"തീരൻ' ത്രില്ലടിപ്പിക്കും
Saturday, November 18, 2017 12:12 AM IST
ബോറടിപ്പിക്കാത്ത ആക്ഷൻ-ക്രൈം ത്രില്ലറാണ് "തീരൻ'. സസ്പെൻസില്ല, ട്വിസ്റ്റില്ല, കഥാഗതിയിൽ വലിയ ഗിമ്മിക്കുകളില്ല.. പക്ഷേ, ചിത്രം നല്ല വെടിപ്പായി എടുത്തിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവും ചടുലമായ ദൃശ്യങ്ങളെ മികച്ച കളർ ചേഞ്ചിലൂടെ കാമറയിൽ പകർത്തിയ ഛായാഗ്രാഹകന്‍റെ മിടുക്കും കൂടിയായപ്പോൾ സംഭവം കളറായി. "കാട്രു വെളിയിടൈ' എന്ന മണിരത്നം ചിത്രം ചാർത്തിക്കൊടുത്ത പരാജിതന്‍റെ കുപ്പായം പോലീസ് ഓഫീസറുടെ വേഷത്തിലെത്തി കാർത്തി ഉൗരിക്കളയുകയാണ് ഇവിടെ.

ഒരു യഥാർഥ സംഭവത്തെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്പോൾ ഉണ്ടായേക്കാവുന്ന തട്ടുകേടുകൾ ഒന്നും തന്നെ ചിത്രത്തിൽ കടന്നുകൂടിയിട്ടില്ല. മാസ് സീനുകൾ തിരുകി കയറ്റാതെ കഥയ്ക്ക് ആവശ്യമായ ഘടകങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശ്രമമാണ് സംവിധായകൻ വിനോദ് നടത്തിയിരിക്കുന്നത്. ആക്ഷൻ പടങ്ങൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും കൂളായി സമീപിക്കാവുന്ന ചിത്രമാണ് തീരൻ.



സൂര്യ സിങ്കമായി എത്തി കാട്ടിയ പോലീസുകാരന്‍റെ അമാനുഷികതയൊന്നും കാർത്തിയുടെ തീരനിൽ കാണാനാവില്ല. ശൗര്യവും ചുറുചുറുക്കുള്ള പോലീസ് ഓഫീസറായാണ് കാർത്തി ചിത്രത്തിലെത്തുന്നത്. കേസ് ഫയൽ മറിക്കുന്നതിനിടെ ചിത്രം ഫ്ലാഷ് ബാക്കിലേക്ക് വഴുതി വീഴുകയാണ്. കൊലയും മോഷണവും നടത്തുന്ന ഒരു സംഘത്തിന്‍റെ വർഷങ്ങൾ നീണ്ട പൂണ്ടുവിളയാട്ടത്തിന് അറുതി വരുത്തിയത് എങ്ങനെയെന്നാണ് ചിത്രം പറയുന്നത്.



നായകന്‍റെ വീര്യവും ഒന്നാമത് എത്താനുള്ള കഠിനാധ്വാനവും എല്ലാം കാട്ടി ക്ലീഷേ മട്ടിലാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നെ റൊമാൻസും സംഭവങ്ങളും കൂടിയാകുന്പോൾ ഇത് പതിവ് ശൈലിയിലുള്ള ചിത്രമാണെന്നുള്ള ധാരണകൾ പ്രേക്ഷകന് ഉണ്ടായേക്കാം. തീരൻ തിരുകുമരൻ എന്ന പോലീസ് ഓഫീസറുടെ മുന്നേറ്റങ്ങളും മറ്റും വരുന്നതോടെയാണ് ചിത്രം അതിന്‍റെ കൃത്യമായ ട്രാക്കിലേക്ക് എത്തുന്നത്. 1995 മുതൽ 2005 വരെ നടന്ന കൂട്ടക്കൊലകളുടെ പിന്നാലെ തീരൻ ഓടി തുടങ്ങുന്നതോടെ കണ്ണിമവെട്ടാതെ കണ്ടിരിക്കാൻ പാകത്തിനുള്ള കാഴ്ചകൾ ബിഗ്സ്ക്രീനിൽ മിന്നിത്തിളങ്ങി തുടങ്ങും. ജിബ്രാൻ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കടത്തുന്നത്. കാതിലേക്ക് ആഞ്ഞടിക്കുന്ന ശബ്ദ കോലാഹാലങ്ങൾ ഭയത്തിന്‍റെ ആക്കം കൂട്ടും വിധമാണ് ഒരുക്കിയിരിക്കുന്നത്.



ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊലയാളി സംഘത്തെ അന്വേഷിച്ചുള്ള പോക്കും വരവുമെല്ലാം ഛായാഗ്രാഹകൻ സത്യൻ സൂര്യൻ കാലാവസ്ഥ വൃതിയാനങ്ങൾ കാട്ടി തന്നെ പകർത്തിയിട്ടുണ്ട്. ചിത്രത്തിലെ കളർ ടോണിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ത്രില്ലിംഗ് മൂഡിന്‍റെ രസം കൂട്ടി. ആദ്യ പകുതിക്ക് തൊട്ടുമുന്പായി നടക്കുന്ന സംഘടന രംഗങ്ങൾ അത്രയും കണ്ണിചിമ്മാതെ മാത്രമേ കണ്ടിരിക്കാനാവു. ഒരു ക്രൈമിന്‍റെ തീവ്രത ഒട്ടും ചോരാതെ തന്നെ സംവിധായകൻ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.

പോലീസുകാരുടെ ജീവിതത്തിൽ കുടുംബങ്ങൾക്കുള്ള പ്രാധാന്യം കൂടി ചിത്രം പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇൻവെസ്റ്റിഗേഷൻ ത്രില്ലറുടെ സ്വഭാവം ലവലേശം കൈവിടാതെ തന്നെയാണ് അത്തരം കാര്യങ്ങളെല്ലാം ചിത്രത്തിലേക്ക് കടന്നുവന്നതെന്ന് മാത്രം. ആരാലും കണ്ടുപിടിക്കാൻ പറ്റാത്ത കൊലയാളി സംഘത്തെ തേടിയുള്ള യാത്രയുടെ കഷ്ടപ്പാടുകളെ കാട്ടിത്തരാൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. ഹരിയാനയിലേയും രാജസ്ഥാനിലേയും ഉൾനാടൻ ഗ്രാമങ്ങൾ ചിത്രത്തിൽ സ്ഥാനം പിടിച്ചപ്പോൾ അവിടുത്തെ ജീവിത രീതികൾ കൂടി ചിത്രത്തിൽ പ്രതിഫലിച്ചു.



ഇത്തരം ഒരു ചിത്രത്തിൽ നായിക സാധാരണ പേരിന് ആകാറാണ് പതിവ്. ആ പതിവു കൂടി സംവിധായകൻ ഇവിടെ തെറ്റിക്കുന്നുണ്ട്. പ്രണയത്തിന്‍റെയും പിന്തുണയുടെയും പ്രതിരൂപമായി പ്രിയ (രാകുൽ പ്രീത് സിംഗ്) ചിത്രത്തിലെത്തി പ്രേക്ഷക പ്രീതി നേടി. നായകൻ അത്ര പവർഫുള്ളാകുന്പോൾ വില്ലൻ മോശക്കാരനാകാൻ പാടില്ലല്ലോ. തണ്ടിക്ക് തണ്ടിയായി നിന്നുള്ള പോരാട്ടമാണ് ചിത്രത്തിൽ വില്ലന്മാർ നടത്തുന്നത്. ഇരുട്ടിന്‍റെ മറപറ്റിയുള്ള സംഘടന രംഗങ്ങൾ മികവോടെ ആവിഷ്കരിക്കാൻ സ്റ്റണ്ട് മാസ്റ്റർ സുബ്ബയ്യരായനു സാധിച്ചിട്ടുണ്ട്.

യാത്രയ്ക്കിടയിലുള്ള സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിക്കാൻ പാകത്തിനാണ് ഒരുക്കിയിരിക്കുന്നത്. നായകൻ ഇടിക്കുന്പോൾ പത്തും ഇരുപതും നൂറും പേർ തെറിച്ചുപോകുന്ന പതിവ് സ്റ്റൈൽ വിട്ടുപിടിക്കാനും സംവിധായകൻ തയാറാകുന്നുണ്ട്. ചിത്രത്തിലെ സംഘടന രംഗങ്ങൾ തന്നെയാണ് ഹൈലൈറ്റ്. രണ്ടു മണിക്കൂറും 41 മിനിറ്റിലേക്ക് നീളുന്ന ചിത്രം കുറച്ചു കൂടി ഒന്നു ഒതുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇത്തരി കൂടി ഉഷാറായേനെ.

(കണ്ടിരുന്നു പോകും... അതിനും വേണ്ടതെല്ലാം "തീരൻ' നന്നായി കൂട്ടിയിണക്കിയിട്ടുണ്ട്.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.