ചിരിക്കളിയാണ് മാർഗംകളി
Friday, August 2, 2019 7:26 PM IST
കുട്ടിക്കാലത്ത് കുരുന്നുകൾ ചെയ്തുകൂട്ടുന്ന ഏതുതരം കുസൃതികളും മാതാപിതാക്കളെ ഏറെ രസിപ്പിക്കാറുണ്ട്. അവിടെ ലോജിക്കുണ്ടോയെന്ന് അവർ അന്വേഷിക്കാൻ പോകാറില്ല. സംവിധായകൻ ശ്രീജിത്തിന്‍റെ മനസിൽ നിന്നും കുട്ടിത്തം വിട്ടുമാറാത്തതിനാൽ കക്ഷിയും ലോജിക്കില്ലാത്ത തമാശകൾ അറഞ്ചം പുറഞ്ചം മാർഗംകളിയിൽ വാരി വിതറിയിരിക്കുകയാണ്.

ചിരിക്കുക... വീണ്ടും ചിരിക്കുക... ചിരിച്ചുകൊണ്ടേയിരിക്കുക... ഇമ്മാതിരിയൊരു പോക്കാണ് മാർഗംകളിയുടേത്. എല്ലാത്തരം തമാശകളുടെയും ആകെ തുകയാണ് മാർഗംകളിയെന്നു വേണമെങ്കിൽ പറയാം. ഏശാത്ത തമാശകളും ചിരിവിതറിയ തമാശകളും ചിന്തിപ്പിക്കുന്ന തമാശകളും ചിത്രത്തിൽ ഉടനീളമുണ്ട്. ബൈജുവും ഹരീഷ് കണാരനും ധർമജനും ചേർന്നൊരുക്കിയ രസക്കൂട്ട് പ്രേക്ഷകരെ മതിവരുവോളം ആനന്ദിപ്പിക്കുമെന്നുറപ്പ്. ചിത്രത്തിലെ നായകൻ ബിബിൻ ജോർജാണെങ്കിലും മാർഗംകളിയെ ഒരു മാർഗവും ഇല്ലാതെ കളിച്ച കളിയാക്കുന്നത് സഹതാരങ്ങളാണ്.



സിദ്ദിഖ്, വല്ലാത്തൊരു മനുഷ്യൻ തന്നെ...

നായകന്‍റെ അച്ഛനായി എത്തി കിടുക്കൻ പ്രകടനമാണ് സിദ്ദിഖ് നടത്തുന്നത്. കോമഡിക്ക് കൈയും കാലും വച്ചാൽ ഓടി നടന്ന് ചിരിപ്പിക്കില്ലേ... അമ്മാതിരി പ്രകടനമാണ് സിദ്ദിഖ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. വാ തുറന്നാൽ കൗണ്ടറാണ്. നായകൻ പ്രണയത്തിൽ അകപ്പെടുന്നതും അതുമൂലം ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണ് ചിത്രം പറയുന്നത്.

കുറവുകളില്ലാത്തവരായി അരും ഇല്ലല്ലോ... ബിബിൻ ജോർജ് തന്‍റെ കുറവുകളെ കഴിവുകളാക്കി മാറ്റി നടത്തുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. സച്ചിയായി എത്തി പ്രേക്ഷകരുടെ ഉള്ളം കവരാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 96 ലെ ജാനുവിന്‍റെ കുട്ടിക്കാലവും കൗമാരവും അവതരിപ്പിച്ച ഗൗരി ജി. കിഷനും കൊച്ചുവേഷത്തിൽ വന്നുപോകുന്നുണ്ട്. ആദ്യ പകുതിയിൽ ചെറിയ കുരുക്കിലേക്ക് നായകനെ തള്ളിയിടുകയാണ് സംവിധായകൻ.



ബൈജു അസാധ്യം..!

ബൈജു അണ്ണാ... നിങ്ങ സൂപ്പറണ്ണാ എന്ന് മാർഗംകളിയിലെ അണ്ണന്‍റെ കളികൾ കാണുന്പോൾ ആരായാലും പറഞ്ഞുപോകും. ചിരിക്ക് ചിരി, സെന്‍റിമെൻസിന് സെന്‍റിമെൻസ്... ഇനി ഇത് രണ്ടും ഓവറാക്കണമെങ്കിൽ അതിനും ബൈജു റെഡി... എന്തൊരൊക്കെ ഓവറായാലും അണ്ണൻ വന്നു നേരെ വീഴുന്നത് ക്ലാസ് ഡയലോഗുകൾ അടിച്ചോണ്ടായിരിക്കുമെന്നു മാത്രം.

