‘രസകരമാണു മെർസൽ, സിംപിളാണു വിജയ് ‘- ഹരീഷ് പേരടി
Saturday, October 14, 2017 10:13 AM IST
“വിജയ്‌യുമായി ആദ്യമായിട്ടാണു വർക്ക് ചെയ്തത്. അദ്ദേഹവുമൊത്താണ് എന്‍റെ കോംബിനേഷനുകളിൽ ഏറെയും. മെർസലിന്‍റെ ഷൂട്ടിന് ഒരു മാസം പോളണ്ടിൽ വിജയ്‌യുടെ കൂടെത്തന്നെയായിരുന്നു. പൊതുവെ വളരെ സൈലന്‍റായ വ്യക്തിയാണു വിജയ്. ഏറെ പക്വതയുള്ള മനുഷ്യൻ. പക്ഷേ, ഞങ്ങൾ രണ്ടുപേരും മാത്രമാകുന്പോൾ ധാരാളമായി എന്നോടു സംസാരിച്ചിരുന്നു. സംസാരിച്ചുതുടങ്ങിയാൽ കാര്യമാത്രപ്രസക്തമായ വിഷയങ്ങളിലേക്കു കടക്കും....” ആറ്റ്ലി സംവിധാനം ചെയ്ത വിജയ്ചിത്രം മെർസലിൽ ഇളയദളപതിക്കൊപ്പം ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഹരീഷ് പേരടി സംസാരിക്കുന്നു...



ആറ്റ്ലിയുടെ മെർസലിലേക്കുള്ള വഴി...?

കാക്കമുട്ടൈ സംവിധായകൻ മണികണ്ഠൻ സംവിധാനം ചെയ്ത ആണ്ടവൻ കട്ടളൈ എന്ന സിനിമയിൽ വളരെ ശക്തനായ ഒരു ഡിപോർട്ടേഷൻ ഓഫീസറുടെ വേഷം ഞാൻ ചെയ്തിരുന്നു. തമിഴ് സിനിമാലോകത്ത് സംസാരവിഷയമായ കാരക്ടറായിരുന്നു അത്. അതിന്‍റെ ഭാഗമായി തുടർച്ചയായി തമിഴ് സിനിമകൾ വന്നുകൊണ്ടേയിരുന്നു. മെർസലിലേക്ക് ആറ്റ്ലിയുടെ സഹസംവിധായകനായ മദൻ എന്നെ നേരിൽകണ്ടു ക്ഷണിക്കുകയായിരുന്നു. അതു സന്തോഷപൂർവം സ്വീകരിച്ചു. തെരിക്കുശേഷം വിജയ്‌യും ആറ്റ്ലിയും ഒന്നിക്കുന്ന ചിത്രം, തെനെൻട്രാൽ ഫിലിംസ് ലിമിറ്റഡിന്‍റെ നൂറാമതു ചിത്രം എന്നിങ്ങനെ ധാരാളം പ്രത്യേകതകളുണ്ട് മെർസലിന്. പിന്നീട് ആറ്റ്‌ലിയെ നേരിൽകണ്ടു സംസാരിച്ചു. വിജയ് ഫാൻസിനെയും അല്ലാത്ത പ്രേക്ഷകരെയും സന്തോഷിപ്പിക്കുന്ന രസകരമായ കൊമേഴ്സ്യൽ ചിത്രമാണ് മെർസൽ. എസ്.ജെ. സൂര്യ, സത്യരാജ് സാർ, വടിവേലു തുടങ്ങി ധാരാളം ആർട്ടിസ്റ്റുകളുണ്ട്.




മെർസൽ അനുഭവങ്ങൾ..?

വളരെ ശക്തമായ ഒരു കഥാപാത്രമാണ് എന്‍റേത്. രസകരമായിരുന്നു ഷൂട്ടിംഗ്. വിജയ് മൂന്നു ഗെറ്റപ്പുകളിൽ വരുന്ന ചിത്രമായതിനാൽ പ്രമേയവുമായും കഥാപാത്രവുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ പറയുന്നതിന് സംവിധായകൻ ആറ്റ്ലിയുടെ കർശന വിലക്കുണ്ട്. നിത്യാമേനോൻ, സാമന്ത, കാജൽ അഗർവാൾ എന്നിവരാണു ചിത്രത്തിലെ നായികമാർ. ചെന്നൈ, പോളണ്ട്, മാസിഡോണിയ, ഓസ്ട്രിയ തുടങ്ങി പലയിടങ്ങളിലായിരുന്നു ഞാനുൾപ്പെട്ട സീനുകളുടെ ഷൂട്ടിംഗ്. ചെന്നെെയിലെ ഷെഡ്യൂളിനുശേഷം പോളണ്ടിൽ ഒരു മാസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ബാഹുബലിയുടെ രചന നിർവഹിച്ച കെ.വി.വിജയേന്ദ്രപ്രസാദിന്‍റേതാണു മെർസലിന്‍റെ കഥ. മെർസൽ തെലുങ്കിലും റിലീസ് ആകുന്നുണ്ട്.



