പവിയേട്ടന്‍റെ പൊട്ടിയ ചൂരൽ
Friday, December 7, 2018 5:19 PM IST
ഒഴുക്കില്ലാത്ത നദിയിൽ അകപെട്ട പോലെയാണ് "പവിയേട്ടന്‍റെ ചൂരൽ'. എങ്ങോട്ടൊക്കയോ ഒഴുകി പോകണമെന്നുണ്ട്. പക്ഷേ, ഉപദേശങ്ങളുടെയും ശാസനകളുടെയും പിടിയിൽ നിന്നും കുതറി മാറാൻ കഴിയാതെ പലയിടത്തായി തങ്ങി നിൽക്കുകയാണ്. ഈ ചൂരൽ കഥ കാണാൻ തീയറ്ററിൽ കയറിയ പ്രേക്ഷകനും ശരിക്കും പെട്ടുപോവുകയായിരുന്നു.

തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് പുറമേ നായകനും ശ്രീനിവാസൻ തന്നെ. ഈ ഒരു പ്രതീക്ഷയിൽ ടിക്കറ്റെടുത്ത ഓരോ പ്രേക്ഷകനും നിരാശ സമ്മാനിക്കാൻ മാത്രമാണ് നവാഗത സംവിധായകൻ ശ്രീകൃഷ്ണന് കഴിഞ്ഞത്. ശ്രീനിവാസൻ ഒരുക്കിയ തിരക്കഥയിൽ പുതിയൊരു സംവിധായകൻ കൂടി സിനിമാ ലോകത്തേക്ക് ചുവടുവച്ചു എന്നതു മാത്രമാണ് പവിയേട്ടന്‍റെ മധുരച്ചൂരലിന്‍റെ ആകെയുള്ള പ്രത്യേകത.



പ്രണയം, ഒളിച്ചോട്ടം, ജീവിക്കാനുള്ള പോരാട്ടം ഇജ്ജാദി സംഗതികളെല്ലാം നിരനിരയായി കഥയിൽ സ്ഥാനം പിടിച്ചപ്പോൾ ആവശ്യത്തിലേറെ നന്മയും കഥയിൽ കയറിക്കൂടി. പിന്നെ ട്വിസ്റ്റില്ലാതെ പിടിച്ചു നിൽക്കാൻ പറ്റാത്തതുകൊണ്ടോ എന്തോ കിടിലോൽ കിടിലൻ ട്വിസ്റ്റും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഒന്നിലും പുതുമയുടെ അംശം കടന്നുവന്നില്ലായെന്നു മാത്രം.

ശ്രീനിവാസനും ലെനയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്‍റെ തുടക്കത്തിൽ ഇരുവരുടെയും കെമിസ്ട്രി ശരിയായെങ്കിലും പിന്നീട് കുളമായി. ജീവനില്ലാത്ത തിരക്കഥയിലെ രംഗങ്ങൾ അതേപടി പകർത്താനുള്ള സംവിധായകന്‍റെ വ്യഗ്രത ചിത്രത്തിന്‍റെ ബാലൻസിംഗ് മുഴുവൻ തെറ്റിക്കുകയായിരുന്നു. ജൈവകൃഷിയുടെ പ്രാധാന്യവും പിന്നെ വ്യാജ പാലിൽ നിന്നുള്ള മോചനവുമെല്ലാം എന്തിനോ വേണ്ടി തിളച്ച സാന്പാർ പോലെ സിനിമയുടെ ദൈർഘ്യം കൂട്ടാനായി മാത്രം ചിത്രത്തിൽ കടന്നുവരുന്നുണ്ട്.



പ്രേക്ഷകരെ ചിരിപ്പിക്കാൻ ഏറെ പ്രയാസപ്പെടുന്ന ശ്രീനിവാസനെയും ഹരിശ്രീ അശോകനെയുമെല്ലാം ചിത്രത്തിൽ കാണാനാവും. നല്ലൊരു പേര് ചിത്രത്തിന് ചാർത്തിക്കൊടുക്കാനായെങ്കിലും ആ പേരിനെ കാത്തുസൂക്ഷിക്കാൻ പോകുന്ന ഘടകങ്ങളെ കോർത്തിണക്കാൻ സംവിധായകനും തിരക്കഥാകൃത്തും അന്പേ പരാജയപ്പെട്ടുവെന്നു തന്നെ പറയാം. അധ്യാപക ദന്പതിമാരുടെ കഥയിലെ നാടകീയ രംഗങ്ങളെ അതിനാടകീയതോടെ ആവിഷ്കരിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്.

ആദ്യ പകുതി നന്മവിതറുന്ന കാഴ്ചകളാൽ സന്പന്നമാണെങ്കിൽ രണ്ടാം പകുതി മറ്റൊരു തലത്തിലേക്ക് എത്തിക്കാനാണ് സംവിധായകൻ ശ്രമിച്ചത്. ഇതിനിടയിൽ കഥയിൽ ചോദ്യം പാടില്ലെന്ന തരത്തിൽ കടന്നുവന്ന രംഗങ്ങളെല്ലാം പ്രേക്ഷകന് കല്ലുകടി മാത്രമാണ് സമ്മാനിച്ചത്. രണ്ടാം പകുതിയിലെ വലിച്ചുനീട്ടലുകളുടെ ഇടയിലൂടെ കടന്നുവന്ന സെന്‍റിമെൻസ് രംഗങ്ങൾ അത്രയും കുടുംബപ്രേക്ഷകരെ പിടിച്ചിരുത്താനുള്ള തിരക്കഥാകൃത്തിന്‍റെ അതിബുദ്ധിയായിരുന്നു. പക്ഷേ, അതൊന്നും പ്രേക്ഷകനെ പിടിച്ചിരുത്താൻ പാകത്തിനുള്ളവയായിരുന്നില്ല.



വലിച്ചു നീട്ടലുകളത്രയും ഒരു സംഭവം അവസാനം വെളിപ്പെടുത്താനായിരുന്നു. കഥയിലെ ട്വിസ്റ്റെന്നോ സസ്പെൻസെന്നോ പ്രേക്ഷകന് സൗകര്യമുള്ളതുപോലെ അതിനെ വിളിക്കാം. അതുപക്ഷേ നായികയുടെ വെറും കരച്ചിൽ രംഗമായി മാത്രമാകും പ്രേക്ഷകന് തീയറ്ററിൽ അനുഭവപ്പെടുക.

ശ്രീനിവാസന്‍റെ ഏറ്റവും മോശം തിരക്കഥയിൽ ഒന്നാണ് പവിയേട്ടന്‍റെ മധുരച്ചൂരലെന്ന് നിസംശയം പറയാം. ആ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്‍റെ നട്ടെല്ലൊടിച്ചതും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.