പക്കാ മാസ് ജാക്ക്പോട്ട്
Friday, August 2, 2019 7:35 PM IST
അക്ഷയപാത്രം ഒരു സംഭവമാണ്... ആ സംഭവത്തെ 2019-ലേക്ക് വലിച്ചടുപ്പിക്കുകയാണ് സംവിധായകൻ കല്യാണ്‍ ജാക്ക്പോട്ടിലൂടെ. ജ്യോതികയും രേവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ചെറിയ സംഭവങ്ങളെ കൂട്ടിയിണക്കിയാണ് സംവിധായകൻ കഥ തള്ളി മുന്നോട്ടു കൊണ്ടുപോകുന്നത്. ലോജിക്കെന്ന സംഗതിയെ കാറ്റിൽ പറത്തി ആരെയും പൊട്ടിച്ചിരിപ്പിക്കാനുള്ള ചേരുവകൾ കുത്തിനിറച്ചാണ് സംവിധായകൻ എത്തിയിരിക്കുന്നത്.

നായികമാരുടെ മാസ് പ്രകടനത്താൽ സന്പന്നമാണ് ജാക്ക്പോട്ട്. നായകന്മാർക്ക് മാത്രമല്ല ഒറ്റ ഇടിയിൽ 10,12 ആൾക്കാരെ താഴെ വീഴ്ത്താനുള്ള ചുറുചുറുക്കെല്ലാം നായികമാർക്കും ഉണ്ടെന്ന് ജാക്ക്പോട്ട് തെളിയിക്കുന്നുണ്ട്. ചിരിക്കൊപ്പം ഇടിയെന്ന സമവാക്യം ശരിക്കും വർക്കൗട്ടായതോടെ സംഗതി ഉഷാറായി. ഒരുപാടൊന്നും ചിന്തിക്കാതെ ചിരിക്കാൻ റെഡിയാണെങ്കിൽ ധൈര്യമായി ജാക്ക്പോട്ടിന് ടിക്കറ്റെടുത്തോ.



ഭർത്താവ് ഭാര്യയെ മാസാക്കി

നടൻ സൂര്യ നിർമിച്ച ചിത്രത്തിൽ ഭാര്യ ജ്യോതിക മാസ് പ്രകടനം നടത്തുന്നു. എന്താലേ... ശരിക്കും പറഞ്ഞാൽ ഭർത്താവ് ഭാര്യയെ മാസാക്കിയെന്നും പറയാം. തട്ടിപ്പും വെട്ടിപ്പും പിന്നെ നിലനിൽപ്പിനായുള്ള ഓട്ടവുമെല്ലാമായി പ്രേക്ഷകരെ രസിപ്പിക്കാൻ സംവിധായകൻ നന്നേ പണിയെടുത്തിട്ടുണ്ട്.

അത്യാവശ്യം ഉഡായിപ്പ് പരിപാടികളുമായി ജീവിക്കുന്ന രണ്ടുപേരാണ് അക്ഷയയും (ജ്യോതിക) മാഷയും (രേവതി). അവരുടെ ചില്ലറ തരികിടകൾ കാട്ടിക്കൊണ്ട് തുടങ്ങുന്ന ചിത്രം പതിയെ പല സംഭവങ്ങളിലേക്ക് വഴിമാറുന്നുണ്ട്. പിന്നീട് അങ്ങോട്ട് ഈ സംഭവങ്ങളെ കൂട്ടിയിണക്കാനുള്ള ഓട്ടമാണ് കാണാൻ കഴിയുക. ചിരിപ്പിക്കുക മാത്രമല്ല കിടിലൻ ആക്ഷൻ പ്രകടനം കൊണ്ടും ജ്യോതിക ചിത്രത്തിൽ ഷൈൻ ചെയ്യുന്നുണ്ട്.



