Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
‘ദിവാൻജിമൂല’യിലെ ‘ഗ്രാൻഡ് പ്രിക്സ് ’ വിശേഷങ്ങൾ!
Wednesday, January 3, 2018 12:50 PM IST
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരഃ, ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി... പേരിലും പ്രമേയത്തിലും കഥപറച്ചിലിലും അവതരണശൈലിയിലും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു അനിൽ രാധാകൃഷ്ണൻ മേനോന്റെ മുൻകാലചിത്രങ്ങൾ. പുതിയ ചിത്രം ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സിലും അത്തരം പതിവുകൾ അദ്ദേഹം തെറ്റിക്കുന്നില്ല. ഇത്തവണ അദ്ദേഹം തന്റെ കഥയ്ക്കു കോഴിക്കോട്ടെ പഴയ ‘കളക്ടർ ബ്രോ’ പ്രശാന്ത് എം. നായരുമായി ചേർന്നാണ് തിരക്കഥയൊരുക്കിയത്. അമ്മ ജയശ്രീ തന്നെയാണ് ഇത്തവണയും സ്ക്രിപ്റ്റ് കടലാസിലേക്കു കേട്ടെഴുതിയത്. കുഞ്ചാക്കോബോബൻ, നൈല ഉഷ, നെടുമുടി വേണു, സിദ്ധിക്, വിനായകൻ, രാഹുൽ രാജശേഖരൻ, കേതകി നാരായണൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ. മസൂദ് ടി.പി, സഫീർ കെ.പി, ഷെറിൻ വെണ്ണംകാട്ടിൽ എന്നിവർ നിർമാണവും സെൻട്രൽ പിക്ചേഴ്സ് വിതരണവും നിർവഹിക്കുന്ന സോഷ്യൽ സറ്റയർ ‘ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സി’നെക്കുറിച്ചു സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ സംസാരിക്കുന്നു....
താങ്കളുടെ മുൻകാല ചിത്രങ്ങളുടേതുപോലെതന്നെ ഏറെ വ്യത്യസ്തമായ ടൈറ്റിൽ...?
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശം സാധാരണക്കാർ താമസിക്കുന്ന ഒരു കോളനിയായിരുന്നു ദിവാൻജിമൂല. തൊണ്ണൂറുകളിൽ ദിവാൻജിമൂല ഉണ്ടായിരുന്നു. പിന്നീട് ഒരു പാലംപണി വന്നപ്പോൾ അതു പല സ്ഥലങ്ങളിലേക്കു വിഭജിക്കപ്പെട്ടുപോയി. അന്നത്തെ ഐക്യം ഇന്നു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം. അതാണു സിനിമ. ഇന്ന് ആ കോളനിയുടെ വളരെ കുറച്ചുഭാഗം മാത്രമേ ബാക്കിയുള്ളൂ. കുറേ ബൈക്കുകളുടെ മെക്കാനിക്സും പഴയ റേസിംഗ് ക്ലബുകളുമൊക്കെ ദിവാൻജിമൂലയിൽ ഉണ്ടായിരുന്നു. തൃശൂരും അവിടത്തെ പഴയ ബൈക്ക് റേസേഴ്സുമൊക്കെയുൾപ്പെട്ട ഒരു കഥയാണു പറയുന്നത്. അത്തരം നൊസ്റ്റാൾജിയകൾ കൂടിയുള്ള ഒരു സിനിമയാണ്. അതുകൊണ്ടാണ് പേരിൽ ‘ദിവാൻജിമൂല’ എന്നു വന്നത്. റേസുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ ഗ്രാൻഡ് പ്രിക്സ് എന്നുകൂടി ചേർത്തു. ദിവാൻജിമൂല ഒരു കോളനിയായി സിനിമയിൽ കാണിക്കുന്നില്ല. വിഭജനം സംഭവിച്ച നിലയിലാണ് ദിവാൻജിമൂല സിനിമയിൽ വരുന്നത്. ഒരു ഫിക്ഷണൽ സ്ഥലം പോലെയാണ് ദിവാൻജിമൂല സിനിമയിൽ കാണിക്കുന്നത്. പഴയ ദിവാൻജിമൂലയുടെ കഥയെന്ന് ഞാൻ സിനിമയിൽ എവിടെയും പറയുന്നില്ല.
