ലീമ - മദിരാശിയിൽ നിന്നൊരു മലയാളി നായിക
Friday, October 27, 2017 6:11 AM IST
"രസിക്കും സീമാനെ' എന്ന തമിഴ് ചിത്രത്തിൽ നവ്യാനായരുടെ ചെറുപ്പകാലം അവതരിപ്പിച്ചു സിനിമയിലെത്തിയ ലീമ ബാബു നായികയാകുന്ന ചിത്രമാണ് രാജേഷ് കണ്ണങ്കരയുടെ ‘വിശ്വവിഖ്യാതരായ പയ്യൻമാർ’. ദീപക് പറന്പോൾ, അജു വർഗീസ്, ഭഗത് മാനുവൽ, ഹരീഷ് കണാരൻ, സുധി കോപ്പ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദീപക്കിന്‍റെ പെയറായിട്ടാണ് ലീമ വേഷമിടുന്നത്. ഫാമിലി കോമഡി എന്‍റർടെയ്നർ വിശ്വവിഖ്യാതരായ പയ്യന്മാരിൽ തരുഷി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ച ചെന്നൈ മലയാളി ലീമ ബാബു സംസാരിക്കുന്നു...



സിനിമയിലേക്കുള്ള വഴി...?

കുട്ടിക്കാലത്തു ഭരതനാട്യം പഠിച്ചിട്ടുണ്ട്. ഫാമിലിയിൽ നിന്ന് ആരുംതന്നെ സിനിമയിലില്ല. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അറിഞ്ഞതോടെ അമ്മയും സഹോദരനും നല്ല സപ്പോർട്ടായിരുന്നു. പഠനത്തെ ബാധിക്കുമെന്നതിനാൽ ആദ്യമൊക്കെ പരസ്യചിത്രങ്ങൾ മാത്രമാണു ചെയ്തിരുന്നത്. ബാലതാരമായിട്ടാണു തുടക്കം. ഇടവേളകളിലാണ് സിനിമ ചെയ്തുതുടങ്ങിയത്. തമിഴിൽ കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മദിരാശി പട്ടണത്തിൽ ആര്യയുടെ സഹോദരിയായി വേഷമിട്ടു. റെട്ടൈസുഴിയിൽ ഭാരതിരാജയുടെ കൊച്ചുമകളായി അഭിനയിച്ചു. മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് അഴകപ്പൻ സാറിന്‍റെ പട്ടംപോലെ എന്ന ചിത്രത്തിൽ. കഥാപാത്രത്തിന്‍റെ പേര് വരലക്ഷ്മി. ദുൽഖറിന്‍റെ മുറപ്പെണ്ണായിട്ടാണ് അഭിനയിച്ചത്. വിശ്വവിഖ്യാതരായ പയ്യന്മാരിലാണ് ആദ്യമായി നായികയാകുന്നത്.



വിശ്വവിഖ്യാതരായ പയ്യന്മാരിലേക്ക്... ‍?

എന്‍റെ സിനിമകൾ ഈ സിനിമയുടെ അണിയറക്കാർ കണ്ടിരുന്നു. എന്‍റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഇതിലേക്കു വിളിച്ചത്. പ്രത്യേകിച്ച് ഓഡിഷൻ ഒന്നും തന്നെ ഇല്ലായിരുന്നു. ഡയറക്ടർ രാജേഷ് കണ്ണങ്കര സാർ സ്ക്രിപ്റ്റ് പറഞ്ഞു. പ്രമേയം ഏറെ രസകരമായി തോന്നി. ഹീറോയിനു പ്രാധാന്യമുള്ള കാരക്ടർ. അങ്ങനെയാണ് ആ റോൾ സ്വീകരിച്ചത്.

വിശ്വവിഖ്യാതരായ പയ്യന്മാർ - പ്രമേയം, കഥാപശ്ചാത്തലം...?

എന്‍റർടെയ്നറാണ് വിശ്വവിഖ്യാതരായ പയ്യന്മാർ. പ്രണയമുണ്ട്. ഫാമിലി പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന സിനിമയാണ്. കഥയ്ക്കാണു പ്രാധാന്യം. സൗഹൃദമാണ് ഈ സിനിമയുടെ അടിസ്ഥാനം. അഞ്ചു പയ്യന്മാരുടെ കഥയാണ്. ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദീപക് പറന്പോൾ. ഫ്രണ്ട്ഷിപ്പിനെ അടിസ്ഥാനമാക്കിയാണ് രാജേഷ് കണ്ണങ്കര ഈ സിനിമയ്ക്കു പേരിട്ടത്. വാസ്തവത്തിൽ ആ പേരിന്‍റെ വിപരീതമാണ് അവരുടെ സ്വഭാവം. ഭഗത്തുമായി എനിക്കു കോംബിനേഷൻ ഇല്ല.