വിജയ്‌യുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ച്....?

മെർസലിന്‍റെ ഷൂട്ടിനു പോളണ്ടിലെ ഹോട്ടലിൽ താമസിക്കവെ രാത്രി പുറത്തു നടക്കാൻ പോകുന്പോൾ വിജയ് എന്നെക്കൂടി വിളിക്കുമായിരുന്നു. അതുപോലെയുള്ള സ്ഥലങ്ങളിൽ എത്തുന്പോഴാണല്ലോ അദ്ദേഹം കുറച്ചു ഫ്രീയാകുന്നത്. അങ്ങനെ അദ്ദേഹത്തോടൊപ്പം കുറേ രാത്രികളിൽ ഒന്നിച്ചു നടക്കാനുള്ള സന്ദർഭം എനിക്കു കിട്ടി. ആ സമയത്ത് ലാലേട്ടൻ, തിലകൻ ചേട്ടൻ, ഭരത്ഗോപി സാർ തുടങ്ങി മലയാളത്തിലെ പല നല്ല നടന്മാരെക്കുറിച്ചും എന്നോടു സംസാരിച്ചിരുന്നു. അത്തരം സംഭാഷണങ്ങളിൽ നിന്ന് മലയാള സിനിമയെ നന്നായി ശ്രദ്ധിക്കുന്നയാളാണ് അദ്ദേഹം എന്ന് എനിക്കു മനസിലായി.



പല കാര്യങ്ങളും എനിക്ക് അദ്ദേഹവുമായി പങ്കുവയ്ക്കാനായി. നല്ല ഒരനുഭവമായിരുന്നു അത്. യാതൊരുവിധ ജാഡകളുമില്ലാത്ത സിംപിളായ ഒരു മനുഷ്യൻ. അദ്ദേഹത്തെപ്പോലെ എത്രയോ വിലയുള്ള ഒരാളോടു കഥപറയാനും അദ്ദേഹത്തിൽ നിന്നു സന്ദർശന അനുമതി കിട്ടാനും മറ്റുമായി എത്രയോ ആളുകൾ നാട്ടിൽ കാത്തിരിക്കുന്പോഴാണ് എനിക്ക് ഇത്തരമൊരു സന്ദർഭം കിട്ടിയത് എന്ന് ഞാൻ ആലോചിച്ചുപോയി. ആണ്ടവൻ കട്ടിളൈ എന്ന സിനിമ വിജയ് കണ്ടിരുന്നു. അതിൽ എന്‍റെ അഭിനയത്തെ പരാമർശിച്ചും അദ്ദേഹം സംസാരിച്ചു. നേരിട്ടുതന്നെ അദ്ദേഹത്തിന്‍റെ അഭിപ്രായം കേൾക്കാനായതും വലിയ കാര്യമായി കരുതുന്നു.

സംവിധായകൻ ആറ്റ്ലിക്ക് ഒപ്പം....?

ആറ്റ്ലി വളരെ ചെറിയ പ്രായമുള്ള ഡയറക്ടറാണ്. പക്ഷേ, വലിയ തോതിൽ എനർജിയുള്ള ഒരു മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്പോൾ ആ എനർജി നമുക്കുകൂടി പകർന്നുകിട്ടുന്ന ഒരു അനുഭവമായിരുന്നു. വളരെ ചെറുപ്പമായതിനാൽ സിനിമയെക്കുറിച്ചും മറ്റും ഒരുപാടു പ്രതീക്ഷകൾ പങ്കുവച്ചിരുന്നു. അങ്ങനെയുള്ള ആളുകൾക്കൊപ്പം വർക്ക് ചെയ്യുന്നതു സുഖകരമാണല്ലോ.



തമിഴിൽ ചെയ്ത പുതിയ സിനിമകൾ...?