സ്പോർട്സ് മൂവിയാണോ ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ്...?
സ്പോർസ് മൂവിയൊന്നുമല്ല. ഫാമിലി എന്റർടെയ്നറാണ്, സറ്റയറാണ്. വാസ്തവത്തിൽ ഈ സിനിമ ബൈക്ക് റേസ് ആണെന്നു പറയാനാവില്ല. നമ്മുടെ സംസ്കാരവുമായി ബന്ധമുള്ള കുറേ കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. പൂരങ്ങളിലെ വെടിക്കെട്ടു പോലെയുള്ള 200ൽപ്പരം വർഷങ്ങളായുള്ള ചില പരന്പരാഗത രീതികൾ പെട്ടെന്ന് നിരോധനം എന്നു പറഞ്ഞ് ഒരു ദിവസം നിർത്തുന്പോൾ ആളുകളുടെ ഇമോഷനുകളെക്കുറിച്ച് ആരും ആലോചിക്കുന്നില്ല. എന്തു നിരോധിക്കുന്പോഴും അതിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളുടെ ഇമോഷനുകൾ കൂടി പരിഗണിക്കാൻ മനസുവയ്ക്കണമെന്നാണ് ഈ സിനിമയിൽ പറയുന്നത്.
തൃശൂരുമായി ബന്ധപ്പെടുത്താവുന്ന ഒരു സിനിമയാണോ...?
തൃശൂർ എന്ന സ്ഥലം ഉപയോഗിച്ചുവെന്നേയൂള്ളൂ. ഞാൻ ഒററപ്പാലംകാരനാണ്. എല്ലായിടത്തും നിരോധിച്ചതുപോലെ പൂരത്തിന്റെ വെടിക്കെട്ട് എന്റെ നാട്ടിലും നിരോധിച്ചിട്ടുണ്ട്. പല കാര്യങ്ങളും ഒരു ദിവസം പെട്ടെന്ന് അതു വേണ്ട.. എന്നു പറഞ്ഞു നിരോധിക്കപ്പെടുകയാണ്. അതിനെ ചുറ്റിപ്പറ്റി കുറേ സെന്റിമെന്റ്സുണ്ട്. അതൊക്കെ പരിഗണിച്ചിട്ടുവേണം പലതും നിരോധിക്കാൻ എന്നു മാത്രം പറയുകയാണ് ഈ സിനിമ.
കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് എം. നായരുമായി ചേർന്നു സ്ക്രിപ്റ്റിംഗ്..?
ഞാനും പ്രശാന്തും കുറേ നാളുകളായി സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം ആശയങ്ങൾ പങ്കുവച്ചിരുന്നു. ഒന്നു രണ്ടു സ്ക്രിപ്റ്റുകൾ പ്രശാന്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അത് എനിക്കു ചെയ്യാനാകുമോ എന്നു സംശയമുണ്ടായിരുന്നു. അതിനിടെ ഞാൻ ഈ കഥ പറഞ്ഞപ്പോൾ പ്രശാന്തിനും അതു നല്ലതെന്നു തോന്നി. പിന്നെ ഞങ്ങൾ രണ്ടുപേരും ചേർന്ന് എഴുതുകയായിരുന്നു. കഥ എന്റേതു തന്നെയാണ്. സ്ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് പ്രശാന്തും കൂടെയുണ്ടായിരുന്നു. സംഭാഷണമെഴുതിയതു റിയാസ് മാറാട്ട്. സപ്തമശ്രീയുടെ സമയത്ത് റിയാസ് എനിക്കൊപ്പമുണ്ടായിരുന്നു. സപ്തമശ്രീയിലെന്നപോലെ ഇതിലും ഹ്യൂമറുണ്ട്, സോഷ്യൽ സറ്റയറുമാണ്.
