മദ്യമൊഴുക്കി "മദ്യവർജനം' നടപ്പാക്കുന്ന സർക്കാർ
മദ്യനയത്തിൽ വെള്ളം ചേർക്കുന്നതിൽ എൽഡിഎഫ് സർക്കാരിനു തെല്ലും ഉളുപ്പില്ലെന്നു വ്യക്തമാക്കുന്നതാണു സംസ്ഥാനത്തു ബിയർ നിർമാണത്തിനു മൂന്നു ബ്രൂവറികളും ഇന്ത്യൻ നിർമിത വിദേശ മദ്യം ഉത്പാദിപ്പിക്കുന്നതിനു ഡിസ്റ്റിലറിയും ആരംഭിക്കുന്നതിനു നൽകിയിരിക്കുന്ന അനുമതി. മന്ത്രിസഭയിലോ ഇടതുമുന്നണി ഏകോപനസമിതിയിലോ ആലോചിക്കാതെയാണ് ഈ നടപടിയെന്നു കേൾക്കുന്നു. തങ്ങൾക്ക് ഈ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്നു സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറയുന്പോൾ, ഇക്കാര്യം ഏകോപനസമിതിയിൽ ചർച്ചചെയ്തില്ല എന്നു വ്യക്തം. സിപിഐ മന്ത്രിമാർ അറിഞ്ഞിട്ടില്ലെങ്കിൽ ഇക്കാര്യം മന്ത്രിസഭയ്ക്കു മുന്പാകെയും വന്നിരിക്കാനിടയില്ലല്ലോ.

പത്രങ്ങളിൽ പരസ്യം നൽകി അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കുന്നതെന്നാണ് എക്സൈസ് മന്തി ടി.പി. രാമകൃഷ്ണൻ പറയുന്നത്. എക്സൈസ് കമ്മീഷണർക്കു ലഭിച്ച അപേക്ഷകൾ പരിഗണിച്ചു കമ്മീഷണർ നൽകിയ ശിപാർശപ്രകാരമാണു സർക്കാർ അനുമതി നൽകിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. എക്സൈസ് കമ്മീഷണറുടെ അഴിമതിരഹിത വ്യക്തിത്വവും മന്ത്രി ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ നൂറിലേറെ അപേക്ഷകരിൽനിന്നു നാലുപേരെ തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡംകൂടി സർക്കാർ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മറ്റു പല ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകേണ്ടതുണ്ട്. താത്പര്യപത്രം ക്ഷണിക്കാതെ എന്തിനാണ് ഇത്തരമൊരു അപേക്ഷ അനുവദിച്ചത്, ഇക്കാര്യത്തിൽ സർക്കാരിന്‍റെ നയപരമായ തീരുമാനം ആവശ്യമില്ലേ, ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രകടനപത്രികയ്ക്കു നിരക്കുന്നതാണോ ഇത്, ബജറ്റിലോ നയപ്രഖ്യാപനത്തിലോ ഇക്കാര്യം പരാമർശിക്കാതിരുന്നത് എന്തുകൊണ്ട് തുടങ്ങി പലതുണ്ട് ചോദ്യങ്ങൾ.

സംസ്ഥാനം പ്രളയത്തിൽ മുങ്ങിനിൽക്കുന്ന സമയത്തായിരുന്നു ഈ അനുമതിദാനം എന്നതു കൗതുകമുളവാക്കുന്നു. പ്രതിപക്ഷ നേതാവ് ഇക്കാര്യം ഉന്നയിക്കുന്പോഴാണു വിവരം പൊതുസമൂഹത്തിനു മുന്നിലെത്തുന്നത്. പ്രതിപക്ഷം ആരോപിക്കുന്നതുപോലെ അതീവരഹസ്യമായി ഈ അനുമതി നൽകിയതിൽ അഴിമതി ഇല്ലെന്നുതന്നെയിരിക്കട്ടെ. പക്ഷേ മദ്യനയത്തിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പു കാലത്തു ജനങ്ങൾക്കു നൽകിയ ഉറപ്പിന്‍റെ നഗ്നമായ ലംഘനമാണു നടന്നുകൊണ്ടിരിക്കുന്നത്. മദ്യനിരോധനമല്ല, മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയം എന്നൊരു മനോഹരമായ തത്ത്വം എൽഡിഎഫ് മുന്നോട്ടു വച്ചിരുന്നു. വ്യാപകമായ പ്രചാര‍ണത്തിലൂടെ മദ്യോപയോഗം കുറച്ചുകൊണ്ടുവരുക, സ്വയം മദ്യം വർജിക്കുക തുടങ്ങി കേരളത്തിൽ ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നമാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ വിളന്പിയതും തുടർന്ന് അധികാരത്തിലെത്തിയശേഷം പ്രഖ്യാപിച്ചതും.

സർക്കാർ ഇതുവരെ സ്വീകരിച്ച എല്ലാ നടപടികളും മദ്യലഭ്യതയും ഉപഭോഗവും വർധിപ്പിക്കാൻ മാത്രമേ ഉപകരിച്ചിട്ടുള്ളൂ എന്നതിൽ തർക്കമില്ല. അവയിൽ ഏറ്റവും പുതിയതാണു ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയ നടപടി. ഇനിയും ബ്രൂവറികൾ ആരംഭിക്കാൻ അപേക്ഷ ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്നും മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നും എക്സൈസ് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കുകകൂടി ചെയ്തിട്ടുണ്ട്.

