അതിരൻ മനസിൽ തൊടും..!
Saturday, April 13, 2019 9:56 AM IST
തുടങ്ങുകയേ വേണ്ടൂ ആ കഥയ്ക്കുള്ളിലേക്ക് അകപ്പെടാൻ. പിന്നെ അവരവരുടെ ലോകത്തേക്ക് തിരിച്ചെത്താൻ കുറച്ചധികം സമയം പിടിക്കും. അതിരുകളെ കീറിമുറിച്ച് മനസിലേക്ക് പാഞ്ഞടുക്കുകയാണ് ഫഹദ് ഫാസിലിന്‍റെ "അതിരൻ'.

വിവേക് എന്ന നവാഗത സംവിധായകനെ വിദേശ സിനിമകൾ ഒരുപാട് സ്വാധീനിച്ചിട്ടിട്ടുണ്ടെന്ന് ചിത്രത്തിലെ ഫ്രെയിമുകൾ സാക്ഷ്യം പറയുന്നുണ്ട്. പുതുമയാർന്ന ആവിഷ്കരണം കൊണ്ട് സംവിധായകൻ ഓരോ പ്രേക്ഷകനെയും ഞെട്ടിച്ചിരിക്കുകയാണ്.

അതിരൻ ഒരിക്കലും ഒരു പുതുമുഖ സംവിധായകന്‍റെ ചിത്രമല്ല... മറിച്ച് സിനിമയെ സ്നേഹിച്ച്, പഠിച്ച്, സ്വപ്നം കണ്ട് അതിൽ തന്‍റേതായ ലോകം സൃഷ്ടിച്ച ഒരാളുടെ സിനിമയാണ്. അതുകൊണ്ടു തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ചിലതൊക്കെ പ്രേക്ഷകനോട് സംവദിക്കാനുമുണ്ട്.



ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി എന്നിവർ ചിത്രത്തിൽ മത്സരിച്ച് അഭിനയിക്കുന്പോൾ ത്രിൽ ഉണ്ടാവുക സ്വഭാവികം. പക്ഷേ, അതൊരു സൈക്കോ തലത്തിലേക്ക് മാറണമെങ്കിൽ സംവിധായകൻ നന്നേ പണിയെടുക്കേണ്ടി വരും. വിവേക് നന്നായി പണിയെടുത്തിട്ടുണ്ട്. അങ്ങനെയാണ് പ്രേക്ഷകർക്ക് അതിരില്ലാതെ സ്നേഹിക്കാൻ അതിരൻ പിറവിയെടുത്തത്.

തണുത്ത അന്തരീക്ഷമുള്ള പടുകൂറ്റൻ ബംഗ്ലാവിലേക്ക് ഒരു ഡോക്ടർ വരുന്നു. മനസിന്‍റെ പിടിവിട്ട് പോയ ഒരുകൂട്ടം മനസുകൾ അവിടെയുണ്ട്. അവർക്കിടയിലേക്ക് എന്തൊക്കെയോ കണ്ടെത്താൻ വ്യഗ്രത പൂണ്ടാണ് അയാൾ വരുന്നത്. നിഗൂഡതകളെ കണ്ണുകളിൽ ഒളിപ്പിച്ചുള്ള ഫഹദ് ഫാസിലിന്‍റെ ഓരോ ചലനങ്ങളും പ്രേക്ഷകനെ അന്പരപ്പിച്ചുകൊണ്ടേയിരിക്കും.



നായകനൊപ്പം ചേർന്നു നിൽക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മുതൽക്കൂട്ടാണ്. എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നുണ്ടെന്നുള്ള തോന്നൽ കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു. അത്തരത്തിലായിരുന്നു പശ്ചാത്തല സംഗീതത്തിന്‍റെ പോക്ക്. ഡോ.ബെഞ്ചമിനായി എത്തി അതുൽ കുൽക്കർണി നായകന് നല്ലൊരു എതിരാളിയായി മാറിയതോടെ നിഗൂഡതയ്ക്ക് തീവ്രതയേറി.