നായകന്‍റെ ഉപദേശകനും മാർഗദർശിയുമെല്ലാം ഇവിടെ ആന്‍റപ്പനാണ് (ബൈജു). അതിനൊരു കിടിലൻ ന്യായീകരണം സംവിധായകൻ ചിത്രത്തിൽ പറയുന്നുണ്ട്. അതെന്താണെന്ന് പറഞ്ഞാൽ പിന്നെ മാർഗംകളി കാണാനുള്ള രസമങ്ങ് പോകും.

നമിത പ്രമോദ് ഊർമിളയായി എത്തി നായികാവേഷം ചിരിയും കരച്ചിലും എല്ലാമായി ജോറാക്കിയിട്ടുണ്ട്. നായകനൊപ്പം കട്ടയ്ക്ക് നിന്നുകൊണ്ടുള്ള പ്രകടനമാണ് നമിത പുറത്തെടുത്തിരിക്കുന്നത്. ശാന്തികൃഷ്ണ നായകന്‍റെ അമ്മയായി എത്തി നന്നേ രസിപ്പിച്ചുകൊണ്ട് മാർഗംകളിക്ക് ഊർജം നൽകി മുന്നിൽ തന്നെയുണ്ട്.



കഥയേറെയുണ്ട് കേട്ടാ..

പ്രധാന കഥയും പിന്നെ ചെറിയ ഉപകഥകളുമെല്ലാം ചിത്രത്തിലുണ്ട്. ഇതെല്ലാം തന്നെ ചിരിയിൽ പൊതിഞ്ഞ് ആവിഷ്കരിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സൗന്ദര്യത്തിന്‍റെ അളവുകോൽ ശരീരഭംഗി മാത്രമല്ലായെന്ന് വാദിക്കുന്ന സംവിധായകൻ മനസറിഞ്ഞ് പ്രണയിക്കാനും യുവതീയുവാക്കളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

ടിക് ടോക്ക് ഉണ്ണിയായി എത്തി മതിവരുവോളം കോമഡി വാരിവിതറുന്നുണ്ട് ഹരീഷ് കണാരൻ ചിത്രത്തിൽ. ഒരു പെണ്ണിനെ വളച്ചെടുക്കാനുള്ള പല ടെക്നിക്കുകളും കക്ഷി കാട്ടിത്തരുന്നുണ്ട്. ധർമജനാകട്ടെ, ബാസുള്ള സൗണ്ടിലും കൂതറ സൗണ്ടിലും കൗണ്ടറുകൾ അടിച്ചുകൊണ്ടാണ് കുതിച്ചുപാഞ്ഞത്. അരവിന്ദ് കൃഷ്ണയുടെ കാമറക്കണ്ണുകൾ മാർഗംകളിയെ കളർഫുള്ളാക്കിയപ്പോൾ ഗോപിസുന്ദറിന്‍റെ സംഗീതം കഥയ്ക്ക് മുന്നോട്ടുകുതിക്കാനുള്ള പ്രചോദനം നൽകി ഒഴുകിനീങ്ങുന്നുണ്ട്.



ട്വിസ്റ്റിലും ചിരി

വെറുമൊരു കുരുക്ക് ഊരാക്കുടുക്കാകുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുക. നായകൻ കഷ്ടപ്പാടിൽ നിന്നും പെടാപ്പാടിലേക്ക് വഴുതിവീണുകൊണ്ടിരിക്കേ സിദ്ദിഖ് കിടിലൻ ഐഡിയയുമായെത്തി കഥയെ രക്ഷിച്ചെടുക്കുന്നുണ്ട്. പിന്നെയങ്ങോട്ട് ട്വിസ്റ്റോട് ട്വിസ്റ്റാണ്... അതെല്ലാം ചെറിയ ചിരിപ്പടക്കങ്ങളായതു കാരണം ഇവിടെ പൊട്ടിക്കുന്നില്ല... ആവോളം ചിരിച്ച് ഉല്ലസിച്ചുതന്നെ നിങ്ങൾ ആ ട്വിസ്റ്റുകൾ ആസ്വദിക്കുക.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.