ബിയർ നിർമിച്ച് അവിടെത്തന്നെ വില്പന നടത്തുന്നതാണു മൈക്രോ ബ്രൂവറി യൂണിറ്റുകൾ. ബിയർ പബുകളുടെ നവീകരിച്ച സംവിധാനമാണിത്. വിവിധ രുചികളിൽ ബിയർ നിർമിച്ചു നൽകാനാവും. യുവതലമുറയെ മദ്യപാനത്തിലേക്ക് ആകർഷിക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായകമാകുമെന്നതിൽ സംശയമില്ല. മൈക്രോ ബ്രൂവറി യൂണിറ്റുകൾ നിർമിക്കുന്നതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്‍റെ നേതൃത്വത്തിൽ ബംഗളൂരുവിൽ കഴിഞ്ഞവർഷം സാധ്യതാ പഠനം നടത്തിയിരുന്നു. ഇത്തരം ബ്രൂവറികൾ സംസ്ഥാനത്തു നടത്താമെന്നു റിപ്പോർട്ടും നൽകി.

എറണാകുളം കിൻഫ്രാ പാർക്കിൽ ഒരു സ്വകാര്യ കന്പനിക്കു ബ്രൂവറി തുടങ്ങാൻ പത്ത് ഏക്കർ സ്ഥലം വിട്ടുകൊടുക്കാനും എക്സൈസ് വകുപ്പു തീരുമാനിച്ചിട്ടുണ്ട്. വ്യവസായ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കിൻഫ്രാ പാർക്കിൽ എക്സൈസ് വകുപ്പ് എങ്ങനെ ഭൂമി അനുവദിക്കുമെന്നതു മറ്റൊരു ചോദ്യം. പാലക്കാട് എലപ്പുള്ളിയിൽ പ്രതിമാസം അഞ്ചു ലക്ഷം ഹെക്‌ടാലിറ്റർ ബിയർ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് ഒരു സ്വകാര്യ കന്പനിക്കു നൽകിയിരിക്കുന്നത്. ഇതിലൂടെയുള്ള ജലചൂഷണം എത്രമാത്രമായിരിക്കും!

1996ൽ എൽഡിഎഫ് സർക്കാരിന്‍റെ കാലത്തു ഡിസ്റ്റിലറികൾക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. നൂറിലേറെ അപേക്ഷകരാണ് എത്തിയത്. എന്നാൽ ഇതേക്കുറിച്ചു പഠിക്കാൻ നിയോഗിച്ച സമിതി കേരളത്തിൽ ബ്രൂവറികൾ ആവശ്യമില്ലെന്ന് 1999ൽ റിപ്പോർട്ട് നൽകി. അതിനു ശേഷം സംസ്ഥാനത്തു പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നത് ഇപ്പോഴാണ്. സംസ്ഥാനത്തു മദ്യോത്പാദനത്തിനു ഫാക്‌ടറികൾ ആരംഭിക്കാൻതക്ക എന്തു സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്? സർക്കാരിനു സാന്പത്തിക നേട്ടമുണ്ടാക്കാനാണെങ്കിൽക്കൂടി ജനങ്ങളെ കൊല്ലാക്കൊലയ്ക്കു നൽകിവേണോ ആ നേട്ടം?

പ്രളയക്കെടുതിയുടെയും മറ്റു പ്രതിസന്ധികളുടെയും ഇടയിൽ സൂത്രത്തിൽ ചില കാര്യങ്ങൾ നേടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്. സർക്കാർ മദ്യനയത്തിലെ മറ്റൊരു തമാശ തിരുവോണദിവസത്തിൽ കാണാൻ കഴിഞ്ഞു. തിരുവോണദിവസം ബിവറേജസ് കോർപറേഷന്‍റെ ചില്ലറ മദ്യവില്പനശാലകൾക്ക് അവധി നൽകി. എന്നാൽ, ബാറുകളെല്ലാം തുറന്നിരുന്നു. ബാറുടമകൾക്കു ലഭിച്ചതു കോടിക്കണക്കിനു രൂപ. സർക്കാർ വിലയേക്കാൾ മൂന്നിരട്ടിവരെയായി ബാറുകളിലെ മദ്യവില.

പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതെന്നു കണക്കാക്കി മദ്യശാലകൾ തുടങ്ങാൻ അനുമതി നൽകിയതും ഈ സർക്കാർ തന്നെ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്‍റെ പേരിൽ 418 മദ്യശാലകൾ അടച്ചുപൂട്ടിയിരുന്നു. തുടർന്നു പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമായി ബാർ ലൈസൻസ് ചുരുക്കി. പീന്നീട് എല്ലാം പുനഃസ്ഥാപിക്കപ്പെട്ടു. കോടതിവിധിയെന്നു പറഞ്ഞു സർക്കാരിനു കൈകഴുകാനായി. അപകടകരമാണീ പോക്ക്. മദ്യം സുലഭമാക്കി എങ്ങനെയാണു മദ്യവർജനം നടപ്പാക്കുകയെന്നു സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം.