ലൂക്ക മുത്താണ്..!
Friday, June 28, 2019 8:09 PM IST
മനസിലിട്ട് താലോലിക്കാനൊരു ഒരു പ്രണയകാവ്യം, അതാണ് മലയാള സിനിമയ്ക്ക് "ലൂക്ക’. നീ ഇളകിമറിയുകയാണ് ലൂക്ക, വരയുടെ വിരിവഴകുപോലെ... സംഗീതത്തിലെ താളംതുള്ളൽ പോലെ... നീഹാരിക, നിന്‍റെ പ്രണയമായിരിക്കും ഇനി കേരളം ചർച്ച ചെയ്യുക... നിന്‍റെ എഴുത്തിലെ സ്നേഹം അത്രയും അറിയിച്ച് നീ ലൂക്കയെ വീണ്ടും വീണ്ടും സ്നേഹിച്ചപ്പോൾ പ്രേക്ഷകരും നിന്നോടൊപ്പം കൂടി.

ദുരൂഹതകൾ നിറഞ്ഞൊരു കഥ പ്രണയപരവശതയോടെ കണ്ടിരിക്കേണ്ടി വരുക, അത്തരമൊരു അവസ്ഥയിലേക്കാണ് സംവിധായകൻ അരുണ്‍ ബോസ് പ്രേക്ഷകരെ തള്ളിയിടുന്നത്. ഒരു വശത്ത് രണ്ട് മരണങ്ങൾ ദുരൂഹതകൾ നിറയ്ക്കുന്പോൾ മറുവശത്ത് ഡയറിക്കുറിപ്പുകൾ രണ്ട് ഇണക്കുരുവികളെ പരിചയപ്പെടുത്തുകയാണ്. മരണത്തിൽ നിന്നും പ്രണയത്തിലേക്ക് പ്രേക്ഷകരെ പിടിച്ചുകൊണ്ടുപോകുകയെന്ന ദൗത്യമാണ് സംവിധായകൻ ഇവിടെ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.



ചോദ്യങ്ങളേറെയുള്ള തുടക്കം

ഒരുപാട് ചോദ്യങ്ങൾ മുന്നിൽ കൊണ്ടിട്ടാണ് കഥ യാത്ര തുടങ്ങുന്നത്. ആ ചോദ്യങ്ങൾക്കെല്ലാമുള്ള അനുമാനങ്ങൾ ഉണ്ടെങ്കിലും കൃത്യമായ ഉത്തരത്തിലേക്കെത്താൻ പറ്റാതെ വരും. തിരക്കഥാകൃത്തുക്കൾക്ക് നന്നേ പണിയുണ്ടായിരുന്നുവെന്ന് ഉറപ്പ്.

എവിടെ വേണമെങ്കിലും പാളം തെറ്റാവുന്ന വണ്ടിയെ ശരിയായ വഴിക്ക് കൊണ്ടുപോകാൻ ആദ്യപകുതിയിൽ സംവിധായകൻ ഒന്ന് പകയ്ക്കുന്നുണ്ട്. പിന്നീട് ആ വണ്ടിയുടെ സ്പീഡ് കൂടുകയും കുറയുകയും ചെയ്തതല്ലാതെ പകച്ചു നിന്നില്ല. ലൂക്കയുടെയും നീഹാരികയുടെയും പ്രണയം ഒഴുകിയൊഴുകി പ്രേക്ഷകരുടെ മനസിലേക്ക് വന്നുപതിക്കുകയാണ്.

അഹാന കൃഷ്ണ നീഹാരികയായി ജീവിക്കുകയായിരുന്നു. ടൊവിനോ-അഹാന കോന്പിനേഷൻ രംഗങ്ങളിൽ പ്രണയം അണപൊട്ടി ഒഴുകിയപ്പോൾ കാഴ്ചക്കാർക്ക് ഒരു വീർപ്പുമുട്ടൽ ഉണ്ടാവുക സ്വഭാവികം. ആർട്ടിസ്റ്റായ ലൂക്കയുടെ കുരുപൊട്ടലും സന്തോഷവും സങ്കടവുമെല്ലാമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.



