കരയിപ്പിക്കും സിങ്കം
Saturday, July 14, 2018 10:10 AM IST
സിങ്കത്തെ കാണുന്പോൾ, ആ പേര് കേൾക്കുന്പോൾ അടിമുടി കോരിത്തരിക്കണം. എന്നാൽ കാർത്തി കരഞ്ഞും കോമഡി കാട്ടിയും ആ പേരിന്‍റെ വില കളഞ്ഞുകുളിച്ചു. ചേട്ടൻ സിങ്കം 1,2,3... ആയി എത്തി പ്രേക്ഷകരെ അന്പരിപ്പിക്കുമെങ്കിൽ തനിക്കും അതിനൊക്കെ സാധിക്കുമെന്നു കാണിച്ചു തരാൻ കാർത്തി തീരുമാനിച്ചെങ്കിൽ അതിനെ തെറ്റു പറയാൻ പറ്റില്ല. കാരണം ആക്ഷൻ സിനിമകൾ തനിക്കും വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ച കക്ഷിയാണ് കാർത്തി.

കടൈക്കുട്ടി സിങ്കത്തിൽ ഗുണൈ സിങ്കമായി എത്തി ഇടയ്ക്കിടെ മീശപിരിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശ്രമമെല്ലാം കാർത്തി നടത്തുന്നുണ്ട്. നാടിന്‍റെ രോമാഞ്ചമായ ഗുണൈസിങ്കം അടിക്കും ഇടിക്കും പിന്നെ കുടുംബത്തിന്‍റെ ഉയർച്ചയ്ക്കായി എന്തും ചെയ്യും. ഇമ്മാതിരി ക്ലീഷേകൾ എത്രയോ തവണ കണ്ടതാണ് കാർത്തി. ചുമ്മാ ഒന്ന് ഇടിക്കുന്പോൾ 10 പേർ തെറിച്ചു പോകുകയും കുടുംബത്തിനായി വാ തോരാതെ കരയുകയും ചെയ്യുന്ന കഥാപാത്രമായി കാർത്തി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. കണ്ണീർ സീരിയലുകളെ തോൽപ്പിക്കും വിധത്തിലാണ് കടൈക്കുട്ടി സിങ്കത്തെ സംവിധായകൻ പാണ്ടിരാജ് ഒരുക്കിയെടുത്തിരിക്കുന്നത്.



എന്താ ഒരു അഭിനയം

സത്യരാജും കാർത്തിയും കൂടി അച്ഛൻ-മകൻ ബന്ധത്തിന്‍റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് കാണിച്ചുതരുകയാണ് ചിത്രത്തിൽ ഉടനീളം. പ്രശ്നം എന്തെന്നാൽ നിറഞ്ഞൊഴുകുന്ന സ്നേഹം കാട്ടിത്തരാൻ അമിതാഭിനയമെന്ന മാർഗമാണ് രണ്ടുപേരും സ്വീകരിച്ചിരിക്കുന്നതെന്ന് മാത്രം. കുടുംബാന്തരീക്ഷത്തിന്‍റെ ചുറ്റുപാടിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. കർഷകനായ മാമ്മനെ (ഗുണൈ സിങ്കം) സ്നേഹിക്കാൻ മത്സരിക്കുന്ന രണ്ടുപേർ ആ കുടുംബത്തിലുണ്ട്. അവരെ മുന്നിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിന്‍റെ മർമ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.‌‌

സ്നേഹം ഇടമുറിയാതെ ഒഴുകുന്പോൾ കരച്ചിൽ എവിടെയോ പതുങ്ങി ഇരിപ്പുണ്ടെന്ന സൂചന പ്രേക്ഷകർക്ക് തുടക്കത്തിലേ തോന്നിത്തുടങ്ങും. കാരണം ഒന്നല്ല, രണ്ടുപേരെയാണ് നായകനെ പ്രേമിക്കാനായി സംവിധായകൻ ഏൽപ്പിച്ചത്. അർഥന ബിനുവും പ്രിയ ഭവാനി ശങ്കറുമാണ് നായകനെ പ്രേമിക്കാൻ ചുമതലയുള്ള രണ്ട് പെണ്‍തരികൾ.



