർവവിധ സ്വാതന്ത്ര്യവും അനുഭവിക്കുന്ന നായികയെ ചിത്രത്തിൽ കാണാനാവും. അമല പോളിന്‍റെ മികച്ച പ്രകടനം കൊണ്ടാണ് ഒന്നാം പകുതി ബോറടിയില്ലാതെ കടന്നുപോകുന്നത്.

കാമിനിയുടെ സ്വഭാവം എത്തരത്തിലുള്ളതാണെന്ന് കാട്ടിത്തരാനാണ് സംവിധായകൻ ആദ്യം തുനിയുന്നത്. എന്ത് കാര്യവും ചെയ്ത് കാട്ടാനായി ബെറ്റ് വെയ്ക്കുന്ന നായികയെ ചിത്രത്തിൽ കാണാനാവും. ബൈക്ക് റേസെല്ലാം നടത്തി ജീവിതത്തിന്‍റെ ഓരോ നിമിഷവും ജോളിയായി ഇരിക്കാൻ ആഗ്രഹിക്കുന്ന കാമിനി അമ്മയുടെ ഇഷ്ടം സാധിച്ച് കൊടുക്കാൻ കാട്ടുന്ന വേലകളും പ്രേക്ഷകരെ രസിപ്പിക്കുമെന്നുറപ്പ്.



ആഘോഷം അതിരിവിടുന്പോൾ

കൂട്ടുകാരുമൊത്ത് ബർത്ത്ഡേ ആഘോഷിക്കാൻ കാമിനി തെരഞ്ഞെടുക്കുന്ന ഇടവും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ആടൈയെ ചൂടുപിടിപ്പിക്കുന്നത്. ആദ്യപകുതി ആടിപ്പാടി രസിച്ച് അങ്ങു പോയെങ്കിൽ രണ്ടാം പകുതിക്ക് വേഗം അല്പം കുറയുന്നുണ്ട്. ലഹരി അമിതമായാൽ ഉണ്ടാകുന്ന അനന്തര ഫലങ്ങളാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക.

അയ്യേ എന്ന് തോന്നിപ്പിക്കംവിധമുള്ള നഗ്നതാ പ്രദർശനമൊന്നും ചിത്രത്തിൽ കാണാനാവില്ല. പക്ഷേ ഒരു തരി വസ്ത്രം പോലും ഇല്ലാതെ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസിക പിരിമുറുക്കങ്ങൾ രണ്ടാം പകുതിയിൽ പ്രകടമായി തന്നെ കാണാൻ കഴിയും. ആഘോഷങ്ങൾ ആവാമെന്നും എന്നാൽ അത് അതിരുവിട്ടാൽ പിന്നെ ജീവിതം കുട്ടിച്ചോറാകുമെന്നും സംവിധായകൻ ചിത്രത്തിൽ അടിവരയിട്ടു പറയുന്നുണ്ട്.



രണ്ടാം പകുതി കൈവിട്ട് പോയി

വിജയ് കാർത്തിക്ക് കണ്ണന്‍റെ കാമറക്കണ്ണുകളാണ് രണ്ടാം പകുതിക്ക് കരുത്ത് പകരുന്നത്. അമല പോൾ കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി ചെയ്ത കാര്യങ്ങൾ മറ്റൊരു നടിയും ചെയ്യണമെന്നില്ല. വസ്ത്രം ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്ന ഒരു അവസ്ഥയിൽ മനസിലൂടെ കടന്നുപോകുന്ന ഓരോ കാര്യങ്ങളും വ്യക്തമായി തന്നെ അമല കാട്ടിത്തന്നു. പക്ഷേ അതിനായി ചിത്രത്തിൽ ഒരുക്കിവെച്ച ട്വിസ്റ്റുകൾക്ക് ബലം ഇല്ലാതെ വന്നതോടെ ആടൈ കൈവിട്ടു പോകുകയായിരുന്നു. തുടങ്ങി വെച്ചു, ഇനി എവിടെക്കൊണ്ട് അവസാനിപ്പിക്കണമെന്ന അവസ്ഥയിൽ ആടിയുലഞ്ഞ് ഒടുവിൽ ചിത്രം എങ്ങനെയോ കരയ്ക്കടിയുന്നുണ്ട്.

അമല പോൾ പ്രശംസ അർഹിക്കുന്നുണ്ട് ഇത്തരമൊരു സാഹസത്തിന് മുതിർന്നതിന്. വസ്ത്ര സ്വാതന്ത്ര്യം ഉൾപ്പെടെ ഇന്ന് പലരും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ ചാനലുകാർ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് ചിത്രം തുറന്നുകാട്ടുന്നുണ്ട്. മാറ്റം അനിവാര്യമായ ആ കാലഘട്ടത്തിന്‍റെ യുവത്വത്തിന്‍റെ ചിന്താഗതിയും മാറേണ്ടിയിരിക്കുന്നുവെന്നും ആടൈയിലൂടെ സംവിധായകൻ കാട്ടിത്തരുന്നു.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.