ഓട്ടക്കാലണയല്ലാത്ത ആടുതോമ
Saturday, October 21, 2017 10:36 PM IST
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്‍റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹൻലാലിന്‍റെ ആടുതോമ. കറുത്ത മുട്ടനാടിന്‍റെ ചങ്കിലെ ചോര കുടിക്കുന്ന, ചെകുത്താൻ എന്ന പേരുള്ള ലോറി ഓടിക്കുന്ന, തന്‍റെ ഉടുമുണ്ട് പറിച്ച് പോലീസുകാരനെ പോലും തല്ലി കിണറ്റിലിടുന്ന, റെയ്ബാൻ ഗ്ലാസ് വയ്ക്കുന്ന... വിശേഷണങ്ങൾ നിരവധിയാണ് ആടുതോമയ്ക്ക്. മോഹൻലാലിന്‍റെ നടന വൈഭവത്തിൽ പകരക്കാരനില്ലാത്ത വിധം വെള്ളിത്തിരയിൽ മായാജാലം സൃഷ്ടിച്ച കഥാപാത്രം രണ്ടു പതിറ്റാണ്ടിനു ശേഷവും പുതിയ തലമുറയ്ക്കുപോലും ആവേശവും ആരാധനയുമാണ് സൃഷ്ടിക്കുന്നത്.



മറ്റൊരു വിശേഷണവും ഇല്ലാതെ "ആടുതോമ’ എന്ന പേരുമാത്രം മതി സ്ഫടികം എന്ന സിനിമയും കഥപാത്രങ്ങളും പ്രേക്ഷക മനസിലെത്താൻ. ഒരു സ്ഫടികം പോലെ തന്നെ ആടുതോമയുടെ ജീവിതം വെള്ളിത്തിരയിൽ വിതറുകയായിരുന്നു ചിത്രവും. അഭിനയത്തിനപ്പുറം ആടുതോമയായി മോഹൻ ലാൽ നിറഞ്ഞാടിയപ്പോൾ ആസ്വാദന പൂർണതയാണ് ആ കഥാപാത്രം സൃഷ്ടിച്ചത്. പക്കാ കൊമേഴ്സ്യൽ ചേരുവകളെയാണ് സംവിധായകൻ ഭദ്രൻ ഉപയോഗിച്ചെങ്കിലും ക്ലാസും മാസും ഒത്തുതേരുന്ന അപൂർവ സിനിമകളിലൊന്നായി സ്ഫടികം.




ശാസ്ത്രവിദ്യകളിൽ പ്രഗത്ഭനായ തോമസ് ചാക്കോ എന്ന പതിനഞ്ചുകാരനിൽ നിന്നും ആടുതോമയെന്ന വില്ലേജ് റൗഡിയായി മാറുന്നവന്‍റെ മനസിൽ വേദനകളും ആത്മസംഘർഷങ്ങളും അപ്പനോടുള്ള വാശിയുമായിരുന്നു. സോപ്പുപെട്ടിയിൽ റേഡിയോയും സ്കൂൾ ബെല്ലടിക്കാനുള്ള യന്ത്രക്കൈയും നിർമ്മിച്ചവൻ കണക്കിന്‍റെ കാര്യത്തിൽ പോലീസുകാരന്‍റെ മകനേക്കാൾ പുറകിലായപ്പോൾ അധ്യാപകനായ അപ്പന്‍റെ ക്രൂരമായ പീഡനമായിരുന്നു ശിക്ഷ. അപ്പനൊപ്പം ചേർന്ന് രാവുണ്ണി മാഷ് അവന്‍റെ ഉത്തരക്കടലാസിൽ വരച്ചിട്ട ചുവപ്പിനു ചോരയെന്ന അർഥമുണ്ടെന്നതായിരുന്നു ആടുതോമയുടെ ജിവിതം കാട്ടിത്തന്നത്. താൻ കോന്പസുകൊണ്ടു കയ്യിൽ കുത്തിയ കൂട്ടുകാരനു നൽകാൻ സൂക്ഷിച്ചിരുന്ന മുത്തം വർഷങ്ങൾക്കു ശേഷം അവന്‍റെ അച്ഛൻ കോണ്‍സ്റ്റബിൾ പാച്ചുപിള്ളയുടെ കൈവെള്ളയിൽ നൽകാനും മറന്നില്ല.



