ഭയം ജനിപ്പിക്കുന്നവൾ...!
Friday, November 10, 2017 8:57 AM IST
പിന്നേ.. പ്രേതപ്പടം...! ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ലാഘവത്തോടെ "അവൾ' കാണാൻ ടിക്കറ്റെടുത്താൽ ഉള്ളിന്‍റെ ഉള്ളിൽ ഒരു അങ്കലാപ്പുമായി മാത്രമേ തിരിച്ചിറങ്ങാൻ കഴിയു. എത്രതന്നെ പേടിക്കില്ലെന്ന് മനസിലുറപ്പിച്ചാലും ആ ധൈര്യമെല്ലാം സംവിധായകൻ മിലിന്ദ് റാവു കാറ്റിൽ പറത്തും. ചിരിയിൽ കലർത്തിയ പ്രേതകഥകൾ പലപ്പോഴായി തമിഴകത്ത് പൊട്ടിമുളച്ചിട്ടുണ്ട്. എന്നാൽ ചിരിയൊക്കെ മാറ്റിനിർത്തി പക്കാ സീരിയസായ മെലോ ഡ്രാമയാണ് സംവിധായകൻ അവളിൽ ഒരുക്കിയിരിക്കുന്നത്. സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നാത്തവിധം പിടിച്ചിരുത്താൻ പാകത്തിനുള്ള ശബ്ദമിശ്രണം കൂടി പശ്ചാത്തലത്തിൽ വന്നതോടെ തിയറ്ററിന്‍റെ അകവും ഒരു പ്രേതാലയം പോലെ തോന്നും. ഇടയ്ക്ക് സ്ക്രീനിൽ നിന്നു കണ്ണുവെട്ടിച്ച് ചുറ്റുമൊന്ന് നോക്കണമെന്നു തോന്നിയാലും ഉള്ളിൽ ഭയത്തിന്‍റെ ഉൾവിളി മുറവിളി കൂട്ടിക്കൊണ്ടേയിരിക്കും. അവളിൽ അത്രമേൽ ഭയം കലർത്തിയാണ് ബിഗ് സ്ക്രീനിലേക്ക് സംവിധായകൻ പറഞ്ഞയച്ചിരിക്കുന്നത്.



തുടക്കം മെല്ലെ

ചൈനീസ് കുടുംബത്തെ കാട്ടിക്കൊണ്ടുള്ള ശാന്തമായ തുടക്കം. പിന്നെ ഒരു അലർച്ച... 1934ൽ നിന്നും വർത്തമാന കാലത്തേക്ക് വളരെവേഗം സംവിധായകൻ കഥയെ കൂട്ടിക്കൊണ്ടുവന്നു. രണ്ടു കുടുംബങ്ങൾക്കിടയിൽ അവിചാരിതമായി നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പിന്നീടുള്ള പോക്ക്. കൃഷ് (സിദ്ധാർഥ്), ലക്ഷ്മി (ആൻഡ്രിയ) എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ബാധകൂടലും ഒഴിപ്പിക്കൽ ശ്രമവും ട്വിസ്റ്റുമെല്ലാം കൃത്യമായ ഇടങ്ങളിൽ സ്ഥാനംപിടിക്കുന്നുണ്ട്. കൃഷ്-ലക്ഷ്മി പ്രണയമെല്ലാം ന്യൂജനറേഷൻ ക്ലീഷേയാണെങ്കിലും ചിത്രത്തിൽ പ്രേതങ്ങൾ സ്ഥാനംപിടിക്കുന്നതോടെ രംഗങ്ങൾ ഹരംപിടിച്ചു തുടങ്ങും. തുടക്കത്തിലെ ചില പേടിപ്പിക്കൽ ശ്രമമൊക്കെ പാളിപ്പോയെങ്കിലും പശ്ചാത്തല സംഗീതത്തെ കൂട്ടുപിടിച്ചുള്ള പിന്നത്തെ ശ്രമങ്ങൾ ആരെയും ഞെട്ടിക്കാൻ പാകത്തിലാണ് ഒരുക്കിയിരിക്കുന്നത്.




