ക്രോസ് റോഡിലൂടെയുള്ള യാത്ര അത്ര സുഖകരമല്ല
Friday, October 13, 2017 10:38 PM IST
സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ മുൻനിർത്തി ഒരുക്കിയ 10 കഥകളുമായി എത്തിയ ചിത്രമാണ് ക്രോസ് റോഡ്. ആന്തോളജി വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ 10 സംവിധായകർ തങ്ങളുടെ കഥകൾ പ്രേക്ഷകസമക്ഷത്തിലേക്ക് പറഞ്ഞയച്ചു. 10 നായികമാർ ചിത്രത്തെ മുന്നോട്ട് നയിച്ചു. 10 വഴികളിലൂടെ സഞ്ചരിച്ച ചിത്രം പക്ഷേ ഇടയ്ക്കൊക്കെ വഴിതെറ്റി പോകുന്നുണ്ട്. ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും മനസിനെ പിടിച്ചുകുലുക്കാനുള്ള കെൽപ്പൊന്നും മിക്ക കഥകൾക്കും ഇല്ലായിരുന്നുവെന്നു മാത്രം.

പകുതിയിലേറെയും ചുമ്മാ കഥപറഞ്ഞ് ക്ഷമയെ പരീക്ഷിച്ചപ്പോൾ മറ്റു ചില കഥകളാകട്ടെ, ഉള്ളിൽ തൊട്ട് കൂടെ ഇറങ്ങിപ്പോന്നു. പെണ്‍ജീവിതങ്ങളുടെ വിവിധ മുഖങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുവട്ടം ക്ഷമയോടെ കണ്ടിരിക്കാനുള്ള വകയെല്ലാം ക്രോസ് റോഡിൽ ഒരുക്കിയിട്ടുണ്ട്. ചിലതെല്ലാം കണ്ടില്ലായെന്ന് നടിച്ച് മുന്നോട്ടു പോയാൽ മറ്റ് ചില നല്ല കാഴ്ചകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. പക്ഷേ പറഞ്ഞല്ലോ, ക്ഷമ കുറച്ച് അധികം വേണം, അതു മറക്കണ്ട.




പത്തിൽ മുമ്പൻ

ക്രോസ് റോഡിൽ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെടുന്ന "പിൻപേ നടപ്പവൾ' പ്രേക്ഷകരുടെ ഇടയിൽ മുന്പേ നടക്കുന്നവളായി മാറുന്നുണ്ട്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്ത്രീയുടെ സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം കൊഴിഞ്ഞു പോകുന്ന കാഴ്ചകൾ വെടിപ്പായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു നൂറ് സ്വപ്നങ്ങളുമായി ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്ന സ്ത്രീയുടെ അവസ്ഥകൾ നാണവും പേടിയും ഭയവും കലർന്ന ഏകാങ്ക നാടകമായി തട്ടിൽ കയറുകയാണ്.



നാടകം കഴിയുന്നതോടെ പതിയെ കഥയിലെ വഴിത്തിരിവുകൾ വിവിധ മുഖങ്ങളിലൂടെ ബിഗ് സ്ക്രീനിൽ മിന്നി മറയും. മധു അന്പാട്ടിന്‍റെ കാമറയും മഹേഷ് നാരായണന്‍റെ എഡിറ്റിംഗും പിന്നെ ലെനിൻ രാജേന്ദ്രന്‍റെ സംവിധാനം കൂടി ആയപ്പോൾ പ്രേക്ഷകരെ വല്ലാതെ വരിഞ്ഞുമുറുക്കുന്നുണ്ട് ചിത്രം.

മറക്കാൻ പറ്റാത്ത കാഴ്ചകൾ

ഒറ്റപ്പെടലിന്‍റെ വീർപ്പുമുട്ടൽ തെളിയുന്ന ചിത്രമാണ് കൊടേഷ്യൻ. ഇന്നത്തെ വേഗജീവിതത്തിനിടയിൽപെട്ട് ശ്വാസംമുട്ടുന്ന ഒരു അമ്മയുടെ കഥ. വാർധക്യത്തിന്‍റെ അവശതകളും കുസൃതികളും പുന്നശേരി കാഞ്ചനയിൽ ഭദ്രം. ഈ അമ്മ ഇന്ന് ഒരുപാട് ഇടങ്ങളിലുള്ള ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ്. പണം അല്ല വേണ്ടത്, മിണ്ടാനും സംസാരിക്കാനുമെല്ലാം ആൾക്കാരല്ലേ വേണ്ടതെന്ന് ഉറക്കെ വിളിച്ച് പറയുന്നവർ. സംവിധായകൻ പ്രദീപ് നായർ പ്രശംസ അർഹിക്കുന്നുണ്ട്. ഇത്തരമൊരു കഥയെ അതിന്‍റെ എല്ലാ തീക്ഷണതകളോടും കൂടി അവതരിപ്പിച്ചതിൽ.

