ആന ഇത്രയ്ക്ക് അലറേണ്ടിയിരുന്നില്ല..!
Sunday, December 24, 2017 2:29 AM IST
ആന അലറലോടലറൽ- പേര് പറയാൻ ശരിക്കും ബുദ്ധിമുട്ടുണ്ടല്ലേ... അതുപോലെ തന്നെയാണ് സിനിമയുടെ അവസ്ഥയും. നന്നേ ബുദ്ധിമുട്ടി മാത്രമേ ചിത്രം കണ്ടുതീർക്കാൻ പറ്റു. ആക്ഷേപ ഹാസ്യം ഒരുക്കാനുള്ള തത്രപ്പാടിലായിരുന്നു യുവ സംവിധായകൻ ദിലീപ് മേനോൻ. പക്ഷേ ഒന്നും അങ്ങോട്ട് ഏറ്റില്ല. ആന എത്രതന്നെ അലമുറയിട്ടിട്ടും ലവലേശം ചിരിക്കാൻ തോന്നിയില്ല. "വിനീത് ശ്രീനിവാസൻ എന്തിനാണാവോ ഇമ്മാതിരി ഒരു ചിത്രത്തിൽ പോയി തലവെച്ചത്..’ തിയറ്ററിനുള്ളിലെ അശരീരികളിൽ ഒന്നുമാത്രമാണ് ഇത്. ബാക്കി ഉള്ളവ കേൾക്കാൻ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ത്രാണി ഉണ്ടാകില്ല തീർച്ച. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ആന ഇടഞ്ഞാൽ സംഭവിക്കാവുന്നതെ ഈ ചിത്രത്തിനും സംഭവിച്ചിട്ടുള്ളു. ആകെ മൊത്തം നാശക്കോടാലിയായി. ഇമ്മാതിരി കാട്ടിക്കൂട്ടലുകൾ ഉത്സവാന്തരീക്ഷത്തിൽ തന്നെ തിയറ്ററിലെത്തിക്കാൻ തോന്നിയ ചിത്രത്തിന്‍റെ പ്രൊഡ്യൂസറെ സമ്മതിക്കണം. അപാര തൊലിക്കട്ടി തന്നെ.



ഇതെന്തൊരു കഥയാണപ്പാ.!

ആനയ്ക്ക് പറയാനുള്ളത് ദിലീപിന്‍റെ ശബ്ദത്തിൽ പുറത്തേക്കു വന്നപ്പോൾ അത് കേൾക്കാനൊരു രസമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കഥ ബിഗ്സ്ക്രീനിൽ തെളിഞ്ഞു തുടങ്ങിയതോടെ ആ രസമൊക്കെ ഏതോ വഴിക്ക് പോയി മറഞ്ഞു. അയ്യേ, ഇതെന്തൊരു കഥയാണ്.പിള്ളേരോട് പറഞ്ഞാൽ പോലും അവർ മുഴുവൻ കേൾക്കാനിരിക്കില്ല. ആനയും പാപ്പാനും പിന്നെ ഒരു മോഷണവും എല്ലാം ചേർന്ന് ആകെമൊത്തം ഒരു പൊട്ടൻ കളി. ഹോ മറന്നു, ആക്ഷേപഹാസ്യമാണല്ലോ അപ്പോൾ പിന്നെ എന്തും പറയാമല്ലോ അല്ലേ. വൈകുണ്ഠപുരം ഗ്രാമവും അവിടുള്ളൊരു ആനയും പിന്നെ കുറെ നാട്ടുകാരും ചേർന്നൊരു കഥ പറയുകയാണ്. ഈ കഥ പക്ഷേ എൺപതുകളിലോ തൊണ്ണൂറുകളിലോ ആണ് പറഞ്ഞിരുന്നതെങ്കിൽ ചിലപ്പോൾ ഏറ്റേനെ. പക്ഷേ ഇത് വർഷം 2017 ആണെന്നുള്ള കാര്യം സംവിധായകൻ മറന്നു പോയി.



