ദിസ് ഈസ് സ്റ്റീഫൻ നെടുമ്പള്ളി ഷോ..!
Thursday, March 28, 2019 6:52 PM IST
ഇതാ വീണ്ടും മോഹൻലാൽ സ്റ്റൈലിഷായി അവതരിച്ചിരിക്കുന്നു. അതിനുള്ള മുഴുവൻ ക്രെഡിറ്റും പൃഥ്വിരാജിന്‍റെ ഉള്ളിലെ മോഹൻലാൽ ആരാധകനു നൽകേണ്ടിയിരിക്കുന്നു. ഉള്ളിൽ ഒരു താരത്തോടുള്ള ആരാധന അടങ്ങാത്ത ആവേശമായി നിൽക്കുന്പോഴാണ് തന്‍റെ സിനിമയിൽ ആ നടൻ നായകനായി എത്തുന്നത്. ആരാധന അതിരുവിടാതെ സംവിധായകന്‍റെ ജോലി കൃത്യമായി നിർവഹിച്ച് ആ ആരാധനാപുരുഷനെ ബിഗ്‌സ്ക്രീനിലേക്ക് ഒരു കുറവും വരുത്താതെ എത്തിക്കാൻ പൃഥ്വിക്കായിട്ടുണ്ട്.

സിനിമയെ അരച്ചുകലക്കി പഠിച്ച പൃഥ്വിരാജിന്‍റെ സംവിധാന മിടുക്ക് മാത്രമല്ല അഭിനയ പാടവവും ചിത്രത്തിൽ കാണാനാവും. പുതുമ അത്രയ്ക്കൊന്നും അവകാശപ്പെടാനില്ലാത്ത കഥയിൽ ആവിഷ്കരണം കൊണ്ട് മാജിക് കാട്ടാനാണ് പുതുമുഖ സംവിധായകനായ പൃഥ്വി ശ്രമിച്ചിരിക്കുന്നത്.



സ്റ്റീഫൻ നെടുന്പള്ളിയായി മോഹൻലാൽ തകർത്ത് അഭിനയിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കും ടോവിനോയ്ക്കും സായി കുമാറിനും വിവേക് ഒബ്റോയിക്കും ഇന്ദ്രജിത്തിനും കലാഭവൻ ഷാജോണിനും ബൈജുവിനും സാനിയ അയ്യപ്പനും വരെ കൃത്യമായ ഇടം നൽകിയാണ് മുരളി ഗോപി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇവർക്കൊപ്പം നിരവധി അനവധി കഥാപാത്രങ്ങളും ചിത്രത്തിൽ കയറിയിറങ്ങിപ്പോകുന്നുണ്ട്. ട്രോളന്മാർ വിലസുന്ന ഈ കാലഘട്ടത്തിൽ മക്കൾ രാഷ്ട്രീയത്തേയും മാധ്യമധർമത്തേയും വരെ ആവശ്യത്തിലേറെ ട്രോളാൻ സംവിധായകൻ ഇവിടെ തുനിഞ്ഞിട്ടുണ്ട്.

സ്റ്റീഫൻ നെടുന്പള്ളിയുടെ വണ്‍മാൻ ഷോയോടൊപ്പം തിന്മകളാൽ ആറാടുന്ന ഒരു ലോകവും ഇവിടെ കാണാനാവും. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ നല്ലവണ്ണം ചൂഷണം ചെയ്യുന്നുണ്ട് തിരക്കഥാകൃത്ത് ചിത്രത്തിൽ. കാമറയും പശ്ചാത്തല സംഗീതവും സംവിധായകന്‍റെ മനസിനൊത്ത് യാത്ര ചെയ്യുന്ന കാഴ്ച തുടക്കം മുതൽ ഒടുക്കം വരെ കാണാൻ സാധിക്കും.

മോഹൻലാലിന്‍റെ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും വേണം, മറ്റുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം കുറയാനും പാടില്ല... ഈ മെനക്കെട്ട പണി നല്ല വൃത്തിക്ക് ചെയ്യാൻ സംവിധായകന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മരണവും പിന്നീട് ഉണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്.



