കക്ഷി അമ്മിണിപ്പിള്ള ശുദ്ധനാണ്..!
Saturday, June 29, 2019 9:37 AM IST
വിവാഹമോചനങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതിനുള്ള കാരണങ്ങൾ തിരക്കിയിറങ്ങിയാൽ ചിരിക്കാൻ ഏറെയുള്ള വകയുണ്ടാകും. അത്തരം ചിരിപടർത്തുന്ന കാരണങ്ങളാൽ സന്പന്നമാണ് "കക്ഷി: അമ്മിണിപ്പിള്ള'.

തീർത്തും ബാലിശമായ കാരണങ്ങൾ മുതൽ വളരെ സീരിയസായ കാര്യങ്ങൾ വരെ വിവാഹമോചനമെന്ന തീരുമാനത്തിന് പിന്നിലുണ്ടാവാം. എങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ... ഒന്നിരുന്ന് സംസാരിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഇതിന് പിന്നിലുണ്ടാവൂയെന്ന് അടിവരയിട്ട് പറയുകയാണ് ദിൻജിത്ത് അയ്യത്താനെന്ന സംവിധായകൻ "കക്ഷി: അമ്മിണിപ്പിള്ള'യിലൂടെ.

കാര്യമാത്രപ്രസക്തിയുള്ള ഒരു കുഞ്ഞുസിനിമയാണ് കക്ഷി: അമ്മിണിപ്പിള്ള. ഒരു വിവാഹവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളേയും കോർത്തിണക്കിയാണ് സംവിധായകൻ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.



കുട്ടിക്കളിയല്ല വിവാഹമെന്ന് തെളിയിക്കാൻ ദിൻജിത്ത് നന്നേ പാടുപെട്ടിട്ടുണ്ട്. വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കേണ്ടി വന്ന യുവാക്കളുടെ പ്രതിനിധിയാണ് ചിത്രത്തിൽ അമ്മിണി എന്ന് വിളിപ്പേരുള്ള ഷജിത് (അഹമ്മദ് സിദ്ദിഖി). മകന്‍റെയോ മകളുടെയോ അഭിപ്രായം പോലും ആരായാതെ കല്യാണത്തിലേക്ക് തള്ളിയിടുന്ന മാതാപിതാക്കളെ കണക്കിന് പരിഹസിക്കുന്നുണ്ട് ചിത്രത്തിൽ.

ഗൾഫിൽ നിന്നും വരുന്ന അമ്മിണിയെ നിർബന്ധപൂർവം കല്യാണം കഴിപ്പിക്കുന്നതോടെയാണ് ചിത്രത്തിൽ വീർപ്പുമുട്ടൽ ആരംഭിക്കുന്നത്. തന്‍റെ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ഒത്തുവരാത്ത ഭാര്യയുമായി എത്രതന്നെ അഡ്ജസ്റ്റ് ചെയ്യാൻ നോക്കിയിട്ടും അമ്മിണിക്ക് ആവാതെ വരുന്നതോടെ ഒരു പൊട്ടിത്തെറി ആ കുട്ടുകുടുംബത്തിൽ ഉണ്ടാവുകയാണ്. അവിടെ നിന്ന് അങ്ങോട്ടാണ് പ്രദീപൻ (ആസിഫ് അലി) എന്ന വക്കീൽ ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത്.

നിഷ്കളങ്കനായ അമ്മിണിയായി അഹമ്മദ് സിദ്ദിഖി മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. എങ്ങനെയും വിവാഹമോചനം നേടുകയെന്ന ലക്ഷ്യവുമായി അമ്മിണി ഒരുന്പെട്ട് ഇറങ്ങുന്നതോടെ പ്രദീപൻ വക്കീലിന് പണി അല്പം കൂടി. കല്യാണം കഴിഞ്ഞ് ഒരുവർഷം പോലും കഴിയാത്ത അമ്മിണിയുടെ കേസ് പ്രദീപൻ ഏറ്റെടുക്കുന്നതോടെ കോടതിയും പരിസരവും സിനിമയുടെ ഭാഗമാകാൻ തുടങ്ങും.



ഷിബിലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാന്തിയെന്ന തടിച്ച പെണ്‍കുട്ടിയായി എത്തി ആരെയും ഉപദ്രവിക്കാതെ ഒതുങ്ങി ജീവിക്കുന്നവൾ. ഭർത്താവ് തന്നെ വേണ്ടായെന്ന് പറയുന്നതിന്‍റെ കാരണം അറിയാതെ കുഴങ്ങിയവൾ... തടിച്ചിയെന്ന് പലതവണ കേസിനിടയിൽ പ്രതിപാദിക്കുന്പോളും പരാതിയോ പരിഭവമോ പറയാതെ മിണ്ടാതിരുന്നവൾ.