ബംഗ്ലാവിലെ ഓരോരുത്തരിലും ഓരോ കഥ ഉറങ്ങിക്കിടപ്പുണ്ട്. ഒന്ന് ഉണർത്തിയാൽ വലിയൊരു അലർച്ചയോടെ ആ കഥകൾ അത്രയും ബംഗ്ലാവിനു ചുറ്റും ചീറിപ്പായും. ഓട്ടിസം രോഗബാധിതയായ നിത്യയിലും (സായി പല്ലവി) ആരാലും മായ്ക്കാൻ പറ്റാത്തൊരു കഥ ഉറങ്ങിക്കിടപ്പുണ്ട്. ആ കഥയെ വലിച്ചു പുറത്തേക്കിടാനുള്ള ശ്രമമാണ് സിനിമയെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരുന്നത്.



അധിക സംഭാഷണങ്ങളില്ലാതെ തന്‍റെ ചലനങ്ങൾ കൊണ്ട് പ്രേക്ഷകപ്രീതി നേടുകയാണ് സായി പല്ലവി. കളരിപ്പയറ്റും അഭ്യാസമുറകളുമെല്ലാം മെയ്‌വഴക്കത്തോടെ ചെയ്ത്, നൃത്തം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് സായി തെളിയിച്ചിരിക്കുകയാണ്. ഫഹദിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സായി ചിത്രത്തിൽ ഉടനീളം കാഴ്ചവച്ചിരിക്കുന്നത്.

ആദ്യപകുതി നിഗൂഡതകൾ നിറച്ചുകൊണ്ടുള്ള യാത്രയാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെങ്കിൽ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ കഥയുടെ ചുരുൾ അഴിഞ്ഞുതുടങ്ങും. അതോടെ അടുത്തത് എന്തെന്നുള്ള ആകാംക്ഷ പ്രേക്ഷകരുടെ ഉള്ളിൽ നിറയും. ത്രില്ലർ മൂഡിനൊത്ത് ജിബ്രാൻ പശ്ചാത്തല സംഗീതമൊരുക്കിയപ്പോൾ നല്ല കിടുക്കൻ ഫ്രെയിമുകളൊരുക്കി അനു മുത്തേടൻ അതിരന്‍റെ ശോഭ കൂട്ടുന്നുണ്ട്.



കളരിപ്പയറ്റ് കയറിവരുന്ന രംഗങ്ങളും ബംഗ്ലാവിന്‍റെ ആകാശക്കാഴ്ചകളും രാത്രിയുടെ വശ്യതയുമെല്ലാം നല്ലരീതിയിൽ ഒപ്പിയെടുക്കാൻ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. ക്ലൈമാക്സിനോട് അടുക്കുന്പോൾ ഉദ്വേഗജനകമായ രംഗങ്ങളുടെ കടന്നു കയറ്റം ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റാതെ മുന്നോട്ടു പോകാൻ ഏറെ സഹായിച്ചിട്ടുണ്ട്.

എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഇടത്തേക്ക് കഥയെ സംവിധായകൻ കൂട്ടിക്കൊണ്ടു പോകുന്നതോടെ എല്ലാ നിഗൂഡതകൾക്കും അറുതിയാവുകയാണ്. ത്രില്ലടിക്കാൻ റെഡിയാണെങ്കിൽ ഒന്നും നോക്കണ്ട അതിരന് ടിക്കറ്റെടുത്തോ... നിങ്ങൾ ഒരിക്കലും നിരാശരാകില്ല.

ഫഹദ് തെളിഞ്ഞുകൊണ്ടേയിരിക്കുകയാണ്... പിടിച്ചാൽ കിട്ടാത്തത്ര ദൂരത്തേക്ക് ഫഹദിലെ നടൻ പാറിപ്പറക്കുകയാണ്. മലയാളികൾക്ക് പ്രതീക്ഷവയ്ക്കാവുന്ന സംവിധായകരുടെ നിരയിലേക്ക് തന്‍റെ ആദ്യ സിനിമയിലൂടെ വിവേക് നടന്നു കയറിയിരിക്കുകയാണ്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.