കഥാപാത്രത്തെക്കുറിച്ച്...?

തരുഷി എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. ആദ്യാവസാനമുള്ള കഥാപാത്രം. പക്വതയെത്തിയ പെണ്‍കുട്ടിയാണ് തരുഷി. ഒരു കന്പനിയിൽ വർക്ക് ചെയ്യുകയാണ് തരുഷി. ഗോപീകൃഷ്ണൻ എന്നാണ് ദീപക് എട്ടന്‍റെ കഥാപാത്രത്തിന്‍റെ പേര്. തരുഷിയും ഗോപീകൃഷ്ണനും തമ്മിലുള്ള കൂടിക്കാഴ്ചകളും സൗന്ദര്യപ്പിണക്കങ്ങളുമൊക്കെയാണ് സിനിമയുടെ ആദ്യഭാഗങ്ങളിൽ. ആ ലൗ സ്റ്റോറി പൂർണതയിലെത്തുന്നത് കഥാന്ത്യത്തിലാണ്. അടിസ്ഥാനപരമായി ഇതു സൗഹൃദങ്ങളുടെ കഥയാണ്.




സംവിധാനം രാജേഷ് കണ്ണങ്കര...

രാജേഷ് കണ്ണങ്കര സാറിനെ സെറ്റിൽ വച്ചാണ് ആദ്യമായി കാണുന്നത്. മേക്കപ്പു മുതൽ ഡയലോഗ് പറയുന്നതു വരെ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്‍റെ കഥാപാത്രത്തിന്‍റെ വേഷം, മേക്കപ്പ് എന്നിവയെക്കുറിച്ച് സാറിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ചു മാത്രമേ ചെയ്തിട്ടുള്ളൂ.



ദീപക്കുമായുള്ള അഭിനയം ...?

ഏറെ ഫ്രണ്ട്‌ലിയായ ഒരു ആർട്ടിസ്റ്റാണ് ദീപക് ചേട്ടൻ. ഡൗണ്‍ ടു എർത്താണ്. ഇപ്പോഴും ആ സൗഹൃദം ഞങ്ങൾ നിലനിർത്തുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ തിരക്കാറുണ്ട്. ഷൂട്ടിംഗിന്‍റെ ആദ്യദിവസങ്ങളിൽ നോർമലായി സംസാരിക്കുന്ന സീനുകൾ മാത്രമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ക്രമേണ ഞങ്ങൾക്കിടയിൽ രൂപപ്പെട്ട സൗഹൃദം സോംഗ് ചിത്രീകരണവേളയിൽ സഹായകമായി. വിശാൽ അരുണ്‍ റാം ആണ് പാട്ടുകൾ ചെയ്തിരിക്കുന്നത്. "നീ എൻ നെഞ്ചിൽ..' എന്ന പാട്ടിലാണ് ഞാൻ അഭിനയിച്ചത്. നജീം അർഷാദാണ് ആ പാട്ടു പാടിയത്. ആ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.




സെറ്റ് അനുഭവങ്ങൾ...?

കൊച്ചിയിലും മൂന്നാറിലുമായിരുന്നു ചിത്രീകരണം. മുന്പു ഞാൻ മലയാളം ഡയലോഗുകൾ അധികം പറഞ്ഞിട്ടില്ല. തമിഴ് പറഞ്ഞു ശീലിച്ച ഞാൻ മലയാളത്തിലേക്കു വന്നപ്പോൾ ആദ്യം കുറച്ച് അണ്‍കംഫർട്ടബിൾ ആയിരുന്നു. എന്നാൽ, സെറ്റിൽ എല്ലാവരും സപ്പോർട്ടീവ് ആയിരുന്നു. ആരും വഴക്കു പറഞ്ഞിട്ടില്ല. മാക്സിമം രണ്ടു ടേക്ക്. അതിനപ്പുറം പോയിട്ടില്ല.



സെറ്റിലെത്തി നോക്കുന്പോൾ എല്ലാവരും വലിയ ആർട്ടിസ്റ്റുകൾ. അവരുമായി താരതമ്യപ്പെടുത്തിയാൽ എനിക്കു വലിയ അനുഭവ സന്പത്തില്ല. അതിനാൽ ആദ്യമൊക്കെ പേടിച്ചിരിക്കുകയായിരുന്നു. പക്ഷേ, എല്ലാവരും നല്ല സപ്പോർട്ടായിരുന്നു. അജുചേട്ടൻ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ സഹായകമായിട്ടുണ്ട്. ആദ്യാവസാനം എല്ലാവരും തമ്മിൽ നല്ല സൗഹൃദം നിലനിന്നിരുന്നു. ഫുൾ ടീം സപ്പോർട്ടിംഗ് ആയിരുന്നു.