ഷിബിലയ്ക്ക് ആദ്യപകുതിയേക്കാൾ രണ്ടാം പകുതിയിലാണ് സംവിധായകൻ അവസരം കൂടുതൽ നൽകിയിരിക്കുന്നത്. തന്നെ കളിയാക്കുന്നവരെ പോലും ചിരിയോടെ സ്വീകരിച്ച് കാന്തി ചിത്രത്തിൽ നായകനേക്കാളേറെ മുന്നേറുന്നുണ്ട്.

കണ്ണൂർ ഭാഷയിൽ തകർത്തഭിനയിച്ച് ആസിഫ് തന്‍റെ വക്കീൽപ്പണി വെടിപ്പായി ചെയ്യുന്നുണ്ട്. കേസില്ലാ വക്കീലിൽ നിന്നും സോഷ്യൽ മീഡിയ ഇഫക്ടിലൂടെ കേസുകൾ കണ്ടെത്തുന്ന ന്യൂജൻ വക്കീലായി ചിത്രത്തിൽ ആസിഫ് മുന്നേറുന്നു. കണ്ണൂർ ഭാഷ നാവിൽ തത്തിക്കളിക്കാൻ നന്നേ ആസിഫ് പണിയെടുത്തിട്ടുണ്ടെന്നുള്ള കാര്യം ഉറപ്പ്. അത്രമേൽ തഴക്കത്തോടെയും വഴക്കത്തോടെയുമാണ് ആസിഫ് കണ്ണൂർ ഭാഷ കൈകാര്യം ചെയ്തിരിക്കുന്നത്.



ബേസിൽ ജോസഫും നിർമൽ പാലാഴിയും ചിരിയുണർത്താനായി ചിത്രത്തിൽ നന്നേ പണിയെടുത്തിട്ടുണ്ട്. വിജയരാഘവന്‍റെ വക്കീൽ വേഷവും പ്രകടനവുമെല്ലാം ആസിഫിലെ നടനെ വേണ്ടുവോളം വെല്ലുവിളിക്കുന്നുണ്ടായിരുന്നു.

രണ്ടാം പകുതി മനസിലാക്കലുകളുടെ കാലയളവായിട്ടാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ഇഷ്ടം എന്നു പറയുന്നത് രണ്ടുപേർ ഒരുമിച്ച് താമസിച്ച് വരുന്പോൾ താനേ ഉണ്ടാവുന്നതാണെന്ന് നിസംശയം ചിത്രം സ്ഥാപിച്ചെടുക്കുന്നുണ്ട്. കോടതി പരിസരം കൂടുതലായി കടന്നുവരുന്നത് രണ്ടാം പകുതിയിലാണ്.

കുടുംബ കോടതിയിലെ പല കേസുകളും എത്രമേൽ നിസാര കാര്യങ്ങൾ മൂലം ഉണ്ടാകുന്നതാണെന്ന് കാട്ടിത്തരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അമ്മിണിപിള്ളയ്ക്ക് വിവാഹമോചനം കിട്ടുമോ ഇല്ലയോ എന്നുള്ള ആശങ്കകൾക്ക് ഇടയിലൂടെയാണ് രണ്ടാം പകുതി മുന്നോട്ടുപോകുന്നത്. ഒരു കേസിനെ എങ്ങനെ മാർക്കറ്റ് ചെയ്യാമെന്നും അത് വഴി എങ്ങനെ പ്രശസ്തനാകാമെന്നും പ്രദീപൻ വക്കീൽ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.



ബാഹുൽ രമേശാണ് തലശേരി കാഴ്ചകളെ ഒപ്പിയെടുത്ത് അമ്മിണിപ്പിള്ളയെ സുന്ദരനാക്കിയിരിക്കുന്നത്. ബിജിബാലും അരുണ്‍ മുരളീധരനും ചേർന്നൊരുക്കിയിരിക്കുന്ന പാട്ടുകളാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്.

വിവാഹം പ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും വിവാഹം കഴിക്കുന്ന അവസരത്തിലെ ഓരോരുത്തരുടെയും മനസിലിരുപ്പുകളാണ് പലരേയും കുഴപ്പത്തിൽ കൊണ്ടുചാടിക്കുന്നതെന്നും സിനിമ ഓരോനിമിഷവും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആ തുറന്നു പറച്ചിൽ തന്നെയാണ് അമ്മിണിപ്പിള്ളയെ പ്രേക്ഷകർക്ക് മുന്നിൽ ശുദ്ധഗതിക്കാരനാക്കുന്നത്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.