മിഖായേൽ ചുണക്കുട്ടിയാണ്..!
Friday, January 18, 2019 7:25 PM IST
ആക്ഷനും സ്റ്റൈലും പിന്നെ കലക്കൻ ബിജിഎമ്മും തലങ്ങും വിലങ്ങും പായുന്പോൾ കണ്ണിന് തരി വിശ്രമം കൊടുക്കാൻ പറ്റുമോ, ഇല്ല. മിഖായേലിൽ ഇവർ മൂവരുമാണ് കളം വാഴുന്നത്.

വില്ലന്മാരും കൊലപാതക പരന്പരയും മുന്നിൽ വന്നുനിൽക്കുന്പോൾ ഒന്ന് അന്പരക്കുക സ്വഭാവികം. എന്താണ് സംഭവിക്കുന്നതെന്ന് പ്രേക്ഷകർക്ക് പിടിതരാതെയാണ് ചിത്രം ആദ്യം കുതിക്കുന്നത്. പ്രതീക്ഷകളെ നോണ്‍ലീനിയർ ആഖ്യാന രീതിയിലൂടെ വരുതിയിൽ നിർത്തി പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകൻ ഹനീഫ് അദേനിക്ക് നിഷ്പ്രയാസം സാധിച്ചുവെന്നു പറയാം.

ദൈവം ഉള്ളിടത്തോളം കാലം സാത്താനും ഇവിടെയെല്ലാം കാണുമെന്നുള്ള ഓർമപ്പെടുത്തലാണ് മിഖായേൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പക്ഷേ ഒന്നുണ്ട്, സാത്താൻ എത്ര തന്നെ തലപൊക്കിയാലും കാവൽക്കാരനെ പോലെ ദൈവം തിന്മകളെ വരുതിയിൽ നിർത്തുമെന്ന് മാത്രം. അതേ, മിഖായേൽ കാവൽക്കാരനാണ്, അവന്‍റെ കൂടപ്പിറപ്പിന്‍റെ കാവൽമാലാഖ.



വില്ലന്മാർ കിടിലൻ ബിജിഎമ്മിന്‍റെ അകന്പടിയോടെ വിലസുന്ന ഒരിടത്തേക്ക് നായകനെ കയറ്റിവിടുന്പോൾ അതുക്കുംമേലെ എന്തെങ്കിലും ഒന്ന് സംവിധായകൻ കരുതിയിട്ടുണ്ടെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കും. എന്നാൽ വളരെ സിന്പിളായി നായകനെ സ്ക്രീനിലേക്ക് വലിച്ചിട്ട് ആ പ്രതീക്ഷയെ അസ്ഥാനത്താക്കുന്നുണ്ട് ഹനീഫ് അദേനി.

ചേട്ടന്‍റെയും അനിയത്തിയുടെയും സ്നേഹബന്ധത്തിന്‍റെ കഥയാണ് മിഖായേൽ. ആ സ്നേഹം തന്നെയാണ് ചിത്രത്തെ പ്രതികാരത്തിന്‍റെ ട്രാക്കിലേക്ക് കൊണ്ടുപോകുന്നതും. നിവിൻ പോളി ജോണ്‍ മിഖായേലായി എത്തി മിന്നും പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. പാവം നായകനിൽ നിന്നും മാസ് പരിവേഷത്തിലേക്കുള്ള നായകന്‍റെ മാറ്റം നിവിൻ പോളി ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നതിൽ സംശയമില്ല.



വില്ലന്മാരെ തുടക്കത്തിൽ അഴിച്ചുവിട്ട ശേഷം മുപ്പതാം മിനിറ്റിലാണ് നായകന് സംവിധായകൻ ചിത്രത്തിൽ ഇടം നൽകുന്നത്. ഡോക്‌ടറായ നായകന്‍റെ ജീവിതത്തിലൂടെ കഥ സഞ്ചരിക്കാൻ തുടങ്ങുന്നതോടെ കുടുംബപശ്ചാത്തലം വന്നു തുടങ്ങും. ആക്ഷൻ, ത്രില്ലർ മൂഡിലൂടെ പോകുന്ന ചിത്രത്തിൽ കഥയേക്കാൾ ആവിഷ്കരണത്തിനാണ് സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്.

സിദ്ദിഖ് തന്‍റെ അഭിനയ പ്രകടനംകൊണ്ട് വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുകയാണ്. വില്ലന്മാർക്ക് ഒട്ടും കുറവില്ലാത്ത ചിത്രത്തിൽ വേറിട്ട് നിൽക്കുന്നത് സിദ്ദിഖിന്‍റെ പ്രകടനമാണ്. സെന്‍റിമെൻസ് രംഗങ്ങളെ വരുതിയിൽ നിർത്താനുള്ള സിദ്ദിഖിന്‍റെ മിടുക്ക് മിഖായേലിൽ വീണ്ടും കാണാനാവും.



ഗോപിസുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തെ ബാലൻസ് ചെയ്ത് നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിവിൻ പോളിയെ മാസ് നായകനാക്കാനുള്ള സംവിധായകന്‍റെ കഠിന ശ്രമം രണ്ടാം പകുതിയിൽ കാണാനാവും. നായകനൊപ്പം ബിജിഎം കൂടി അകന്പടി സേവിക്കുന്നതോടെ സീൻ ഡാർക്കായി.

ആക്ഷൻ രംഗങ്ങൾ വേണ്ടുവോളം ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദൻ സ്റ്റൈലിഷ് വില്ലനായി ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്പോൾ സുരാജ് വെഞ്ഞാറമൂട് തന്‍റെ പോലീസ് വേഷം തന്മയത്വത്തോടെ കൈകാര്യം ചെയ്തു. കലാഭവൻ ഷാജോണും ബൈജുവും പിന്നെ പേരിനൊരു നായികയായി മഞ്ജിമയും ചിത്രത്തിൽ വന്നു പോകുന്നുണ്ട്.



രക്ഷക വേഷം കെട്ടിയ നിവിൻ പോളിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. വിഷ്ണു പണിക്കരുടെ കാമറ മാസ് രംഗങ്ങളെല്ലാം വെടിപ്പോടെ ഒപ്പിയെടുത്തിട്ടുണ്ട്. മാസും സെന്‍റിമെൻസും ഇടകലർത്തി നോണ്‍ലീനിയർ ആഖ്യാന രീതിയെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഹനീഫ് അദേനിയുടെ കഥപറച്ചിൽ ശൈലി ഏതൊരാളേയും ആവേശത്തിലാഴ്ത്തും. മനോഹരമായ ഒരു ആക്ഷൻ-ത്രില്ലർ ചിത്രം കാണാൻ മിഖായേലിന് ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.