വെല്ലുവിളി ഉയർത്തിയ കഥാപാത്രമാണോ തരുഷി..?

തരുഷിയുമായി കുറച്ചൊക്കെ ബന്ധമുണ്ട് എന്‍റെ കാരക്ടറിന്. കുറച്ച് എടുത്തുചാട്ടം പോലെയുള്ള കാര്യങ്ങളിലൊക്കെ. തരുഷിക്കെന്നപോലെ എനിക്കും ഹോംലി ഡ്രസും മോഡേണ്‍ ഡ്രസും ഇഷ്ടമാണ്. ഈ പടത്തിലെ എന്‍റെ കാരക്ടർ ഏറെ ഹെവി എന്നൊന്നും പറയാനാവില്ല. നല്ല ഒരു ഹീറോയിൻ കാരക്ടർ. കാര്യമായ വെല്ലുവിളികളൊന്നുമില്ലായിരുന്നു. മദിരാശി പട്ടണത്തിൽ മാത്രമേ ഞാൻ ഡബ്ബ് ചെയ്തിട്ടുള്ളൂ. ഇതിൽ ഒരു ശബ്ദതാരമാണ് തരുഷിക്കു ശബ്ദം നല്കിയത്.



നർമത്തിനു പ്രാധാന്യമുള്ള ചിത്രമാണോ...?

80 ശതമാനവും കോമഡി തന്നെയാണ് ഈ ചിത്രം. കോമഡിക്കു വേണ്ടി കോമഡി എന്ന മട്ടിലല്ല അത്. തികച്ചും സ്വാഭാവികമായാണ് കോമഡി സീനുകൾ വന്നിട്ടുള്ളത്.നർമത്തിനൊപ്പം ഈ സിനിമ ഒരു സന്ദേശം പങ്കുവയ്ക്കുന്നുണ്ട്. നമ്മുടെ ചുറ്റിനുമുള്ള എല്ലാവരെയും വിശ്വസിക്കരുത് എന്ന ഒരു സന്ദേശം.



സിനിമയെ സീരിയസ് ആയി കണ്ടുതുടങ്ങിയത് എപ്പോൾ...‍?

കുട്ടിക്കാലം മുതൽ എനിക്കു സിനിമയോട് ഇഷ്ടം തോന്നിയിരുന്നു. ആഡ് ഫിലിംസ് ചെയ്യുന്പോൾ അഭിനയം ടൈംപാസ് മാത്രമായിരുന്നു. സിനിമകൾ ചെയ്തപ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിഞ്ഞതും നല്ല അഭിപ്രായങ്ങൾ ലഭിച്ചുതുടങ്ങിയതും. നല്ല രീതിയിൽ ചെയ്തുവെന്നു കേട്ടപ്പോൾ അഭിനയം തുടരണമെന്നു തോന്നി. എല്ലാ ആർട്ടിസ്റ്റുകളിൽ നിന്നും എനിക്കു പ്രചോദനം ലഭിക്കുന്നുണ്ട്. ഓരോരുത്തർക്കും ഓരോ ക്വാളിറ്റിയുണ്ടാവും.



റോൾ സെലക്ഷൻ..‍?

ഹീറോയിൻ തന്നെ ആവണം എന്നൊന്നുമില്ല. പക്ഷേ, എന്‍റെ കഥാപാത്രം ആ സിനിമയിൽ പവർഫുൾ ആയിരിക്കണം. അത്തരം റോളുകളും സ്വീകരിക്കും. നല്ല ഓഫറുകൾ വന്നാൽ സിനിമയിൽ തുടരണമെന്നാണ് ആഗ്രഹം. ചില പ്രോജക്ടുകൾ ചർച്ചയിലാണ്. നല്ല ആഡ് ഫിലിമുകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. സംയുക്തവർമയുമൊത്ത് ധാത്രിയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു.



വീട്ടുവിശേഷങ്ങൾ..?

തിരുവനന്തപുരമാണു സ്വദേശം. സ്ഥിരതാമസം ചെന്നൈയിൽ. പഠനമെല്ലാം അവിടെയായിരുന്നു. ഇപ്പോൾ ബിഎ കഴിഞ്ഞു. അച്ഛൻ ബാബു ദുബായിലാണ്. അമ്മ ഗീത. ചേട്ടൻ സഞ്ജയ് ബിസിനസ് ചെയ്യുന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.