ബോറൻ ദേവ്
Friday, February 15, 2019 4:23 PM IST
ഉഴപ്പൻ തിരക്കഥയെ പണക്കൊഴുപ്പുകൊണ്ട് മൂടി സുന്ദരനാക്കാനുള്ള ശ്രമമാണ് സംവിധായകൻ രജത് രവിശങ്കർ ദേവിൽ നടത്തിയിരിക്കുന്നത്. ചുമ്മാ കുറച്ച് യാത്ര ചെയ്യാം എന്ന ഉദ്ദേശത്തിലാകാം ദേവാകാൻ കാർത്തി സമ്മതിച്ചത്. കാരണം ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, പൂനെ, ഹിമാലയം എന്നിവിടങ്ങളിൽ തുടങ്ങി യുഎസിലും ഉക്രെയ്നിലും വരെ നായകൻ ചുറ്റിത്തിരിയുന്നുണ്ട്. നായകനും നായികയും പിന്നെ സുഹൃത്തുക്കളും ചേർന്നുള്ള കൂട്ട അഭ്യാസമാണ് ചിത്രത്തിൽ കാണാനാവുക.

ചിത്രത്തിൽ നായകൻ ഉപദേശം വാരിക്കോരി എല്ലാവർക്കും നൽകുന്നുണ്ട്. ഉത്തരവാദിത്വങ്ങൾ ഒന്നുമില്ലാത്ത നായകൻ സാഹസികതയെ കൂട്ടുപിടിച്ച് നടത്തുന്ന യാത്രയാണ് ചിത്രം. പിന്നെ നായകന്‍റെ സോഷ്യൽ മീഡിയ പ്രണയവും ചിത്രത്തിൽ സംവിധായകൻ കുത്തിത്തിരുകിയിട്ടുണ്ട്. യാത്രകൾ ഇഷ്ടമുള്ളവർക്ക് ചിലപ്പോൾ ദേവ് രസിച്ചേക്കാം.



ഉന്തി തള്ളി വിടുന്ന രംഗങ്ങൾ

ഓരോ രംഗങ്ങളേയും ഉന്തിത്തള്ളി പൂർത്തിയാക്കാൻ സംവിധായകൻ നന്നേ പാടുപെടുന്നുണ്ട്. ദേവിന്‍റെ കഥ വിക്കി (വിഘ്നേഷ്കാന്ത്) ഒരു സദസിൽ പറഞ്ഞു തുടങ്ങുന്നതോടെ പ്രേക്ഷകർ നിർബന്ധിതമായി ചിരിക്കേണ്ട അവസ്ഥയിലേക്ക് എത്തും. കാരണം ചിരിപ്പിക്കുക എന്ന ദൗത്യമാണ് വിക്കിക്ക് സംവിധായകൻ നൽകിയിരിക്കുന്നത്. അപ്പോൾ പിന്നെ പുള്ളി സ്വയം പറഞ്ഞ് സ്വയം ചിരിക്കുന്പോൾ പ്രേക്ഷകരും ചിരിച്ചല്ലേ മതിയാവു.

നിഷ (അമൃത ശ്രീനിവാസൻ), ദേവ്, വിക്കി എന്നിവരുടെ സൗഹൃദം ഉടലെടുത്ത കഥയാണ് ആദ്യം തന്നെ സ്ക്രീനിൽ തെളിയുന്നത്. ഉഴപ്പൻ മട്ടിലുള്ള രംഗങ്ങളാണ് ചിത്രത്തിൽ വന്നു പോകുന്നത്. ചെയ്യാൻ വേണ്ടി ചെയ്ത ഒരു ഫീൽ പ്രേക്ഷകനിലേക്ക് എത്തുന്നതോടെ ചിത്രം ബോറടിയിലേക്ക് വഴുതി വീഴും. സാഹസികത ഇഷ്ടപ്പെടുന്ന ദേവിന്‍റെ ഓരോ ലീലാവിലാസങ്ങളാണ് പിന്നീട് കാണാൻ കഴിയുക.



