ചിരി കുറഞ്ഞ ജനമൈത്രി
Friday, July 19, 2019 7:29 PM IST
ചിരിപ്പിക്കുക എന്നൊരു ഒറ്റ ലക്ഷ്യവുമായാണ് ജനമൈത്രി തീയറ്ററുകളിലെത്തിയിരിക്കുന്നത്. അണിയറ പ്രവർത്തകരുടെ ലക്ഷ്യം ഏറെക്കുറെ വിജയിച്ചുവെന്ന് മാത്രമേ പറയാൻ സാധിക്കൂ. കാരണം ചിരിപ്പിക്കാനായി അവർ കാട്ടിയ പല നന്പറുകളും അത്രയ്ക്കങ്ങ് ഏശാതെ തലകുത്തി താഴെ വീഴുന്നുണ്ട്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ് ബാബു, സാബു, കലാഭവൻ പ്രജോദ് എന്നിവരെ മുൻനിർത്തിയാണ് ജോണ്‍ മന്ത്രിക്കൽ തന്‍റെ ആദ്യ സംവിധാന സംരംഭവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

സംഗതി ഒരു പരീക്ഷണമാണെന്ന് ആദ്യമേ തന്നെ പറയുന്നതിൽ ഇഷ്ടപ്പെട്ടില്ലേൽ എന്നെയൊന്നും പറയല്ലേയെന്നുള്ള ധ്വനി കിടപ്പുണ്ടെന്ന കാര്യം വ്യക്തം. ടൈറ്റിൽ എഴുതി കാണിക്കുന്പോൾ പശ്ചാത്തലത്തിൽ മുഴങ്ങിയ സംഭാഷണത്തിൽ നിന്നു തന്നെ ഈ ചിത്രം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.



ചിരിപ്പിക്കാൻ ഇത്തിരി പ്രയാസമാണ്

തിരക്കഥയിലെ തമാശകൾ സ്ക്രീനിലേക്കെത്തുന്പോൾ ചിരിയുണർന്നില്ലേൽ അത് ശോകമാകും. ജനമൈത്രിയിലും അത്തരം ശോകാവസ്ഥകൾ ധാരാളമുണ്ട്. പക്ഷേ ഇതിനിടയിലും ഒരു ചായ പരിപാടി അവിടിവിടായി ചിത്രത്തിൽ ചിരിമഴ പെയ്യിക്കുന്നുണ്ട്. സ്പൈ ഐ എന്ന സിസിടിവി കന്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ സംയുക്തനാണ് (സൈജു കുറിപ്പ്) തുടക്കത്തിൽ ചിരിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. ആ ദൗത്യം ഏറെക്കുറെ ഉഷാറാക്കുന്നതിൽ കക്ഷി വിജയിച്ചുവെന്ന് തന്നെ പറയാം.

മാർക്കറ്റിംഗിന് ഇടയിലേക്ക് ഒരു പോലീസ് സ്റ്റേഷൻ കടന്നു വരുന്നതോടെയാണ് ചിത്രത്തിൽ കഥാപാത്രങ്ങളുടെ എണ്ണം കൂടി തുടങ്ങുന്നത്. പോലീസുകാരായി ഇന്ദ്രൻസും സാബുമോനും പിന്നെ കലാഭവൻ ഷാജോണുമെല്ലാം ചിരിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ ചിത്രത്തിൽ നടത്തുന്നുണ്ട്. പക്ഷേ എന്തുകൊണ്ടോ പ്രേക്ഷകർ അങ്ങോട്ട് ആർത്തലച്ച് ചിരിച്ചില്ലാന്നു മാത്രം.



ചായയും ജീവനും

ഒരു ചായയ്ക്ക് ഒരു ജീവൻ പദ്ധതിയുമായി പോലീസ് രംഗത്ത് ഇറങ്ങുന്നതോടെയാണ് കഥ വികസിച്ച് തുടങ്ങുന്നത്. പോലീസ് ഉണ്ടാകുന്പോൾ കള്ളന്മാർ ചിത്രത്തിൽ ഉണ്ടായിരിക്കണമല്ലോ. സൈജു കുറുപ്പും സാബുമോനും കൂടിയുള്ള കെമിസ്ട്രി നല്ലവണ്ണം ക്രമീകരിച്ചെടുക്കാൻ സംവിധായകൻ പരാജയപ്പെട്ടപ്പോൾ ചിരിപടരേണ്ട രംഗങ്ങൾ പൊതുവേ ശോകാവസ്ഥയിലേക്ക് കൂപ്പു കുത്തി.

തന്നാൽ കഴിയുംവിധം സാബുമോനും സൈജുവും ചിരി ഉണർത്താനുള്ള ശ്രമങ്ങളൊക്കെ ചിത്രത്തിൽ നടത്തിയിട്ടുണ്ട്. ബലമില്ലാത്ത തിരക്കഥയാണ് ചിത്രത്തെ പിന്നോട്ടടിക്കുന്ന മറ്റൊരു ഘടകം. രാത്രിയിൽ ഉറക്കമളച്ച് വരുന്ന ഡ്രൈവർമാർക്ക് ചായകൊടുത്ത് ഉഷാറാക്കുന്നതിനോടൊപ്പം പ്രേക്ഷകരെ കൂടി ഉഷാറാക്കാനാണ് സംവിധായകൻ ഇവിടെ ശ്രമിച്ചിരിക്കുന്നത്.

നിരനിരയായി കഥാപാത്രങ്ങൾ

കള്ളന്മാർ രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ഓട്ടപ്പാച്ചിലിലേക്ക് വഴുതിവീഴുന്നത്. ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്ക് കഥയെ കൂട്ടിമുട്ടിക്കാൻ സംവിധായകൻ നിരനിരയായി കഥാപാത്രങ്ങളെ രംഗത്തിറക്കുന്നുണ്ട്. ഇവരെല്ലാവരും ചിരിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് നീങ്ങിയതോടെ കഥ കൈവിട്ടു പോകുകയാണ്. വിജയ് ബാബു ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ സിനിമകൾ പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിൽ അതേ ശ്രേണിയിലേക്ക് കയറിക്കൂടാനാണ് ജനമൈത്രിയും ശ്രമിച്ചത്. പക്ഷേ അത് അത്ര കണ്ട് ഫലം കണ്ടില്ലാന്ന് മാത്രം. സാരമില്ല പരീക്ഷണമല്ലേ, എപ്പോഴും വിജയിച്ചോളണം എന്നില്ലല്ലോ. എന്നിരുന്നാലും ജോണ്‍ മന്ത്രിക്കൽ തീർത്തും നിരാശനാക്കുന്നില്ല. അവിടിവിടായി ചില സ്പാർക്ക് അവശേഷിപ്പിച്ച് കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.