കുടുകുടെ ചിരിപ്പിക്കും തരംഗം...!
Friday, September 29, 2017 11:26 PM IST
നിഷ്കളങ്കത എല്ലാവരിലും ഉണ്ട്. പക്ഷേ, അവൻ എപ്പോഴാണ് പുറത്തേക്ക് ചാടുകയെന്ന് പറയാൻ പറ്റില്ല. എപ്പോഴെങ്കിലും ചാടും, അതുറപ്പാണ്. തരംഗത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ഈ നിഷ്കളങ്കത കാണാൻ സാധിക്കും. അവ കൃത്രിമത്വം ഇല്ലാതെ സ്ക്രീനിൽ കാട്ടാൻ യുവസംവിധായകൻ ഡൊമിനിക്ക് അരുണിന് കഴിഞ്ഞതോടെ തരംഗം മറ്റുള്ളവർക്കിടയിലും പുതുതരംഗമായി മാറിത്തുടങ്ങിയിട്ടുണ്ട്.

കുറ്റം പറയാനും നല്ലതു പറയാനുമായി ചിത്രത്തിൽ നിരവധി രംഗങ്ങളുണ്ട്. ചിലർക്ക് മോശമായി തോന്നിയത് മറ്റു ചിലർക്ക് നല്ലതായി തോന്നാം. അതുകൊണ്ട് പ്രേക്ഷകർക്ക് അവരവരുടെ ആസ്വാദനക്ഷമതയെ അളക്കാനുള്ള അളവുകോലായി മാത്രം തരംഗത്തെ കണ്ടാൽ മതി. അപ്പോൾ കാര്യങ്ങളെല്ലാം ശരിയായിക്കൊള്ളും. ശ്രദ്ധക്കുറവ് കൂടുതലുള്ള ആൾക്കാരുടെ ശ്രദ്ധയ്ക്ക്... തരംഗം നല്ല ശ്രദ്ധയോടെ കാണേണ്ട സിനിമയാണ്. ഇല്ലെങ്കിൽ ചിലപ്പോൾ പലതും മനസിലായില്ലായെന്നു വരും.



ഇങ്ങനെയും ഉണ്ടോ ദൈവം

യോ യോ ദൈവം... കളിയാക്കിയതല്ല, ശരിക്കും തരംഗത്തിലെ ദൈവത്തെ കാണുന്പോൾ അങ്ങനെയാണ് തോന്നുക. പുള്ളിക്കാരൻ എത്ര സിന്പിളാണ്. കള്ളൻ പവിത്രനോടുള്ള പെരുമാറ്റവും മറ്റും കണ്ടു കഴിഞ്ഞാൽ ഈ ന്യൂജൻ ദൈവത്തെ അറിയാതെ ഇഷ്ടപ്പെട്ട് പോകും. ദിവസവും എത്രയെത്ര പരാതികളാണ് പുള്ളിയുടെ അടുത്ത് എത്തുന്നത്. അതെല്ലാം കേട്ടോണ്ടിരിക്കാൻ തന്നെ ക്ഷമ എത്രത്തോളം വേണമെന്ന് ദിലീഷ് പോത്തനിലൂടെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ഒരുപക്ഷേ പരാതി രൂപേണ എത്തുന്ന നിവേദനങ്ങളിലെ കോമഡി കേട്ടുകേട്ടായിരിക്കും ദൈവത്തിന്‍റെ ആയുസ് കൂടിക്കൂടി വരുന്നത്. എന്തായാലും സംവിധായകാ, ഈ ന്യൂജൻ ദൈവം പൊളിച്ചൂട്ടാ..!




പ്രശ്നങ്ങളുടെ മഹാവലയം

പ്രശ്നങ്ങളാൽ തീർത്ത ഒരു മഹാവലയമാണ് തരംഗം. വള്ളിക്കെട്ടുകൾ തേടിയെത്തുന്നു എന്നു കേട്ടിട്ടുള്ളവർക്ക്... അത് എങ്ങനെയാണ് നിരനിരയായി എത്തുന്നതെന്ന് ചിത്രം കാട്ടിത്തരുന്നുണ്ട്. പോലീസുകാരായ രണ്ടു യുവാക്കളുടെ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പപ്പൻ (ടോവിനോ), ജോയി (ബാലു വർഗീസ്) എന്നീ കേന്ദ്ര കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സംഭവങ്ങളുടെ കുതിപ്പ്. ചിത്രത്തിലെ കോമിക് സംഗതികളോട് ഇണങ്ങി ചേരുംവിധമുള്ള പശ്ചാത്തല സംഗീതമാണ് സംഗീത സംവിധായകൻ അശ്വിൻ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിന്‍റെ മറപറ്റിയുള്ള വളവുകളും തിരിവുകളും തിരിച്ചടികളും സംവിധായകൻ നല്ല രീതിയിൽ ആവിഷ്കരിച്ചിട്ടുമുണ്ട്. അടുത്തത് എന്ത് സംഭവിക്കുമെന്ന് ഉൗഹിക്കാനുള്ള സമയം നൽകാതെ ഒരു ഫാന്‍റസി ലോകത്തേക്ക് പ്രേക്ഷകനെ എടുത്തിടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



കോമഡി നൈസാണ്...

