ഇഷ്ക് പൊളിച്ചു
Friday, May 17, 2019 7:38 PM IST
"അബി ആകാശഗോപുരത്തിൽ ഇരുന്ന് ഇഷ്ക് കാണുന്പോൾ ഇതിൽ ഷെയ്ൻ നിഗം ഇല്ലല്ലോയെന്ന് അന്പരക്കും. എന്‍റെ മകൻ ഇത്രയ്ക്കും ഭീകരനായിരുന്നോയെന്ന് ചിന്തിക്കും. അത്രമേൽ ആത്മാർഥമായി ഷെയ്ൻ സച്ചിയോട് ഇഴുകിച്ചേർന്നിരിക്കുന്നു. നല്ലൊരു നടനാകുകയെന്ന കടന്പ നിസാരമായി ഷെയ്ൻ മറികടക്കുന്പോൾ പ്രേക്ഷകർക്ക് കിട്ടിയത് ഒരുപിടി കിടിലൻ അഭിനയ മുഹൂർത്തങ്ങളാണ്. ഒന്ന് ആദ്യമേ പറയാം ഇഷ്കിൽ പ്രണയമുണ്ട് പക്ഷേ ആ പ്രണയം പൈങ്കിളിയിൽ ഒതുങ്ങാതെ വളർന്ന് പന്തലിക്കുന്പോൾ പതിയെ മനസ് മാറും... ഇരുന്നിടത്തെന്ന് എഴുന്നേൽക്കാൻ തോന്നില്ല... പിന്നെ സമയം പോകുന്നത് അറിയത്തേയില്ല.

പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമായ നിമിഷങ്ങളാൽ സന്പന്നമാണ് ഇഷ്ക്. ചെറിയൊരു കഥയ്ക്ക് വലിയൊരു മാനം നൽകി ഇന്നത്തെ സമൂഹത്തിലെ ചില പൊട്ടത്തരങ്ങളെ ചോദ്യം ചെയ്യാൻ സംവിധായകൻ അനുരാജ് മനോഹറിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. പെണ്ണെന്നാൽ എല്ലാം സഹിക്കുന്നവൾ എന്നതിനപ്പുറത്ത് അവൾക്കും നിലപാടുകളുണ്ടെന്ന് കാട്ടിത്തരുന്പോൾ ചുമ്മാ ഒരു പ്രതികാര കഥയായി മാത്രം ഒതുങ്ങാതെ ഇഷ്ക് തലയുയർത്തി നിൽക്കുന്നുണ്ട്. ആണധികാരത്തിനപ്പുറത്ത് പെണ്ണ് അടയാളമുള്ള ചിത്രമാണ് ഇഷ്ക്.



പ്രണയ രസം

പ്രണയം സച്ചിയിലും വസുധയിലും(ആൻ ശീതൾ) നിറഞ്ഞു തുളുന്പി നിൽക്കുന്പോഴാണ് കഥ തുടങ്ങുന്നത്. അന്തരീക്ഷം പ്രണയാതുരമായി നിൽക്കേ ഒരു കാർ യാത്ര തുടങ്ങുന്നതോടെ അവർക്കിടയിലെ പ്രണയരസം മുഖത്തു വിടരാൻ തുടങ്ങും. ഒന്നു ചിരിച്ച് പ്രേക്ഷകർ തങ്ങളുടെ പ്രണയകാലത്തിലേക്ക് പോകുന്പോൾ സംവിധായകൻ അനുവാദമില്ലാതെ കയറിവന്ന് സീൻ മൊത്തം അങ്ങ് മാറ്റിക്കളയും. കുളിരണിഞ്ഞ മനസിലേക്ക് തീകോരിയിട്ടാൽ എങ്ങനെയുണ്ടാവും. അതേ അവസ്ഥയിലേക്ക് പ്രേക്ഷകർ എത്തിച്ചേരും.

പിന്നെ സംഭവിക്കുന്ന കാഴ്ചകളാണ് ഇഷ്കിനെ കൂടുതൽ പ്രിയങ്കരമാക്കുന്നത്. ഏതൊരു സാഹചര്യത്തെയും അതിജീവിക്കാൻ മനുഷ്യൻ ചെയ്തുകൂട്ടുന്നതെല്ലാം അത്രമേൽ തീവ്രമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. സദാചാര പോലീസിംഗും ഒരാളുടെ വിവിധ മുഖങ്ങളുമെല്ലാം മുന്നിൽ വന്നുനിൽക്കുന്പോൾ ഷൈൻ ടോം ചാക്കോയ്ക്കിട്ട് ഒരൊറ്റ അടി കൊടുക്കാൻ തോന്നും.



