കാട്ടൂർക്കടവിനെ പ്രണയം ചതിച്ചു
Friday, March 22, 2019 7:31 PM IST
ബോറടിപ്പിക്കാത്ത സംവിധായകൻ എന്ന പേര് സമ്പാദിച്ച മിഥുൻ മാനുവൽ തോമസ് ആ പേര് തിരുത്താനുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. കാരണം അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ് അത്തരമൊരു ചിത്രമാണ്. പ്രണയവും ഫുട്ബോൾ ആരാധനയും കൂട്ടിക്കുഴച്ചൊരു ഫീൽഗുഡ് ചിത്രമായിരുന്നു സംവിധായകന്‍റെ ശ്രമം. പക്ഷേ, ശ്രമം വിജയകരമായില്ല. കാട്ടൂർക്കടവിലെ പിള്ളേരെല്ലാം ഉഷാറായിരുന്നു. എന്ത് ചെയ്യാനാ... കെട്ടുറപ്പില്ലാത്ത തിരക്കഥ ആകെമൊത്തം കുളമാക്കി.



അർജന്‍റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കഥയുടെ തുടക്കത്തിന് ശേഷം വെടിയേറ്റ് മരിച്ച കൊളംബിയൻ കളിക്കാരൻ ആന്ദ്രേ എസ്കോബാർ സിനിമയിലേക്ക് പ്രവേശിക്കുകയാണ്. ഫാന്‍റസിയും സ്വപ്നവും പ്രണയവും പിന്നെ അടങ്ങാത്ത ഫുട്ബോൾ ഭ്രാന്തും ഇടവിട്ട് കയറി ഇറങ്ങുന്ന ചിത്രത്തിൽ കാളിദാസ് ജയറാം അർജന്‍റീന ആരാധകനായ വിപിനനായാണ് എത്തുന്നത്.

വിവിധ ഗെറ്റപ്പുകളിൽ എത്തുന്ന കാളിദാസ് പക്ഷേ, പ്രകടനത്തിൽ വേണ്ടത്ര ശോഭിക്കുന്നില്ല. നായികയായി എത്തിയ ഐശ്വര്യ ലക്ഷ്മിയാകട്ടെ തുടക്കത്തിൽ കത്തികയറിയ ശേഷം പിന്നീട് കഥയിൽ വലിയ പ്രാധാന്യമില്ലാതെ മൂലയ്ക്ക് ഒതുങ്ങി. കരിക്കിലൂടെ പ്രശസ്തിയാർജിച്ച അനു (ജോർജ്) കൗണ്ടറുകൾ വാരിവിതറി ചിത്രത്തിന് ഉൗർജം നൽകാൻ ശ്രമിച്ചിട്ടുണ്ട്.



കാട്ടൂർക്കടവിലെ ഫുട്ബോൾ ഭ്രാന്തിൽ തൂങ്ങി കറങ്ങിയാടുന്ന കഥയിൽ മൈതാനത്തെ ഫുട്ബോൾ കളി പേരിനു മാത്രം ഒതുക്കി ടിവിക്കുള്ളിലെ ലോകകപ്പിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്. നോണ്‍ലീനിയർ രീതിയിലുള്ള ആവിഷ്കരണം പലപ്പോഴും മുഷിപ്പിലേക്ക് പ്രേക്ഷകരെ തള്ളിയിടുന്നുണ്ട്. ബ്രസീൽ-അർജന്‍റീന ഫാൻസ് തമ്മിലുള്ള വെല്ലുവിളികളും ഫ്ലക്സ് യുദ്ധവും വീന്പ് പറച്ചിലുമെല്ലാം ചിരിമുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ടെങ്കിലും നല്ലൊഴുക്കില്ലാത്ത കഥ ഇഴഞ്ഞാണ് നീങ്ങുന്നത്.

നായകന്‍റെ പ്രണയം കാണുന്പോൾ തന്നെ ഈ കഥ എവിടെച്ചെന്ന് ഇടിച്ചുനിൽക്കുമെന്ന് ഉൗഹിക്കാം. ഫുട്ബോൾ ഫാൻസിന്‍റെ വീറും വാശിയുമെല്ലാം ആവോളം ഒപ്പിയെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതുപക്ഷേ പ്രണയവും ഫാന്‍റസിയും പിന്നെ മെലോഡ്രാമയുമായി കൂട്ടിമുട്ടിക്കാൻ ശ്രമിച്ചപ്പോൾ നനഞ്ഞ പടക്കമായി മാറുകയായിരുന്നു. ചിത്രത്തിൽ ആഘോഷത്തിന്‍റെ പേരിൽ നിരവധി പടക്കങ്ങൾ പൊട്ടുന്നുണ്ട്, പക്ഷേ കഥയെ മുന്നോട്ടുകൊണ്ടുപോകാനുള്ള അമിട്ട് പൊട്ടിക്കാൻ സംവിധായകൻ മറന്നപ്പോൾ ആവേശം ചോർന്ന കഥ പാതി വഴിയെ കിതച്ചു തുടങ്ങി.



ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ പിറന്ന പാട്ടുകൾ ചിത്രത്തിന്‍റെ അഴക് കൂട്ടിയപ്പോൾ രണദിവേ തന്‍റെ കാമറ കണ്ണുകളിൽ നിറങ്ങൾ ചാലിച്ച് കാട്ടൂർക്കടവിനെ സുന്ദരിയാക്കി. പക്ഷേ, ഇതിനൊന്നും സിനിമയെ രക്ഷിക്കാനുള്ള കെൽപ്പില്ലായിരുന്നു. രണ്ടാം പകുതിയിലെ ഫാൻസുകാരുടെ ലീലാവിലാസങ്ങൾ ചിരിപൊട്ടിക്കുന്നുണ്ടെങ്കിലും കല്ലുകടിയായി നിന്ന പ്രണയം ചിത്രത്തിന് വില്ലനായി മാറുകയായിരുന്നു.

വീർപ്പുമുട്ടുന്ന പ്രണയത്തെ ഫുട്ബോൾ കളിയുടെ ഇടയ്ക്ക് കയറ്റിവിട്ടത് എന്തിനായിരുന്നോ എന്തോ... ശരിക്കും കാട്ടൂർക്കടവിനെ പ്രണയം ചതിക്കുകയായിരുന്നു. പ്രണയം ആരെയും പിടിച്ചിരുത്തുന്ന ഒന്നാണ്. പ്രത്യേകിച്ച് സിനിമ ആസ്വാദകർക്ക്. പക്ഷേ, അത് ദഹിക്കുംവിധം എടുത്തുവച്ചില്ലേൽ കണ്ടംവഴി ഓടിക്കോളാൻ കാഴ്ചക്കാർ പറയും. അതാണ് ഇവിടെ സംഭവിച്ചത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.