ചെരുവും പിന്നെ ഒരു രാത്രിയുടെ കൂലിയും

ശ്രിന്ദയിൽ നല്ലൊരു അഭിനേത്രി ഒളിഞ്ഞിരിപ്പുണ്ട് പക്ഷേ അത് ഇടയ്ക്കൊക്കെയേ പുറത്തുചാടുകയുളളു. അവിര റബേക്ക സംവിധാനം ചെയ്ത ചെരുവിൽ അത്തരത്തിൽ ഒരു പുറത്തു ചാടലാണ് ശ്രിന്ദ നടത്തിയിരിക്കുന്നത്. അസമയത്തെ യാത്രയും അല്പം ത്രില്ലും പിന്നെ കൂട്ടിന് മനോജ് കെ. ജയനും കൂടി ആയപ്പോൾ സംഭവം ഉഷാറായി. ഒമ്പതാമതായിട്ടാണ് ചെരിവ് ക്രോസ് റോഡിൽ സ്ഥാനം പിടിച്ചതെങ്കിലും പ്രേക്ഷകരുടെ മനസിലേക്ക് പാഞ്ഞുകയറാൻ ചെരുവിന് കഴിയുന്നുണ്ട്.



ആദ്യമേ തന്നെയെത്തിയ ’ഒരു രാത്രിയുടെ കൂലി’ അഭിസാരികയുടെ കഥയാണ് പറയുന്നത്. മധുപാലിന്‍റെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ പത്മപ്രിയയാണ് നായിക. സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളും വേർതിരിവുകളുമെല്ലാം നിഴലിക്കുന്ന ചിത്രത്തിൽ ഒരു അഭിസാരികയുടെ വ്യത്യസ്തമായ ഒരു രാവാണ് കാട്ടിത്തരുന്നത്. പത്മപ്രിയ പൊടിക്ക് അമിതാഭിനയത്തിന്‍റെ ലാഞ്ചന കാട്ടിയെങ്കിലും ആ രാത്രിയിലെ കൂലി അവൾ കൈപ്പറ്റുന്ന രീതി ആരെയും ഒന്നു ഞെട്ടിക്കും.




വേറിട്ട ബദർ

നാടകീയ സംഭാഷണങ്ങളുടെ അകമ്പടിയോടെയാണെങ്കിലും ബദർ വേറിട്ടൊരു ചലച്ചിത്രാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. മതങ്ങളുടെ പിടിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുന്ന ചിത്രം എന്നു വേണമെങ്കിലും ബദറിനെ വിശേഷിപ്പിക്കാം. പാളിപ്പോകാവുന്ന വിഷയത്തെ ആശോക് ആർ. നാഥെന്ന സംവിധായകൻ പരുവപ്പെടുത്തിയെടുക്കാൻ നന്നേ പാടുപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെടലിന്‍റെ അവസ്ഥകളെ മംമ്തയിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും പ്രതിഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്.



മനസിൽ കയറിക്കൂടാത്തവർ

കാവലും പക്ഷികളുടെ മണവും മൗനവും മുദ്രയും ലേക്ക് ഹൗസുമെല്ലാം ക്രോസ് റോഡിലെ അഞ്ച് മുഖങ്ങളാണ്. സ്ത്രീജീവിതങ്ങളുടെ തുറന്നുകാട്ടലിനിടയിൽ ഒഴുക്കില്ലായ്മ ഈ അഞ്ചു കഥകളേയും പിടികൂടിയിട്ടുണ്ട്. ഭാവമാറ്റങ്ങളും അഭിനയമുഹൂർത്തങ്ങളും ഇടയ്ക്കൊക്കെ തെളിഞ്ഞുവന്നിട്ടും മനസിൽ കയറിക്കൂടാത്ത ചിത്രങ്ങൾ. ആശയങ്ങളുണ്ട്, പക്ഷേ അത് വേണ്ട വിധത്തിൽ സ്ക്രീനിൽ പ്രകാശിച്ചില്ലെന്ന് മാത്രം.

(ക്രോസ് റോഡിലെ ചില മുഖങ്ങൾ നിങ്ങളെ പിടികൂടും. വിടാതെ കൂടെക്കൂടും.)

വിശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.