ആണൊരുത്തനായി ആൽവിൻ

ആൽവിനായി ഷൈൻ ടോം തണ്ടും തടിയുമുള്ള ആണൊരുത്തനായി മുന്നിൽ നിന്നു കാട്ടുന്ന ’ഷോ’ കണ്ടാൽ ആർക്കും ആലോസരമുണ്ടാകും. അതു തന്നെയായിരുന്നു സംവിധായകനും വേണ്ടിയിരുന്നത്. ഷൈനിന്‍റെ ഉള്ളിലെ നല്ല നടൻ പുറത്തേക്ക് ചാടിയതോടെ ചിത്രം ത്രില്ലർ മൂഡിലേക്ക് വഴുതി വീഴും. നിസഹായനായ നായകനും ആണത്തം കാട്ടാൻ ശ്രമിക്കുന്ന വില്ലനും ഇടയിൽ പാവം നായിക പെട്ടുപോയി. പക്ഷേ അവളുടെ നിസഹായ ഭാവങ്ങൾ അത്രയും തനിമ ചോരാതെ പകർത്താൻ കാമറാമാൻ രാത്രിയെ കൂട്ടുപിടിച്ചപ്പോൾ ഓരോ രംഗങ്ങളും ഉള്ളിൽ തറയ്ക്കാൻ തുടങ്ങി.

പ്രണയാതുരമായ സംഗീതത്തിൽ നിന്നും ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലത്തിലേക്കുള്ള സംഗീത സംവിധായകന്‍റെ പോക്കിനെ പ്രശംസിക്കാതെ തരമില്ല. കൊടുത്താൽ പണി തിരിച്ചും കിട്ടുമെന്ന മട്ടിലാണ് കഥയുടെ പിന്നീടുള്ള പോക്ക്. പ്രണയരസം വിട്ട് പ്രതികാര രസത്തിലേക്ക് കഥ വഴിമാറുന്നതോടെ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നറിയാതെ പ്രേക്ഷകർ ആശയക്കുഴപ്പത്തിലാകും.

ഷെയ്ൻ തെളിഞ്ഞുപോയി

തന്‍റേടം കാട്ടാൻ കഴിയാതെ പോയതിനെക്കുറിച്ചോർത്ത് ഭ്രാന്തുപിടിച്ച് നായകൻ കാട്ടിക്കൂട്ടുന്ന കാഴ്ചകളാണ് രണ്ടാം പകുതിയെ രസാവഹമാക്കുന്നത്. എന്തൊരു പ്രകടനമാണ് ഷെയ്ൻ പുറത്തെടുത്തിരിക്കുന്നത്. എങ്ങോട്ടെന്ന് അറിയാതെ പടിയിറങ്ങിപ്പോകുന്ന ഓരോ രംഗങ്ങളും ഉള്ളിൽ അങ്കലാപ്പ് കൂട്ടിക്കൊണ്ടേയിരിക്കും. തനിക്ക് അറിയേണ്ട കാര്യം അറിയാൻ നായകൻ സൈക്കോ ആയി മാറുന്നതോടെ ചിത്രം ആകാംക്ഷയുടെ മുൾമുനയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കും. കൊണ്ടും കൊടുത്തുമുള്ള ഷെയ്നിന്‍റെ ഷൈനിന്‍റെയും പ്രകടനം തന്നെയാണ് ചിത്രത്തെ പ്രേക്ഷകരുടെ ഉള്ളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.



പെണ്ണെന്നാൽ ആരെന്നാ...

ആണുങ്ങളുടെ ഷോയ്ക്ക് ഇടയിൽ ചിത്രത്തിലെ രണ്ട് നായികമാർക്കും ചിലതൊക്കെ കാട്ടിത്തരാനുണ്ടായരുന്നു. ആൻ ശീതൾ, ലിയോണ ലിഷോയി എന്നിവർ അവരുടെ ഭാഗങ്ങൾ ഭംഗിയാക്കി മുന്നേറിയപ്പോൾ പൊടിക്ക് മേൽക്കൈ ആൻ ശീതളിന് തന്നെയായിരുന്നു. ക്ലൈമാക്സിൽ നായകന്‍റെ വീരസാഹസങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വിരലുകൾ കൊണ്ട് വസുധ മറുപടി പറയുന്പോൾ ആണിന്‍റെ മുഖം അറിയാതെ ചൂളിപ്പോകും. തന്‍റേടമുള്ള പെണ്ണിന്‍റെ കഥ കൂടിയാണ് ഇഷ്ക്. ആവിഷ്കരണത്തിലെ പുതുമ കൊണ്ട് കണ്ടുപഴകിയ പ്രതികാര കഥയ്ക്ക് പുതിയൊരു മുഖം നൽകാൻ സംവിധായകനായിട്ടുണ്ട്. അഭിനേതാക്കളും സംവിധായകന്‍റെ മനസറിഞ്ഞ് അവരവരുടെ ജോലി വെടിപ്പായി ചെയ്തതോടെ സംഗതി ജോറായി.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.