നിലവാരമില്ലാത്ത "കിസ' പറച്ചിൽ..!
Friday, August 25, 2017 9:43 PM IST
കിരൺ നാരായണൻ... ഇതൊരു വല്ലാത്ത വലിച്ചു നീട്ടലായി പോയി. ഹ്രസ്വചിത്രത്തിന് പാകത്തിനുള്ള കഥയെ ഇങ്ങനെയങ്ങ് വലിച്ചുനീട്ടേണ്ടിയിരുന്നില്ല. ഒരു നാടും പിന്നെ ബിരിയാണിയും അതിന്‍റെ മേന്മയും പറയുന്നതിനൊപ്പം കുറച്ച് ഉപകഥകളും പരദൂഷണങ്ങളും കൂടിയാകുന്പോൾ സംഭവം അങ്ങ് ഉഷാറായിക്കോളുമെന്നുള്ള സംവിധായകൻ കിരണ്‍ നാരായണന്‍റെ ധാരണ ബിഗ് സ്ക്രീനിൽ അന്പേ പാളിപ്പോയി. പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെ തീയറ്ററുകളിൽ എത്തിയ "ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ’ നേരംപോക്കിനായി പോലും കണ്ടിരിക്കാൻ പറ്റില്ല. രസകരമായി അവതരിപ്പിക്കാനുള്ള കഥ ലഭിച്ചിട്ടും ക്ലീഷേകൾ കുത്തിനിറച്ചതോടെയാണ് ബിരിയാണ് കഥ കല്ലുകടിയായത്.



സ്വർഗത്തിലെ മാലാഖമാരെ പോലും ബിരിയാണിയുടെ രുചിയിൽ കുടുക്കി ഭൂമിയിൽ കൊണ്ടുവരുന്നൊരു കഥ. കേൾക്കാൻ സുഖമുണ്ടായിരുന്നു. പക്ഷേ, ആ സുഖം സക്രീനിൽ കാണാതെ വന്നപ്പോൾ വളിച്ച ബിരിയാണി കഴിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നു മാത്രം. കോഴിക്കോട്ടുള്ള ഒരു ഗ്രാമത്തിലെ മുസ്‌ലിം പള്ളിയിൽ ഞായറാഴ്ചകൾ തോറും നേർച്ച ബിരിയാണി നൽകിവരുന്ന പതിവുണ്ട്. ആ പതിവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.




പുലിമുരുകനിൽ മുരുകനെ മൂപ്പൻ പൊക്കിയടിക്കുന്ന പോലെ ബിരിയാണിയുടെ രുചിയെ പറ്റിയുള്ള പൊക്കിപ്പറച്ചിലാണ് ആദ്യം മുതൽ കാണാനാവുക. വി.കെ. ശ്രീരാമൻ, നെടുമുടി വേണു, മാമുക്കോയ തുടങ്ങിയ സീനിയർ താരങ്ങളെ നിരത്തി നിർത്തി സംവിധായകൻ കോഴിക്കോടൻ ബിരിയാണിയെപ്പറ്റി പുകഴ്ത്തി പറയിപ്പിക്കുന്നുണ്ട്. അതൊന്നും പക്ഷേ, കഥയില്ലായ്മയുടെ പിടിയിൽ നിന്നും സിനിമയെ രക്ഷിക്കുന്നില്ല. കാന്പില്ലാത്ത കഥ തന്നെയാണ് ചിത്രത്തിന് വില്ലനായി മാറിയത്.



രുചിയുള്ള ബിരിയാണി നാട്ടുകാർക്കായി ഉണ്ടാക്കി കൊടുത്തുകൊണ്ടിരുന്നയാൾ മരിക്കുന്നതോടെയാണ് അതുവരെയുള്ള ഇഴച്ചിലിന് ചെറിയ മാറ്റമുണ്ടാകുന്നത്. നേർച്ച ബിരിയാണി വയ്ക്കാനായി പുതിയ ആളെ കണ്ടെത്താനുള്ള ഓട്ടവും ബിരിയാണി കിട്ടാതെ വരുന്പോൾ നാട്ടുകാർക്കുണ്ടാകുന്ന വിഷമവുമെല്ലാം കുത്തിനിറച്ച് ചിത്രം പരമാവധി വലിച്ചുനീട്ടാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. നായിക താര (ലെന)യെ ചുറ്റിപ്പറ്റിയുള്ള കഥകളും കൂടി തിരുകിക്കയറ്റിയതോടെ ക്ലീഷേ സ്വഭാവത്തിലേക്ക് ചിത്രം പോയി. എത്രയോ സിനിമകളിൽ കണ്ടുമറന്ന പരദൂഷണ കഥകൾ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ കാട്ടിത്തന്നപ്പോൾ തന്നെ മനസിലായി, കഥാ ദാരിദ്യ്രം എത്രത്തോളമായിരുന്നുവെന്ന്.



