കുമ്പാരീസ് ചതിക്കില്ല, കണ്ടിരിക്കാം...
Sunday, August 25, 2019 1:55 PM IST
കുമ്പാരി എന്നാൽ കട്ട ബ്രോ, ചങ്ങാതി, ഉറ്റ സുഹൃത്ത് എന്നെല്ലാമാണ്. മൂന്ന് യുവാക്കളുടെ കഥ പറയുന്ന ചിത്രമാണ് കുമ്പാരീസ്. ആലപ്പുഴയുടെ പശ്ചാത്തലത്തിലുള്ള കുമ്പാരീസ് രസകരമായ, ആളെകൊല്ലിയല്ലാത്ത ഒരു ത്രില്ലറാണ്. പ്രണയവും സസ്പെൻസും സൗഹൃദവും സമന്വയിപ്പിച്ച ഒരു എന്‍റർട്രെയ്നറായി കുമ്പാരീസിനെ വിശേഷിപ്പിക്കാം. ഒറ്റവാക്കിൽ പറഞ്ഞാൽ കുമ്പാരീസ് പ്രേക്ഷകരെ ചതിക്കില്ല, കണ്ടിരിക്കാം...

അൽഫോൻസ് പുത്രന്‍റെ നേരത്തിനുശേഷം മലയാളത്തിലെ മറ്റൊരു എപ്പിസോഡിക്കൽ ഡ്രാമ എന്ന വിശേഷണം കുമ്പാരീസിനു ചേരും. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന വിവിധ കഥാവികാസങ്ങളിലൂടെ ആ വിശേഷണം കുമ്പാരീസ് സാധൂകരിക്കുന്നു. ആലപ്പുഴയുടെ പ്രാന്തങ്ങളിൽ നടക്കുന്ന മയക്കുമരുന്ന് ഇടപാടിനുള്ളിൽ അതുമായി ബന്ധമില്ലാത്ത ശംഭു, മനു, അജി എന്നീ യുവാക്കൾ പെട്ടുപോകുന്നതാണ് കഥാസാരം. ഡ്രഗ് ഡീലേഴ്സിനെ പൂട്ടാനായി പോലീസ് നടത്തിയ സ്കെച്ചിൽ അകപ്പെട്ടുപോയ ഇവർ നടത്തുന്ന ജീവൻകൈയിൽപിടിച്ചുള്ള ഓട്ടമാണ് സാഹർ ഹരി സംവിധാനം ചെയ്ത കുമ്പാരീസ്.



മനു, ശംഭു എന്നീ യുവാക്കളുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ജോലിയും പ്രണയവുമെല്ലാം സ്വപ്നങ്ങളായികൊണ്ടുനടക്കുന്ന ശരാശരി മലയാളികളാണ് ഇവർ. പരസ്പരം ബന്ധമില്ലാത്ത ഇവർ ഒരേ പ്രശ്നത്തിൽ ചാടുന്നതും തുടർന്നുള്ള അവരുടെ നെട്ടോട്ടവും രസകരമായ സംഭവവികാസങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തും.

വന്പൻ താരപരിവേഷങ്ങളില്ലാതെയാണ് കുമ്പാരീസ് എത്തുന്നത്. ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അശ്വിൻ ജോസ്, എൽദോ മാത്യു എന്നിവരാണ് ശംഭുവും മനുവും ആയി വേഷമിട്ടിരിക്കുന്നത്. ഇവരാണ് കുമ്പാരീസ് എന്നു പറയാം. ക്വീനിൽ നിന്നുള്ള ജെയ്സൻ ആണ് അജി ആയി എത്തുന്നത്. മൂന്നുപേരെയുംകൊണ്ട് സംവിധായകൻ ചെറുതല്ലാത്ത ഓട്ടമാണ് ഓടിച്ചിരിക്കുന്നത്. ആ ഓട്ടം കുമ്പാരീസിന് മികച്ച ഇംപാക്ട് നല്കുന്നുണ്ട്.



അങ്കമാലി ഡയറീസിലെ യൂക്ലാന്പ് രാജനായി മലയാളികളുടെ മനസിലേക്ക് കടന്നുവന്ന ടിറ്റോ വിൽസന്‍റെ പ്രകടനവും എടുത്തു പറയേണ്ടിയിരിക്കുന്നു. രമേഷ് പിഷാരടിയുടെ നെഗറ്റീവ് കഥാപാത്രമാണ് മറ്റൊരു ഹൈലൈറ്റ്. ക്രൂരനായ എഎസ്ഐ ആയി പിഷാരടി വേഷമിടുന്പോൾ നേർവിപരീത സ്വഭാവമുള്ള ഇൻസ്പെക്ടറായി വിജയകുമാർ എത്തുന്നു. കണ്ണിൽ ചോരയില്ലാത്ത കോടീശ്വരനായ ഇമ്മാനുവൽ മുതലാളിയായി ഇന്ദ്രൻസ് പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്നതും കുമ്പാരീസിന്‍റെ വ്യത്യസ്തതയാണ്.

പുതുമുഖ താരങ്ങളായ ആൻഡ്രിയ ആൻ, റോണ, ഷാനു ബൂട്ടോ, ശ്രീകാന്ത്, സുജിത്ത് തുടങ്ങിയവർക്കൊപ്പം ധർമജൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം എന്നിവരും വിവിധ കഥാപാത്രങ്ങളായെത്തുന്നു.



സാഗർ ഹരിയാണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. നവാഗതന്‍റെ പകപ്പില്ലാതെയാണ് സാഗർ ഹരി ചിത്രമൊരുക്കിയിരിക്കുന്നത്. ആലപ്പുഴയുടെ ദൃശ്യഭംഗി മനോഹരമായി വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. ശ്രീകാന്ത് ഈശ്വർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. സിബു സുകുമാരന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചതാണ്. അശ്വിൻ കൃഷ്ണയാണ് എഡിറ്റിംഗ്.

അബ്രഹാമിന്‍റെ സന്തതികൾ, ക്യാപ്റ്റൻ എന്നീ വന്പൻ ചിത്രങ്ങൾക്കുശേഷം ഗുഡ്‌വിൽ എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് കുമ്പാരീസ് നിർമിച്ചിരിക്കുന്നത്. വന്പൻ താരങ്ങളില്ലാതെ എന്തുകൊണ്ട് ഗുഡ്‌വിൽ എന്‍റർടൈൻമെന്‍റ് കുമ്പാരീസ് എന്ന ചെറിയ ചിത്രം ചെയ്തു എന്നതിന്‍റെ ഉത്തരവും പ്രേക്ഷകർക്ക് തീയറ്ററിൽ ലഭിക്കും. കാരണം, രസകരമായി കണ്ടിരിക്കാവുന്ന പ്രതീക്ഷ തെറ്റിക്കാത്ത ഒരു ചെറിയ സിനിമയാണ് കുമ്പാരീസ്.

അനീഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.