ജീവാംശമാം സംഗീതം
Monday, October 29, 2018 2:47 PM IST
ജീവാംശമായ്... താനേ നീയെന്നില്‍... കാലങ്ങള്‍ മുന്നേ വന്നൂ...
തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടി കൈലാസ് മേനോന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ഗാനം ഇതിനോടകം കേരളക്കരയൊന്നാകെ ഏറ്റെടുത്തു കഴിഞ്ഞതാണ്. അതുപോലെതന്നെ മലയാളികള്‍ സ്വീകരിച്ചതാണ് ഈ ഗാനത്തിന്‍റെ ക്ലാസിക്കല്‍ കവര്‍ സോംഗും. ഇരുപത്തിമൂന്നുകാരനായ ടിജോ തങ്കച്ചന്‍ ഒരുക്കിയ ഈ ക്ലാസിക്കല്‍ കവര്‍ സോംഗ് രണ്ടു ലക്ഷത്തോളം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ആദ്യമായാകും യഥാര്‍ഥ ഗാനത്തിനു കിട്ടിയ അതേ സ്വീകാര്യത ഒരു കവര്‍ സോംഗിനും കിട്ടുന്നത്. ഗാനത്തിന്‍റെ പുതുമയാര്‍ന്ന ആവിഷ്‌കരണത്തിലൂടെ ടിജോയും സുഹൃത്തുക്കളും യുവജനങ്ങള്‍ക്കു പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.



വിൻഡോസ് മൂവിമേക്കറിൽ തുടക്കം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ടിജോ എഡിറ്റിംഗിൽ തന്‍റെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ആ പ്രായത്തിലെ കുട്ടികള്‍ കംപ്യൂട്ടര്‍ ഗെയിമുകളുടെ പിന്നാലെ പോകുമ്പോള്‍ തന്നെ ആകര്‍ഷിച്ചത് വിന്‍ഡോസ് മൂവി മേക്കര്‍ ആയിരുന്നുവെന്ന് ടിജോ പറയുന്നു.

"മൂവി മേക്കറില്‍ ഫോട്ടോകള്‍ സ്ലൈഡ് ചെയ്തു പോകുന്നതു കാണാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. അതായിരുന്നു എഡിറ്റിംഗിലെ തുടക്കം. ആ ഇഷ്ടം പതിയെ സംഗീതത്തിലേക്കും അഭിനയത്തിലേക്കും വഴി മാറി. പ്ലസ് ടു കഴിഞ്ഞ് എന്തു പഠിക്കണം എന്ന കാര്യത്തില്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിക്കണം എന്നു ഞാന്‍ ആദ്യമേ തീരുമാനിച്ചിരുന്നതാണ്. അങ്ങനെയാണ് ചങ്ങനാശേരി സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ബിഎ മള്‍ട്ടിമീഡിയയ്ക്കു ചേര്‍ന്നത്.'



കുടുംബമാണ് എല്ലാം

"മള്‍ട്ടി മീഡിയ പഠിക്കണം എന്ന തീരുമാനത്തിന് ഏറ്റവുമധികം പിന്തുണ നല്കിയത് അച്ഛന്‍ അഞ്ചല്‍ ചരുവിള പുത്തന്‍വീട്ടില്‍ തങ്കച്ചനും അമ്മ ജോളിയുമാണെന്നു പറയുമ്പോള്‍ ടിജോയുടെ വാക്കുകളില്‍ സന്തോഷവും അഭിമാനവും നിറയുന്നു. അനിയന്‍ ജിജോയും ടിജോയ്ക്ക് ഫുള്‍ സപ്പോര്‍ട്ടാണ്.'

ഇതിനു മുന്പും

കോളജ് പഠനത്തിനുശേഷം 24 എഎം സ്റ്റുഡിയോയില്‍ എഡിറ്ററായി ചേര്‍ന്നു. അവിടെവച്ച് വേലൈക്കാരന്‍, റിച്ചി, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ ഭാഗമായി.

ക്ലാസിക്കലിൽ ആദ്യം

"ജീവാംശമായി എന്ന ഗാനം കേട്ടപ്പോള്‍ തന്നെ മനസിലേക്ക് ആദ്യമെത്തിയത് ഈ ഗാനത്തിന് ഒരു ക്ലാസിക്കല്‍ ടച്ച് നല്കിയാല്‍ എങ്ങനെയുണ്ടാകും എന്ന ചിന്തയാണ്. മലയാളം പാട്ടുകളുടെ ക്ലാസിക്കല്‍ കവര്‍ മുന്പ് ഇറങ്ങിയിട്ടുണ്ടോ എന്ന് ഞാന്‍ ഒരുപാട് അന്വേഷിച്ചു. അതുവരേയും ആരും ചെയ്തിട്ടില്ല എന്നറിഞ്ഞപ്പോള്‍ കൗതുകം കൂടി. സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവച്ചപ്പോള്‍ അവര്‍ക്കും ആവേശമായി. അങ്ങനെയാണ് ജീവാംശമായി എന്ന ഗാനത്തിന്‍റെ ക്ലാസിക്കല്‍ കവര്‍ ജനിക്കുന്നത്.'



എല്ലാം ലൈവ്

പതിവില്‍നിന്നു വ്യത്യസ്തമായി, ലൈവായി സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചതും ഗാനത്തിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യചാരുത ഒട്ടും ചോരാതെ കാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രിന്‍സ് ജിമോന്‍ ആണ്. ഗാനത്തിന്‍റെ ക്ലാസിക്കല്‍ ടച്ചിനു മാറ്റുകൂട്ടാന്‍ നിധി സാബുവിന്‍റെ നൃത്തച്ചുവടുകള്‍കൂടി ചേര്‍ന്നതോടെ "ജീവാംശമായ് - ക്ലാസിക്കല്‍ കവര്‍' സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഗാനത്തിന്‍റെ സൗണ്ട് ഡിസൈനിംഗ് അനൂപ് ശിവയും പ്രോഗ്രാമിംഗ് സുരേഷ് നന്ദനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.



കൈലാസ് മേനോന്‍റെ സഹായം

"ഗാനത്തിന്‍റെ ടീസര്‍ തയാറായപ്പോള്‍ കൈലാസ് മേനോനെ കേള്‍പ്പിച്ചു. പുതിയ വേര്‍ഷന്‍ ഒരുപാട് ഇഷ്ടമായെന്നും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഗംഭീരമാക്കാമെന്നും അദ്ദേഹം പറഞ്ഞു. കൈലാസ് ചേട്ടന്‍ പറഞ്ഞുതന്ന മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാണ് ഞങ്ങള്‍ കവര്‍ പുറത്തിറക്കിയത്. കേരളത്തെ പ്രളയം പിടിച്ചുലച്ചതിനേത്തുടര്‍ന്ന് റിലീസ് ഞങ്ങള്‍ വൈകിപ്പിച്ചിരുന്നു. പുതുജീവിതത്തിലേക്ക് പിച്ചവച്ചു കയറുന്ന കേരളത്തിനുള്ള ഞങ്ങളുടെ സമ്മാനംകൂടിയാണ് ഈ ഗാനം.'

കൈലാസ് മേനോനുമായുള്ള സൗഹൃദത്തിലൂടെ തീവണ്ടിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍സ് ടീമി‌ന്‍റെ ഭാഗമാകാനും ടിജോയ്ക്കു സാധിച്ചു. തീവണ്ടിയിലെ "ഒരു തീപ്പെട്ടിക്കും വേണ്ട' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയും ടിജോയാണ് തയാറാക്കിയിരിക്കുന്നത്.

അഞ്ജലി അനിൽകുമാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.