കളക്ടർ ബ്രോ പ്രശാന്ത് നായരുടെ ജീവിതവുമായി ബന്ധമുള്ള സിനിമയാണോ...?
ഇതിന്റെ തിരക്കഥയെഴുതുന്പോൾ പ്രശാന്ത് അതിൽ പൂർണമായും മുഴുകിയിരുന്നു. വ്യക്തിപരമായി അദ്ദേഹത്തിന്റെ കുറച്ചു ജീവിതമൊക്കെ ഇതിൽ കാണിച്ചിട്ടുണ്ടായിരിക്കാം. സ്ക്രിപ്റ്റിംഗിൽ ഞങ്ങൾ രണ്ടുപേർക്കും തുല്യപങ്കാണ്.
ലോർഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടിക്കുശേഷം ചാക്കോച്ചനുമായി വീണ്ടും..?
ചാക്കോച്ചൻ എന്താണെന്ന് എനിക്കറിയാം. തിരിച്ച് ഇങ്ങോട്ടും. ഞാനും ചാക്കോച്ചനുമായി നല്ല കംഫർട്ടബിളാണ്. ഇതിലെ കളക്ടറുടെ വേഷത്തിനു നല്ല പേഴ്സണാലിറ്റിയുള്ള ഒരാളെ ആവശ്യമായിരുന്നു. ചാക്കോച്ചൻ നല്ല ആക്ടറുമാണ്. അങ്ങനെ സാജൻ ജോസഫ് ഐഎഎസായി ചാക്കോച്ചൻ എന്നു തീരുമാനിച്ചു. എന്തുചെയ്യുന്നതിനും ഭയമില്ലാത്ത ഒരു ന്യൂജൻ കളക്ടറുടെ മാനറിസങ്ങളാവും സാജൻ ജോസഫിന്.
കുഞ്ചാക്കോബോബന്റെ ഇതുവരെ കാണാത്ത മാനറിസങ്ങൾ സാജൻ ജോസഫിൽ കാണാനാകുമോ...?
കുഞ്ചാക്കോബോബൻ പതിവുള്ള ഹ്യൂമർ, കോമഡിയിൽ നിന്നൊക്കെ മാറി കുറേക്കൂടി ലോകപരിചയമുള്ള ജെന്റിൽമാൻ ആയിട്ടാണ് ഇതിൽ എനിക്കു തോന്നിയത്. നമ്മൾ ഇതുവരെ കണ്ടിട്ടുള്ള കുഞ്ചാക്കോ ബോബൻ അല്ല ഇതിൽ. തമാശയൊക്കെ പറയുന്ന ചാക്കോച്ചൻ അല്ല ഇതിൽ. ജനകീയനായ ഒരു റിയൽ കളക്ടറായിത്തന്നെ അദ്ദേഹത്തെ ഇതിൽ നിങ്ങൾക്കു കാണാം.
മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ..?
ഏറെ അഭിനേതാക്കൾ ഉള്ള ഒരു സിനിമയാണിത്. ഇതിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നൈല ഉഷയാണ്. നൈല കുഞ്ഞനന്തന്റെ കടയിലൂടെ വന്നു. വേറെ കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. നൈല ഈ പടത്തിൽ ഒരു വലിയ സർപ്രൈസാണ്. ഏറെ ബോൾഡായ ഒരു പ്രധാന കഥാപാത്രത്തെയാണ് നൈല ചെയ്തിരിക്കുന്നത്. നായകതുല്യമായ വേഷം.
ജയരാജ് ചിത്രം വീരത്തിൽ അഭിനയിച്ചിട്ടുള്ള കേതകി നാരായണൻ കുൽക്കർണി എന്ന മറാത്തി അഭിനേത്രിയും ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു.രാഹുൽ രാജശേഖരൻ എന്ന പുതുമുഖത്തെയും ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ബംഗളൂരു മലയാളിയാണ് രാഹുൽ. 2015ലെ മിസ്റ്റർ ഇന്ത്യ റണ്ണർ അപ്പായിരുന്നു.