സഹതാരങ്ങൾ കിടുക്കി

യോഗി ബാബു, മൻസൂർ അലിഖാൻ, ആനന്ദരാജ്, രാജേന്ദ്രൻ തുടങ്ങിയ സഹതാരങ്ങളാണ് ചിത്രത്തെ മുന്നോട്ട് തള്ളിക്കൊണ്ടു പോകുന്നത്. യോഗി ബാബു ഓരോ നിമിഷവും ചിരിപ്പിച്ച് കൊണ്ട് മുന്നേറുന്പോൾ ആനന്ദരാജ് തന്‍റെ ഗാംഭീര്യം തുളുന്പിയ മുഖവുമായാണ് പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തുന്നത്. തട്ടിപ്പും വെട്ടിപ്പും കുനുകുനെ നടന്നുകൊണ്ടിരിക്കുന്പോഴും ചിരിക്ക് കുറവ് വരുത്താൻ സംവിധായകൻ തയാറായിരുന്നില്ല.

ലക്ഷ്യമില്ലാത്ത തട്ടിപ്പും വെട്ടിപ്പും മടുത്ത് ലക്ഷ്യബോധമുള്ള വഴിയിലേക്ക് നായികമാർ മാറുന്നതോടെയാണ് ചിത്രത്തിന്‍റെ ഗതി തിരിയുന്നത്. അതിനിടയിൽ ചിത്രത്തിൽ കടന്നുവരുന്ന പല സംഭവ വികാസങ്ങളിലൂടെ പലരുടെയും ജീവിതം മാറിമറിയുന്നുണ്ട്.

കളർഫുൾ ഫ്രെയിമുകൾ

ഡപ്പാംകൂത്ത് പാട്ടിന് ഉൾപ്പടെ ചിത്രത്തിന് ആകെമൊത്തം കളർഫുൾ ഫ്രെയിമുകളൊരുക്കാനാണ് ഛായാഗ്രാഹകൻ ആർ.എസ്.ആനന്ദകുമാർ ശ്രമിച്ചിരിക്കുന്നത്. കഥയുടെ താളത്തിനൊത്ത് സംഗീതം നൽകി വിശാൽ ചന്ദ്രശേഖറും ചിത്രത്തിന് മാറ്റ് കൂട്ടി. ആവിഷ്കരണത്തിലെ മികവുകൊണ്ട് തന്നെയാണ് ജാക്ക്പോട്ട് എനർജി പാക്കായി മാറി പ്രേക്ഷകർക്ക് ഇടയിൽ ചിരിപടർത്തി കടന്നു പോകുന്നത്.

ഡപ്പാംകൂത്ത് ഡാൻസിലും വെട്ടിപ്പിലും തട്ടിപ്പിലും ജ്യോതികയ്ക്ക് ഒപ്പം നിന്നുകൊണ്ട് രേവതി ചിത്രത്തിൽ ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. രേവതിയുടെ പ്രായം കണക്കിലെടുത്തു കൊണ്ട് തന്നെ സംവിധായകൻ അധികം മാസാകാൻ താരത്തെ അനുവദിക്കുന്നുമില്ല.

ചുക്കാൻ പിടിക്കുന്ന ജ്യോതിക

രേവതിയെ മുന്നിൽ നിർത്തികൊണ്ടുള്ള ജ്യോതികയുടെ പവർഫുൾ പ്രകടനമാണ് ചിത്രത്തിൽ കാണാനാവുക. ഉഡായിപ്പ് വേലകൾക്കെല്ലാം ചുക്കാൻ പിടിക്കുന്നത് ജ്യോതികയാണ്. ആക്ഷൻ രംഗങ്ങളിൽ കസറി ഓടിയും ചാടിയും ഇടിക്കുന്ന ജ്യോതികയുടെ മുഖത്ത് നിന്നും ചിരിമായാതിരിക്കാനും സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

റൊമാൻസിന് വലിയ സ്ഥാനം കൊടുക്കാതെ അക്ഷയപാത്രത്തിന് പിന്നാലെ എല്ലാവരേയും ഓടിക്കാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്. പലയിടത്തായി കിടക്കുന്ന ഒരുപിടി സംഭവങ്ങളെ ബാലൻസ് തെറ്റാതെ ഒരുചരടിൽ കോർത്തിണക്കി ക്ലൈമാക്സിൽ അവയെ കൂട്ടിയിണക്കുന്നതോടെ സംഗതി സുന്ദരമായി.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.