സീരിയസ് മൂഡിൽ പോകുന്ന ചിത്രത്തിൽ നർമ മുഹൂർത്തങ്ങളുടെ കടന്നുവരവ് എടുത്തു പറയേണ്ടതാണ്. ഡയലോഗുകളുടെ ഏറ്റക്കുറച്ചിലുകൾക്കിടയിൽ നർമം ചാലിക്കാനുള്ള കഥാപാത്രങ്ങളുടെ കഴിവ് അംഗീകരിച്ചു കൊടുത്തേ പറ്റു. ടോവിനോയും ബാലു വർഗീസും ഷമ്മി തിലകനുമെല്ലാം സീരിയസായി പറയുന്ന ഡയലോഗുകൾ വരെ തിയറ്ററിൽ പൊട്ടിച്ചിരി ഉണർത്തിയത് അവതരണത്തിന്‍റെ മികവ് കൊണ്ടു തന്നെയാണ്. ആദ്യപകുതിയിലെ ഉൗരാക്കുടുക്കൾ മുറുകി മുറുകി വരുന്നതിനിടയിലും നൈസായി കോമഡി വർക്കൗട്ടാക്കാൻ തരംഗം ടീമിന് കഴിഞ്ഞിട്ടുണ്ട്.



വലിച്ചു നീട്ടിയ രംഗങ്ങൾ...

ഒന്നാം പകുതിയിലെ ബാലൻസിംഗ് കണ്ട് സംതൃപ്തരായവരെ രണ്ടാം പകുതിയിൽ പിടിച്ചിരുത്താൻ പക്ഷേ, സംവിധായകനായിട്ടില്ല. ഓമനയായി എത്തിയ നേഹ അയ്യർ പ്രേക്ഷകപ്രീതി നേടുന്നത് ബലംപിടിച്ചു കൊണ്ടുള്ള അഭിനയരീതിയിലൂടെയാണ്. ഓമന പവർഫുള്ളാണെന്ന് ആ മുഖത്തെ ഗൗരവം കണ്ടാൽ മനസിലാക്കാവുന്നേതയുള്ളു. മാലിനിയായി എത്തിയ ശാന്തി ബാലചന്ദ്രന്‍റെ ന്യൂജൻ ട്രെൻഡ് നിലനിർത്തിയുള്ള അഭിനയവും പ്രശംസനീയം തന്നെ. ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള എടുത്തുചാട്ടങ്ങൾക്കിടയിൽ കല്ലുകടികൾ വരാതിരിക്കാൻ ആവുന്നത്ര ശ്രദ്ധിച്ചിട്ടും രണ്ടാം പകുതിയിൽ പലയിടത്തും അവൻ തലപൊക്കുന്നുണ്ട്. അതുവരെ ഇഴപിരിയാതെ കൊണ്ടുവന്ന രസച്ചരട്, വലിച്ചുനീട്ടലുള്ള രംഗങ്ങൾ കടന്നു വരുന്നതോടെ താനേ പൊട്ടിപ്പോവുകയായിരുന്നു.



ക്ലൈമാക്സിന് നീളം കൂടി

എന്തിനായിരുന്നു ക്ലൈമാക്സ് രംഗം ഇത്ര വലിച്ചു നീട്ടിയത്. എഡിറ്റിംഗ് സമയത്ത് വെട്ടിമുറിച്ച് പരുവപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം പക്കാ ബാലൻസിംഗിൽ വന്നു നിന്നേനെ. ആശയക്കുഴപ്പങ്ങൾക്കിടയിൽപെട്ട് ക്ലൈമാക്സ് വല്ലാതെ വീർപ്പുമുട്ടുന്നുണ്ട്. അതുവരെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള കോമഡിയാണ് ചിത്രത്തിൽ സ്ഥാനം പിടിച്ചതെങ്കിൽ അവസാന ഭാഗങ്ങളിലേക്ക് എത്തുന്പോൾ കോമഡിക്കായി കോമഡി കാട്ടാനുള്ള വ്യഗ്രത ചിത്രത്തെ പിന്നോട്ടടിച്ചു. ഛായാഗ്രാഹകൻ ദീപക്കിന് പിടിപ്പത് പണിയുണ്ടായിരുന്നുവെന്ന് ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സാക്ഷ്യം പറയും. പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ധൈര്യപൂർവം സമീപിക്കാവുന്ന ചിത്രമാണ് തരംഗം.

(കൊള്ളാം... പക്ഷേ, എവിടെയൊക്കയോ എന്തോ നഷ്ടപ്പെട്ടപോലെ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.