സിദ്ധിക്കിന് ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള നല്ല ഒരു വേഷമാണ്. അദ്ദേഹം വളരെ നന്നായി ആക്ട് ചെയ്തിട്ടുമുണ്ട്. നെടുമുടി വേണുച്ചേട്ടൻ എനിക്കൊപ്പം ചെയ്യുന്ന നാലാമതു പടമാണിത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെതന്നെ 10 കഥാപാത്രങ്ങളിലൊന്ന് 24 നോർത്ത് കാതത്തിലെ വേഷമാണെന്ന് അടുത്തിടെ വേണുച്ചേട്ടൻ എന്നോടു പറഞ്ഞിരുന്നു. അതൊക്കെ വലിയ ബഹുമതിയായി കരുതുന്നു. വിനായകനാണ് മറ്റൊരു പ്രധാന വേഷത്തിൽ വരുന്നത്.
സപ്തമശ്രീയിൽ സുധീർ കരമന ചെയ്ത ലീഫ് വാസു, തൂവാനത്തുന്പികളിൽ അശോകൻ ചെയ്ത ഋഷി എന്ന പദ്മരാജൻ സാറിന്റെ കഥാപാത്രം, രഞ്ജിയേട്ടൻ സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടനിലെ ടിനി ടോം ചെയ്ത സുബ്രൻ എന്ന കഥാപാത്രം...എന്നിവരെല്ലാം ഈ സിനിമയുടെ കഥപറച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ഇവരെല്ലാം ആദ്യംമുതൽ അവസാനം വരെ പല സമയങ്ങളിലായി സ്ക്രീനിൽ വരുന്നുണ്ട്.
ചെറുതും വലുതുമായ റോളുകളിൽ കുറേ പുതുമുഖങ്ങൾ ഈ സിനിമയിൽ വരുന്നുണ്ട്. ഇത്തവണ ഓഡിഷൻ ചെയ്തില്ല. വീഡിയോസ് അയയ്ക്കാൻ ആവശ്യപ്പെട്ടു. അതിൽനിന്നു സെലക്ട് ചെയ്യുകയായിരുന്നു. രാഹുൽ രാജശേഖരനെക്കൂടാതെ ജിതിൻ പാറമേൽ, ബിമൽ..തുടങ്ങി കുറേ പുതുമുഖങ്ങളുണ്ട്.
പാട്ടുകൾക്ക് എത്രത്തോളമാണു പ്രാധാന്യം...?
പാട്ടുകളും പശ്ചാത്തലസംഗീതവും നിർവഹിച്ചതു ഗോപിസുന്ദർ. എന്റെ സിനിമകളിൽ പാട്ടിനുവേണ്ടി പാട്ടുണ്ടാകാറില്ല. മൂന്നു പാട്ടുകളാണുള്ളത്. സിനിമയെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് പാട്ടുകളുടെ ഉദ്ദേശ്യം. ഗാനരചന ബി.കെ. ഹരിനാരായണൻ.
ഛായാഗ്രഹണം, എഡിറ്റിംഗ്..?
ആക്ഷൻഹീറോ ബിജു, സണ്‍ഡേ ഹോളിഡേ തുടങ്ങിയ പടങ്ങൾ ചെയ്ത അലക്സ് ജെ. പുളിക്കലാണു കാമറ ചെയ്തത്. ബൈക്ക് റേസ് ഉള്ളതുകൊണ്ടുതന്നെ ഹൈ സ്പീഡ് കാമറകൾ ഉപയോഗിച്ചിട്ടുണ്ട്. ഇതിലെ ബൈക്ക് റേസ് ചിത്രീകരിക്കാൻ വേണ്ടി ദിവാൻജി മൂല ഗ്രാൻഡ് പ്രീക്സ് എന്ന പേരിൽ എറണാകുളത്ത് ഒരു ബൈക്ക് റേസ് സംഘടിപ്പിച്ചു. ട്രോഫിയും പ്രൈസ്മണിയുമൊക്കെ ഉണ്ടായിരുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്.