വിനീതേ ഇത് വേണ്ടിയിരുന്നോ..‍?

ഹാഷിമായി എത്തി ചിരിപ്പിക്കാനായിരുന്നു സംവിധായകൻ വിനീത് ശ്രീനിവാസനോട് പറഞ്ഞത്. പുള്ളി അതിന് പരമാവധി ശ്രമിക്കുന്നുമുണ്ട്. പക്ഷേ കാന്പില്ലാത്ത തിരക്കഥയ്ക്ക് മുകളിൽ കയറി നിന്ന് വിനീത് എത്രകണ്ട് അലമുറയിട്ടിട്ടും കാര്യമില്ലല്ലോ. ഈ മോഷണവും പ്രതികാരവും പിന്നെ പാപ്പരായിരിക്കുന്ന ആൾ ധനികനായി വരുന്നതുമെല്ലാം എത്രയോ തവണ കണ്ടു മടുത്തതാണ്. അതൊക്കെ വീണ്ടും ഒട്ടും പുതുമയില്ലാതെ പൊക്കി കൊണ്ടുവരുന്പോൾ പ്രേക്ഷകർ ഇതൊക്കെ സഹിച്ചോളും എന്നാണോ കരുതിയത്. അനു സിത്താരയ്ക്ക് പിന്നെ ചിത്രത്തിൽ വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പേരിനൊരു നായിക അത്ര തന്നെ.




ആനയെ കണ്ടിരിക്കാം

കൊന്പനാനയെ എത്ര കണ്ടിരുന്നാലും മതിവരാത്തവർക്ക് തീർച്ചയായും ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം. കാരണം തുടക്കം മുതൽ അവസാനം വരെ ആന ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട്. ആനയെ സുന്നത്തു ചെയ്യലും പിന്നെ പേര് മാറ്റൽ ചടങ്ങുമെല്ലാം രസകരമായി ആവിഷ്കരിക്കാമായിരുന്നു. പക്ഷേ സംവിധായകൻ അതു മുഴുവൻ കുളമാക്കി. ആനപ്പാപ്പാനായി എത്തുന്ന ആനന്ദം ഫെയിം വിശാഖ് നായർ എങ്ങനെയൊക്കെ വെറുപ്പിക്കാം എന്നതിന്‍റെ പരിശീലനം ഈ സിനിമയിലൂടെ പൂർത്തിയാക്കിയിട്ടുണ്ട്. ഇന്നസെന്‍റാകട്ടെ ചിരിപ്പിക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല.



സുരാജിനൊന്നും ചെയ്യാനില്ലായിരുന്നു

സുരാജാകട്ടെ, ചിത്രത്തിൽ മത്സരിച്ച് അഭിനയിക്കുന്നുണ്ട്.പക്ഷേ അത് എന്തിനാണെന്നു മാത്രം മനസിലായില്ല.സംഗീത വിഭാഗം കൈകാര്യം ചെയ്ത ഷാൻ റഹ്‌മാൻ തന്നാലാവും വിധം വെറുപ്പിക്കാൻ ആഞ്ഞ് ശ്രമിച്ചിട്ടുണ്ട്.ഗ്രാമാന്തരീക്ഷവും ആനയുടെ ചില മാനറിസങ്ങളും നന്നായി പകർത്തിയ ഛായാഗ്രാഹകൻ തന്‍റെ പണി വൃത്തിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യം ഉണ്ടായില്ലന്നേയുള്ളു. ചളി അടിച്ച് ചളി അടിച്ച് കഥാപാത്രങ്ങൾ സ്വയം ചിരിച്ച് ഒടുവിൽ ഒരു ഉൗള ക്ലൈമാക്സോടെ ഈ ആന ചിത്രം അവസാനിക്കുകയാണ്.

(ഇങ്ങനെ വെറുപ്പിക്കണമായിരുന്നോ... പാവം ആന അതെന്തു തെറ്റ് ചെയ്തു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.