ശരിയും തെറ്റും നിറഞ്ഞ "എവിടെ'
Friday, July 5, 2019 3:02 PM IST
നാടകീയത ആവോളമുള്ള ചിത്രമാണ് എവിടെ. ആശ ശരത് ദൃശ്യത്തിന് ശേഷം തന്‍റെ കണ്ണുകൾ കൊണ്ട് കഥ പറയുന്ന ചിത്രം. ഒരു ഭാര്യയുടെയും അമ്മയുടെയും മനോവിചാരങ്ങളെ നിർഭയം തുറന്നിടുന്ന കഥാപാത്രത്തെ കൈയടക്കത്തോടെ ആശ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ നിന്നും പിറവികൊണ്ട കഥയ്ക്ക് സി.കൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയം തന്നെയാണ് "എവിടെ’ ചർച്ച ചെയ്യുന്നത്. ഭർത്താവിനെ കാണാനില്ലായെന്ന വീട്ടമ്മയുടെ പരാതി പോലീസ് സ്റ്റേഷനിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. വലിച്ചുനീട്ടലുകളില്ലാതെ പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്‍റെ തുടക്കം.



സിംഫണി സക്കറിയായി വേഷമിട്ട മനോജ് കെ. ജയൻ ആരെയും ഒന്നുഷാറാക്കുന്ന ഒന്നാന്തരം കലാകാരനാണ്. നിന്നനില്പിൽ മുങ്ങുകയെന്ന ഒരു ശീലം പുള്ളിക്കുള്ളതിനാൽ പിന്നീടുള്ള പൊങ്ങലിനായി കാത്തിരിക്കുന്ന കുടുംബത്തെ ചിത്രത്തിൽ കാണാനാവും.

പക്ഷേ, ഒടുവിലത്തെ മുങ്ങൽ എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞതാണെന്ന് കുടുംബത്തിന് തോന്നിത്തുടങ്ങുന്നതോടെയാണ് കഥ ആകാംക്ഷയുടെ ട്രാക്കിലേക്ക് വന്നുകയറുന്നത്. പിന്നീട് കേസ് അന്വേഷണവും ഫ്ലാഷ് ബാക്കുമെല്ലാം സിംഫണി സക്കറിയയുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനകൾ നൽകി കടന്നുപോകുന്നുണ്ട്.



സിംഫണി സക്കറിയയുടെ ഭാര്യയായാണ് ആശ ശരത് ചിത്രത്തിൽ വേഷമിടുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷം തന്മയത്വത്തോടെ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു കത്തിൽ തൂങ്ങിക്കിടക്കുന്ന വഴിത്തിരിവുകൾ കഥയെ പതിവ് ട്രാക്കിൽ നിന്നും ത്രില്ലർ ട്രാക്കിലേക്ക് കടത്തിക്കൊണ്ട് പോകുന്നുണ്ട്. ആദ്യപകുതി ചിരിയും കളിയും അന്വേഷണവുമായെല്ലാം കടന്നുപോകുന്പോൾ കഥ ഇതെവിടേക്കാണ് പോകുന്നതെന്നുള്ള അങ്കലാപ്പ് ഉണ്ടാകും.

സംവിധായകൻ കെ.കെ.രാജീവ് പക്ഷേ, രണ്ടാം പകുതിയിൽ പ്രേക്ഷകരെ ശരിക്കും ഞെട്ടിക്കുന്നുണ്ട്. ആശ ശരതും ഷെബിൻ ബെൻസണും മത്സരിച്ച് അഭിനയിക്കുന്ന രണ്ടാംപകുതിയിൽ യുവാക്കളുടെ മനസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന ലഹരിയുടെ വിളയാട്ടത്തെക്കുറിച്ചാണ് പറയുന്നത്.



പ്രേം പ്രകാശ് സിംഫണി സക്കറിയയുടെ അച്ഛനായി എത്തി വേറിട്ട പ്രകടനം നടത്തുന്പോൾ സുരാജ് വെഞ്ഞാറമൂട് ഇത്തിരി നേരംകൊണ്ട് ഒത്തിരി ചിന്തിപ്പിച്ചാണ് കടന്നുപോകുന്നത്. ഒട്ടും ഓവറാക്കാതെ ബൈജു പോലീസ് ഓഫീസറായി ചിത്രത്തിൽ നന്നായി തിളങ്ങുന്നുണ്ട്. പ്രകൃതിയുടെ വേറിട്ട കാഴ്ചകൾ ഒപ്പിയെടുത്ത് ഛായാഗ്രാഹകൻ ചിത്രത്തിന് ഉണർവ് നൽകിയപ്പോൾ സംഗീതത്തിന്‍റെ ഊഷ്മളത ആവോളം നൽകി ഔസേപ്പച്ചൻ കഥയെ താളത്തിനൊത്ത് ഒഴുക്കി.

വീട്ടിലെ കുട്ടി പട്ടണത്തിലെ കോളജിലേക്ക് ചെക്കേറിയപ്പോൾ ഉണ്ടായ മാറ്റങ്ങളാണ് ചിത്രത്തിന് ആകാംക്ഷയുടെ ട്രാക്ക് സമ്മാനിക്കുന്നത്. വീട്ടുകാരുടെ ഇടപെടൽ ഇല്ലാതെ വരുന്പോൾ ഏതൊരു നല്ലവനും ചീത്ത കൂട്ടുകെട്ടുകളിൽ ചെന്നു ചാടുമെന്നും പിന്നീട് അവരെ തിരിച്ചുകിട്ടാൻ പാടാണെന്നും ചിത്രം ഓർമിപ്പിക്കുന്നുണ്ട്. കൈവിട്ടു കളയാൻ എളുപ്പമാണെന്നും ചേർത്തു നിർത്തേണ്ടവരെ ചേർത്തു നിർത്തിക്കൊണ്ട് അവരുടെ തെറ്റുകൾ മനസിലാക്കിക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും സംവിധായകൻ ചിത്രത്തിൽ ഓർമിപ്പിക്കുന്നുണ്ട്.



സത്യം പറയാൻ മടിക്കുന്നവരുടെ ഇടയിൽ അത് തുറന്നു പറഞ്ഞ് ചിത്രത്തിലെ "നെടുംതൂണ്‍' (സസ്പെൻസ് കളയുന്നില്ല) ഒരു സദസിനെ തന്നെ അന്പരപ്പിക്കുന്പോൾ എവിടെയെല്ലാമോ ഒരു നന്മ ചിറകടിക്കുന്നത് കാണാം. തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ് എവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ആ തെറ്റും ശരിയും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.