ചിത്രീകരണത്തിൽ വെല്ലുവിളിയായത്...?
റേസിനിടയിൽ ആക്സിഡന്റുകൾക്കു സാധ്യതയുണ്ടായിരുന്നു. അതൊന്നുമില്ലാതെ ചെയ്യുകയെന്നതു ചലഞ്ചായിരുന്നു. ഈ സിനിമ റിലീസിംഗിനു കുറേ വൈകി. ഏപ്രിലിൽ ഷൂട്ടു തുടങ്ങിയതാണ്. എന്റെ സിനിമ മൊത്തം ഒൗട്ട്ഡോർ ആയിരുന്നു. ഇക്കൊല്ലം നന്നായി മഴ പെയ്തിരുന്നു. പടം വൈകുന്നതിന് അതും കുറച്ചൊക്കെ കാരണമായി. കുറേ കഷ്ടപ്പെട്ടു തന്നെയാണ് പടം പൂർത്തിയാക്കിയത്.
ഇതു താങ്കളുടെ നാലാമത്തെ ചിത്രമാണല്ലോ. പരസ്യചിത്രങ്ങളിലാണോ തുടക്കം...?
അനിമേഷൻ - കംപ്യൂട്ടർ ഗ്രാഫിക്സിലാണു തുടക്കം; തിരുവനന്തപുരം, മുംബൈ, പൂനെ എന്നിവിടങ്ങളിൽ. അതുകഴിഞ്ഞു പരസ്യങ്ങൾ ചെയ്തു. അതിന്റെ അടുത്ത റവല്യൂഷന്റെ ഭാഗമായി സിനിമയിലെത്തി.
സിനിമയിൽ മെൻഡർ...?
പലതരം സിനിമകൾ നിരന്തരം കണ്ടുകണ്ട് പഠിക്കുകയായിരുന്നു. അകിരോ കുറസോവയെപ്പോലെയുള്ള വലിയവലിയ ആളുകളെയാണു മെൻഡർ ആയി കാണുന്നത്. സെർജിയോ ലിയോണി, ഭരതൻ സാർ, ഋഷികേഷ് മുഖർജി... തുടങ്ങിയവരൊക്കെയാണ് എന്റെ ഗുരുക്കന്മാർ. അതുകൊണ്ട് പ്രത്യേകിച്ച് ഒരു സ്റ്റെൽ ഓഫ് മേക്കിംഗ് ഒന്നുമില്ല. എനിക്ക് എന്റെ സ്റ്റൈൽ തന്നെയാണ്.
താങ്കൾ പറഞ്ഞുകൊടുത്ത തിരക്കഥ അമ്മയാണു കടലാസിലേക്കു പകർത്തിയതെന്ന് ആദ്യസിനിമ ഇറങ്ങിയപ്പോൾ വായിച്ചിരുന്നു..?
ഞാൻ മലയാളം എഴുതിയതു വായിച്ചുനോക്കിയാൽ മൊത്തം തെറ്റായിരിക്കും. പറഞ്ഞുകൊടുക്കുന്നതു കേട്ടെഴുതാൻ ആരെയെങ്കിലും നോക്കണം എന്നു പറഞ്ഞപ്പോൾ എഴുതിത്തരാം എന്ന് അമ്മ പറഞ്ഞു. ഈ സ്ക്രിപ്റ്റ് വരെ അങ്ങനെതന്നെയാണ് ഉണ്ടായിരിക്കുന്നത്. പ്രശാന്ത് എഴുതുന്ന സമയത്തും അദ്ദേഹം പറയുന്നത് എന്റെ അമ്മ ജയശ്രീയാണ് എഴുതിയിരുന്നത്.
