കുട്ടിമാമ കണ്ട് ഞെട്ടിമാമാ..!
Saturday, May 18, 2019 9:22 AM IST
ശ്രീനിവാസൻ കോമഡികൾ രസിക്കുന്ന ഏതൊരാൾക്കും കുട്ടിമാമ ഇഷ്ടപ്പെടും. തെറ്റിദ്ധരിക്കപ്പെട്ട ജവാന്‍റെ കഥയാണ് കുട്ടിമാമയിലൂടെ വി.എം.വിനു പറയുന്നത്. വിരമിച്ച് നാട്ടിലുള്ള പട്ടാളക്കാരനെന്നു കേൾക്കുന്പോഴേ ബഡായി കഥകളായിരിക്കും പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുക. ഇവിടെയും ശേഖരൻകുട്ടി (ശ്രീനിവാസൻ)യെന്ന പട്ടാളക്കാരന് ഒരുപാട് കഥകൾ പറയാനുണ്ട്. ആ കഥകൾ തന്നെയാണ് കുട്ടിമാമയുടെ നെടുംതൂണും.

കുട്ടിമാമയായി എത്തി ശ്രീനിവാസൻ ചിരിപ്പൂരം ഒരുക്കുന്പോൾ ആർത്തലച്ച് ചിരിച്ച് പോകും. ശേഖരൻകുട്ടിയുടെ യൗവനകാലം ചിത്രത്തിൽ മകൻ ധ്യാൻ ശ്രീനിവാസനാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മകന്‍റെയും അച്ഛന്‍റെയും മത്സരിച്ചുള്ള തള്ള് പറച്ചിൽ തന്നെയാണ് സിനിമയെ രസകരമാക്കുന്നത്.



ഗ്രാമാന്തരീക്ഷത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയിൽ ശേഖരൻകുട്ടിയെ തള്ള് വീരനായിട്ടാണ് അവതരിപ്പിക്കുന്നത്. കഥ കേട്ടിരിക്കുന്നവർക്ക് ബോറടി ഉണ്ടാകാതിരിക്കാൻ കൈയും തലയും കാലുമെല്ലാം നല്ലപോലെ ഇളക്കിമറിച്ച് പറയുന്ന കാര്യങ്ങൾ അത്രയും ആദ്യമെല്ലാം നാട്ടുകാർ വിശ്വസിച്ചു. പിന്നെ പിന്നെ നാട്ടുകാർ ശേഖരൻകുട്ടിയെ കാണുന്പോൾ ഓടാൻ തുടങ്ങിയപ്പോഴും കഥാനായകൻ കുലുങ്ങിയില്ല.

പട്ടാളകഥകൾ വിട്ട് സ്വന്തം കഥയിലേക്ക് സിനിമ വഴിമാറുന്പോഴാണ് ധ്യാൻ ശ്രീനിവാസന്‍റെ തള്ളുകഥകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ദുർഗ കൃഷ്ണയും മീര വാസുദേവും നായികമാരായി എത്തുന്ന ചിത്രത്തിൽ നായികയുടെ യൗവനകാലം കൈകാര്യം ചെയ്തിരിക്കുന്നത് ദുർഗ കൃഷ്ണയാണ്. ചിത്രത്തിലെ പ്രണയവഴി ധ്യാൻ ശ്രീനിവാസനും ദുർഗ കൃഷ്ണയും ചേർന്ന് മനോഹരമാക്കിയിട്ടുണ്ട്.

മീര വാസുദേവ് നായികയുടെ വാർധക്യകാലത്തേയാണ് ചിത്രത്തിൽ വരച്ചിടുന്നത്. പക്വതയാർന്ന പ്രകടനം കൊണ്ട് മീര ശ്രദ്ധ നേടുന്നുമുണ്ട്. നിർമൽ പാലാഴിയും പ്രേംകുമാറും ചേർന്നാണ് കോമഡി ട്രാക്കിന് ചുക്കാൻ പിടിക്കുന്നത്. പൊട്ടലും ചീറ്റലുമെല്ലാം ഉണ്ടെങ്കിലും കോമഡി ട്രാക്ക് വലിയ കുഴപ്പമില്ലാതെ ഇരുവരും കൈകാര്യം ചെയ്തിട്ടുണ്ട്.



ആദ്യ പകുതിയിലെ തള്ള് കഥകൾ രണ്ടാം പകുതിയിൽ വലിയ പുകിൽ ഉണ്ടാക്കുന്നതോടെ സംഭവ ബഹുലമായ രംഗങ്ങൾ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങും. നോണ്‍ലീനിയർ രീതിയിലുള്ള ആവിഷ്കരണം ചിത്രത്തെ ഒരുതരത്തിലും പിന്നോട്ട് അടിക്കുന്നില്ല. നാട്ടുകാർക്ക് ശല്യക്കാരനായി മാറിയ കുട്ടിമാമ അവർക്ക് വേണ്ടപ്പെട്ടവനാകുന്ന കഥയാണ് രണ്ടാം പകുതിയിൽ കാണാനാവുക. അതിനായി സംവിധായകൻ നായകന് വീരപരിവേഷം ആവോളം കൊടുക്കുന്നുമുണ്ട്.

ചിത്രത്തിലെ സംഗീതത്തിന്‍റെ ട്രാക്ക് കഥയെ ബോറടിയില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. കാമറക്കണ്ണുകൾ ഗ്രാമാന്തരീക്ഷത്തിന്‍റെ പച്ചപ്പ് ഭംഗിയായി ഒപ്പിയെടുത്തപ്പോൾ പ്രേക്ഷകർ ആവോളം ആസ്വദിക്കുകയും ചെയ്തു.



ക്ലീഷേയായി മാറിപ്പോകാവുന്ന കഥാഗതിയെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ട്, വിരമിച്ച പട്ടാളക്കാരുടെ കഥപറച്ചിലുകൾ മുഴുവൻ ബഡായി അല്ലായെന്ന് പറയാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്ക് ഇടംവലം നോക്കാതെ ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് കുട്ടിമാമ. ഒന്നുറപ്പാണ്, കുട്ടിമാമ കാണുന്ന പ്രേക്ഷകർ എന്തായാലും ഞെട്ടും. ആ ഞെട്ടൽ തന്നെയാണ് ഈ സിനിമയുടെ വിജയവും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.