പ്രണയവഴിയിലൂടെയുള്ള യാത്ര

ടോവിനോ പതിവുപോലെ മികച്ച പ്രകടനമാണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. ആർട്ടിസ്റ്റിന്‍റെ മാനറിസങ്ങളും മനോഭാവങ്ങളുമെല്ലാം ടോവിനോയിൽ ഭദ്രം. ഏത് കഥാപാത്രത്തിനും പ്രാപ്തനായൊരു അഭിനേതാവാണെന്ന് ടോവിനോ ലൂക്കയിലൂടെ വീണ്ടും തെളിയിക്കുകയാണ്.

പോലീസ് അന്വേഷണത്തിന്‍റെ വഴിയേ പ്രണയം തെളിഞ്ഞുവരുന്നതോടെ അന്വേഷണത്തിന്‍റെ ത്രില്ലും പ്രണയത്തിന്‍റെ ത്രില്ലും ഒരേ പാതയിൽ സഞ്ചരിച്ചു തുടങ്ങുകയാണ്. പ്രണയം ഒരു വശത്തുകൂടെ ഒഴുകുന്പോൾ അന്വേഷണത്തിന്‍റെ നൂലാമാലകൾ മുറുകിയും അയഞ്ഞും പോയ്ക്കൊണ്ടേയിരുന്നു.

പോലീസ് ഓഫീസറായി എത്തിയ അക്ബറും (നിതിൻ ജോർജ്) ഭാര്യ ഫാത്തിമയും (വിനിത കോശി) പക്വമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മനസിലാക്കലുകളുടെ ഒരുപാട് വശങ്ങൾ ഇവരിലൂടെയാണ് സംവിധായകൻ പ്രേക്ഷകർക്ക് കാട്ടിക്കൊടുക്കുന്നത്.



ക്ലൈമാക്സിലാണെല്ലാം...

കഥ എങ്ങോട്ടാണെന്ന് മനസിലായെന്നുള്ള ഭാവം പ്രേക്ഷകരിൽ ഉടലെടുക്കുന്പോഴെല്ലാം സംവിധായകൻ ചിരിച്ചിട്ടുണ്ടാവണം. മുഷിപ്പുണ്ടാകാതെ കഥയെ ആവിഷ്കരിച്ചെടുക്കാൻ സാധിച്ചിടത്താണ് സംവിധായകൻ വിജയിക്കുന്നത്. കാമറക്കണ്ണുകൾ കൊണ്ട് കഥയെ കളർഫുള്ളാക്കി ഛായാഗ്രാഹകൻ നിമിഷ് രവി ഫ്രെയിമുകൾ കൊണ്ടുള്ള നോവും സന്തോഷവുമെല്ലാം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. സൂരജ് എസ്. കുറുപ്പിന്‍റെ സംഗീതം കഥയോട് അലിഞ്ഞ് ചേർന്നു.

ഊഹാപോഹങ്ങളെ അസ്ഥാനത്താക്കി ഊരാക്കുടുക്കായ ഉത്തരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ പത്തിവിടർത്തി ആടുന്പോൾ പ്രേക്ഷകനും ഒന്ന് വ്യാകുലപ്പെടും. പക്ഷേ സംവിധായകൻ അതിവിദഗ്ധമായി, അതിമനോഹരമായി ആ ഉത്തരം മുന്നിലേക്കിടുന്പോൾ ഉള്ളിലൊരു തരിപ്പും... നോവും... പിന്നെ വിങ്ങലുമെല്ലാം ഒറ്റ നിമിഷം കൊണ്ട് എവിടെ നിന്നോ മനസിലേക്ക് പാഞ്ഞടുക്കും. ആ വിങ്ങൽ തന്നെയാണ് ലൂക്കയുടെ വിജയം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.