ആണ്ടവൻ കട്ടിളൈയ്ക്കുശേഷം ചെയ്ത വിക്രംവേദ വലിയ വിജയമായിരുന്നു. തമിഴ്നാട്ടിൽ ഇപ്പോൾ അതു നൂറാം ദിവസത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തുകാലത്തു വന്ന തമിഴ്സിനിമകളിൽ ഏറ്റവും ഹിറ്റാണ് വിക്രംവേദ. അതിൽ വിജയ് സേതുപതിയും മാധവനും കഴിഞ്ഞാൽ തൊട്ടടുത്തു നിൽക്കുന്ന ഒരു കഥാപാത്രമാണ് എന്‍റേത്.



എ.ആർ. മുരുഗദോസിന്‍റെ സ്പൈഡറിലും അഭിനയിച്ചിരുന്നു. ആ സിനിമ ഇപ്പോഴും തിയറ്ററുകളിലുണ്ട്. സ്പൈഡർ തെലുങ്കിലും റിലീസായി. അതിനുശേഷം വിക്രം നായകനായ സ്കെച്ച് എന്ന സിനിമ ചെയ്തു. സമുദ്രക്കനി നായകനായ ആണ്‍ദേവതൈ എന്ന സിനിമയുടെയും ഷൂട്ട് കഴിഞ്ഞു. ഇതിലൊക്കെയും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ജി.വി. പ്രകാശ് നായകനായ അയങ്കരൻ എന്ന പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നു. വിശാലിന്‍റെ സണ്ടക്കോഴി പാർട്ട് 2-വിന്‍റെ ചിത്രീകരണവും തുടരുകയാണ്. ലിംഗുസ്വാമിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. അതിൽ ഞാൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.



എസ്.ജെ. സൂര്യ നായകനായ ഇരവാക്കാലം എന്ന പടത്തിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നയൻതാര അഭിനയിച്ച മായ എന്ന പടം ചെയ്ത അശ്വിൻ ശരവണനാണു സംവിധായകൻ. നയൻതാര മുഖ്യവേഷത്തിൽ വരുന്ന കോലമ്മാവു കോകിലാ എന്ന പടത്തിലും വേഷമുണ്ട്. ആണ്‍ദേവതൈ നവംബറിലും സ്കെച്ച് ഡിസംബറിലും തിയറ്ററുകളിലെത്തും.

തമിഴ് നന്നായി വഴങ്ങുന്നുണ്ടോ...?

മെർസൽ ഉൾപ്പെടെ തമിഴിൽ ചെയ്ത എല്ലാ സിനിമകളും ഞാൻ തന്നെയാണു ഡബ്ബ് ചെയ്തത്. അവർ ഇങ്ങോട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നു ഡബ്ബ് ചെയ്യുകയായിരുന്നു. എനിക്കുതന്നെ ഡബ്ബ് ചെയ്യാൻ പറ്റുന്നു എന്നത് ഒരു കലാകാരൻ എന്ന നിലയിൽ വലിയ കാര്യമായി കാണുന്നു.

തമിഴിൽ ചെയ്യുന്നത് ഏറെയും വില്ലൻ വേഷങ്ങളാണോ ....?

വില്ലൻ വേഷങ്ങളുമുണ്ട്, കാരക്ടർ വേഷങ്ങളുമുണ്ട്. പ്രധാന കഥാപാത്രമായാണ് എല്ലാ പടങ്ങളിലും ചെയ്യുന്നത്. തമിഴ് സിനിമയിൽ ഏറെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. വില്ലൻവേഷങ്ങളുടെ സ്വഭാവത്തിലും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കാരക്ടർ റോളിന്‍റെ ഭാഗമായുള്ള വില്ലനിസവും മറ്റും ചില കഥാപാത്രങ്ങൾക്കു വരുന്നുണ്ട്. പുതിയ ധാരാളം സംവിധായകർ വളരെ വ്യത്യസ്തമായ പ്രമേയവുമായി വരുന്നുണ്ട്. സൂര്യയുടെ സ്റ്റുഡിയോ ഗ്രീന്‍റെ ഒരു പുതിയ പ്രോജക്ടിലാണ് ഇപ്പോൾ ജോയ്ൻ ചെയ്യുന്നത്. അതിൽ പ്രധാന കഥാപാത്രത്തെയാണ് ചെയ്യുന്നത്. ഒരു പുതിയ പയ്യനാണ് അതിന്‍റെ ഡയറക്ടർ.