സുനിൽ സുഖദയും ഭഗത് മാനുവലും ജോജു ജോർജുമെല്ലാം ചിത്രത്തിലുണ്ടെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ ഇവർക്ക് ചെയ്യാനുണ്ടായിരുന്നില്ല. സീനുകൾ നിരവധി എഴുതിച്ചേർത്ത തിരക്കഥയ്ക്ക് അനുസരിച്ച് അവരവരുടെ വേഷങ്ങൾ ചെയ്തുപോയെന്നു മാത്രം. ബിരിയാണി കഥ ഇടയ്ക്കുവച്ച് മാറി മറ്റൊരു കഥയിലേക്ക് നീങ്ങുന്നതോടെ സംഭവം ആകെ മൊത്തം കണ്‍ഫ്യൂഷനാകും. പിന്നെ ബിരിയാണി കഥയും ഇടയിൽ കയറിയ കഥയും കൂടി കൂട്ടിയിണക്കാനുള്ള സംവിധായകന്‍റെ നെട്ടോട്ടമാണ് കാണുന്നത്. ആ കഥയാണ് സംവിധായകന്‍റെ കൈയിൽ ഉണ്ടായിരുന്ന തുറുപ്പ് ചീട്ട്. ഇമ്മാതിരി കഥ കേട്ടുമടുത്ത് പ്രേക്ഷകർക്കു മുന്നിൽ അത് വീണ്ടും ഛർദ്ദിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകാൻ പോകുന്നില്ലായെന്ന് സംവിധായകൻ നേരത്തെ മനസിലാക്കണമായിരുന്നു.



ഇഴഞ്ഞും ഞരങ്ങിയും നീങ്ങിയ ഒന്നാം പകുതിയേക്കാൾ കഷ്ടമാണ് രണ്ടാം പകുതി. ബിരിയാണി കഥയായതുകൊണ്ടോ എന്തോ, അതിഥി വേഷങ്ങളിൽ പ്രമുഖരാണ് എത്തുന്നത്. അജു വർഗീസിനേയും വിനയ് ഫോർട്ടിനേയും ഭാവനയേയും ലാലിനേയുമെല്ലാം കൃത്യമായ ഇടങ്ങളിൽ സംവിധായകൻ പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും നിലവാരമില്ലാത്ത സിനിമയെ സഹായിച്ചില്ല.

സസ്പെൻസൊക്കെ ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള വകുപ്പെല്ലാം സംവിധായകൻ ഉണ്ടാക്കി വച്ചിരുന്നു. പക്ഷേ, ഒടുവിൽ പൊട്ടിക്കാൻ വച്ചിരുന്ന സസ്പെൻസ് ഇടയ്ക്കുവച്ച് താനേ പൊട്ടി സംഭവത്തിന്‍റെ രസം കളഞ്ഞുകുളിച്ചു. ഒരുപാട് പേരെ സംശയമുനയിൽ നിർത്തിയുള്ള ട്രിക്കുകളെല്ലാം എത്രയോ സിനിമകളിൽ കണ്ടുപഴകിയതാണ്. അതേ ട്രിക്ക് ഇവിടെയും എടുത്തിട്ടാൽ ഏൽക്കില്ലല്ലോ.. അത്രയേ ഈ സിനിമയിലെ സസ്പെൻസിനും സംഭവിച്ചുള്ളു. കോഴിക്കോട്ടുള്ള നാട്ടിൻപുറത്തെ സുനിൽ കൈമനം തരക്കേടില്ലാതെ കാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. സംഗീതത്തിന്‍റെ കാര്യമൊന്നും പറയാതിരിക്കുന്നതാണ് ഭേദം. ചുരുക്കിപ്പറഞ്ഞാൽ ആവിഷ്കരണത്തിൽ പുതുമയൊന്നുമില്ലാത്ത വെറുതെ എണ്ണം തികയ്ക്കാൻ മാത്രമായ ഒരു ചിത്രമാണ് ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ.

(രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും ഈ സിനിമയെ സംബന്ധിച്ച് ഓവറാണ്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.