അമ്പിളിയോട് സ്നേഹം മാത്രം...
Friday, August 9, 2019 8:21 PM IST
അമ്പിളിമാമനെ പിടിച്ചുതരാം, മാമമുണ്ടോ എന്ന് പറയുന്ന അമ്മമാരില്ലേ... ഇനിയിപ്പോൾ അമ്പിളിയെ (സൗബിൻ ഷാഹിർ) കൂട്ടിക്കൊണ്ടുവരാം മാമം ഉണ്ണടാ ചക്കരേയെന്നായിരിക്കും അവർ പറയാൻ പോകുന്നത്. അത്രമേൽ ഓമനത്വവും നിഷ്കളങ്കതയും തുളുന്പുന്ന മുഖമാണ് അന്പിളിയുടേത്. അന്പിളിയുടെ ചിരി കണ്ടാൽ ഏത് കരയുന്ന കുഞ്ഞും ഏങ്ങി ഏങ്ങി ചിരിച്ച് പോകും.

ജോണ്‍ പോൾ ജോർജ്, താങ്കൾ എന്താരു മനുഷ്യനാണ്... വികാരഭരിതരാക്കി മനുഷ്യന്മാരെ നിങ്ങൾ കൊന്നുകളയുമല്ലോ... സിനിമയെ സ്നേഹിച്ചാൽ വാരിക്കോരി സ്നേഹം തിരികെ തരുമെന്ന് ജോണ്‍പോൾ തെളിയിച്ചപ്പോൾ ബിഗ് സ്ക്രീനിൽ തളംകെട്ടി നിന്ന സ്നേഹം പ്രേക്ഷകർ പങ്കിട്ടെടുത്തു. "സ്നേഹം ഒളിപ്പിച്ചുവയ്ക്കാനുള്ള ഒന്നല്ല പങ്കിടാനുള്ളതാണ്' പലരും മറന്നു പോകുന്ന ഈ ഒരു കുഞ്ഞ് കാര്യം സംവിധായകൻ സൗബിൻ ഷാഹിറിലൂടെ ഓർമിപ്പിക്കുകയാണ്.



ബോബിക്കുട്ടാ ഈ വിളി കൂടെ പോരും...

ബോബിക്കുട്ടാ... ഈ വിളിയിൽ പതഞ്ഞുപൊങ്ങുന്ന സ്നേഹം ഈ കഥ തീരുന്പോഴേക്കും നിങ്ങളോടൊപ്പം കൂടും. ദേശീയ സൈക്കിളിംഗ് ചാന്പ്യനായ ബോബിക്കുട്ടനെ (നവീൻ നസീം) വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന അന്പിളിയിൽ നിന്നാണ് കഥ വികസിക്കുന്നത്. അന്പിളിക്ക് എല്ലാവരോടും സ്നേഹം മാത്രമേയുള്ളു. തന്നെ പറ്റിക്കുന്നവരോടായാലും അത് അങ്ങനെ തന്നെ.

കട്ടപ്പനയിലെ ഒരു ഗ്രാമത്തിന്‍റെ സ്വത്താണ് അന്പിളി. അവിടുത്തെ എല്ലാ കാര്യങ്ങളിലും അന്പിളിയും കാണും. നടക്കുകയാണോ ഓടുകയാണോ എന്ന് ഉറപ്പിക്കാൻ പറ്റാത്ത വിധത്തിലാണ് കക്ഷിയുടെ നടപ്പ്. സൗബിൻ, താങ്കൾ കള്ളച്ചിരിയും ചിരിച്ച് വളവളാന്ന് സംസാരിച്ച് കിടുക്കൻ ഡാൻസും കളിച്ച് പ്രേക്ഷകരുടെ സ്നേഹം കവർന്നെടുത്തു കൊണ്ടുപോകുകയാണ്.



സ്നേഹം ഭ്രാന്താണ്...

ഒരു സിനിമയുടെ എല്ലാ ചേരുവകളും കിറുകൃത്യമായാൽ സംഗതി ബോറടിക്കാതെ കണ്ടിരിക്കാം. ഇവിടെ പക്ഷേ സ്നേഹത്താൽ ലയിപ്പിച്ചെടുത്ത കാമറയും സംഗീതവും പിന്നെ ആവിഷ്കരണവുമെല്ലാം കൂടി മനുഷ്യനെ സ്നേഹിച്ച് തോൽപ്പിക്കുകയാണ്. വന്നുപോകുന്ന ഓരോ കഥാപാത്രങ്ങളും മനസിൽ തങ്ങുന്പോൾ കട്ടപ്പനയിലെ കൊച്ചു ഗ്രാമവും അവിടുത്തെ പച്ചപ്പുമെല്ലാം പ്രേക്ഷകർക്കൊപ്പം കൂടുകയാണ്.