തമിഴിലെ തിരക്കു കാരണം മലയാളസിനിമകൾ ഒഴിവാക്കുന്നുണ്ടോ...?

മലയാളം വിട്ടിട്ടില്ല. ഡേറ്റിന്‍റെ പ്രശ്നം കാരണം ചില മലയാള പടങ്ങൾ ചെയ്യാൻ പറ്റാതെ പോയിട്ടുണ്ട്. എബിയും ഗോദയുമാണ് ഒടുവിൽ റിലീസായത്. കുളു - മണാലിയിൽ നമസ്തേ ഇന്ത്യ എന്ന മലയാള ചിത്രത്തിന്‍റെ ചിത്രീകരണം ഈ മാസം തുടങ്ങുകയാണ്. ഒരു പുതുമുഖ സംവിധായകന്‍റെ പടമാണ് അത്. ഡിസംബറിലേക്കും ഒരു പടം കമിറ്റ് ചെയ്തിട്ടുണ്ട്- ജിത്തു ജോസഫിന്‍റെ അസിസ്റ്റന്‍റായിരുന്ന സുധീഷ് സംവിധാനം ചെയ്യുന്ന കുതിരപ്പവൻ. പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് നിർമിക്കുന്ന ചിത്രത്തിലേക്കും വിളിച്ചിട്ടുണ്ട്. മൂന്നര, നീരവം, ചന്ദ്രഗിരി എന്നീ പടങ്ങൾ മലയാളത്തിൽ റിലീസിനു തയാറാകുന്നു.

തമിഴും മലയാളവും - വ്യത്യാസം...‍‍‍?

തമിഴ് മലയാളത്തെക്കാൾ കുറച്ചുകൂടി വലിയ ഇൻഡസ്ട്രിയാണല്ലോ. അവർ കുറച്ചുകൂടി സൗകര്യങ്ങൾ തരുന്നതുകൊണ്ടും കുറച്ചുകൂടി സമയമെടുത്തു ചെയ്യുന്നതുകൊണ്ടും അഭിനയിച്ചു ഫലിപ്പിക്കാനുള്ള സാവകാശം കിട്ടും. കുറച്ചുകൂടി ഡീറ്റയിൽഡ് ആയി വർക്ക് ചെയ്യാനാവും. തമിഴ് സിനിമയിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. പല തമിഴ് സിനിമകളും മലയാളത്തേക്കാൾ എത്രയോ ബെറ്ററാണ്. തമിഴിൽ ഇവിടത്തെക്കാളും വലിയ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.



തമിഴ് ആരാധകർ....‍?

തമിഴ് ഉൾപ്പെടെയുള്ള ഇതരഭാഷകളിൽ വേഷം കിട്ടണമെന്ന് ഒരുപാടു കാലം ആഗ്രഹിച്ചിരുന്നു. ഇപ്പോൾ തമിഴ് സിനിമകളാണു കൂടുതലും ചെയ്തുകൊണ്ടിരിക്കുന്നത്. അവിടെയും നമ്മൾ സ്വീകരിക്കപ്പെടുന്നു എന്നതു വലിയ കാര്യമാണ്. അവിടെയുള്ള പ്രേക്ഷകരും നമ്മളെ ഏറ്റെടുക്കുന്നു. അവർ നമ്മളെ തിരിച്ചറിയുന്നു. കാരക്ടർ ചെയ്തതു നന്നായിട്ടുണ്ട് എന്നൊക്കെ പറയുന്പോൾ സന്തോഷം. അവിടെയുള്ളവർ സ്നേഹം പ്രകടിപ്പിക്കാൻ പിശുക്ക് കാണിക്കാത്തവരാണല്ലോ. എയർപോർട്ടിലും മറ്റും ചെല്ലുന്പോൾ സംസാരിക്കാനും ഒന്നിച്ചുനിന്നു ഫോട്ടോയെടുക്കാനുമൊക്കെ താത്പര്യപ്പെടാറുണ്ട്.

ആഗ്രഹങ്ങൾ...‍?

രജനി സാറിനൊപ്പവും കമൽ സാറിനൊപ്പവും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുള്ളത് എന്‍റെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിൽ ഒന്നാണ്. ഇരുവരും എനിക്ക് ഇഷ്ടപ്പെട്ട നടന്മാരാണ്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.