ന്യായത്തിനു വേണ്ടിയാണ് തോമ എന്നും തല്ലുണ്ടാക്കിയത്. അപ്പൻ ശത്രുവായി കാണുന്പോഴും അമ്മയും സഹോദരിയും ഏറെ സ്നേഹം നൽകി. കള്ളുകുടിയും തട്ടിൻപുറത്തു ചീട്ടുകളിയും നാട്ടുവേശ്യക്കൊപ്പമുള്ള കിടപ്പുമാ യിരുന്നു ജീവിതം. സഹോദരി ജാൻസിയെ പരസ്യമായി പിടിച്ച് സ്റ്റേഷനിൽ കൊണ്ടു പോയതും വേശ്യക്കൊപ്പം ചന്തയിൽ കൂടി വിലങ്ങിട്ടു നടത്തിച്ചതുമെല്ലാം പുതിയ എസ്.ഐ കുറ്റിക്കാടനെ ശത്രുപക്ഷത്തു നിർത്തി. മകനു പകരം പതിനെട്ടാംപട്ട തെങ്ങുവെച്ച അപ്പന്‍റെ സെമിത്തേരിയിൽ ഇടാനായി ആ തെങ്ങിന്‍റെ ചുവട്ടിൽ നിന്നു തന്നെ ഒരുപിടി മണ്ണും തോമ എടുത്തു സൂക്ഷിക്കുന്നു.



ഉപ്പുകല്ലിൽ മുട്ടു കുത്തിനിന്നവനു വെള്ളം നൽകിയ കളിക്കൂട്ടുകാരി തുളസി വീണ്ടും തോമയുടെ ജീവിതത്തെ മാറ്റുകയായിരുന്നു. ഓട്ടക്കാലണയെ മൂല്യത്തിന്‍റെ ആരംഭമാക്കി മാറ്റിയപ്പോൾ അവൻ സ്നേഹമെന്തെന്നു തിരിച്ചറിഞ്ഞു. മകനു പകരം പതിനെട്ടാംപട്ട തെങ്ങുവെച്ച അപ്പനു ജീവിച്ചിരിക്കാൻ അർഹതയില്ലെന്നു പറഞ്ഞ് പശ്ചാത്തപിച്ച ചാക്കോ മാഷിനെ അതുവരെ കടുവ എന്ന വിളിച്ച നാവുകൊണ്ട് ഏറ്റവും സ്നേഹത്തോടെ അപ്പാ എന്നു തോമ വിളിച്ചു. കൈവിട്ടുപോയ ജീവിതം തിരിച്ചെത്തിത്തുടങ്ങിയപ്പോൾ മകനു പകരമായി അപ്പന്‍റെ ജീവിതം നൽകി. അപ്പനെ വെടിവെച്ച എസ്ഐയെ തോമ കൊല്ലുന്നു. പക്ഷേ, ആശുപത്രിയിൽ തോമ ഓടിയെത്തുന്പോഴേക്കും ചാക്കോ മാഷ് മരണപ്പെട്ടിരുന്നു. താൻ കൈ മുറിച്ചുമാറ്റിയ കുപ്പായത്തിനു പകരം പുതിയത് കൊണ്ടു വന്ന് അപ്പന്‍റെ ശരീരത്തിൽ അവൻ ഉടുപ്പിച്ചു.



മോഹൻലാലിന്‍റെ മീശ പിരിച്ച കഥാപാത്രങ്ങൾ നിരവധി വന്നിട്ടുണ്ടങ്കിലും അതിനൊക്ക മുകളിൽ ജനപ്രിയമാണ് ആടുതോമ. സകലകലാവല്ലഭനെങ്കിലും വകതിരിവ് വട്ടപ്പൂജ്യമെന്നായിരുന്നു തോമയെപ്പറ്റി സിനിമയിൽ ജഡ്ജിയുടെ അഭിപ്രായം. മോഹൻലാലിനൊപ്പം തന്നെ തിലകന്‍റെ ചാക്കോ മാഷും ഏറെ ശ്രദ്ധമായിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ആടുതോമയിലൂടെ മോഹ ൻലാലിനെ തേടിയെത്തി. പിന്നീട് തമിഴ്, തെലുങ്ക്, കന്നടയിലും സ്ഫടികം റീമേക്കു ചെയ്തെങ്കിലും ഒരു വാണിജ്യ വിജയം എന്നതിനപ്പുറം ചിത്രങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടാനാവാതെ പോയത് മോഹൻലാലിന്‍റെ അഭിനയ വൈഭവം തന്നെയായിരുന്നു. 1993-ൽ ഭദ്രൻ സൃഷ്ടിച്ച് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ആടുതോമ ഓരോ കാഴ്ചയിലും മലയാളികൾക്കു പുതുമ പകരുന്നു. ഓട്ടക്കാലണയല്ലാത്ത ആടുതോമ പ്രേക്ഷക മനസിലാണ് നിറഞ്ഞു നിൽക്കുന്നത്.

തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.