ഹണിബീ ലൊക്കേഷനിൽ നിന്ന് ഹണിബീ 2.5
Friday, August 11, 2017 12:46 AM IST
ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി, മഹേഷിന്‍റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലെത്തിയ ലിജോമോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഹണി ബീ 2.5. ലോകസിനിമയിൽതന്നെ ആദ്യമായി പൂർണമായും മറ്റൊരു സിനിമയുടെ ലൊക്കേഷനിൽതന്നെ ചിത്രീകരിച്ച സിനിമ. അതാണ് ഹണി ബീ 2.5. 



ഹണി ബീ 2വിന്‍റെ ചിത്രീകരണം നിശ്ചയിച്ച അവസരത്തിലാണ് ലാൽ ഇങ്ങനെയൊരു ആശയം മുന്നോട്ടുവയ്ക്കുന്നത്. തന്‍റെ മകനും സംവിധായകനുമായ ജീൻ പോൾ ലാൽ ഒരുക്കുന്ന ഹണി ബീ 2വിന്‍റെ ലൊക്കേഷനിൽനിന്നുതന്നെ മറ്റൊരു സിനിമകൂടി ചിത്രീകരിക്കുക. സംവിധായകൻ ഷൈജു അന്തിക്കാടിനെയാണ് ലാൽ ഈ ദൗത്യമേൽപിച്ചത്. ഏറെക്കാലമായി മനസിൽ താലോലിച്ചിരുന്ന ഒരു കഥയും ലാൽ അവതരിപ്പിച്ചു.



എന്നാൽ, സിനിമ ചിത്രീകരിക്കുന്പോൾ പ്രതീക്ഷിച്ചതിലേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന് സംവിധായകൻ അനുസ്മരിക്കുന്നു. കാരണം ഒരേ സമയം നാൽപത്തിയഞ്ചോളം താരങ്ങളും നൂറ്റി അന്പതോളം ജൂനിയർ ആർട്ടിസ്റ്റുകളും അതിലേറെ അണിയറ പ്രവർത്തകരും അടങ്ങിയതായിരുന്നു ഹണി ബി 2 വിന്‍റെ ഷൂട്ടിംഗ് ക്രൂ. ഇതിനിടയിൽ വേണം ഹണി ബി 2.5 ചിത്രീകരിക്കാൻ. മാത്രമല്ല ഹണി ബീ 2വിലെ മുഴുവൻ താരങ്ങളും സംവിധായകനും മറ്റു സാങ്കേതിക പ്രവർത്തകരും എന്നുവേണ്ട പ്രൊഡക്ഷൻ ബോയ്സ് വരെ 2.5-ലെ കഥാപാത്രങ്ങളുമാണ്. മറ്റൊരു വെല്ലുവിളി ഹണി ബീ 2വിന്‍റെ ചിത്രീകരണ കാലാവധിക്കുള്ളിൽതന്നെ 2.5ന്‍റെ ചിത്രീകരണവും പൂർത്തിയാക്കണമെന്നുള്ളതായിരുന്നു. ഒരേ സമയം അഞ്ചു കാമറ വരെ ചിത്രീകരണത്തിന് ഉപയോഗിച്ചു.




ലാൽ, ശ്രീനിവാസൻ, ജോയ് മാത്യു, ദിലീഷ് പോത്തൻ, സച്ചി, ജീൻ പോൾ, ആലപ്പി അഷ്റഫ്, സോഹൻലാൽ, ബാബുരാജ് തുടങ്ങിയ ഒൻപതു സംവിധായകർ കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആസിഫ് അലി, ഭാവന, ഹരീഷ് കണാരൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, ഗണപതി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.