തെറ്റ് കണ്ടാൽ നായകൻ ഇടിക്കും

എല്ലാ നായകന്മാരും ഇങ്ങനാണ്. തെറ്റ് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കും. അതൊരു ഒന്നൊന്നര ഇടിയായിരിക്കും. കടൈക്കുട്ടി സിങ്കവും ആ പതിവിന് മാറ്റം വരുത്തിയിട്ടില്ല. കാർത്തി ഇടിച്ച് നിലംപരിശാക്കുകയാണ് വില്ലന്മാരെയെല്ലാം. കൃഷിയിലൂടെ കുതിച്ചുയരുന്ന നായകൻ കൃഷി എന്നത് സ്റ്റാറ്റസ് കുറവുള്ള തൊഴിൽ മേഖലയല്ലായെന്ന് കാരണങ്ങൾ നിരത്തി വാദിക്കുകയാണ്.

പതിവുപോലെ നായകൻ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. എവിടെ അക്രമം നടന്നോ അവിടേക്ക് നായകന്‍റെ കിടിലൻ എൻട്രി ഉണ്ടാവും. ആ നായകന്‍റെ മനസിലേക്ക് ഒരു പെണ്‍കുട്ടി വന്നു കയറുന്നതോടെയാണ് സിനിമയിൽ ശരിക്കും പ്രേമം ജനിക്കുന്നത്. പിന്നെ റൊമാൻസ് കവിഞ്ഞൊഴുകി നായകൻ തനി പൈങ്കിളിയായി മാറുകയാണ്.



കണ്ണിലുണ്ണി പെട്ടെന്ന് സെൽഫിഷ് ഉണ്ണിയായി

നായകന് പ്രേമം ജനിക്കുന്നതോടെ കുടുംബത്തിൽ പിന്നെ മെലോഡ്രാമയാണ്. ഒരു വഴിക്ക് പ്രണയം കൊടുന്പിരി കൊള്ളുന്പോൾ മറുവഴിക്ക് കുടുംബവഴക്ക് തലപൊക്കാൻ തുടങ്ങും. ഈ പ്രശ്നം പരിഹരിക്കാനുള്ള ഓട്ടത്തിനിടയിൽ അടിക്കാനും ഇടിക്കാനുമെല്ലാം നായകൻ മറക്കും. ഫുൾ ടൈം ഓട്ടമാണ്. കുടുംബക്കാർക്കിടയിലെ കണ്ണിലുണ്ണി പെട്ടെന്ന് സെൽഫിഷ് ഉണ്ണിയായി മാറുന്ന കാഴ്ച സഹിക്കാൻ പറ്റില്ല.

സത്യരാജ് നായകന്‍റെ അച്ഛനായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. രണ്ടാം പകുതിയിൽ കുടുംബപ്രശ്നം പരിഹരിക്കാൻ ഓട്ടത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സംവിധായകൻ തീരുമാനിക്കുന്നതോടെ ചിത്രം കണ്ണീർ സീരിയലായി അധഃപതിക്കുകയായിരുന്നു.



ഇങ്ങനെയുമുണ്ടോ വില്ലൻ

തുടക്കത്തിലേ ഒരാളെ കാട്ടിത്തന്ന് ഇവനാണ് വില്ലനെന്ന് പ്രേക്ഷകരെ ധരിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. പിന്നീട് അങ്ങോട്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് പുള്ളിക്കാരൻ ആവശ്യത്തിലേറെ വെറുപ്പിക്കുന്നുണ്ട്. ഒടുവിൽ പിന്നെ നായകന് വില്ലനെ തോൽപ്പിക്കണമല്ലോ. അതിനായി കക്ഷി ഒരുലോഡ് മാസ് ഇടിയും വാങ്ങിച്ചുകൂട്ടുന്നുണ്ട്.

കളർഫുൾ ഫ്രെയിമുകളാൽ വേൽരാജ് ചിത്രത്തെ സന്പന്നമാക്കിയപ്പോൾ ഡി. ഇമാന്‍റെ സംഗീതം കടൈക്കുട്ടി സിങ്കത്തെ പ്രണയാർദ്രമാക്കി മാറ്റി. പക്ഷേ, ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് കാര്യം ഉണ്ടായില്ല. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് മെലോഡ്രാമ കുത്തിനിറച്ച് അടിമുടി നശിപ്പിച്ചു. കരയാൻ മുട്ടിനിൽക്കുന്നവർക്ക് ധൈര്യമായി കടൈക്കുട്ടി സിങ്കം കാണാൻ ടിക്കറ്റെടുക്കാം.

(ഇങ്ങനെ കരയിപ്പിക്കല്ലേ പൊന്നേ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.