താങ്കളുടെ സിനിമകൾ ആർട്ടാണോ കമേഴ്സ്യലാണോ...?
രണ്ടും ഇഷ്ടപ്പെടുന്ന ആളുകൾക്കു കാണാവുന്ന രീതിയിലാണ് ചെയ്യുന്നത്. നിറയെ ജീവിതവും കുറച്ച് അനുഭവങ്ങളും ചേർത്തുകൊടുക്കുന്പോൾ ഇത്തരം സിനിമകൾ ഉണ്ടാവും. ദിലീഷ് ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം എന്നിവയൊക്കെ കൊമേഴ്സ്യൽ ആണോ എന്നു ചോദിച്ചാൽ അതേ എന്നു പറയാം. ആർട്ട് ആണോ എന്നു ചോദിച്ചാൽ ആർട്ടുമാണ്. 2010നുശേഷം വന്നിട്ടുള്ള ഒരു സ്റ്റൈൽ ഓഫ് മേക്കിംഗ് ആണ് ഇത്. രണ്ടുതരം ഓഡിയൻസിനും ഇഷ്ടമാവാം. അതിനാണു ഞാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സിനിമ ചെയ്യാനുളള പ്രചോദനം..?
ഓരോ 10 കൊല്ലം കൂടുന്പോഴും ഇതുവരെ ചെയ്യാത്ത എന്തെങ്കിലും പുതിയ കാര്യമാണു ഞാൻ ചെയ്തിട്ടുള്ളത്. അങ്ങനെയൊരു പുതിയകാര്യം ചെയ്തതാണു സിനിമ.
സ്വന്തം സ്ക്രിപ്റ്റിൽ വർക്ക് ചെയ്യുന്നതാണോ സൗകര്യപ്രദം..?
ഇഷ്ടംപോലെയാണ് സൗകര്യങ്ങൾ. എവിടെയെങ്കിലും മാറ്റണമെങ്കിൽ എനിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. എനിക്കുതന്നെ മാറ്റാം. എന്തെങ്കിലും ചേർക്കണമെന്നുണ്ടെങ്കിലും ആരോടും ചോദിക്കേണ്ട.
ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ് - ഹൈലൈറ്റ്സ്...?
സാധാരണ നമ്മൾ കാണുന്ന തരത്തിലുള്ള ഒരു സിനിമയല്ല ഇതെന്നും ഇമോഷനുകളും റിലേഷൻഷിപ്പുമൊക്കെ കാണിക്കുന്നത് ഏറെ സ്വാഭാവികമായിട്ടാണെന്നും കഴിഞ്ഞദിവസം ഗോപിസുന്ദർ നേരിട്ടു പറഞ്ഞിരുന്നു. അത് അങ്ങനെതന്നെയാണ്. ഈ സിനിമയിൽ നൈല ഉഷയും സിദ്ധിക്കും അച്ഛനും മകളുമാണ്. അച്ഛനും മകളും തമ്മിൽ നല്ല ഒരു റിലേഷൻഷിപ്പുണ്ട്. അതു വളരെ കൃത്യമായി നല്ല രീതിയിൽ അവർ ചെയ്തിട്ടുണ്ട്. അതൊക്കെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്സ്. ആർട്ട് ഫോമിലേക്കൊന്നും സിനിമ പോയിട്ടില്ല. കമേഴ്സ്യലായിട്ടു തന്നെയാണ് എന്റെ മനസിൽ ഈ സിനിമ.
അടുത്ത സിനിമ..?
അടുത്തതൊന്നു മനസിൽ വന്നിട്ടുണ്ട്. അതിന്റെ പ്ലാനിംഗും ഇതിനൊപ്പം നടക്കുകയാണ്. ഫെബ്രുവരിയിൽ അതിനെക്കുറിച്ചു പറയാനാകുമെന്നാണു കരുതുന്നത്. ഇപ്രാവശ്യംകൂടി ഞാൻ തന്നെ എഴുതാനാണു സാധ്യത.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Latest News
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top