ജെനി കിടുക്കി

ബാധകൂടലിന്‍റെ വിവിധ ഭാവങ്ങൾ മണിച്ചിത്രത്താഴിലൂടെയും ഏറ്റവുമൊടുവിൽ എസ്രയിലൂടെയുമെല്ലാം കണ്ടിട്ടുണ്ട്. പക്ഷേ ജെനി (അനീഷ ആഞ്ജലീന വിക്ടർ) വേറിട്ട അവതരണ ശൈലിയിലൂടെ തകർത്ത് അഭിനയിച്ചിരിക്കുകയാണ്. ഇടയ്ക്കൊക്കെ ഇംഗ്ലീഷ് ഹൊറർ സിനിമയാണോ കണ്ടിരിക്കുന്നതെന്നു പോലും തോന്നിപ്പോകും. അത്തരത്തിലുള്ള ഫ്രെയിം സെറ്റിംഗ്സാണ് അവളിൽ കാണാൻ കഴിയുക. സ്പെഷൽ ഇഫക്ടുകളുടെ അകന്പടിയോടെ ജെനിയുടെ ബാധകയറൽ രംഗങ്ങളാണ് ഒന്നാം പകുതിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത്. ചുമ്മാ അങ്ങ് പേടിപ്പിക്കുന്നതിനപ്പുറം, കുറ്റമറ്റ ആവിഷ്കരണ രീതികൊണ്ട് വ്യത്യസ്തനാകുകയാണ് സംവിധായകൻ ഇവിടെ.

സ്പെഷൽ എഫക്ടുകൾ ഞെട്ടിക്കും

എസ്രയിൽ ഏശാതെപോയ പല കാഴ്ചകളും അവളിൽ ഏശിയതെങ്ങനെ.? അത് ആവിഷ്കരണത്തിന്‍റെ മികവു കൊണ്ടെന്നല്ലാതെ മറ്റൊന്നും പറയാൻ പറ്റില്ല. കഥ ആവശ്യപ്പെടുന്ന മന്ദഗതി അവളിലുണ്ട്. പക്ഷേ, അത് രണ്ടാം പകുതിയിൽ ഇത്തിരി കൂടിപ്പോയെന്നു മാത്രം. ചുറ്റും പ്രേതം ഉണ്ടെന്നുള്ള തോന്നൽ ഉളവാക്കി പ്രേക്ഷകരിൽ ഭീതി പരത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സ്പെഷൽ ഇഫക്ടുകളും പശ്ചാത്തല സംഗീതവും ചേർന്ന് ഹൃദയമിടിപ്പിന്‍റെ താളം കൂട്ടിയും കുറച്ചും കൊണ്ടേയിരുന്നു. ശ്വാസം വിടാനുള്ള അവസരം ആദ്യമേ ഒരുക്കി പിന്നീട് ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണുന്ന പരുവത്തിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കാൻ അവളിലൂടെ സംവിധായകന് കഴിഞ്ഞു.



ഛായാഗ്രാഹകന്‍റെ വിരുന്ന്

തിയറ്ററിൽ നിന്നിറങ്ങിയാലും ഓർത്തിരിക്കാവുന്ന ഒരുപാട് ഫ്രെയിമുകൾ ഛായാഗ്രാഹകൻ ശ്രേയാസ് കൃഷ്ണ അവളിലൂടെ സമ്മാനിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയിൽ നല്ലപോലെ ചൂടുപിടിപ്പിക്കുംവിധം കാമറ ചലിപ്പിച്ചപ്പോൾ മടുപ്പുളവാക്കുന്ന ഒറ്റ ഫ്രെയിം പോലും ചിത്രത്തിൽ സ്ഥാനം പിടിച്ചില്ല. പ്രേക്ഷകരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കാനുള്ള ശ്രമം ആദ്യ പകുതിയിൽ വിജയിച്ചെങ്കിലും രണ്ടാം പകുതിയിൽ അത് പലയിടത്തും പാളിപ്പോകുന്നുണ്ട്. അനിൽ കുൽക്കർണി മിതത്വമാർന്ന പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തത്. വേറിട്ട ചിത്രങ്ങളിൽ സ്ഥാനം പിടിക്കാനുള്ള സിദ്ധാർഥിന്‍റെ ശ്രമം അവളിലും വിജയം കണ്ടു. ക്ലൈമാക്സ് രംഗങ്ങളിലേക്ക് അടുക്കുന്പോഴുള്ള സിദ്ധാർഥിന്‍റെ പ്രകടനം പ്രശംസനീയം തന്നെയാണ്. ലിപ് ലോക്ക് സീനുകളിലും സ്ഥിരം ക്ലീഷേകളിലേക്കും ആൻഡ്രിയ അകപ്പെട്ടു പോകുന്നതും ചിത്രത്തിൽ കാണാനാവും. എത്രതന്നെ പേടിക്കില്ലായെന്ന് വാശിപിടിച്ചാലും "അവൾ' പലവട്ടം നിങ്ങളെ ഞെട്ടിത്തരിപ്പിക്കും.

(പേടിക്കില്ലെന്ന് ഉറപ്പുള്ളവർ ചുമ്മാ "അവൾ' ഒന്നു കണ്ടുനോക്ക്...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.