പണം ഉണ്ടെങ്കിൽ സാഹസികതയാവാം

ജീവിതം ആഘോഷമാക്കാൻ വെന്പി നടക്കുന്ന നായകനെ പ്രണയ സാഹസത്തിലേക്ക് തള്ളിയിടുന്നത് സുഹൃത്തുക്കളാണ്. അവിടെയും പുളിങ്കൊന്പിൽ പിടിക്കാൻ സംവിധായകൻ മറന്നില്ല. സിനിമ മൊത്തത്തിൽ ആർഭാടം ആകുന്പോൾ നായകന്‍റെയും നായികയുടെയും പശ്ചാത്തലവും പണക്കിലുക്കത്താൽ സന്പന്നമായിരിക്കണമല്ലോ. നായിക ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നതോടെ നായകന്‍റെ പുറത്തുകറങ്ങിയുള്ള സാഹസികത പതിയെ നിലയ്ക്കും. പിന്നെ നായികയ്ക്ക് പിന്നാലെയുള്ള ഓട്ടമാണ്.

സോഷ്യൽ മീഡിയ കാലത്ത് അത്തരമൊരു പ്രണയമില്ലാതെ എന്തോന്ന് സിനിമയെന്ന മട്ടിൽ കുറച്ച് രംഗങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഒഴുക്കൻ മട്ടിൽ കടന്നുപോകുന്ന ആദ്യപകുതിക്ക് ഇടയിൽ നായികയ്ക്ക് നായകനോട് ഇഷ്ടം തോന്നിത്തുടങ്ങുന്നതോടെ സംഗതിയുടെ കിടപ്പ് ആകെ മാറുകയാണ്.



സ്വാർഥത മസ്റ്റാണ്

എത്രയോ സിനിമകളിൽ കണ്ടിട്ടുള്ള പ്രണയിനിയുടെ സ്വാർഥത ദേവിലും കടന്നുവരുന്നുണ്ട്. രാകുൽ പ്രീത് സിംഗാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കഷ്ടപ്പെട്ടു പഠിച്ച് വലിയൊരു ജോലി നേടിയെടുത്ത നായികയോട് നായകന് ഒടുക്കത്തെ ബഹുമാനം. കാരണം നായകൻ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാതെ കറങ്ങി നടക്കുകയാണല്ലോ. പിന്നെ ഇവർ ഒരുമിച്ചുള്ള യാത്രയും കാഴ്ചകളുമായി ചിത്രം മുന്നോട്ടു കുതിക്കും.

ഹാരിസ് ജയരാജ് ഒരുക്കിയ പാട്ടുകൾ ഇടയ്ക്കിടെ കടന്നുവരുന്നുണ്ടെങ്കിലും മനസിൽ കയറാതെ അതെല്ലാം ഏതോ വഴിയേ യാത്രയായി. പ്രണയവും പിന്നെ ചെറുപിണക്കങ്ങളും എല്ലാം രണ്ടാം പകുതിയിൽ കടന്നുവരുന്നതോടെ പിന്നീട് വരാൻ പോകുന്ന രംഗങ്ങളെല്ലാം പ്രേക്ഷകർക്ക് ഊഹിക്കാനാകും. പതിവ് ക്ലീഷേകൾ വാരി വിതറിയാണ് രണ്ടാം പകുതിയെ സംവിധായകൻ ഉന്തിത്തള്ളി നീക്കുന്നത്.



ആക്ഷൻ മസ്റ്റാണല്ലോ

നായകൻ നന്മനിറഞ്ഞവനായതിനാൽ ആക്ഷൻ മസ്റ്റാണല്ലോ. നിന്നനിൽപ്പിൽ വിരലിൽ എണ്ണാവുന്നതിലും കൂടുതൽ ആൾക്കാരെ നായകൻ ഇടിച്ചിടുന്ന പതിവ് പരിപാടി ഇവിടെയുമുണ്ട്. പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കാർത്തി നന്നായി ചെയ്തിട്ടുണ്ട്. ആർ. വേൽരാജിന്‍റെ കാമറക്കണ്ണുകൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പുളളിയാണ് പ്രേക്ഷകരെ കഥയുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി കാഴ്ചകളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നത്.

ക്ലൈമാക്സിനോട് അടുക്കുന്പോഴുള്ള നായകന്‍റെ യാത്രകൾ ഇന്നത്തെ യുവാക്കളെ ആകർഷിക്കും എന്നതിൽ തർക്കമില്ല. പക്ഷേ, എന്തു പറയാനാ, ചുമ്മാ വളിപ്പ് സംഗതികളെല്ലാം കണ്ടിരുന്ന് ആ യാത്രയിലേക്ക് എത്തുന്പോഴേക്കും എല്ലാവരും ഒരു പരുവമായിട്ടുണ്ടാവും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.