ഒടിയൻ കൊള്ളാം; അമിത പ്രതീക്ഷ വേണ്ട
Friday, December 14, 2018 6:22 PM IST
പ്രതീക്ഷകൾക്ക് തീയറ്ററിന് പുറത്ത് ഇരിപ്പിടം കൊടുത്ത ശേഷം "ഒടിയൻ' കാണാൻ കയറിയാൽ കേട്ടുമാത്രം പരിചയമുള്ള ഒടിവിദ്യകൾ പലതും നന്നായി ആസ്വദിക്കാൻ പറ്റും. പാലക്കാട്ടുകാർക്ക് പരിചിതനും മറ്റ് നാട്ടുകാർക്ക് അപരിചിതനുമായ ഒടിയനാണ് സംവിധായകൻ ശ്രീകുമാർ മേനോൻ അമാനുഷിക പരിവേഷം കൊടുക്കുന്നത്.

ഒടിയൻ മാണിക്യനായി മോഹൻലാൽ നിറഞ്ഞാടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും നിഗൂഢതകൾ ഒളിപ്പിച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ഫ്രെയിമുകളിൽ തളം കെട്ടിനിൽക്കുന്ന നിറങ്ങളിൽ പോലും രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

എന്നാൽ ഒടിയൻ മാണിക്യന് കിടിലൻ ഇൻട്രോ കൊടുക്കാനുള്ള ശ്രമം മുതൽ ചിത്രത്തിൽ നാടകീയത നിഴലിച്ച് തുടങ്ങും. വർഷങ്ങൾ പഴക്കമുള്ള പ്രതികാരത്തിനായി വാരണസിയിൽ നിന്നും പാലക്കാട്ടേക്ക് ഒടിയൻ മാണിക്യൻ എത്തുന്നതോടെയാണ് കഥകളുടെ കെട്ടഴിഞ്ഞു തുടങ്ങിയത്.



സിദ്ദിഖ് അമിതാഭിനയം കൊണ്ട് മുഷിപ്പിക്കുന്പോൾ ഇന്നസെന്‍റ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ചിത്രത്തിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. മോഹൻലാൽ എന്ന അഭിനയ പ്രതിഭയിൽ മാത്രം പ്രതീക്ഷയർപ്പിച്ച് മറ്റുള്ളവർ തരക്കേടില്ലാതെ അഭിനയിച്ചാൽ മതിയെന്നുള്ള സംവിധായകന്‍റെ അലസമായ നിലപാട് പല രംഗങ്ങളെയും ശരാശരിയിലും താഴത്തേക്ക് തള്ളിയിടുന്നുണ്ട്.

അതുകൊണ്ടു തന്നെ മോഹൻലാൽ തിളങ്ങുകയും മറ്റുള്ളവർ മങ്ങിയ വിളക്കായി മാറുകയും ചെയ്യുന്ന കാഴ്ച ചിത്രത്തിൽ ഉടനീളം കാണാൻ കഴിയും. ഒടിയന്‍റെ പഴയകാലത്തെ നോണ്‍ലീനിയർ ആഖ്യാനരീതിയിലൂടെ പുറത്തേക്ക് കൊണ്ടുവരുകയാണ് സംവിധായകൻ.



പ്രഭയായി എത്തിയ മഞ്ജു വാര്യർ നായകന്‍റെ നിഴലായി ഒതുങ്ങിപ്പോകുന്നുണ്ടെങ്കിലും ഗാനരംഗങ്ങളിൽ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ഒടിയനെക്കുറിച്ചുള്ള പുതിയ തലമുറയുടെ അന്വേഷണം ഒടിവിദ്യയുടെ മായാലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്.

മനംമയക്കുന്ന ഫ്രെയിമുകളാൽ ഛായാഗ്രാഹകൻ ഷാജികുമാർ ഒരു മായിക വലയം ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കാളുടെ മടുപ്പൻ പ്രകടനം ഒരുവശത്ത് ചിത്രത്തെ പിന്നോട്ടടിക്കുമ്പോൾ മനസിൽ ഉടക്കുന്ന ഫ്രെയിമുകൾ ഒടിയനിലേക്ക് പ്രേക്ഷകരെ കൂടുതൽ അടിപ്പിച്ചുകൊണ്ടേയിരിക്കും.



ഒടിയൻ മാണിക്യനാകാനുള്ള മോഹൻലാലിന്‍റെ കഷ്ടപ്പാടുകളൊന്നും വെറുതെയായിട്ടില്ല. ആ വേഷം ലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. പക്ഷേ, ഒരാളിൽ ഒതുങ്ങുന്നതല്ലല്ലോ ഒരു ചിത്രത്തിന്‍റെ കെട്ടുറപ്പ്. ആ ഉറപ്പില്ലായ്മ ഒടിയനിൽ ഇഴച്ചിലുകൾ സമ്മാനിക്കുന്നുണ്ട്.

ആദ്യപകുതി ഒടിയൻ കഥകളാൽ സന്പന്നമാണെങ്കിൽ രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ചിത്രത്തിൽ മെലോഡ്രാമ സ്ഥാനംപിടിക്കും. എല്ലാറ്റിലുമുപരി ഒടിയൻ മാണിക്യനും എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണെന്ന് കാണിക്കാൻ സംവിധായകൻ നന്നേ പാടുപെടുന്നുണ്ട്.

പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. എന്നാൽ പുലിമുരുകനോളം പ്രേക്ഷകർ അത് പ്രതീക്ഷിക്കരുത്. വില്ലനായി എത്തിയ പ്രകാശ് രാജ് എന്തൊക്കെയോ കാട്ടിക്കൂട്ടാൻ ശ്രമിച്ചിട്ടുണ്ട്. കേൾക്കാൻ സുഖമുള്ള പാട്ടുകൾക്ക് കാണാൻ രസമുള്ള കാഴ്ചകൾ അകന്പടി സേവിച്ചതോടെ സംഗീത വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയെന്നു തന്നെ പറയാം.



ഒടിയൻ ഒരു സാധാരണ സിനിമയാണ്. ഒരു സാധാരണ കഥയെ അസാധാരണ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സംവിധായകൻ അങ്ങിങ്ങ് വിജയിച്ചിട്ടുണ്ട്. വാനോളം പ്രതീക്ഷകൾ നൽകിയ ഒടിയനെ അത്തരത്തിലേക്ക് കയറ്റിക്കൊണ്ടുവരാൻ ഒരു നടനെക്കൊണ്ട് ആകാവുന്നതെല്ലാം മോഹൻലാലും ചെയ്തിട്ടുണ്ട്. പക്ഷേ, ആവിഷ്കരണത്തിലെ പാളിച്ചകൾകൊണ്ട് ചിത്രം ശരാശരിയിലേക്ക് ഒതുങ്ങി നിന്നപ്പോൾ മൊത്തത്തിലൊരു തൃപ്തിയില്ലായ്മ ഒടിയനെ ആകെമൊത്തം ബാധിച്ചു.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.