സ്നേഹം ശരിക്കും ഭ്രാന്താണ്... ആ ഭ്രാന്ത് എല്ലാവരിലേക്കും കൈമാറി അന്പിളി കടന്നുപോകുന്പോൾ ഏതൊരാളുടെ ഉള്ളവും ഒന്ന് കുളിരും. ആരാണ് പറഞ്ഞത് അവന് കുറവുകളുണ്ടെന്ന്..? ഒരു കുറവുമില്ലായെന്ന് പറയുന്നവരിലെ കുറവുകളെ തുറന്നു‌കാട്ടിക്കൊണ്ട് അന്പിളിയുടെ നന്മകളെ പ്രകാശിപ്പിക്കുകയാണ് സംവിധായകൻ.



കട്ടപ്പനയിൽ നിന്നും കാഷ്മീരിലേക്ക്..

വിഷ്ണു വിജയ്‌യുടെ സംഗീതം കഥയ്ക്കൊപ്പം യാത്ര ചെയ്ത് ആദ്യപകുതിയെ മനസിനോട് അടുപ്പിച്ചപ്പോൾ യാത്രകളെ പ്രണയിക്കുന്നവർക്ക് നിറയെ കാഴ്ചകൾ സമ്മാനിച്ചാണ് ശരണ്‍ വേലായുധന്‍റെ കാമറക്കണ്ണുകൾ ചിത്രത്തിലുടനീളം യാത്ര ചെയ്യുന്നത്. കട്ടപ്പനയിൽ നിന്നും കാഷ്മീരിലേക്ക് ബോബിക്കുട്ടൻ സൈക്കിളിംഗ് നടത്തുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. നസ്രിയയുടെ അനിയൻ നവീൻ നസീം ബോബിക്കുട്ടനായി തുടക്കകാരന്‍റെ ഒരു പതർച്ചയുമില്ലാതെ കഥയ്ക്ക് മുതൽക്കൂട്ടാകുന്നുണ്ട്.

അനുവാദം കൂടാതെ ബോബിക്കുട്ടനൊപ്പം അന്പിളിയും കാഷ്മീർ യാത്രയിൽ കൂടെകൂടുന്നതോടെ ചിത്രം റോഡ് മൂവിയായി മാറുകയാണ്. സ്നേഹം സൈക്കിളിലൂടെ പായുന്ന കാഴ്ച ആരുടെയും ഉള്ളലിയും. കുഞ്ഞുകുഞ്ഞു രംഗങ്ങളിലൂടെ വെട്ടുകിളി പ്രകാശും പുതുമുഖം തൻവിയും പ്രേക്ഷകപ്രീതി നേടുന്പോൾ തന്‍റെ നിഷ്കളങ്കമായ പ്രകടനം കൊണ്ട് കൈയടി അത്രയും സ്വന്തമാക്കുന്നത് സൗബിൻ ഷാഹിർ തന്നെയാണ്.



സൗബിൻ മാറുകയാണ്...

സൗബിൻ പിടിത്തം തരാതെ പായുകയാണ്. കുന്പളങ്ങി നൈറ്റ്സിലെ സജിയും വൈറസിലെ ഉണ്ണികൃഷ്ണനും ദാ ഇപ്പോൾ അന്പിളിയും... ഹോ, വല്ലാത്തൊരു മാറ്റം തന്നെയാണ് ഈ ചങ്ങാതിക്ക്. ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും ഈ മനുഷ്യന് നിമിഷനേരം കൊണ്ട് സാധിക്കുന്പോൾ ഇനിയും ഇനിയും വേറിട്ട വേഷങ്ങൾ സൗബിനെ തേടിയെത്തുമെന്ന് ഉറപ്പ്. അന്പിളിയിലെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുക അഭിനയത്തിന്‍റെ മാന്ത്രിക കൊട്ടാരത്തിലേക്കായിരിക്കും.

കുറവുകൾ എല്ലാവരിലും ഉണ്ട്. ആ കുറവുകൾക്ക് പിന്നാലെ പോകാതെ ഓരോരുത്തരുടെയും ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞ് അതിന് പിന്നാലെ പോകാൻ ജോണ്‍പോൾ പറയുന്പോൾ ആർക്കായാലും ആ വഴിയെ ഒന്നു യാത്ര ചെയ്യാൻ തോന്നും. ആ തോന്നിപ്പിക്കൽ തന്നെയാണ് അന്പിളിയുടെ വിജയം.

ഗപ്പിയെ പോലെ അന്പിളിയും സ്നേഹം ഒരുപാട് സമ്മാനിച്ചാണ് കടന്നുപോകുന്നത്. ആ സ്നേഹം സ്വീകരിക്കാതെ പോയാൽ നഷ്ടം ഓരോ മലയാളികൾക്കുമായിരിക്കും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.