വിവേക് ഒബ്റോയി സ്റ്റൈലിഷ് വില്ലനായി അവതരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ നിലനിൽപ്പിന്‍റെ അടിസ്ഥാന ഘടകമായ "ഫണ്ടിംഗ് ' ഏതുവിധത്തിൽ രൂപപ്പെടുന്നുവെന്നാണ് സംവിധായകൻ ആദ്യമേ കാട്ടിത്തരുന്നത്. നിഗൂഡതകളെ മുഖത്ത് ആവാഹിച്ച് സ്റ്റീഫൻ നെടുന്പള്ളി കളത്തിലേക്ക് ഇറങ്ങുന്നതോടെ തീയറ്റർ ഇളകി മറിയാൻ തുടങ്ങും. ചെറിയ തിന്മകൾ വലിയ തിന്മകളെ തോൽപ്പിക്കുന്നത് എങ്ങനെയെന്നാണ് പിന്നീട് അങ്ങോട്ട് കാണാൻ കഴിയുക.

സ്ഥാനത്തും അസ്ഥാനത്തുമെല്ലാം നായക കഥാപാത്രത്തെ കാണാൻ കഴിയില്ല മറിച്ച്, കഥ ആവശ്യപ്പെടുന്പോൾ മാത്രമാണ് കേന്ദ്ര കഥാപാത്രം സ്ക്രീനിൽ നിറയുന്നത്. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിലാണ് മോഹൻലാലിന് ജോലിയേറെയുള്ളത്.



മഞ്ജുവാര്യർ ഒരു അമ്മയുടെ വികാര വിക്ഷോഭങ്ങളെ എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കൈവിട്ട് പോയേക്കാവുന്ന പല രംഗങ്ങളും തന്‍റെ അഭിനയ സന്പത്തുകൊണ്ട് മഞ്ജു മറികടന്നപ്പോൾ സ്ക്രീനിൽ അഭിനയ കൈയടക്കം നന്നായി കാണാനായി.

തെറ്റുകളുടെ ലോകത്ത് തെറ്റുകൾക്കു മാത്രമാണ് സ്ഥാനമുള്ളത്. ശരികൾ പലപ്പോഴും തഴയപ്പെടും. ഇവിടെയും തെറ്റുകൾ വിഹരിക്കുന്ന കാഴ്ചയാണ് കാണാനാവുക. ടോവിനോ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു കിടിലൻ രാഷ്ട്രീയ പ്രസംഗം നടത്തുന്നുണ്ട്. അതുമാത്രം മതി ടോവിനോയിലെ നടൻ എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കാൻ.

രാഷ്ട്രീയ കുബുദ്ധിയായി നിറഞ്ഞു നിന്നു ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റാതെ കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് സായികുമാറിനു ചിത്രത്തിൽ ഉണ്ടായിരുന്നത്. രസികൻ സംഭാഷണങ്ങളിലൂടെ, അതിനൊത്ത ഭാവവ്യത്യാസങ്ങളിലൂടെ സായികുമാർ ആ ചുമതല ഭംഗിയായി നിറവേറ്റി.



ഇന്ദ്രജിത്ത് ഇത്തിരി വട്ടത്തരംകാട്ടി ഒത്തിരി സത്യങ്ങൾ തുടക്കത്തിലെ വിളിച്ച് പറയുന്നുണ്ട്. ഇത്തിരി നേരമേ ഉള്ളൂവെങ്കിലും ഉള്ള ഭാഗമത്രയും ഗംഭീരമാക്കാൻ കക്ഷിക്ക് സാധിച്ചിട്ടുണ്ട്. കാമറ കൊണ്ട് സുജിത്ത് വാസുദേവൻ പൃഥ്വിക്ക് ഒത്ത പിന്തുണ കൊടുത്തപ്പോൾ ഓരോ ഫ്രെയിമും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി കൊണ്ടാണ് കടന്നുപോയത്.

രണ്ടാം പകുതിയിൽ കഥ സ്റ്റീഫൻ നെടുന്പള്ളിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതോടെ മോഹൻലാൽ ഷോയായി ചിത്രം മാറുന്നുണ്ട്. ഒട്ടും മുഷിപ്പിക്കാതെ സ്റ്റൈലിഷായി തന്നെ കഥയ്ക്കൊപ്പം നീങ്ങാൻ മോഹൻലാലിന് കഴിഞ്ഞതോടെ സംഗതി ഉഷാറായി. ഏറ്റവും വലിയ മോഹൻലാൽ ആരാധകന്‍റെ കന്നി ചിത്രം കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം. സ്റ്റീഫൻ നെടുമ്പള്ളി നിങ്ങളെ നിരാശപ്പെടുത്തില്ല.

കൈയടക്കത്തോടെ നല്ലൊരു സിനിമാറ്റിക് ഷോ പൃഥ്വിരാജ് അണിയിച്ചൊരുക്കിയെന്ന് അഭിപ്രായം ഉയരുന്പോഴും "ലൂസിഫർ' എന്ന പേരിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുള്ളവരുമുണ്ട്.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.